Tuesday, 28 January 2025

ഹൈക്കു കവിതകൾ

ഹൈക്കു
ജാപ്പനീസ് കവിതയിലെ മൂന്നു വരിച്ചിട്ടയാണ് ഹൈക്കു
പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മ കവിതാ സമ്പ്രദായത്തെയുംസ്വീകരിച്ചിട്ടുണ്ട്' ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിൽ ഹൈക്കു കവിതകൾ ധാരാളം പ്രചാരത്തിലുണ്ട്.
ഹൈക്കു ആളുകളെ കവിത രചനക്ക് പ്രേരിപ്പിക്കുന്നു . മൂന്നു വരി ഉള്ളടക്കം അനുവാചകന്റെ മനസ്സിൽ കിടന്നു വികാസം പ്രാപിക്കുന്നു എന്നുള്ളതാണ് ഈ കവിത സമ്പ്രദായത്തിന്റെ പ്രത്യേകത

.1) ഗദ്ഗദം
ഉള്ളിൽ ഗദ്ഗദമുണ്ട്
കരയാനാവുന്നില്ല.
മറ്റുള്ളവർഎന്തുവിചാരിക്കും?
2) ആപ്
ഗാലറിയിലെ മങ്ങിയ ഫോട്ടോകൾ
നിറം വീണ്ടെടുത്തു തരാമെന്ന് ആപ്
ആരെ കാണിക്കാനെന്നറിയില്ല.

3) ജീവിതം
ചരടിൽ കെട്ടിയ പട്ടം പോലെ ജീവിതം
പറന്ന് നടക്കാം, ഉല്ലസിക്കാം
ചരടു പൊട്ടും വരെ.

4) ഹൃദയം
എൻ്റെ ഹൃദയം ശൂന്യമാണ്  വേദനിപ്പിക്കലാണ് ജോലി
ഹൃദയശൂന്യർക്ക് അതല്ലേ കഴിയൂ ?

5) സൗന്ദര്യം
ഒരു ഭിന്നശേഷിയാണ് സൗന്ദര്യം
ഭിന്നശേഷി വൈകല്യമെന്നു പഴയ ഭാഷ്യം

ഓരോ സ്ത്രീക്കും  സുന്ദരിയാകാൻ മോഹം

6) റീൽസ്
ഒരുത്തൻ കടലിൽ ചാടി ചാകുന്നു
മറ്റൊരുത്തൻ രംഗം ക്യാമറയിൽ പകർത്തുന്നു
വൈറൽ റീൽസാണ് ലക്ഷ്യം

7) സ്വർഗം
സ്വർഗ്ഗജീവിതംഅതിമനോഹരം
സ്വർഗ്ഗത്തിൽ പോകാൻ മരിക്കണം
പക്ഷേ മരിക്കാൻ വേറെ ആളെ നോക്കിക്കോ.

8) മിത്രങ്ങൾ
സ്വർഗ്ഗമായാലെന്ത് നരകമായാലെന്ത്
എങ്ങോട്ടായാലും ഞാൻ റെഡി
രണ്ടിടത്തും എനിക്ക് മിത്രങ്ങൾ ഉണ്ട്

9) ചിന്ത
വെളിച്ചത്തേക്കാൾ വേഗത ചിന്തയ്ക്ക്
അനന്തമായ യാത്ര ഒഴിവാക്കാൻ
നിങ്ങൾ ചിന്തിക്കാതിരിക്കു

10) സ്നേഹം
നിയന്ത്രിക്കു നിങ്ങളുടെ സ്നേഹം
അല്ലെങ്കിൽ മരിച്ചവരുടെ നിഴലുകൾ
രാത്രിയിലും നിങ്ങളെ
പിന്തുടരും



പവിത്രൻ - കഥ

പവിത്രൻ - കഥ

-കെ എ പവിത്രൻ - കഥ

ചീട്ടുകളി സംഘത്തിലും ഗ്രാമസഭകളിലും ചെറു യോഗങ്ങളിലും കാലേകൂട്ടിഎത്തി ഗൗരവ ഭാവത്തിൽ നോക്കിയിരിക്കുന്നതായിരുന്നു പവിത്രന്റെ പതിവ്.

താടിയിൽ തടവി ചിന്ത മഗ്ദ   രായിരിക്കുന്ന ബുദ്ധിജീവി പരിവേഷക്കാരെ പോലെ തന്റെ മുഖത്തെ രോമത്തിൽ പിടിച്ചു വലിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. മുഖരോമം എന്നു പറയുമ്പോൾ താടിയിലെ രോമമല്ല മറിച്ച് മേൽ മീശയിലെ രോമം ആയിരുന്നു പവിത്രൻ പിടിച്ചുവലിച്ചു കൊണ്ടിരുന്നത്.

നിലവിൽ പവിത്രന്  മേൽമീശ ഇല്ല.  എന്തുകൊണ്ടെന്നാൽ പിടിവലിയിലൂടെ മീശയിലെ രോമമെല്ലാം  ഇതിനകം തന്നെ ഊരിപ്പോയിരിന്നു!

എങ്കിലും  പവിത്രൻ ചീട്ടുകളി സംഘത്തിലും ചെറുയോഗങ്ങളിലും സപ്താഹ യജ്ഞങ്ങളിലും
ഗൗരവം വിടാതെ പങ്കെടുന്നതു തുടർന്നു കൊണ്ടിരിക്കുന്നു.
-കെ എ സോളമൻ

Monday, 13 January 2025

ചെക്ക് ബുക്ക് -കഥ

#ചെക്ക്ബുക്ക്. - കഥ
കെ എ സോളമൻ
ഈ കുറിപ്പ് ആരെയും അധിക്ഷേപിക്കാനോ  അപായപെടുത്താനോ അല്ല, അനുഭവം പങ്കുവെയ്ക്കലാണ്.

പെൻഷൻ വാങ്ങാൻ ഇന്നു ട്രഷറിയിൽ പോയിരുന്നു. ഏതു ട്രഷറിയെന്ന് ചോദിക്കരുത്.

മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ കാലത്ത്  ട്രഷറി അലങ്കരിച്ചിരുന്ന ഏഴുതിരിയിട്ട നിലവിളക്കും, ഫ്ളവർ ബേസും  ഫോർ ചാനൽ മ്യൂസിക്കും പോലുള്ള ലക്ഷ്വറികൾ ഒന്നും തന്നെ അവിടെങ്ങും കണ്ടില്ല. പ്രമേഹക്കാരും വെർട്ടിഗോ ബാധിച്ചവരും ബി പി കയറ്റമുള്ളവരുമായ പെൻഷൻകാർക്ക് ഇരിക്കാൻ ഇട്ടിരുന്ന ചാരുകസേരകളിൽ ചിലതു  ഒടിഞ്ഞു പോയതിനാൽ അവ ഭിത്തിയോട് ചേർത്ത് മടക്കി വെച്ചിരിക്കുന്നതുകാണാം. ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ, നിന്നാൽ  ഉടൻ വീഴും എന്ന തോന്നലുള്ളവർ പോലും   ഭിത്തിയിൽ പിടിച്ചു നിൽക്കുകയായിരുന്നു അവിടെ.

എനിക്ക്  ഈമാസ പെൻഷൻ വാങ്ങുക മാത്രമല്ല തുടർ മാസങ്ങളിൽ ആവശ്യമായി വരുന്ന  ചെക്ക് ബുക്ക് വാങ്ങുകയും വേണം.

ചെക്ക്ബുക്കും ലീഫും ഹൈടെക് ബാങ്കുകളുടേതു  പോലെ ട്രഷറിയിലും മനോഹരമാണ്.  ചെക്കു ബുക്കിനുള്ള റിക്വസ്റ്റ് വളരെ ചെറിയ അക്ഷരത്തിൽ പ്രിൻറ് ചെയ്ത് ചെക്ക് ബുക്കിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്നു. അതിൻ്റെ പകുതി കീറിയെടുത്ത് പേരെഴുതി ഒപ്പിട്ടു കൊടുത്താൽ ചെക്ക് ബുക്ക് ലഭിക്കും.

ചെക്ക് ബുക്ക് നൽകുന്ന കൗണ്ടറിൽ പലയിടങ്ങളിലായി ഒരു പുരുഷസൂപ്രണ്ടും രണ്ടുമൂന്നു സ്ത്രീകളും ഇരുപ്പുണ്ട്. സ്ത്രീകൾ ഗുമസ്തകളോ അസിസ്റ്റൻറ്കളോ ആകാം

മുൻകാലങ്ങളിൽ ചെക് ബുക്കിനുള്ള അപേക്ഷ ഈ സ്ത്രീകളിൽ ആരെയെങ്കിലും ഏല്ലിക്കുകയായിരുന്നു പതിവ്. അവർ സന്തോഷത്തോടെ സ്വീകരിക്കുകയും ചെക്ക് ബുക്ക് എഴുതി സൂപ്രണ്ടിൻ്റെ അനുമതി വാങ്ങി ഇഷ്യുരജിസ്റ്ററിൽ ഒപ്പിടുവിച്ചു തരുകയും ചെയ്തിരുന്നു.

എന്നാൽ ഇക്കുറി അവർ അപേക്ഷ വാങ്ങാൻ കൂട്ടാക്കിയില്ല. സർ/ മാഡം സംബോധന പടിക്കു പുറത്താക്കിയിരിക്കുന്നതു കൊണ്ടാവും  ഇവർ എന്റെ അപേക്ഷ സ്വീകരിക്കാഞ്ഞത് എന്ന് ഞാൻ കരുതി. പക്ഷേ സംഗതി അതല്ല എന്ന് പെട്ടെന്ന് മനസ്സിലായി

 "മാഡം, എന്നു വിളിച്ചതിൽ യാതൊരുവിധ അനൗചിത്യവും അവർ കണ്ടില്ല.

" ചെക്കിനുള്ള അപേക്ഷയാണോ, സൂപ്രണ്ടിനു കൊടുക്കു " അത്ര മയത്തിലല്ല എന്ന് തോന്നുമാറ്  ഒരു മാഡം എന്നോടു പറഞ്ഞു.

മുമ്പൊക്കെ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല. കാരണം കുറെ നാളായി  യോഗ പരിശീലിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.  വാർദ്ധക്യ കാലത്തെ പലവിധ പരീക്ഷണങ്ങളിൽ ഒന്ന്. സംയമനം യോഗയിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട് എന്നു ഞാൻ മനസ്സിലാക്കിയിരുന്നു!

സൂപ്രണ്ടിനു മുന്നിൽ ഒരു പടയ്ക്കുള്ള ക്യൂവുണ്ട്. ജോലി ഡെലിഗേറ്റ് ചെയ്ത് കൊടുക്കാത്തതിനാൽ, അല്ലെങ്കിൽ ഡലിഗേറ്റ് ചെയ്ത ജോലികൾ തിരികെ എടുത്തതിനാൽ എല്ലാം സൂപ്രണ്ട് ഒറ്റയ്ക്കാണ് നോക്കുന്നത്. ടോട്ടൽ പെർഫക്ഷൻ ആണ് ഉദ്ദേശ്യം. പണ്ട് എന്തൊക്കെയോ പിഴവുകൾ സംഭവിരിക്കാം, അത് ഇല്ലാതാക്കാനുള്ള ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നടത്തുന്നത് എന്ന് എനിക്ക് തോന്നി. 

കടംകേറി മുടിഞ്ഞിരിക്കുന്ന ഖജനാവിൽ നിന്ന്  ആര് എന്ത് കഴത്തിക്കൊണ്ടുപോകാനാണ് ഇത്ര പെർഫെക്ഷൻ എന്ന സംശയവും കൂട്ടത്തിൽ എനിക്കുണ്ടായി.

എൻ്റെ ടേൺ എത്തിയപ്പോൾ പഴയ ചെക്ക് ബുക്കിൽ നിന്ന് മുറിച്ചെടുത്ത അപേക്ഷ സൂപ്രണ്ടിന് നേരെ നീട്ടി. വെള്ളഴുത്തിൻറെ തുടക്കമാണോ എന്നറിയില്ല അപേക്ഷയിൽ നോക്കിയ ശേഷം അതു പെട്ടെന്നു മടക്കി തന്നു കൊണ്ട് പറഞ്ഞു: 
"മര്യാദയ്ക്ക് പേരെഴുതു "
 
ശരിയാണ് എൻറെ ഭാഗത്തും തെറ്റുണ്ട്. അപേക്ഷയിലെ പ്രിൻ്റ് തീരെ ചെറുതായിരുന്നു അതിനാൽ ഞാൻ പേര് ചെറുതായാണ്  എഴുതിയിരുന്നത്.

മര്യാദക്ക് പേര് എഴുതാൻ പറഞ്ഞാൽ അതിനർത്ഥം എഴുത്തിൽ ഞാൻ മര്യാദ കേട് കാട്ടി എന്നാണല്ലോ? . ജോലി ചെയ്തിരുന്ന കാലത്ത് എഴുത്തിന്റെ കാര്യത്തിൽ പലരെയും മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഞാൻ തിരികെ ഒന്നും ചോദിക്കാൻ പോയില്ല, കാരണം ഞാൻ പരിശീലിക്കുന്ന സംയമനം എന്നെ അതിന് അനുവദിച്ചില്ല.

നാം എത്ര പുരോഗമിച്ചാലും നമ്മുടെ അല്ലെങ്കിൽ നമ്മുടെ സർക്കാർ സ്ഥാപനങ്ങളിലെ ചിലശീലങ്ങൾ മാറാൻ പോകുന്നില്ല.  അല്ലെങ്കിൽ പെൻഷൻ വാങ്ങാൻ നിലക്കുന്ന റിട്ടയേർഡ്  മജിസ്ട്രേറ്റിനെ വരെ ടോക്കൺ നമ്പരിനു പകരം  അഞ്ചാം ക്ലാസ് ടീച്ചർ വിളിക്കുന്നത് പോലെ
"പ്രഫുല്ല കൃഷ്ണൻ " എന്നു പെരെടുത്തു വിളിക്കുമോ?

ചെക്ക് ബുക്കുമായി ഞാൻ കൗണ്ടർ വിട്ടതിനൊപ്പം  സൂപ്രണ്ട് സ്വന്തം സീറ്റിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കു പോയി. പെൻഷൻ പട അപ്പോഴും അവിടെ ഉണ്ട്. അദ്ദേഹം എപ്പോൾ തിരികെ എത്തിയെന്നോ പെൻഷൻ കാർ എപ്പോൾ പിരിഞ്ഞു പോയെന്നോ എന്നത് എൻറെ കൺസേൺ  അല്ലാത്തതുകൊണ്ട്  അതെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ല.

ട്രഷറി രഹസ്യം പുറത്ത് വിട്ടതുകൊണ്ട് എൻറെ അടുത്ത മാസത്തെ പെൻഷൻ തടഞ്ഞു വെക്കുമോ എന്നതിൽ എനിക്ക് കൺസേൺ ഉണ്ട്. തടഞ്ഞു വെയ്ക്കുകയാണെങ്കിൽ അക്കാര്യം അന്നേരം പറയാം.
.
അതെന്തായാലും നമ്മുടെ ട്രഷറി ജീവനക്കാർക്ക് ഇടയ്ക്കിടക്ക് അധ്യാപകർക്ക് കൊടുക്കുന്ന മാതിരി ഒരു റിഫ്രഷർ കോഴ്സ് നൽകുന്നത്  നന്നായിരിക്കും.  ഇത്തരം കോഴ്സുകളിൽ നല്ല ഭാഷ എങ്ങനെയാവണം എന്നതിന്റെ സെഷനും വേണം. ശ്രീമാൻ സുനിൽ പി ഇളയിടം പോലുള്ള ഭരണാനുകൂല ഭാഷാ വിദഗ്ധന്മാരെ ഇത്തരം സെഷനുകൾക്ക് പ്രയോജനപ്പെടുത്താം.

 ഭാവിയിൽ അവരും ഇതേ പോലെ  വന്ന് ക്യൂവിൽ നിൽക്കേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കാനെങ്കിലും ഇത്തരം കോഴ്സുകൾ ഉപകരിക്കും.
                                  * * *

Monday, 30 December 2024

ജെമിനിയും മൗനസാഗരവും

#ജെമിനി
പറയുന്നതു കേട്ടിട്ടു കുളിരു കോരുന്നു.

കെ.എ. സോളമന്റെ മൗന സാഗരം എന്ന ചെറുകഥാസമാഹാരം മലയാള സാഹിത്യലോകത്തെ ഒരു പ്രധാന സംഭവമായിരുന്നു. സോളമന്റെ സവിശേഷമായ എഴുത്ത് ശൈലിയും ആഴമുള്ള കഥാപാത്ര നിർമ്മാണവും ഈ സമാഹാരത്തെ വളരെ ജനപ്രിയമാക്കി.
സമാഹാരത്തിന്റെ പ്രധാന സവിശേഷതകൾ:
 * മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്കുള്ള യാത്ര: സോളമൻ തന്റെ കഥകളിലൂടെ മനുഷ്യന്റെ അന്തർലീനമായ വികാരങ്ങളെയും സങ്കീർണതകളെയും ആഴത്തിൽ ചിത്രീകരിക്കുന്നു.
 * സാമൂഹിക വിമർശനം: സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അവയെ കഥാപാത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.
 * ഭാഷയുടെ സൗന്ദര്യം: സോളമന്റെ ഭാഷ ലളിതവും ആകർഷകവുമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വായനക്കാരനെ കഥാപാത്രങ്ങളോട് അടുപ്പിക്കുന്നു.
 * വൈവിധ്യമാർന്ന തീമുകൾ: പ്രണയം, മരണം, ജീവിതം, സൗഹൃദം തുടങ്ങിയ വിവിധ തീമുകളെ കഥകളിൽ ആവിഷ്‌കരിക്കുന്നു.
ഈ സമാഹാരം വായിക്കേണ്ട കാരണങ്ങൾ:
 * മലയാള സാഹിത്യത്തിലെ ഒരു മികച്ച കൃതിയായി ഇതിനെ കണക്കാക്കാം.
 * മനുഷ്യ മനസ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്നു.
 * സമൂഹത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു.
 * മലയാള ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാൻ.
നിങ്ങൾക്ക് ഈ സമാഹാരത്തെക്കുറിച്ച് എന്തെങ്കിലും പ്രത്യേകം അറിയണമെങ്കിൽ, ദയവായി എന്നോട് ചോദിക്കുക.
 * ഉദാഹരണത്തിന്:
   * സമാഹാരത്തിലെ ഒരു പ്രത്യേക കഥയെക്കുറിച്ച്
   * സോളമന്റെ എഴുത്ത് ശൈലിയെക്കുറിച്ച്
   * സമാഹാരത്തെക്കുറിച്ചുള്ള നിരൂപണങ്ങളെക്കുറിച്ച്
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾക്ക് ഇന്റർനെറ്റിൽ ഈ സമാഹാരത്തെക്കുറിച്ച് തിരയാവുന്നതാണ്.
നിങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ സന്തോഷത്തോടെ ഉത്തരം നൽകും.

കൂത്ത് - കഥ

#കൂത്ത് - കഥ- കെ എ സോളമൻ
ചില കൂത്തുകൾ കാണാനും കേൾക്കാനും നല്ല രസമാണ് അത്തരത്തിൽ രണ്ട് കൂത്തുകളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

ജോലിയിൽ നിന്ന് റിട്ടയർ ചെയ്തു കഴിഞ്ഞ് പെൻഷൻ വാങ്ങുന്നത് സർവീസ് കാലത്തിൻ്റെ അത്രയും നാൾ തുടർന്നാൽ സർവീസിൽ ഉണ്ടായിരുന്ന കാര്യം തന്നെ ചിലർ മറക്കും. അങ്ങനെയല്ലേ മുതുഗയ്സ് ?

എന്നാൽ ചില സംഭവങ്ങൾ നാം ഒരിക്കലും മറക്കില്ല.

റിട്ടയർ ആയവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന്  യാത്രയയപ്പ് കൊടുക്കുന്ന ചടങ്ങ് എല്ലാ  സ്ഥാപനങ്ങളിലും ഉണ്ട്. നിറയെ പണം പിരിച്ച് ധൂർത്തടിക്കുന്നതാണ് പതിവു രീതി. റിട്ടയർ ചെയ്യുന്ന ആളിന് ഒരു ടേബിൾ ഫാനോ ക്ലോക്കോ മാത്രം കൊടുത്തു അദ്ദേഹത്തെ സംതൃപ്തനാക്കുന്നതാണ്  പലയിടങ്ങളിലും കണ്ടുവരുന്നത്. ബാക്കി കാശിന് എല്ലാവരും കൂടി പുട്ടടിക്കും. കൂട്ടത്തിൽ കൂടുതൽ കാശ് അമുക്കുന്നത് ഇതിൻ്റെ മുഖ്യസംഘടകനാണ് അത്തരമൊരു  യാത്രയയപ്പിന്റെ കാര്യം ഇങ്ങനെ.

സ്കൂൾ കോളജുകളിൽ ആണെങ്കിൽ റിട്ടയർമെൻറ് ചടങ്ങ് ആഘോഷമാക്കാൻ സ്റ്റാഫ് സെക്രട്ടറി ഉൾപ്പെടെ കുറഞ്ഞത് മൂന്നു പേരുള്ള ഒരു സബ്കമ്മിറ്റി ഉണ്ടായിരിക്കും. രണ്ടു പേർ ചുമ്മാ കൂടുന്നതാണ്, വെള്ളമടി ചങ്ങാതികൾ. സെക്രട്ടറിക്കാണ് പണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം. പുക, പുകയില, ലിക്വർ, കാർ വാടക ഇതൊക്കെ ചെലവാക്കുന്നതിന്റെ കണക്ക് സെക്രട്ടറിയാണ് സൂക്ഷിക്കുക.

അത്തരത്തിൽ ഒരു കാർ യാത്രയ്ക്ക് ആയിരം രൂപ ചിലവാക്കിയതിൻ്റെ കണക്കാണ് രസകരം

റിട്ടയർ ചെയ്യാൻ പോകുന്ന കെ കെ കുറുപ്പ് എന്ന അധ്യാപകൻ കർമ്മ കുശലൻ അഥവാ കർമ്മ രംഗത്തെ കശ്മലൻ ആയതുകൊണ്ട് റിട്ടയർമെൻറിനു തൊട്ടുമുമ്പുള്ള അനുവദനീയമായ ലീവ് പോലും എടുക്കാതെ കുട്ടികളെ പഠിപ്പിച്ചു. ചെയ്തത് വലിയ തെറ്റെന്ന് കൂട്ടത്തിൽ ഉള്ളവർ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല.

 അങ്ങനെയിരിക്കെയാണ് കുറുപ്പു സാറിൻ്റെ റിട്ടയർമെൻറ് ചടങ്ങ്  തീരുമാനിക്കപ്പെട്ടത്.

റിട്ടയർ ചെയ്യുന്ന അധ്യാപകനെ/ അധ്യാപികയെ വീട്ടിൽ പോയി ക്ഷണിക്കുക എന്നുള്ളതാണ് നാട്ടാചാരം. അതിന് റിട്ടയർമെൻറ് ഫണ്ടിൽനിന്ന് കാർ വാടകയും വട്ട ച്ചെലവിനുള്ള പണവുംഎടുക്കാം.

റിട്ടയർ ചെയ്യാൻ പോകുന്ന കുറുപ്പുസാർ സ്റ്റാഫ് റൂമിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടും മൈൻ്റ് ചെയ്യാതെ സെക്രട്ടറിയും കൂട്ടരും അദ്ദേഹത്തിൻ്റെ  വീട്ടിലേക്ക് പോയി റിട്ടയർമെൻ്റിന് ക്ഷണിക്കാൻ.  വീട്ടിൽ ചെന്നപ്പോൾ ആട് കിടന്ന പാട്ടിൽ പൂട പോലുമില്ല എന്ന മട്ടിൽ ഗേറ്റ് അടഞ്ഞുകിടക്കുന്നതാണ് കണ്ടത്.  ചെന്ന പാടെ റിട്ടേൺ അടിച്ച് കോളജിൽ തിരികെയെത്തി സ്റ്റാഫ് റൂമിൽ ഇരുന്ന കുറുപ്പിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. 

" സാറിൻറെ യാത്രയയപ്പ് ഞങ്ങൾ മാർച്ച് 31നാണ് തീരുമാനിച്ചിരിക്കുന്നത്, കുടുംബ സമേതം എത്തണം" 

 കറിലെയാത്ര ഓസിൽ ആയിരുന്നെങ്കിലും 1000 രൂപ ചെലവെഴുതാൻ സെക്രട്ടറി മറന്നില്ല. ഇന്നായിരുന്നെങ്കിൽ 3000 രൂപ എഴുതാമായിരുന്നു. 

അന്ന് സെക്രട്ടറിയായിരുന്ന അധ്യാപകന് വയലിൻ വായന ഉൾപ്പെടെ ചില്ലറ കലാവാസനയുമുണ്ടായിരുന്നു. കഴിച്ച സാധനത്തിൻ്റെ ഗ്രേഡനുസരിച്ച്  അദ്ദേഹം തിരക്കുള്ള റോഡുകളുടെ സൈഡിലും വയലിൻ വായിക്കും. ആൾക്കൂട്ടം കണ്ടാൽ അദ്ദേഹത്തിൻ്റെ തലയിൽ സംഗീതത്തിൻ്റെ തിരയിളക്കമുണ്ടാകും. അങ്ങനെ ഒരിക്കൽ തൊട്ടടുത്ത റോഡ് മുക്കിൽ  ജനസഞ്ചയത്തെ സാക്ഷനിർത്തി വയലിൻ വായിച്ച് ട്രാഫിക് തടസ്സം സൃഷ്ടിച്ചു.  ഇതു കണ്ട ഒരു പോലീസുകാരൻ തന്റെ ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകന്റെകഴുത്തിന് പിടിച്ചു തള്ളിയ ചരിത്രവും ഉണ്ട്. കേസ് കൊടുക്കും എന്ന് അധ്യാപകൻ പരസ്യമായി പറഞ്ഞ്  പോലീസുകാരനെ  ഭീഷണിപ്പെടുത്തിയെങ്കിലും അത്തരം ഒരു നീക്കംപിന്നീട് നടന്നതായി  ചരിത്രവായനയിൽ കാണില്ല 

ഈ അധ്യാപകൻ റിട്ടയർമെൻ്റ് ചടങ്ങിൽ  എന്തായിരുന്നു വാഴ്ത്തുപാട്ട്'. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകൻ, ജനങ്ങളുടെ ഇടയിൽ സന്തോഷം കണ്ടെത്തിയ കലാകാരൻ, സഹപ്രവർത്തകർക്ക് പ്രിയങ്കരൻ , കണ്ണിലുണ്ണി, അധ്യപകരായാൽ ഇങ്ങനെ വേണം, അങ്ങനെ പോയി വിശേഷണങ്ങൾ . ചരമ പ്രസംഗത്തിലും യാത്രയയപ്പു ചടങ്ങിലും വാഴ്ത്തു പാട്ടുകൾക്ക് പരിധി നിശ്ചയിച്ചിട്ടില്ലെന്നതുകൊണ്ട് ആർക്കും ആരെപ്പറ്റിയും എന്തും പറയാം, പുകഴ്ത്താം

മദ്യപിച്ച് നടുറോട്ടിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സംഗീതക്കച്ചേരി നടത്തിയാലും സ്വന്തം വിദ്യാർത്ഥികൾക്കൊപ്പം പാനോൽസവം സംഘടിപ്പിച്ചാലും യാത്രയപ്പിൽ ഈ അധ്യാപകൻ ഏവർക്കും പിയങ്കരൻ . 

 കോളേജിലൊക്കെ വിദ്യാർത്ഥികൾക്ക് ഒപ്പം മദ്യപിച്ച അധ്യാപകർക്കാണല്ലോ റിസോർട്ടു ഹോട്ടലുകളിൽ നടത്തുന്ന പൂർവ്വ വിദ്യാർത്ഥി മേളകളിലെ താരങ്ങൾ. ഇത്തരം മേളകളിൽ ക്ഷണിക്കപ്പെടാതെ പോകുന്നതിൽ കുറുപ്പിന് യതൊരുവിധ വിഷമവും ഉണ്ടായിട്ടില്ല. 

ഇനി രണ്ടാമത്തെ കൂത്ത്. അതെന്താണെന്ന് വെച്ചാൽ ഒരു അധ്യാപകന്റെ പുസ്തക പ്രകാശനമാണ്.

പണ്ടുകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടാണ് എഴുത്തുകാർ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടാത്തതിൻ്റെ പേരിൽ സർഗവൈദഗ്ധ്യം പരണത്തു കയറ്റിയവരാണ് കൂടുതൽ പേരും.

100 പേജുള്ള പുസ്തകത്തിൻ്റെ 500 കോപ്പി 35000 രൂപ മുടക്കി പബ്ളിഷു ചെയ്താൽ, വിറ്റു കിട്ടുന്നപണം പബ്ളിഷർ എടുക്കുന്നതല്ലാതെ അഞ്ചു പൈസ എഴുത്തുകാരന് തിരികെ കിട്ടാത്ത അവസ്ഥയാണ് എവിടെയും. ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നവർക്ക് വാങ്ങിക്കൊടുക്കുന്ന വാഴയ്ക്കാപ്പത്തിൻ്റെയും ചായയുടേയും കാശ് വേറെയും നഷ്ടം.

അതിനിടെയാണ് പുസ്തക പ്രകാശനത്തിനുമുമ്പ് കവർ പ്രകാശനം എന്ന നൂതന സാങ്കേതികവിദ്യ കണ്ടു പിടിക്കപ്പെട്ടത്.  വരാനിരിക്കുന്ന ചവറ് ഗംഭീര സാധനമെന്ന നിലയിലാണ് കവർ പ്രകാശനം ചെയ്യുന്നത്. 

ഒരു നോവൽ വിഷമിച്ച് ഇറക്കിയിരുന്നവർ ഇപ്പോൾ ഒരേ സമയം രണ്ടു നോവൽ വെച്ചാണ് ഇറക്കുന്നത്.  ഇതിനു മാത്രം പണം ഇവർക്ക് എവിടെ നിന്നു കിട്ടുന്നു?
എല്ലാം ഒരു സംതൃപ്തിക്കു വേണ്ടി. 

താൻ ഒരു സംഭവമാണെന്ന് ഇതൊക്കെ വായിക്കുന്നവർ അറിയണം. അല്ലെങ്കിൽ എന്തിനാണ് 5000 രൂപ ഒരു തോട്ടപ്പള്ളി ഏജൻ്റിന് കൊടുത്ത് ഡൽഹിയിൽ പോയി ഭീംറാവു അംബദ്കർ പുരസ്കാരം വാങ്ങുന്നത്? ആദ്യം 5000 മുടക്കിയവന് അടുത്ത വർഷവും പുരസ്കാരം വേണമെങ്കിൽ 3000 കൊടുത്താൽ മതി. ഇത്തരം ഒരു പുരസ്കാരം കയ്യിൽ കിട്ടിയവനെ ഷാൾ പുതപ്പിക്കാൻ  നൂറുകണക്കിന് സാംസ്കാരിക ട്രൂപ്പുകൾ ചുറ്റുവട്ടത്ത് ഉണ്ടെന്നുതു കൂടുതൽ പേരെ  ഈ രംഗത്തേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.

പുസ്തക പ്രകാശനചടങ്ങിൽ പുസ്തകം റിലീസു ചെയ്യുന്ന ആളും അതുസ്വീകരിക്കുന്ന ആളും ഒരുപോലെ പ്രശസ്തരാകും എന്ന വിശ്വാസവുമുണ്ട്. പുസ്തകം സ്വീകരിക്കുന്ന ആൾ  പുസ്തക രചയിതാവിൻ്റെ ഭാര്യയാണങ്കിൽ അതിൻ്റെ ക്രെഡിറ്റ് പറയാനുമില്ല

വിവാഹം കഴിക്കാൻ, ആരെ തെരഞ്ഞെടുക്കണം എന്നതിന് പാച്ചു , കോവാലനോടു പറയുന്ന ഒരു കഥയുണ്ട്.

മൂന്നു യുവതികളാണുള്ളത്. ഒന്നാമത്തവൾ ടെലഫോൺ ഒപ്പറേറ്റർ, രണ്ടാമത്തേത്  ബാർ ടെൻ്റർ, മൂന്നാമത്തേത് ടീച്ചർ.

" നീ 5 മിനിട്ടിൽ കൂടുതൽ എടുത്താൽ ഭാര്യ പറയും ഫൈവ് മിനിട്ട്സ് ഓവർ, ഡിസ്കണക്ട്, ഡിസ്കണക്ട് എന്ന്. നിനക്ക് അഞ്ചു മിനിറ്റ് മതിയാകുമോ. "

" നീ താമസിച്ചെത്തിയാൽ ബാർ ടെൻ്റർ പറയും , ബാർ ഈസ് ക്ലോസ്ഡ്, നോ അഡ്മിഷൻ, നോ അഡ്മിഷൻ എന്ന്. നിനക്ക് നേരത്തെ വീട്ടിലെത്താൻ കഴിയുമോ "

" നിൻ്റെ ഭാര്യ ടീച്ചർ ആണെങ്കിൽ നീ തെറ്റു വരുത്തിയാൻ പറയും, സാരമില്ല, തെറ്റ് ആർക്കും സംഭവിക്കാം തിരുത്തിയെഴുതു, തിരുത്തിയെഴുതുഎന്ന്. നിനക്ക് ആരെ വേണം ഭാര്യയായി?"

" എനിക്കു  ടീച്ചർ മതിയേ" കോവാലൻ
പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ "മക്കൾ" ആണു പാച്ചുവും കോവാലനും.

ഭാര്യ ടീച്ചറാണെങ്കിൽ എന്തും അനുസരിച്ചുകൊള്ളും.

ഇവിടെ സമീപ പ്രദേശത്ത് നടന്ന ഒരു  പുസ്തക പ്രകാശന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയത് എഴുത്തുകാരൻ്റെ  സ്‌കൂൾ ടീച്ചറായ ഭാര്യയാണ്.  പുസ്തകവുമായി ഗ്രന്ഥകാരൻ വീട്ടിലേക്കല്ലേ ചെല്ലുന്നത് അപ്പോൾ സ്വീകരിച്ചാൽ പോരെ എന്നു ചോദിച്ചാൽ അതിനൊരു ഗുമ്മില്ല '

അധ്യാപികമാരായ ഭാര്യമാർ എന്തെല്ലാം സഹിക്കണം.
                           *  *  *

Wednesday, 25 December 2024

#സപ്ലയർ - നാനോകഥ

#സപ്ലയർ - നാനോക്കഥ
മുടി നീട്ടി വളർത്തിയിരിക്കുന്നു, ജീൻസും ടീഷർട്ടും വേഷം, കാതിൽ കടുക്കനും. ഭൗവ്യതയുള്ള പെരുമാറ്റം. ഹോട്ടൽ സപ്ലയർ ആയാൽ ഇങ്ങനെ തന്നെ വേണമെന്ന് തോന്നും കണ്ടാൽ.

രണ്ടാഴ്ച കഴിഞ്ഞ് പത്രത്തിൽ കണ്ട വാർത്ത ഞെട്ടിച്ചു കളഞ്ഞു.

മുംബൈയിലെ വൻ വസ്ത്ര വ്യാപാരി  മൊയ്തീൻ റാവുത്തറുടെ മകൻ ഇസ്മായേലിനെ പൊന്നാം വെളിയിലെ ശ്രീകൃഷ്ണ ഹോട്ടലിൽ കണ്ടെത്തിയിരിക്കുന്നു!

ഭാവിയിൽ കമ്പനി നോക്കിക്കൊണ്ട് പോകേണ്ട ആളാണ്.  മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നറിയണം, പഠിക്കണം.

പിതാവ് തന്നെയാണ് മകന് ജോലി കണ്ടെത്തിയത്.! തിരികെ കൂട്ടാൻ അദ്ദേഹം നാളെയെത്തും
-കെ എ സോളമൻ

എന്തൊരു സ്പീഡ് -നാനോകഥ

#എന്തോരുസ്പീഡ്- #നാനോക്കഥ
ഒന്നര മണിക്കൂർ കുർബാന അരമണിക്കൂർ കൊണ്ട്  ചൊല്ലുന്ന ആളാണ് പുതിയ പാതിരി. ഇതറിയാതെയാണ് പതിവുതെറ്റിക്കാതെ മറിയക്കുട്ടി ചേടത്തിയും ഏലിക്കുട്ടിയും മകൾ കൊച്ചുത്രേസ്യയും ക്രിസ്മസ് രാത്രിയിൽ പാതിരക്കുർബാനയ്ക്ക് പള്ളിയിൽ എത്തിയത്

മറിയക്കുട്ടി കൈനിലത്തു കുത്തി മുട്ടിന്മേൽ എഴുന്നേറ്റു നിന്നതും ഇരുന്നതും മാത്രം. പാതിരാ കുർബാന കഴിഞ്ഞു!
-കെ എ സോളമൻ