Saturday 3 December 2016

ബി കോം പോയ വഴി - കഥ


നന്നായി പഠിക്കുന്ന കുട്ടിയാണ്.' അതുകൊണ്ടാണ് സന്തോഷ് വർമ്മ പ്ളസ് ടു നല്ല നിലയിൽ പാസ്സായതും കോളജിൽ ബി.കോമിനു ചേർന്നതും. അമ്മക്കു മോൻ എൻ ട്രൻസ് എഴുതി പാസ്സായി എഞ്ചിനിയർ ആകണമെന്നായിരുന്നു ആഗ്രഹം. അച്ഛനാണ് എതിർത്തത്. എഞ്ചിനിയറിംഗിനു പോയവനൊക്കെ സപ്ളി സപ്ളി എന്നു പറഞ്ഞു നടക്കുന്നതല്ലാതെ ഒരുത്തനും ജോലി കിട്ടുന്നില്ല. ബി.കോം കാർ ക്കാണെങ്കിൽ നല്ല സ്കോപ്പാണ്. 

വർമ്മയ്ക്കുംഎഞ്ചിനീയറിംഗ് താല്പര്യമില്ല. അതു കൊണ്ട് അച്ഛന്റെ താല്പര്യപ്രകാരം ബി. കോമിനു ചേർന്നു. പ്ളസ്ടുവിലെ മാർക്കു അഡ്മിഷനു സഹായകമായി

ബി.കോം ആദ്യരണ്ടു സെമസ്റ്റർകുഴപ്പം കൂടാതെ കടന്നുവെന്നു തീർത്തും പറഞ്ഞു കൂടാ. പരീക്ഷ കഴിഞ്ഞെങ്കിലും മാർക്കുലിസ്റ്റ്വരാൻ താമ സിക്കും. 

"എന്നു വരും മർക്കുലിസ്റ്റു ? "  എന്നു ചോദിച്ചതിന് ആറു സെമസ്റ്ററും ചേർത്ത് ഒരു മിച്ചു വരും എന്നാണ് പ്രഭാവതി ടീച്ചർ പറഞ്ഞത്. പിന്നെ ടീച്ചർ ഇത്രയും കൂടി പറഞ്ഞു
"ഈ യൂണിവേഴ്സിറ്റിയുടെ കാര്യമൊന്നും എന്നോടു ചോദിക്കരുത്"

രണ്ടാം വർഷത്തെ രണ്ടു സെമസ്റ്ററും മോശമാകാൻ കാരണം അമ്മാവൻ സമ്മാനിച്ച അസുസ് ഫോണാണ്. ചാർജ് ചെയ്യാൻ പണം അധികം കിട്ടിയില്ലെങ്കിലും ചാർജു ചെയ്തു തരാൻ റെഡിയായിരുന്നു ക്ളാസിലെ കാർത്തിക്  . അവന്റെ അഛൻ വ്യവസായി ആണ് ..അവനു രണ്ടു ഫോണുണ്ട്. കൂട്ടത്തിൽ തന്റെ അസൂസ് ഫോണും ചാർജു ചെയ്തു തരും. ഫോണിൽ ഫേസ്ബുക്കം, വാട്ട്സാപ്പും , മൈസ് പേസും സിനിമയുമായി നടന്നതിനാൽ രണ്ടാം വർഷ പഠിത്തവുംപരീക്ഷയും പോയി.


വർഷാവസാനം കാർത്തിക് മറ്റൊരു കോളജിലേക്കു റ്റി.സി. വാങ്ങിപ്പോയി. അതോടെ സമാധാനമായി. നെറ്റിൽ നിന്നു മോ ചനം . ഇനി നന്നായി പഠിക്കണം. തേഡ് ഡിസി പഠിക്കുന്നതിനൊപ്പം സെക്കന്റ് ഡിസി ഇംപ്രൂവ് ചെയ്യുകയും വേണം

അങ്ങനെ കരുതിഇരിക്കെ യാണ് മുകേഷ് അംബാനി റിലയൻസ് ജിയോ  യുമായി എത്തിയത്. ഏവർക്കും സിം ഫ്രീ, നെറ്റ് ഫ്രീ . ജിയോ സിം അസുസ് സപ്പോർട്ടു ചെ യ്യും


  അസൂസിൽ സിനിമ കണ്ടു നടന്നതിനാൽ അഞ്ചാമത്തെ സെമ്മും പോയി. അവശേഷിക്കുന്ന സെം നന്നായി പഠിക്കാമെന്നു കരുതിയപ്പോഴാണ് അംബാനി  സൗജന്യ സേവനം  മാർച്ചുവരെ നീട്ടിയത്. ഇ നി എങ്ങനെ പഠിക്കാൻ കഴിയും ? മാ  ർച്ചിലാണ് അവസാന സെമസ്റ്റർ പരീക്ഷ . ബി കോം പോകുന്ന വഴി നോക്കി വർമ്മ  മിഴിച്ചിരുന്നു .

                             -- - - - - - - 


Friday 11 November 2016

നിലാവകന്ന രാവ് - കവിത - കെ.എ. സോളമൻ

ഓർമ്മകളിൽ താണലസമായി ഞാൻ
ഈ വഴിത്താരയിൽ ഉഴറീ വീഴവേ -
നിലാവകന്ന രാവിൽ ഓർത്തു പോയ്
നിറമിഴിയാലെ നില്ക്കും നിഴലിനെ

നിറമേറും കനവുകൾ കൂട്ടി മെല്ലെനാം
നേരമൊത്തിരി കഥകൾ ചൊല്ലിയും
ചിരിയും കളിയുംനിറഞ്ഞകാലത്ത്
മിഴികൾനോക്കിയിരുന്നതോർക്കുമോ?

കുളിരേകിയ രാവും തെന്നലും
എതിർ പാട്ടുകൾപാടും കിളികളും
പകർന്നു നൾകിയ സുഖമതത്രയും
എരിയും കനലോ മറന്നസ്വപ്നമോ ?

നിഴലായെന്നരികിലെത്തി നീ
ചേർന്നിരുന്നുംതോളുരുമിയും പിന്നെ
നെയ്ത കനവുകമൊക്കെയുമിന്ന്  കൊടിയവിഭ്രാന്തകയത്തിലാഴ്ന്നുവോ?

ഹർഷപുളകിതഗാത്രിയായന്ന്
അലസമായ് ചൊന്നമൊഴികളത്രയും
കൊടിയ വേദനപകർന്നു നൾകിയ നഖമുനക്ഷത വിഷാദ ഭാവങ്ങൾ

ഇനിയുമെത്രമേൽ തുടരുംഞാനിനീ
വിരസമാം ദേശാടന പടവുകൾ
തളർന്നു പോകാതിരിക്കുവാൻ കൂടെ
ഒരു നിമിഷം നീ തിരികെയെത്തുമോ?

Saturday 29 October 2016

വിജിലൻസ് റെയ്ഡ്

ഇതൊരു കളിയാണ്, ഞാനാണു് വലിയവൻഎന്നു കാണിക്കാനുള്ള കളി. ഗുരുതരമായ  പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള വേലത്തരം. അതാണ്അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അഡീഷണല് ചീഫ് സെക്രട്ടറിമാരായ കെ.എം എബ് റാഹിന്റെയും ടോം ജോസിന്റെയും വീടുകളിൽ റെയ്ഡ്, അവരടെ അഭാവത്തിൽ,
അതും ചട്ടങ്ങൾപാലിക്കാതെ. ഇവർക്കെതിരെ ആരോ നൾ കിയ പരാതികളുടെ അടിസ്ഥാനത്തിൽ എന്നു വിശദീകരണം. എങ്കിൽ ആഭ്യന്തര അrഡീഷണൽ സെക്രട്ടറിയുടേയുംചീഫ് സെക്രട്ടറിയുടെയും വീടുകൾ റെയ്ഡുചെയ്യുമോ? ഇവർക്കെതിരെയും ആർക്കെങ്കിലും പരാതി ന ൾകാവുന്നതേയുള്ളു. ഇവിടെ ഒട്ടുമിക്ക ഭരണ-പ്രതിപക്ഷ നേതാക്കൾക്കം അനധികൃത സ്വത്തുണ്ട്. ഇവരുടെ വീടുകളിൽ താമസിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്യുമോ? 

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ടോം ജോസിന്റെയും കെ എം എബ്റാഹിന്റെയും വീടുകളിലെ പരിശോധന ഉദ്യോഗസ്ഥർക്കിടയിലെ കിട മൽസരവും ശത്രുതയുമാണ് സൂചിക്കുന്നത് . ഒരേ ശരീരത്തിലെ കണ്ണും കാതും മൂക്കും നാക്കും കൈയ്യും പരസ്പരം കലഹിക്കുന്ന അവസ്ഥ .
അനധികൃത സ്വത്ത് കണ്ടെത്താൻ സെക്രട്ടറിയേറ്റിലെ ഓഫീസിലും ഭാര്യവീട്ടിലും വിദേശത്തുംവിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുന്നു . സ്വർണ്ണം ,   ബിസ്കറ്റ് തുടങ്ങിയവ കണ്ടെടുത്തു തുടങ്ങിയ തുടർ വാർത്തകളും നൾ കി ഉദ്യോഗസ്ഥരെ അപമാനിച്ചേക്കാം.

ടോം ജോസിനു അനധികൃത സ്വത്തില്ലായെന്നു മുമ്പൊരു അന്വേഷണത്തിൽ തെളിഞ്ഞതാണ്. പുതിയ അന്വേഷണത്തിൽ അനധികൃത സ്വത്തു കണ്ടെത്തിയാൽ മുമ്പു അന്വേഷിച്ചവരേയുംകുറ്റക്കാർ ആക്കുമോ?
ഭരണം മുന്നോട്ടു കൊണ്ടുപോകാൻ വിജിലൻസും പോലീസും മാത്രം മതി എന്ന സർക്കാർ നയം തിരുത്തണം. ആ സനം താങ്ങികളായ ചില ഉദ്വേഗസ്ഥർ പറയുന്നത് കേട്ടു്  മറ്റുദ്യോഗസ്ഥരെ കള്ളന്മാരായി ചിത്രീകരിക്കാൻ അവസരം കൊടുക്കാതിരിക്കുക. ചില വകുപ്പുകളിലെ ഉദ്യോ സ്ഥർ സത്യസന്ധർ അതേറാങ്കിലോ അതിനു മുകളിലോ ഉള്ള മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ കള്ളന്മാർ എന്ന അവസ്ഥ സൃഷ്ടിക്കന്നവരെ നിയന്ത്രിക്കാൻ സർക്കാർ ശ്രദ്ധിക്കണം
- കെ.എ. സോളമൻ

.

Saturday 24 September 2016

അതി വിനയക്കാരൻ! കഥ - കെ.എ സോളമൻ

അതിവിനയക്കാരൻ! കഥ - കെ.എ സോളമൻ

പേരു ഉപേന്ദ്രൻ , അതി വിനയക്കാരനാണ്. വെള്ളമുണ്ടും ചട്ടയു മാണ് വേഷം .  ബട്ടൺ ഇല്ലാത്തതുകൊണ്ടു് രണ്ടു കൈയ്യും ഉയർത്തി വേണം ചട്ട ധരിക്കാൻ. മറ്റു വ്യായാമങ്ങൾ കാര്യമായി ചെയ്യാത്തതിനാൽ ഇതു വലിയ വ്യായാമായാണ് കരുതുന്നത്‌. ചട്ട ഇടുമ്പോഴും ഊരുമ്പോഴും വ്യായാമം.

വ്യായാമക്കറുവാ അതോ തീറ്റയുടെ കടുപ്പമോ എന്നറിയില്ല തടി അല്പം കൂടുതലാണ്, 110 കിലോ. നല്ല വരുമാനവുമുണ്ട് ് . കടുംബപരമായി ലഭിച്ച കെട്ടിടങ്ങളിലെ വാടക തന്നെ മാസം ലക്ഷം വരും. വാടകയെല്ലാം ബാങ്ക'് അക്കാണ്ടിലേക്കു വന്നു ചേരുന്നതു കൊണ്ട് അതു പിരിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല. ആകെ ചെയ്യേണ്ടതു ഇടയ്ക്കിടെ ബാങ്കു പാസ ബുക്കു പരിശോധിക്കുക എന്നതാണ്. അതു കൃത്യമായി ചെയ്യുന്നുണ്ടുതാനും

ലക്ഷം രൂപാ വാടക കിട്ടുമെന്നു കരു തി ചുമ്മാ ഇരിക്കുന്ന പണി ഉപേന്ദ്രനില്ല. തന്റെ തന്നെ കെട്ടിടത്തിലെ ഒരു മുറിയിൽ ഫോട്ടോസ്റ്റാറ്റ് കടയും നടത്തുന്നു.
മറ്റെല്ലായിsത്തും ഫോട്ടോസ്റ്റാറ്റിനു 50 പൈസ ഉണ്ടായിരുന്ന കാലത്തുപോലും ഉപേന്ദ്രന് പേജ് ഒന്നിന് 2 രൂപായിരുന്നു ചാർജ്. ഇപ്പോൾ പേജിനു 3 രൂപായാണ് ഈ ടാക്കുക. കോളെജും സ്കൂളും സമീപത്തുള്ളതും അധ്യാപകർ ഫോട്ടോസ്റ്റാറ്റിന്റെ മൂല്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടുള്ളതും മൂലം  ഉപേന്ദ്രന്റെ കടയിൽ എപ്പോഴും തിരക്കു തന്നെ,

വീട്ടിൽ ഭാര്യയും രണ്ടു ആൺമക്കളും. ഭാര്യ കൊലുന്ന നേയുള്ളവൾ.
ഭാര്യക്കും തന്നെപ്പോലെ അല്പം ശരീരമുണ്ടായിരുന്നെങ്കിലെന്നു ഉപേന്ദ്രൻ ആ ഗ്രഹിച്ചിരുന്നിരിക്കണം.്

ഉപേന്ദ്രൻഅതിവിനയക്കാരാനാണെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതികൾ .നടപ്പുവഴിയിൽ പരിചയക്കാരെ കണ്ടാൽ മുണ്ടഴിച്ചിട്ടു തൊഴുതു കൊണ്ടങ്ങനെ ഒരു നില്പു നില്ക്കും. ആഗതൻ പോയ്ക്കഴിഞ്ഞാലും ഉപേന്ദ്രൻ കൂനിയപടി അവിടെത്തന്നെ നില്പുണ്ടാകും. ഇതറിയാവുന്ന പരിചയക്കാരെല്ലാം ഉപേന്ദ്രനെ വഴിയിൽ കണ്ടാൽ ഒഴിഞ്ഞു മാറുകയാണ് പതിവ്.

ബാങ്കിടപാടിന്റെയും ഫോട്ടോസ്റ്റാറ്റിന്റെയും ബഹളത്തിടയിലും തന്റെ മറ്റൊരു ബിസിനസ്സായി സാഹിത്യ പ്രവർത്തനവും നടത്തിപ്പോരുന്നു. അതിനായി അദ്ദേഹത്തിനു ഒരു സാഹിത്യ ട്രൂപ്പു തന്നെ യുണ്ട്.

കോയക്കുഞ്ഞുമുതലാളിയുടെ സാംസ്കാരിക ട്രൂപ്പിലും തന്റെ സാഹിത്യ വേദിയിലും ഒരേ കൂട്ടർ തന്നെയാണ് സ്വന്തം സൃഷ്ടികളുമായി വരുന്നത് എന്നു ഉപേന്ദ്രനു അറിയാം. അതു കൊണ്ടു കോയക്കുഞ്ഞുമായി ഒരു അണ്ടർസ്റ്റാന്റിംഗിലാണ് ഉപേന്ദ്രൻ . കുഞ്ഞു പരിപാടി വെയ്ക്കുമ്പോൾ ഉപേന്ദ്രനു പരിപാടിയില്ല, ഉപേന്ദ്രനള്ളപ്പോൾ കോയാക്കുഞ്ഞിനുമില്ല. കോ യാക്കുഞ്ഞു അറബി സാഹിത്യമാണ് പകർത്തി വായിക്കുന്നതെങ്കിൽ ഉപേന്ദ്രൻ പുരാണങ്ങളെയാണ് ആശയിക്കുന്നത്. പുരാണങ്ങൾക്ക് കോപ്പിറൈറ്റ് ഇല്ലാത്തിനാൽ എത്ര വേണമെങ്കിലും പകർത്തുകയുമാവാം.

കവിതയിലെ മൂന്നു വരിച്ചിട്ട ഹൈക്കു പോലെ ഉപേന്ദ്രൻ 3 വരിയിലാണ് കഥയെഴുതുക. തന്റെ കഥ ലോ കോത്തര നിലവാരത്തിലുള്ള തെന്നു സ്വന്തം വേദികളിൽ അദ്ദേഹം അവകാശപ്പെടുകയും ചെയ്യാറുണ്ട്.
" പുഴ ഒഴുകി ഒഴുകി ഒഴുകിപ്പോയി. ഇപ്പോൾ മണ്ണു മാത്രം'' അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥ പുഴ ഇതാണ്. " പാലത്തിൽ കൂടി ഒരു ബസു പാഞ്ഞു പോയി. ഇതറിയാതെ പാലത്തിനു കീഴെ ഉറുമ്പു നിദ്രയിലായിരുന്നു." ഉറുമ്പ്  എന്ന കഥ ഇങ്ങനെ വായിക്കാം .

ഈ കഥകൾക്കൊക്കെ ഭയങ്കര അർത്ഥമാണെന്നാണ് ഉപേന്ദ്രൻ അവകാശപ്പെടുന്നത്. മനസ്സിലാകാത്തതാണോ എന്തോ പത്രക്കാരൊന്നും ഇവയൊന്നും പ്രസിദ്ധീകരിക്കാൻ തയ്യറായില്ല. അതു കൊണ്ടാവണം അദ്ദേഹം നാലു പേജുള്ള ലിറ്റിൽ മാഗസിൻ സ്വന്തമായി തയ്യറാക്കി സ്വന്തം വേദികളിൽ വിതരണം ചെയ്തു തുടങ്ങിയത്. മാഗസിനിൽ കൂടുതൽ സ്ഥലവും അപഹരിക്കുന്നത് തന്റെ നാനോ ക്കഥകളും എഡിറ്റോറിയലുമാണ്. എ ഡിറ്റോറിയൽ എല്ലാം തന്നെ ഭരണക്കാരെ പൊക്കുന്ന എഴുത്തുകളാണ്.

ലിറ്റിൽ മാഗസിൻ സൗജന്യമായാണ് കൊടുക്കുന്നതെന്നു ആരെങ്കിലും കരുതിയാൽ തെറ്റി. 50, 100 എന്ന മുറയ്ക്കു വാങ്ങുകയും " ഒരു കൈ സഹായം " എന്ന ടൈറ്റിലിൽ മാഗസിനിൽ രേഖപ്പെടുത്തുകയും ചെയ്യും

സാഹിത്യ സമ്മേളനം നടക്കുമ്പോൾ കാണുന്ന മറ്റൊരു ചടങ്ങളാണ് സൃഷ്ടികളുടെ വിലയിരുത്തൽ. അവതരിപ്പിക്കപ്പെട്ടതും ലിറ്റിൽ മാഗസിനിൽ അടിച്ചു വന്നതുമായി കഥയും കവിതയുമാണ് വിലയിരുത്തപ്പെടുന്നത്. ഒരു പണിയുമില്ലാത്ത റിട്ടയർഡ് പ്രഫസ റോ നേരം കൊല്ലാനെത്തുന്ന ഏതെങ്കിലും റിട്ടയേർഡ് ബാങ്ക് മാനേർ ജരോ ആയിരിക്കും ഈ സാഹസം ഏറ്റെടുക്കുന്നത്. ഉപേന്ദ്രന്റേതുൾപ്പെടെ എല്ലാ ചവറുകളും 'സൂപ്പർ' എന്നു പറഞ്ഞില്ലെങ്കിൽ പിന്നെ സംഘർഷമാണ് . വിലയിരുത്തൽ കാരനെ ചീത്ത വിളിക്കും. ചീത്ത വിളി കേൾക്കാതിരിക്കാം വേദിയിൽ നിന്നു സ്ഥിര വിട്ടു നില്ക്കുന്ന വിലയിരുത്തൽ കാരുവരെയുണ്ടു്.

എന്നാൽ പ്രഫസർ ഇസ്മയേൽവിലയിരുത്തൽ ഉപേക്ഷിക്കുകയും വേദിയിൽ നിന്നു വിട്ടു പോകുകയും ചെയ്തതിനു വേറെ കാരണമാണ്. ഇസ്മായേൽ വിലയിരുത്തിക്കൊണ്ടിരുന്ന കാലത്താണ് മോളി സുഗണൻ എന്ന
എന്ന കവയിത്രി വേദിയിൽ എത്തുന്നത്. ഉപേന്ദ്രൻ തന്നെ എവിടെന്നോ കണ്ടെടുത്തു കൊണ്ടുവന്നതാണ്.

മോളിക്കു ശരീരത്തിനു അല്പം തുടിപ്പ് ഉണ്ടെന്നതും ഭാര്യക്കു അതില്ലെന്നതും മോളിയുടെ കവിത അത്യുഗ്രൻ എന്നു പറയാൻ ഉപേന്ദ്രനെപ്രേരിപ്പിച്ചു.
പക്ഷെ ഇസ്മയിൽ ഇതംഗീകരിക്കാൻ തയ്യാറല്ലായിരുന്ന .മോളിയെ സദസ്സിൽ ഇരുത്തിക്കൊണ്ടു തന്നെ ഇസ്മായിൽ പറഞ്ഞു മോളിയുടെ കവിത തനി കോമാളിത്തരമാണെന്ന് .  ഇതു ഏറെ ചൊടിപ്പിച്ചത് ഉപേന്ദ്രനെയാണ്

അന്നു ബന്ധം വേർപെടുത്തിയതാണ് ഇസ്മായേലുമായി. അതു ഉപേന്ദ്രന്റെ മറ്റൊരു ബന്ധത്തിന്റെയും സാംസ്കാരിക ട്രൂപ്പിന്റെ സുഗമമായ ഒഴുക്കിന്റെയും പുതിയൊരു തുടക്കമായിരുന്നു.
ഉപേന്ദ്രൻ അതി വിനയത്തോടെ  വീണ്ടും പരിചയക്കാരെക്കാണമ്പോൾ കുമ്പിടുകയും നിലം തൊട്ടു വന്ദിക്കുകയുംചെയ്തു കൊണ്ടിരിക്കുന്നു!



Friday 23 September 2016

തെറ്റ്

ഒളിംപിക്സ് ജേതാക്കളെ ക്ഷണിച്ചു കൊണ്ടു വന്നിട്ട് അവഹേളിച്ചത് തെറ്റ്. സ്പോർട്സ് മന്ത്രിക്കു ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞുമാറാനാവില്ല.
-കെ. എ സോളമൻ

Sunday 18 September 2016

മൂവാറ്റുപുഴ സംഭവം

മൂവാ റ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തസംഭവം അമ്പര പ്പിക്കുന്നതാണ്. . വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധനയ്ക്കിടെ പ്രണയ ലേഖനം പിടിച്ചെടുത്ത് ആധ്യാപികയും സ്‌കൂള്‍ അധികൃതരും കളിയാക്കിയതിന്നാണു പെണ്‍കുട്ടി തീകൊളുത്തിമരിച്ചതെന്നൂ വാര്ത്താച്ചാനലുകള്‍.സത്യം എന്തുതന്നെ ആയാലും .അദ്ധ്യാപകര്‍ക്ക് കുട്ടികളെ ഉപദേശിക്കാനുള്ള അവകാശമില്ലേ ? ആദ്ധ്യാപിക ചെയ്തത് വലിയ തെറ്റായിപ്പോയെന്ന മട്ടിലാണ് ചാനല്‍ വായ്പാട്ടുകാരുടെ പ്രകടനം. കുട്ടികളുടെ നല്ലഭാവി ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏറെ മാനസിക സമ്മര്‍ദ്ദമു ളവാക്കുന്നതാണ്ആസംഭവം. അധ്യാപികയെ ഉടന്‍ കുരിശില്‍ തറക്കണമെന്ന വാശി ഉപേക്ഷിച്ചു സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം
വന്നു വന്നു അധ്യാപക ജോലിയും നഷ്ടസാധ്യത ഏറെയുള്ള ഒന്നായിമാറിയിരിക്കുന്നു!
-കെ എ സോളമന്‍,

Friday 9 September 2016

KAS Life Blog: മഴയെക്കുറിച്ച് എന്തു പറയാന്‍?

KAS Life Blog: മഴയെക്കുറിച്ച് എന്തു പറയാന്‍?: മഴയെ ക്കുറിച്ച് എന്തുപറയാന്‍  കവിത - കെ. എ സോളമൻ മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍? ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു വെയിലിനെ ആട്ടി...

മഴയെക്കുറിച്ച് എന്തു പറയാന്‍?




മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു
കാര്മേ്ഘത്തേരിലേറിവരും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച്
ഭൂമിയുടെ സ്വസ്ഥതയിലേക്ക്
ചരൽവാരിവിതറിക്കൊണ്ട്
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന,
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
കൊടുംതണുപ്പില്‍ ആകെ തളര്‍ന്നു
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന രോദനം
പുതുരാഗമെന്നുവാഴ്ത്തിയ
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
കൊടിയമഴയും തണുപ്പും
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും
പ്രണയാതുരഗാനമായി പാടിയ
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Sunday 21 August 2016

സ്കൂൾ ഡിസിപ്ളിൻ - കഥ - കെ.എ സോളമൻ

സെബസ്ത്യൻ സാർ അച്ചടക്കത്തിനു പേരുകേട്ട ആളാണ്. സാറൊന്നു ഉറെക്കെ വിളിച്ചാൽ ക്ലാസു മാത്രമല്ല, സ്കൂൾ മൊത്തം നിശബ്ദമാകും. ഏതു വിധ അച്ചടക്ക പ്രശ്‌നമുണ്ടായാലും സാർ ഇടപെട്ടാൽ പരിഹാരമായി. ഹെഡ്മിസ്ട്രസ് സാറാ ടീച്ചർ അതു കൊണ്ടു തന്നെ അച്ചടക്കക്കമ്മറ്റിയുടെ അധ്യക്ഷനായി സാറിനെത്തന്നെയാണ് നിയമിച്ചിട്ടുള്ളത്.
മറ്റധ്യാപകരെപ്പോലെ മക്കളെ ഇംഗ്ലീഷുമീഡിയം സ്കൂളിൽ പഠിപ്പിക്കുകയും എയിഡഡ്സ്കൂളിൽ ജോലി നോക്കുകയും ചെയ്യുന്ന രീതിയല്ല സാറിറേത്. സാറിന്റെ രണ്ടു ആൺമക്കളും സാറിന്റെ സ്കൂളിൽ തന്നെ യാണ് പഠിക്കുന്നത് , അഖിൽ സെബാസ് ത്യനും അനിൽ സെബാസ് ത്യനും.
സാറാ ടീച്ചർ റിട്ടയർ ചെയ്തപ്പോൾ സീനിയർ മോസ്റ്റായ സെബാസ്റ്റ്ൻ സാർ തന്നെയാണ് ഹെഡ്മാസ്റ്റർ ആയത്. സ്കൂൾ മാനേജർ തത്ത്വാ ധിഷ്ഠതമായി പ്രവർത്തിക്കുന്ന ആളായതിനാൽ വേറൊരു ചോയ്സ് ഹെഡ്മാസ്റ്റർ സ്ഥാനത്തേക്കു പരിഗണിക്കാനില്ലായിരുന്നു.
ഹെഡ്മാസ്റ്റായി ചാർജ് എടുത്ത സെബാസ്റ്റ്യൻ സാർ സ്കൂളിലെ സകല അധ്യാപകരുടെയും യോഗം വിളിച്ചു ചേർത്തു
സാറു പറഞ്ഞു " നൂറു ശതമാനം റിസൾട്ട് വർഷങ്ങളായി നേടുന്ന സ്കൂളാണ് നമ്മുടേത്. നിങ്ങളുടെ സഹകരണം തന്നെ പ്രധാന കാരണം. ഡിസിപ്ളിന്റെ കാര്യത്തിൽ നമ്മൾ തന്നെയാണ് മറ്റു സ്കൂളുകൾക്കു മാതൃക. തുടർന്നും അച്ചടക്ക സംവിധാനം കർശനമായി തുടരാനാണ് ആഗ്രഹം. നിങ്ങൾക്ക് അഭിപ്രായം പറയാം"
ശ്രീകുമാർ സാറാണ് ആദ്യ മെഴുന്നേറ്റത്.
" കുഴപ്പക്കാരായ വിദ്യാർത്ഥികളെ നമ്മുക്ക് ശിക്ഷിക്കാൻ അധികാരമില്ല. വടിയെടുത്താൽ ചാനൽ കാർ ചാടി വീഴും, നമ്മുടെ ജോലി പോകും. അതു കൊണ്ടു മദ്യപിക്കുകയും മറ്റു കുഴപ്പങ്ങളിൽ ഏർപ്പെടുന്നവരേയും നമ്മൾ എന്താണ് ചെയുക? "
" സംശയമെന്ത്, മുൻ കാലങ്ങളിൽ ചെയ്തതുപോലെ സ്കൂളിൽ നിന്നു പുറത്താക്കും. പുറത്താക്കിയതുകൊണ്ട്‌ നന്മുടെ സ്കുളിൽ ഡിവി വിഷൻ ഇല്ലാതാകില്ല. നിങ്ങൾക്കുധൈര്യ മായി നീങ്ങാം."
" അല്ല, മമ്പു പുറത്താക്കിയവരെ തിരിച്ചെടുത്ത ചരിത്രമുണ്ട്. ഓരോ കേസും റിപ്പോർട്ടു ചെയ്യുന്ന അധ്യാപകരാണ് ഒടുക്കം മോശക്കാരാവുന്നത് , ്
അതുകൊണ്ടു പറഞ്ഞന്നേയുള്ളൂ. " ശീകുമാർ
" അതോർത്തു സാറു വിഷമിക്കേണ്ട.
ഇവിടെ ഇപ്പോൾ സാറാ ടീച്ചർ അല്ലല്ലോ ഇരിക്കുന്നത്. അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചക്കൊന്നും ഞാൻ തയ്യാറല്ല. അതു സാറന്മാരുടെ കാര്യത്തിൽ ആയാലും "
അതോടെ ശ്രീകുമാർ സാറിന്റെ സംശയങ്ങൾ മാറി. സ്റാഫ് റൂമിന്റെ വാതിൽ ചാരിയിട്ടു സിഗററ്റ് വലിച്ചത് താ,ക്കീതു ചെയ്ത സംഭവമാണ് ശ്രീകുമാർ സാറിനു ഓർമ്മ വന്നത്. ഇ തൊക്കെ ഹെഡ്മാസ്റ്റർ എങ്ങനെ അറിയുന്നവെന്ന സംശയവും തോന്നിയിട്ടുണ്ട്.
അങ്ങനെയിരിക്കെ പുതുതായി സ്ഥലം മാറി വന്ന രണ്ടു സാറമാർ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ പിടിച്ചു ഹെഡ്മാസ്റ്ററുടെ മുന്നിൽ ഹാജരാക്കി. ടോയ്ലറ്റിൽ നിന്നു കഞ്ചാവു ബീഡി വലിച്ചുവെന്നതായിരുന്നു കുറ്റം . വിദ്യാർത്ഥിയെക്കണ്ട ഹെഡ്മാസ്റ്റർ തലയിൽ കൈവെച്ചു കസേരയിൽ ഇരുന്നു പോയി. ശ്രീകുമാർ സാറും മുറിയിൽ ഉണ്ടായിരുന്നു.
" സ്കൂളിലെ ഡിസിപ്ളിൻ അല്പം വീട്ടിലുമാകാമായിരുന്നില്ലേ സാർ ?" എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും ശ്രീകുമാർ സാർ അതിനു മുതിർന്നില്ല. വിദ്യാർത്ഥിയെ പുറത്താക്കണമോ വേണ്ടയോ എന്ന തീരുമാനം ഹെഡ്മാസ്റ്റർക്ക് വിട്ടുകൊണ്ടു ശ്രീകുമാർ സാർ വാതിൽക്കലേക്ക് പതുക്കെ നടന്നു.
                                                                   - - - -

Thursday 7 July 2016

സ്വർണ്ണ നാണയങ്ങൾ - കഥ - കെഎ സോളമൻ

"നിനക്കു എന്റെ കൂടെ ഇങ്ങനെ നടക്കാൻ വിഷമമില്ലാത്തതുകൊണ്ടാണ് ഞാൻ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. അതോ നിനക്കു എന്തെങ്കിലും വിഷമം തോന്നാറുണ്ടോ ? " രാമൻ നായർ മകനോടു ചോദിച്ചു
.
" എന്തു വിഷമമച്ഛാ , അച്ചൻ ചോദിച്ചു കൊള്ളൂ"
'' അല്ല, നിന്റെ പ്രായത്തിലുള്ള കുട്ടികൾ ഭൂരിഭാഗം പേർക്കും മാതാപിതാക്കൾ കൂടെ നടക്കുന്നതു ഇഷ്ടമല്ല.'ഇത്തരം ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിൽ പോലും ഇത്ര മണിക്കു കോളജിൽ എത്താൻ പറയുക മാത്രമേയുള്ളൂ. എന്താ പ്രോഗ്രസ് കാർഡ് ഒപ്പിടുകയെന്നത് അത്ര വിശേഷപ്പെട്ട കാര്യമാണോ? "
" അതേ അച്ഛാ, സ്റ്റാഫ് കൗൺസിൽ തീരുമാനമാണ്. .എല്ലാ ഡിപ്പാർട്ടുമെന്റുകളുംരക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർത്ഥിയെ കൂടെ നിർത്തി പ്രോഗ്രസസ് റിപ്പോർട്ടിൽ ഒപ്പിടുവിക്കണമെന്നതാണ് തീരുമാനം . അങ്ങനെ അധ്യാപകർക്ക് കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും പൊതുവായ പെരുമാറ്റത്തെക്കറിച്ചും് നേരിട്ടു രക്ഷിതാവിനെ അറിയിക്കാം''
''അതു കൊള്ളാമല്ലോ . അതിരിക്കട്ടെ കഴിഞ്ഞ ദിവസം നമ്മൾ മാർക്കറ്റിൽ പോയപ്പോൾ ചോദിച്ച ചോദ്യമില്ലേ? അതിനു നീ പറഞ്ഞ ഉത്തരം പൂർണ്ണമായും ശരിയാണ്. നമ്മൾ രണ്ടു പേരല്ലാതെ ആരാണ് ചന്തയിൽ പോകുന്നതെന്നു എങ്ങനെ പറയാൻ കഴിയും ? അയാളും നാലു ഭാര്യമാരും പട്ടിക്കുട്ടി കളും ചന്തയിലേക്കാണെന്നു നമുക്കു പറയാൻ കഴിയുന്ന തെങ്ങനെ ?
ഞാൻ വേറൊരു ചോദ്യം ചോദിക്കാം ആലോചിച്ച സാവകാശം ഉത്തരം പറഞ്ഞാൽ മതി.
ഒരു ഭാഗ്യവാനു 6 കുടംകിട്ടി. നിധി കുംഭ മെന്നും വിളിച്ചോളു. ഇവയിലെല്ലാം സ്വർണ്ണ നാണയങ്ങളാണ്. ഒന്നാമത്തേതിൽ 60 നാണയങ്ങൾ , രണ്ടാമത്തതിൽ 30 , മൂന്നിൽ 20 , നാലിൽ 15. ഈ നാണയങ്ങളുടെ എണ്ണത്തിനു ഒരു ക്രമമുണ്ട്. എങ്കിൽ ബാക്കി രണ്ടെണ്ണത്തിൽ എത്ര നാണയങ്ങൾ വീതമുണ്ട് ?
നീ അതു കണ്ടോ ആ പോലിസ്കാരനെ, അയാള് ഒരു വ്യദ്ധനെ കൈ പിടിച്ചു റോഡു കടത്തുന്നത് ?"
"അച്ഛൻ പറഞ്ഞു വരുന്നതു മനസ്സിലായി. , പോലിസ് കാർ അങ്ങനെയാവണം എന്ന ല്ലേ? "
"അതെ , തീർച്ചയായും . അല്ലാതെ റോഡു വളവിൽ മറഞ്ഞു നിന്നിട്ടു ഹെൽമറ്റു വെയ്ക്കാത്ത ബൈക്കുയാത്രക്കാരനെ കോളറിൽ പിടിച്ചു വലിച്ചു താഴെയിടുകയല്ല വേണ്ടത് "
" അച് ചൻ ഇന്നലെ പത്രത്തിൽ വന്ന ന്യൂസ് വായിച്ചു ?"
"പോലിസ് കാരിലും രണ്ടു തരം ആൾക്കാരുണ്ട് ,പൊതു സമൂഹത്തിൻ സഹായികളായും അല്ലാത്തവരായും "
പെറ്റിക്കേസുകളുടെ ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും സാധാരണക്കാരോടു മര്യാദയോടെ പെരുമാറാനാണ് ഒരു നല്ല പോലിസുകാരൻ ശ്രമിക്കേണ്ടത് .
കൂട്ടത്തിൽ ചോദിക്കട്ടെ നിന്റെ പ്രിൻസിപ്പാൾ എന്നെ ഫയർ ചെയ്യുമോ?"
"പ്രിൻസിപ്പൽ അല്ലച്ഛാ , പ്രഫസർ. ഡിപ്പാർട്ടുമെന്റ് ഹെഡ്. അദ്ദേഹമെന്തിനു അച്ഛനെ വഴക്കു പറയണം?"
"നിന്നെ എനിക്കറിയാവുന്നതുകൊണ്ടു് എനിക്കാവിധ സംശയങ്ങൾ ഒന്നുമില്ല. പക്ഷെ രക്ഷിതാക്കളെ അധ്യാപകർ വിളിച്ചു വരുത്തുന്നത് എല്ലാവരെയും അനുമോദിക്കാനല്ലല്ലോ.? മക്കളെ ശരിക്കറിയാവുന്ന രക്ഷിതാക്കൾക്കു അധ്യാപകരുടെ ഏതു അഭിപ്രായവും ഒരു പോലെ സ്വീകാര്യം . നിന്റെ കാര്യത്തിൽ എന്നിക്കങ്ങനെയാണ് തോന്നുക. ചില രക്ഷിതാക്കളുണ്ട് , മക്കളെക്കുറിച്ചുള്ള പരാതി അധ്യാപകരുടെ മുന്നിൽ കെട്ടഴിക്കും. കഴപ്പം എവിടെ യെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?
അതിരിക്കട്ടെ, അവസാന ത്തെ രണ്ടു കുടങ്ങളിൽ എത്ര നാണയം വീതമു െ ണ്ടന്നു നീ പറഞ്ഞില്ല. വീട്ടിൽ തിരികെ എത്തുമ്പോൾ പറഞ്ഞാലും മതി"

Thursday 30 June 2016

ട്രാഫിക് -കഥ - കെ.എ. സോളമൻ

ആലപ്പുഴ കളക്ട്രേറ്റിന്റെ തെക്കു കിഴക്കേ മൂലയിലെ തിരക്കേറിയ ജംഗ്ഷൻ. വൈകുന്നേരം 5 മണി റിട്ടയർ ചെയ്യാൻ ഒന്നോ രണ്ടോ മാസം ബാക്കിയുണ്ടെന്ന് തോന്നും , ഒരു പോലിസുകാരൻ. കണ്ടാലറിയാം, വളരെ പണിപ്പെട്ടാണു അദ്ദേഹം ട്രാഫിക് നിയന്ത്രിക്കുന്നത് . ഇടുങ്ങിയ റോഡിലെ ഗതാഗത നിയന്ത്രണം ശ്രമകരമായ ജോലിയായിട്ടു തോന്നി.
തെക്കുനിന്നു എത്തിയ എന്നെ പോലിസുകാരൻ തടഞ്ഞു. എന്നെ മാത്രമല്ല മറ്റു പലരെയും. ഞങ്ങൾ സിഗ്നൽ കിട്ടാൻ കാത്തു നിന്നു.


എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ഒരു ഫ്രീക്കൻ ഞങ്ങൾക്കിടയിലൂടെ പൾസറിൽ പാഞ്ഞു പോയി. പത്തു പതിനാറു വയസ്സു തോന്നും. പോലിസുകാരൻ കണ്ടതായി ഭാവിച്ചില്ല. ഇതൊടെ സിഗ്നൽ ആയി എന്നു കരുതി ഞാൻ വണ്ടി മുന്നോട്ടെടുത്തു .
പോലിസുകാരൻ തടഞ്ഞു
" പോകാൻ പറഞ്ഞില്ലല്ലോ, പിന്നെ എങ്ങോട്ടാ സാറെ ?"
സാറെയെന്നു വിളിച്ചു അയാൾ എന്നെ അത്ഭുതപ്പെടുത്തി. ഒരു പക്ഷെ അമേരിക്കയിൽ പോലീസു ട്രെയിനിംഗ് കിട്ടിയ ആളാവണം , അതുമല്ലെങ്കിൽ തമിഴ്നാടു പോലിസിന്റെ പെരുമാറ്റം കേട്ടറിഞ്ഞിരിക്കണം
" ഒരു ബൈക്കുകാരൻ പോയതു കണ്ടില്ലേ? നിയമം എല്ലാവർക്കും ഒന്നല്ലേ ? " എന്റെ ധാർമ്മിക രോഷം അണപൊട്ടുമെന്നായി .
"ഓ അതോ , ചാകാൻ നടക്കണവനു എന്തു നിയമം ? ശരി ഇനിപ്പോകാം "
പോലിസുകാരൻ കിഴക്കുദിക്കി ലേക്കു സ്റ്റോപ് കാണിച്ചു തിരിഞ്ഞുനിന്നു.
അയാൾക്ക് ഒരു ഗുഡ് സർവീസ് സർട്ടിഫിക്കേറ്റ് എഴുതിക്കൊടുത്താലെന്ത് എന്ന ആലോചനയോടെ ഞാൻ വണ്ടിയോടിച്ചു പോന്നു.

Sunday 22 May 2016

വെളിയാംകുളം സാഹിതി സാഹിത്യ സംഗമം



വെളിയാംകുളം സാഹിതിയുടെ പ്രതിമാസ സാഹിത്യ സംഗമം നടത്തി. എം ഡി വിശ്വംഭരൻ അധ്യക്ഷനായി, കവിവെട്ടയ്ക്കൽ വിശ്വൻ ഉദ്ഘാടനം ചെയ്തു. പ്രഫ.കെ എ സോളമൻ, ഗൗതമൻ തുറവൂർ, പീറ്റർ ബഞ്ചമിൻ അന്ധകാരനഴി . പ്രകാശപുത്തൻതറ,
മംഗളൻ തൈക്കൽ , വിനയകുമാർ, വാരനാടു ശിവദാസ് , റ്റി.പി.മിനിമോൾ, മീനാക്ഷിയമ്മ, ശിവൻകുട്ടി മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു

Sunday 8 May 2016

ഇരുമ്പിന്ടെ അയിര് -കഥ-കെ എ സോളമന്‍(Repost from 2014 May 8)


അക്കാലത്ത് കോളേജിലും സ്കൂളിലും ഒരു ജോലി കിട്ടാന്‍ എം എസ് സി ബി എഡും, ബി എസ് സി ബി എഡും മാത്രം പോര, പണവും വേണം. ഇന്നത്തെ പോലെ 30-40 ലക്ഷം രൂപ വേണ്ട. കോളേജിലാണെങ്കില്‍ മുപ്പത്തിനായിരം രൂപ, സ്കൂളില്‍ ഇരുപതിനായിരം. ഈ തുകയൊന്നും എടുക്കാന്‍ കഴിവില്ലാത്തതു-കൊണ്ടാണ് മോഹനന്‍ നായരും രാമന്‍ നായരും കൂടി ടൂറ്റോറിയല്‍ കോളേജ് തുടങ്ങിയത്. ടൂറ്റോറിയല്‍ കോളേജിന് എം ആര്‍ കോളേജ് എന്നു പേരിട്ടതുതന്നെ രണ്ടുപേരുടെയും പേരിന്റെ ആദ്യാക്ഷരം ചേര്‍ത്താണ്.
അഞ്ചാം ക്ലാസുമുതല്‍ ബി എസ് സി വരെയുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യും.ഇംഗ്ലീഷും കണക്കും രണ്ടു പേരും ചേര്‍ന്നാണ് പഠിപ്പിക്കുക. സയന്‍സിന്റെ ഉപവിഷയമായ കെമിസ്ട്രിയും ബൈയോളജിയും മോഹനന്‍ നായര്‍ എടുക്കും. ഫിസിക്സും സോഷ്യല്‍ സ്റ്റഡീസും രാമന്‍ നായര്‍ എടുക്കണമെന്നാണ് കണ്ടീഷന്‍. മലയാളം എടുക്കാന്‍ ഒരു ലളിതാകുമാരി ടീച്ചറുണ്ട്. ടീച്ചര്‍ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായ ആളാണ്. മലയാളം എം എ പാസ്സായ പദ്മജനായരെ നിയമിക്കണമെന്ന് രാമന്‍നായര്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പലിന്റെ പ്രത്യേക അധികാരം വെച്ചു മോഹനന്‍ നായര്‍ അത് തള്ളിക്കളയുകയായിരുന്നു.
“ പദ്മജ ആകുമ്പോള്‍ കൂടുതല്‍ ശമ്പളം വേണ്ടിവരും, ലളിതയ്ക്ക് അത്രയൊന്നും കൊടുക്കേണ്ട” എന്നാണ് വിശദീകരണമായി മോഹനന്‍ നായര്‍ പറഞ്ഞതെങ്കിലും അതല്ല കാരണമെന്ന് പലകുറി രാമന്‍ നായര്‍ക്കു തോന്നിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പലായ തന്നെക്കാള്‍ കൂടുതല്‍ അധികാരമുള്ളത് പോലെ ലളിത പ്രവര്‍ത്തിക്കുന്നതായി രാമന്‍ നായര്‍ക്ക് തോന്നിയിട്ടുണ്ടെങ്കിലും പരാതി ഉന്നയിച്ചില്ല. അല്ലെങ്കില്‍ തന്നെ ആരോട് പരാതി പറയാനാണ്.
ഹിന്ദി എടുക്കാന്‍ ആളില്ലാതെ കുറെ നാള്‍ വിഷമിച്ചു. “ഹിന്ദി പഠിപ്പിക്കുന്നില്ല, ഹിന്ദി പഠിപ്പിക്കുന്നില്ല” എന്നു കുട്ടികള്‍ പരാതിയുമായി വന്നപ്പോള്‍ മോഹനന്‍ നായര്‍ തന്നെ ഒന്നുരണ്ട് ദിവസം ഹിന്ദി എടുത്തതാണ്. പക്ഷേ അത് തുടരാന്‍ ഒരു രക്ഷകര്‍ത്താവാണു അനുവദിക്കാതിരുന്നത്.
‘ബിജലീക്കി ബത്തി’ എന്നതിന് അര്ത്ഥം ‘മണ്ണണ്ണ വിളക്ക്’ എന്നു മോഹനന്‍ നായര്‍സാര്‍ പഠിപ്പിച്ചെന്നും സ്കൂളില്‍ പഠിപ്പിച്ചത് ‘വൈദ്യുത വിളക്കെ’ന്നാണെന്നും അതുകൊണ്ടു ‘ഇതിലേതാണ് ശരി അച്ഛാ’ യെന്ന് കുട്ടി അച്ഛനോട് ചോദിച്ചെന്നും കുട്ടിയുടെ അച്ഛന് ഹിന്ദി അറിയാമെന്നതുമാണ് പ്രശ്നമായത്.
വൈദ്യുത വിളക്കുപോലെ മറ്റൊരു വിളക്ക് മാത്രമാണു മണ്ണണ്ണവിളക്കെന്നും അല്ലാതെ മണ്ണണ്ണ വിളക്കെന്ന അര്ത്ഥം താന്‍ കൊടുത്തിട്ടില്ല എന്നൊക്കെ പറഞ്ഞു ഒരുകണക്കിനാണ് തടിതപ്പിയത്.
“ഇങ്ങനെയൊക്കെ കുറെ രക്ഷകര്‍ത്താക്കള് ഉണ്ടായാല്‍ കുഴഞ്ഞു പോകത്തെയുള്ളൂ, അതുകൊണ്ടു ഉടന്‍ തന്നെ ഹിന്ദിക്ക് ആളെ വെക്കണം, അല്ലെങ്കില്‍ ഇതുപോലുള്ള വയ്യാവേലികള്‍ ഇനിയും കേറിവരും.”. മോഹനന്‍ നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു. രക്ഷകര്‍ത്താവിന്റെ നടപടിയില്‍ ലളിതാകുമാരിടീച്ചറും അതൃപ്തി രേഖപ്പെടുത്തി.
അങ്ങനെയാണ് മുത്തുസ്വാമി സാറിനെ ഹിന്ദിപഠിപ്പിക്കാന്‍ വിളിച്ചത്. നാലു ടൂറ്റോറിയലില്‍ ഒരേ സമയം ഹിന്ദി പഠിപ്പിക്കുന്നതിനാല്‍ അഞ്ചാമതൊന്നു ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് മുത്തുസ്വാമിസാര്‍ പറഞ്ഞെങ്കിലും കൊടുക്കാമെന്നു പറഞ്ഞ ശമ്പളത്തില്‍ വീണു ജോലി ഏറ്റെടുക്കയായിരുന്നു.
“ ശരി, ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍, കൃത്യസമയത്തു വരും, ക്ലാസ് കഴിയുമ്പോള്‍ പോകും, പറഞ്ഞതുക കൃത്യമായിരിക്കണം”. അയാളെ വെക്കേണ്ടെന്ന് ആദ്യം തോന്നിയെങ്കിലും ഹിന്ദിയറിയാവുന്ന രക്ഷകര്‍ത്താവിന്റെ കാര്യം ഓര്‍ത്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.
തെറ്റ് പറയരുതല്ലോ, മുത്തുസ്വാമി സാര്‍ കൃത്യസമയത്തു വരും, കൃത്യമായി ക്ലാസ് എടുക്കും, ഡിസിപ്ലിന്റെ പ്രശ്നമില്ല, പിള്ളാര്‍ ഹിന്ദി നന്നായി പഠിക്കുന്നു, ഹിന്ദി അറിയാവുന്ന രക്ഷകര്‍ത്താക്കള്‍ക്കും പരാതിയില്ല.
.
എം ആര്‍ ടൂറ്റോറിയലില്‍ പഠിക്കാന്‍ പിള്ളേരുടെ തള്ളിക്കേറ്റ മായിരുന്നു. നന്നായി പഠിപ്പിക്കുന്നതുമാത്രമല്ല കാരണം. സ്കൂളിലാണെങ്കില്‍ ഒന്നും തന്നെ പഠിപ്പില്ല. സാറന്‍മാര്‍ക്കൊക്കെ ഓരോരോ സൈഡ് ബിസിനെസ്. മലയാളം സാറിന് റേഷന്‍കടയുണ്ടെങ്കില്‍ കണക്ക് സാറിന് ബുക്ക്സ്റ്റാളുണ്ട്.
“നിങ്ങളൊക്കെ ടൂറ്റോറിയലില്‍ പോയി പഠിക്കുന്നുണ്ടല്ലോ, പിന്നെ ഞങ്ങള്‍ എന്തിനു മെനക്കെടണം” മലയാളം പഠിപ്പിക്കുന്ന ത്രേസിയാമ്മ ടീച്ചറിന് ഏത് നേരവും ഇതേ ചോദിക്കാനുള്ളൂ.
അടുത്തുതന്നെ മാത്തന്‍ സാറിന്റെ ‘സെയിന്‍റ് മാത്യുസ്’ ടൂറ്റോറിയല്‍ ഉണ്ടെങ്കിലും അവിടെ കുട്ടികള്‍ കുറവാണ്. സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്ത സാറാണെങ്കിലും മാത്തന്‍ സാറിന്റെ ടൂറ്റോറിയലില്‍ ചേരാന്‍ കുട്ടികള്‍ക്ക് മടി.
“ സ്കൂളിലും അടി, ടൂറ്റോറിയലിലും അടി, കാശു കൊടുത്തു ടൂറ്റോറിയലില്‍ പോയി അടി കൊള്ളേണ്ടതുണ്ടോ” എന്തുകൊണ്ട് സെയിന്‍റ് മാത്യുവില്‍ ചേരാതെ എം ആറില്‍ ചേര്‍ന്നുവെന്നതിന് പത്താം ക്ലാസ് വിദ്യാര്‍ഥി സന്തോഷ്കുമാര്‍ പറഞ്ഞതിങ്ങനെ.
പ്രിന്‍സിപ്പലാണെങ്കിലും മോഹനന്‍ നായരുടെക്ലാസില്‍ കുട്ടികള്‍ വര്‍ത്തമാനംപറയും. തന്റെ അതികഠിനമായ ശബ്ദം ഉയര്‍ത്തിയാണ് മോഹനന്‍ നായര്‍ ഇതിനെ ഓവര്‍കം ചെയ്യുന്നത്. മോഹനന്‍ നായര്‍ തൊണ്ട കീറി ക്ലാസ് തുടങ്ങിയാല്‍ അടുത്ത മുറിയില്‍ ക്ലാസ് എടുക്കുന്നവര്‍ നന്നേ വിഷമിക്കും. ഇതു രാമന്‍ നായരുടെ ശ്രദ്ധയില്‍ പെട്ടിടുണ്ട്. മോഹനന്‍ നായരോട് നേരിട്ടുതന്നെഇതുപറഞ്ഞിട്ടുമുണ്ട്
മോഹനനന്‍ നായരും രാമന്‍ നായരും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ശക്തമായ്തുകൊണ്ടു സംഭാഷണ മദ്ധ്യേ ചില അശ്ലീല പദങ്ങള്‍ വന്നാലും കുഴപ്പമില്ല. എങ്കിലും പദപ്രയോഗത്തിന്റെ കാര്യത്തില്‍ മോഹനന്‍ നായര്‍ മിതത്വം പാലിക്കേണ്ടതിന്റെ ആവാശ്യമുണ്ടെന്ന് രാമന്‍ നായര്‍ക്ക് പലകുറി തോന്നിയിട്ടുണ്ട്.
“ഒരുക്ലാസിലും മിണ്ടിപ്പോകരുതു” എന്നു രാമന്‍ നായര്‍ കുട്ടികളെ താക്കീതു ചെയ്യുന്നതു മോഹനന്‍ നായരുകൂടി കേള്‍ക്കാന്‍ വേണ്ടിയാണ്. ക്ലാസുകളുടെ ബെഹളത്തില്‍ഇതൊക്കെ ശ്രദ്ധിക്കാന്‍ മോഹനന്‍ നായര്‍ക്കെവിടെ നേരം?
രാവിലെ എഴുമണിക്കെത്തിയാല്‍ ഒന്‍പതര വരെ ട്യൂഷന്‍, പത്തിന് പാരലല്‍ ക്ലാസുകളാണ്. വൈകീട്ട് നാലു മുതല്‍ ആറ് വരെ പിന്നേയും ട്യൂഷന്‍. ടൂറ്റോറിയലില്‍ ആകെ മൂന്നു ക്ലാസ്മുറികളാണ് ഉള്ളത്. മാറിമാറി ഓരോരുത്തര്‍ ക്ലാസ് എടുക്കും. ഒന്‍പതര തൊട്ട് പത്തുവരെയുള്ള അരമണിക്കൂറില്‍ കാപ്പികുടി. വീണ്ടും പത്തുമണിക്കൂ തുടങ്ങും പരലല്‍ ക്ലാസുകള്‍. പാരലല്‍ പഠിപ്പിക്കാന്‍ വേറെയും സാര്‍ന്‍മാര്‍ ഉണ്ടെങ്കിലും മോഹനന്‍ നായര്‍ക്ക് ഒട്ടും ഒഴിവില്ല. ഏതുസമയവും അദ്ദേഹത്തിന്റെ കയ്യില്‍ ചോക്കു കാണും. കളര്‍ ഷര്‍ട്ടാണ് മോഹനന്‍ നായര്‍ ധരിക്കുന്നതെങ്കിലും വൈകിട്ടതു വെള്ളനിറത്തിലാകും.
"മോഹനന്‍ സാര്‍ ചോക്കുകൊണ്ട് ബോര്‍ഡില്‍ എഴുതുന്നതിനുപകരം ഷര്‍ട്ടിലാണോ എഴുതുന്നതു "എന്നു ചോദിച്ചു ലളിതകുമാരിടീച്ചര്‍ കളിയാക്കുറുണ്ട്.
പത്താം ക്ലാസ് സെഷന്‍ ആണ്. മോഹനന്‍ നായര്‍ തൊണ്ട കീറി അമറുകയാണ്. ഒഫ്ഫീസിനോട് ചേര്‍ന്നുള്ള മുറിയാണ് ക്ലാസ് റൂം. രാമന്‍ നായരും ലളിതടീച്ചറും പാരലല്‍ പഠിപ്പിക്കാന്‍ വന്ന അജിത്തും ഓഫീസിലുണ്ട്. മോഹനന്‍നായരുടെ ഉച്ചത്തിലുള്ള ക്ലാസ്മൂലം അജിത്ത് പറയുന്നതു പോലും രാമന്‍ നായര്‍ക്ക് കേള്‍ക്കാനാവുന്നില്ല.
“ ഇയാള്‍ക്കു അല്പം ശബ്ദം കുറച്ചു പഠിപ്പിച്ചുകൂടെ?” എന്നു ചോദിക്കണമെന്ന് രാമന്‍ നായ്ര്‍ക്ക് തോന്നിയെങ്കിലും ചോദിച്ചില്ല. പണ്ടൊരു തവണ ഇങ്ങനെ ചോദിച്ചതു ലളിതകുയമാരി ടീച്ചറിന് ഇഷ്ടപ്പെട്ടില്ല.
മോഹനന്‍ നായരുടെ ക്ലാസില്‍ കുട്ടികള്‍ പതിവ് ബഹളത്തിലാണ്. അദ്ദേഹം ആരെയും തല്ലില്ല, വഴക്കു പറയില്ല. കുട്ടികള്‍ ഒച്ചകൂട്ടിയാല്‍ നായരും ഒച്ചകൂടും. ആരവമൊഴിഞ്ഞു ഒരു നേരവുമില്ല മോഹനന്‍ നായരുടെ ക്ളാസ്സില്‍.
" അലൂമിനിയത്തിന്റെ-----ആയിരാണ്-- ബോക്സൈറ്റ് അലൂമിനിയത്തിന്റെ --- അലിമിനിയത്തിന്റെ ----" മോഹനന്‍ നായര്‍ മുദ്രാവാക്യം വിളി തുടരുകയാണ്.
ഇരുംപിന്റെ ---------രാണു----"
പെട്ടെന്നാണ് മോഹനന്‍ നായരുടെ ക്ലാസ് നിശബ്ദമായത് ? പിന്‍ ഡ്രോപ് സൈലന്‍സ്! ക്ലാസ് ഒന്നടങ്കം ഞെട്ടി, ഇങ്ങനെ സംഭവിക്കാറുള്ളതല്ല എന്തുപറ്റി? മോഹനന്‍ നായര്‍ക്കെന്തെങ്കിലും? ലളിതാകുമാരിടീച്ചറിന്റെ മുഖം ഉല്‍ക്കന്ഠാകുലമായി.’
ഒട്ടും വൈകിയില്ല,
“ -----അയിരാണ്--- ഹീമറ്റൈറ്റ്” മോഹനന്‍ നായരുടെ മുദ്രാവാക്യം വിളി വീണ്ടും, ആശ്വാസമായി. കുട്ടികളുടെ പതുക്കെ പതുക്കെയുള്ള ചിരി ആരവത്തിലേക്കും തുടര്‍ന്നു അട്ടഹാസത്തിലേക്കും മാറി.
ഇരുമ്പിന്ടെ "അയിരിന്" പകരം മോഹനന്‍ നായര്‍ പറഞ്ഞിരിക്കാന്‍ ഇടയുള്ളതു ഇരുംപിന്റെ എത് സാധന മാണെന്ന് മാത്രം ലളിതാകുമാരിയോടും അജിത്തിനോടും രാമന്‍നായര്‍ പറഞ്ഞില്ല.

-കെ എ സോളമന്‍

Friday 6 May 2016

വാര്‍ റൂം- കഥ- കെ എ സോളമന്‍


സ്ഥാനാർത്ഥി അരവിന്ദാക്ഷൻ നായർ വിശ്രമത്തിലാണ്. ഇടത്തേക്കാലിലെ ഞരമ്പു വലിവു മൂലം നടക്കാൻ വയ്യ. പ്രചരണത്തിനിടെ അണികളിൽ ഒരുത്തൻ കാലിൽ അറിയാതെ ചവിട്ടിയതാണ്. തന്റെയും അവന്റെയും ബാലൻസു ഒരുമിച്ചു തെറ്റി . അവനു കുഴപ്പമൊന്നുമില്ല, തന്റെ ഒരു ഞരമ്പു വലിഞ്ഞു പോയി.
പ്രബല മുന്നണികൾ മൂന്നിനെയും സമീപച്ചതാണു സ്ഥാനാർത്ഥിത്വത്തിനായി. ഒടുക്കത്തെ തുകയാണ് ഓരോ മുന്നണിയും ആവശ്യപ്പെട്ടത്. അങ്ങനെയാണ് സോഷ്യൽ റവല്യൂഷണറി ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയായതു്. എസ്.ആർ എഫിന് അങ്ങോട്ടു പണമൊന്നും വേണ്ട . ഇങ്ങോട്ടു ചോദിക്കരുതെന്നു മാത്രം. കയ്യിലുണ്ടെങ്കിൽ മുടക്കാം ഇല്ലെങ്കിൽ പിരിച്ചെടുത്തു കൊള്ളണം.
റഷ്യൻ കമ്യുണിസ്റ്റു പാർട്ടി നേതാവു ജോസഫ് സ്റ്റാലിനാണ് എസ്.ആർ.എഫിന്റെയും നേതാവ്വ്. അദ്ദേഹം പറഞ്ഞിട്ടുണ്ട് :
" It is enough that the people know there was an election. The people who cast the votes decide nothing. The people who count the votes decide everything. "
ഇലക്ഷൻ നടന്നുവെന്ന കാര്യം മാത്രം ജനം അറിഞ്ഞാൽ മതി. വോട്ടു ചെയ്യുന്ന ജനം ഒന്നും തീരുമാനിക്കുന്നില്ല , എണ്ണുന്നവരാണു് എല്ലാം തീരുമാനിക്കുന്നത്""
ഇതു നന്നായി അറിയാവുന്നു കൊണ്ടു വേണ്ടതു ചെയ്തിട്ടുണ്ട്.- അരവിന്ദാക്ഷൻ നായർ ഓർത്തു
ഓർമ്മയിൽ വരുന്നത് പുറത്തു പറയാവുന്ന കാര്യമല്ല. ബാങ്ക് മാനേജർ ആയിരിക്കേ വിജയമല്യക്ക് കുറച്ചു രൂപാ ലോൺ കൊടുത്തിരുന്നു. കുറച്ചെന്നു വെച്ചാൽ ഒരു 100 കോടി രൂപാ. മുകളിൽ നിന്നു പറഞ്ഞിട്ടു തന്നെയാണ് കൊടുത്തത്. 9400 കോടി വായ്ച എടുത്ത ആളിന് 100 കോടിയെന്നത് മൂക്കുപ്പൊടി വാങ്ങാൻ തികയില്ല. കുറ്റം പറയരുതല്ലോ 100 കോടി ടാൻസ്ഫർ ചെയ്തു കൊടുത്തപ്പോൾ 10 കോടി കാഷായി ഏല്പിക്കു കയായിരുന്നു. അതിൽ 5 കോടി ഇലക്ഷനു മുടക്കാമെന്നു തോന്നിയതുകൊണ്ടാണ് വി ആർ .എസ എടുത്ത്സ്ഥാനാർത്ഥി ആയത് അണികൾക്കെല്ലാം രസീതു ബുക്ക് കൊടുത്തിരിക്കുകയാണ് ആവശ്യത്തിനു പിരിച്ചെടുത്തു കൊള്ളാൻ.
പ്രചരണത്തിനായി കാർ ഷെഡിനോടു ചേർത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വാർ റൂം തന്നെ തുറന്നു. കട്ടിലും മേശയും കസേരയും ടോയ്ലറ്റുമെല്ലാം വാർ റൂമിലുണ്ട്. കംപ്യൂട്ടർ സെക്ഷൻ പ്രത്യേകം സജ്ജീകരിച്ചതാണ്. സോഷ്യൽ മീഡിയാ പരസ്യവും ഇടപെടലും നടത്തുന്നത് അവരാണ്. പ്രചരണത്തിനിടെ ഏതെങ്കിലും വീട്ടിൽ കേറി കപ്പപ്പുഴക്കു തിന്നതും മീൻകാരിയുടെ മീൻ തട്ടിൽ കേറി കുത്തിയിരിക്കുന്നതും അവർ അപ്പോൾ തന്നെ ഫേസ്ബുക്കിൽ ഇടും അങ്ങനെ എല്ലാം ഉഷാറായി നടക്കുമ്പോഴാണ് ഞരമ്പു വലിഞ്ഞ് വാർ റൂമിലെ കട്ടിലിൽ വിശ്രമിക്കേണ്ടി വന്നത്. എങ്കിൽ തന്നെ പ്രവർത്തകർ ആവേശത്തോടെ രംഗത്തുണ്ട്‌. അപ്പപ്പോൾ അവർ വിശേഷങ്ങൾ അറിയിച്ചു കൊണ്ടിരിക്കും.
വാർ റൂമിനടുത്ത് കാർഷെഡിനോടു ചേർന്നു ഒരു ആഞ്ഞിലിമരമുണ്ട്. നിറയെ ചക്കയില്ലെങ്കിലും ഉള്ളവയിൽ ഓരോന്നു വീഴുന്നത് ഷെഡിനു മോലെയുള്ള ഷീറ്റിലാണ്. ഒരോ ചക്ക വീഴുമ്പോഴും ഞെട്ടിപ്പോകും അത്രയ്ക്കുണ്ടു ശബ്ദം. ആഞ്ഞിലി വെട്ടിമാറ്റാമെന്നുപലകുറി ആലോചിച്ചതാണ്. ഇലക്ഷന്‍കഴിഞ്ഞിട്ട് ആകാമെന്ന് കരുതി. ഇപ്പോള്‍ വെട്ടിമാറ്റാമെന്നു വെച്ചാൽ താൻ മരസ്നേഹിയല്ലെന്നും പറഞ്ഞു എതിര്‍ ചേരി രിക്കാര്‍ ഫ്ലെക്സ് ബോര്‍ഡ് വെക്കും..
ഓരോന്നു ആലോചിച്ചു വാര്‍ റൂമിലെ കട്ടിലില്‍ കിടക്കുമ്പോഴാണ് ഇന്നു വോട്ടെണ്ണൽ ആണെന്നു പെട്ടെന്നു ഓർമ്മ വന്നത് . ചാനലിൽ എല്ലാ വിവരവും കൃത്യമായി വരുന്നുണ്ടു്. ബാബുവും സോമനും ശ്രീകുമാറുമൊക്കെ ഫോൺ ചെയ്തു കൃത്യമായ വിവരങ്ങൾ തരുന്നുമുണ്ട് . ആയിരം ദുരിപക്ഷം , 2060 , 4000 7900 എന്നിങ്ങനെ കൂടിക്കൊണ്ടിരുന്നു ഭൂരിപക്ഷം.. ഒരു ഘട്ടത്തിൽ ഭൂരിപക്ഷം 10000 പിന്നിട്ടു. ഇനി ഏതായാലും തിരിച്ചു പോക്കുണ്ടാവില്ലായെന്ന് തീര്‍ച്ചയായി.. പ്രബല മുന്നണികൾ എല്ലാ തോറ്റുതൊപ്പിയിട്ടിരിക്കുന്നു!.
പെട്ടെന്നാണ് " റ്റേഠേ" എന്നൊരു ഒച്ച കേട്ടത് ഞെട്ടിത്തെറിച്ചുകണ്ണു തുറന്നേപ്പാഴാണ് മനസ്സിലാവുന്നത് , ഇന്നു ആറല്ലേ നി യ തി ,16-നു അല്ലേ ഇലക്ഷൻ.
കാറിഷെഡിനകത്ത് ഒരു വരണ്ടതേങ്ങ ഷീറ്റും പൊളിച്ചു വീണു കിടപ്പുണ്ടായിരുന്നു.

Friday 22 April 2016

പ്രണയം എത്രപ്പെട്ടെന്നാണ്----കവിത



ഒരു പ്രണയം തളിര്ക്കാ ന്‍ എത്ര നേരം?
ആമുഖമില്ലാതെ
ഭയമറിയാതെ 
വര്ണമവിസ്മയങ്ങള്‍ തേടാതെ
നിറവും കുലവുമാറിയാതെ
കണ്ണില്‍ താരകള്‍ മിന്നിച്ചു
കവിളില്‍ റോസാപ്പൂ വിരിയിച്ചു
ചുണ്ടില്‍ ചെഞ്ചായം പൂശി
എത്രപ്പെട്ടെന്നാണ് പ്രണയം തളിര്ക്കു ന്നത്?
എത്രവേഗമാണ് അവര്‍ഒന്നാകുന്നത്?
മേഘങ്ങള്‍ നോക്കിരസിച്ചു
ആകാശക്കുടക്കീഴേ
മഴയെപ്രണയിച്ചു
മഴത്തുള്ളികിലുക്കംകേട്ട്
മഴനീരില്‍ കുളിര്കൊടണ്ടു
മഴക്കവിതയ്ക്ക് ഈണമിട്ട്
ചെടികളെ, പൂക്കളെ, ശലഭങ്ങളെ
നിറഞ്ഞുതുളുമ്പും ഇലപ്പച്ചകളെ
എല്ലാം കണ്ടു രസിച്ചു
എത്രപ്പെട്ടെന്നാണ് അവര്‍ ഒന്നാകുന്നത്?
പ്രണയം എത്ര വേഗമാണ് ശക്തി നേടുന്നത്?
പകലും രാത്രിയുമറിയാതെ
ഇരുളും വെളിച്ചവും വേര്പെ്ടാതെ
ഊണും ഉറക്കവുമുപേക്ഷിച്ചു
പരിസരമറിയാതെ
ഹൃദയങ്ങളെ പിഴുത്തെടുത്ത്
ആത്മാവില്‍ ആനന്ദം കൊണ്ട്
എത്രപ്പെട്ടെന്നാണ് പ്രണയം ശക്തമാകുന്നത്?
പക്ഷേ---
സൂര്യന്‍ അസ്തമിക്കും പോലെ
ഇലകള്‍ കൊഴിയും പോലെ
മഴത്തോര്ന്നു വെയില്‍ പാകുമ്പോലെ
പൂവിനെ തനിച്ചാക്കി
ശലഭം പറന്നകലുമ്പോലെ
കരള്‍ പിളര്ന്നു മാറ്റിക്കൊണ്ട്
പൊട്ടിപ്പോയഹൃദയം കൂട്ടിച്ചേര്ക്കാ തെ
പ്രണയം എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്
എത്രപ്പെട്ടെന്നാണ് ഒരു പ്രണയംനഷ്ടമാകുന്നത്?
--------------------------

Wednesday 20 April 2016

പൊതുക്കിണര്‍- കഥ- കെ എ സോളമന്‍

 


രാമന്‍ നായര്‍   മകനെയും കൂട്ടി മാര്‍ക്കറ്റിലേക്ക് നടക്കുകയായിരുന്നു.. വഴിയില്‍വെച്ചുഒരാളെ കണ്ടുമുട്ടി. മാര്‍ക്കറ്റില്‍ ജൌളി വ്യാപാരം നടത്തുന്ന അയാളുടെ കൂടെ നാലു ഭാര്യമാരും ഉണ്ടായിരുന്നു. ഭാര്യമാരുടെ കയ്യില്‍ ഓരോ പ്ലാസ്റ്റിക് തൊട്ടിലുമുണ്ടായിരുന്നു. ഓരോ തൊട്ടിലിലും നാലു വീതം പട്ടിക്കുട്ടികളും.

 രാമന്‍ നായര്‍ മകനോടു ചോദിച്ചു “ നമ്മള്‍ എത്രപേരാണ് ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് പോകുന്നത്?”

മകന്‍ കൈവിരലുകള്‍ മടക്കി കണക്ക് കൂട്ടാന്‍ തുടങ്ങി

അവര്‍ ഏതാനും ദൂരം  സഞ്ചരിച്ചപ്പോള്‍ വഴിയരികിലെ പൊതുക്കിണറ്റില്‍   നിന്നു രണ്ടു സ്ത്രീകള്‍ വെള്ളമെടുക്കുന്നത് കണ്ടു. സ്ത്രീകളുടെ മക്കള്‍ സ്കൂള്‍ വിട്ടു വരുന്ന സമയമായിരുന്നു അത്. ഒരുത്തിയുടെ മകന്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലും രണ്ടാമത്തേവളുടേത് മലയാളം മീഡിയത്തിലും പഠിക്കുന്നു

ഇംഗ്ലിഷ് മീഡിയം വിദ്യാര്‍ഥി അമ്മയെ കണ്ടെങ്കിലും കണ്ടഭാവം നടിക്കാതെ മുന്നോട്ട് നടന്നു പോയി.  മലയാളം വിദ്യാര്‍ഥിയാകട്ടെ അമ്മയെ വണങ്ങുകയും ബാഗ് അമ്മയെ ഏല്പിച്ചിട്ടു വെള്ളവും കുടവും തലയില്‍ താങ്ങി അമ്മയ്ക്കൊപ്പം നടക്കുകയും ചെയ്തു.
രാമന്‍ നായര്‍ മകനോടു ചോദിച്ചു

“ ഇതില്‍ നിന്നു നീ എന്തു മനസിലാക്കി?”

“ മലയാളം മീഡിയം സ്കൂളിലെ വിദ്യാഭ്യാസമാണ് നല്ലത്, വിവേകമുണ്ടാവാന്‍ അത് വേണം” മകന്‍
പിന്നേയും കുറെ ദൂരം നടന്നപ്പോള്‍ മറ്റൊരു പൊതുക്കിണറ്റില്‍ നിന്നു വെള്ളമെടുക്കുന്ന വേറെയും രണ്ടു സ്ത്രീകളെ കണ്ടു. അവര്‍ക്കും രണ്ടുമക്കള്‍പഠി ക്കുന്നണ്ടായിരുന്നു ഇംഗ്ലിഷ് മീഡിയത്തിലും മലയാളത്തിലും. അവരും സ്കൂള്‍ വീട്ടുവരുന്ന സമയമായിരുന്നു അത്. മലയാളം മീഡിയം കാരന്‍ അമ്മയെ കണ്ടെങ്കിലും കാണാത്തമട്ടില്‍ നടന്നു പോയി. ഇംഗ്ലിഷ് മീഡിയം കാരനാകട്ടെ അടുത്തുവന്നു അമ്മയെ ആശ്വസിപ്പിക്കുകയും വെള്ളവും കുടവും തലയില്‍ താങ്ങി അമ്മയ്ക്കൊപ്പം നടക്കുകയും ചെയ്തു.

മകന്‍ പറഞ്ഞു “ അച്ഛന്‍ ചോദിക്കണമെന്നില്ല, ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസമാണ് നല്ലത്”

“ ശരിയാണ്, ഇത്തരം കഥകള്‍ ഓരോ മീഡിയം കാരനും പറയാനുണ്ടാകും. ആത്മാര്‍തഥയുള്ള അദ്ധ്യാപകര്‍ ഉണ്ടെങ്കില്‍ ഒരു മീഡിയവും വിദ്യാര്‍ഥിക്ക് പ്രശ്നമാവില്ല, അല്ലെങ്കില്‍ തന്നെ എവിടെയാണ് ഇപ്പോള്‍ പൊതുക്കിണര്‍, അല്ലേ?”

“ അതിരിക്കട്ടെ, നമ്മള്‍ എത്ര പേരാണ് മാര്‍ക്കറ്റിലേക്ക് പോകുന്നത് എന്ന എന്റെ ചോദ്യത്തിന് നീ ഇതുവരെമറുപടി പറഞ്ഞില്ല”

                        =========

Friday 8 April 2016

KAS Life Blog: ലജ്ജാകരമായ കാടത്തം

KAS Life Blog: ലജ്ജാകരമായ കാടത്തം: ഇഷ്ടമില്ലാത്ത ഒരു ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തിയ ലജ്ജാകരമായ സംഭവത്തിനു കേരളം മുമ്പു സാക്ഷ്യം വഹിച്ചിട്ടുണ്ടു്. അതിനെക്കാൾ ഹീനമാ...

ലജ്ജാകരമായ കാടത്തം




ഇഷ്ടമില്ലാത്ത ഒരു ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തിയ ലജ്ജാകരമായ സംഭവത്തിനു കേരളം മുമ്പു സാക്ഷ്യം വഹിച്ചിട്ടുണ്ടു്. അതിനെക്കാൾ ഹീനമായ ഒരു സംഭവ മാ ണ് കഴിഞ്ഞ ദിവസം പാലക്കാടു ഗവ. വിക്ടോറിയ കോളജിൽ അര ങ്ങേറി യ ത്.ഒത്തിരി പ്പേരുടെ അഭി മാ ന മാ ണ് വിക്ടോറിയാ കോളജ്. അവിടെ പഠിച്ചവരും പഠിപ്പിച്ചവരു മാ യി ഒത്തിരി പേർ  സമൂ ഹ ത്തി ന്റെ  ഉന്ന ത ശ്രേണി യി ലുണ്ട്. ഏതൊ രു വിദ്യാർത്ഥി ക്കും അയാൾ പഠിച്ച  കലാലയം ഗൃഹാതുരത്വം ഉണർത്തുന്ന മധുര മായ ഓർമ്മ യാ ണ്. വിക്ടോ റിയായുടെ മണ ൽത്തരികളിൽ പദമൂന്നിയിട്ടു ള്ള വർ  ഹർ ഷ പുളകതരായി മാത്രമേ ആ കലാലയ മുറ്റത്തേ ക്കു വീണ്ടുംകടന്നു ചെല്ലൂ.

എന്നാൽ കഴിഞ്ഞ ദിവസം വിക്ടോറിയയുടെ മണ്ണിൽ ഒരു കുഴി മാടം ഉയർന്നു. പൂക്ക ളും പുഷ്പചക്രവും കൊണ്ടു അല ങ്കരിച്ച കുഴിമാടം . അവിടെ നിന്നു വിരമിച്ച സരസു അജയകുമാർ എന്ന വനിതാ പ്രിൻ സിപ്പലിനെ അടക്കം ചെയ്യാൻ അവരുടെ 'പ്രിയപ്പെട്ട ' ശിഷ്യഗണ ങ്ങൾ ഒരുക്കി തായിരുന്നു. എന്താ അവർ ചെയ്ത കുറ്റം? തെരഞ്ഞെടുപ്പു കോലാഹലത്തിൽ പ്രിൻസിപ്പലിനു വേണ്ടി സംസാരിക്കാൻ ആർക്ക് എവിടെ നേരം? ആരും ഓർക്കാൻ താല്പര്യപ്പെടാത്ത സംഭവം എന്തിനു ചർച്ചയാക്കണം? ചുംബന സമരക്കാരുടെ പുതിയ കാല ത്തു കലാലയ അന്തരീക്ഷം മലീമസമാ കാതിരിക്കാൻ ഒരു പക്ഷെ ഈ വനിതാ പ്രിൻസിപ്പൾ ശ്രമിച്ചു കാണണം.
എന്തു തരം പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും വിരമിച്ച ഗുരു നാഥയ്ക്ക് ആറടി മണ്ണിൽ കബറുതീർത്ത അവരുടെ വിദ്യാർത്ഥികളുടെ കാടത്തം ഈശ്വരൻ പോലും പൊറുക്കില്ല. ഇവരെ കാത്തിരിക്കുന്നത്ത് മഹാ ദുര ന്തമാണ്. വിക്ടോറിയായുടെ മണ്ണിൽ പതിച്ച ഗുരുനാഥയുടെ കണ്ണീർഇവരെ ചുട്ടുപൊള്ളിക്കതന്നെ ചെയ്യും.

വിക്ടോറിയ കോളജിൽ അരങ്ങേറിയ ഈ ഹീന സംഭവം ഒരു പക്ഷെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചേക്കാം.
തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കാതുള്ള നടപടി യും, ഇത്തരം കാടന്മാർക്കു ഒത്താശ ന ൾ കുന്ന രാഷ്ട്രീയ സമീപനവും കൂടുതൽ കുട്ടിക്കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കും.തെറ്റായ വഴിയിൽ നയിക്കപ്പെടുന്ന വിദ്യാർത്ഥി സമൂഹത്താൽ അപമാനിത യാക്കപ്പെട്ടത് സരസു അജയകുമാർ എന്ന ഗുരുനാഥമാത്രമല്ല, വേറെ ഒത്തിരിപ്പേരുണ്ട് മറ്റു പലയിടങ്ങളിലായി . അവരെ നമുക്ക് ഓർക്കാം, നമസ്കരിയ്ക്കാം. അതോടൊപ്പം അധ:പതനത്തിന്റെ മഹാഗർത്തിൽ വീണു പോയ ഒരു കൂട്ടം അക്ഷര വിരോധികളായ വിദ്യാർത്ഥികളെ ഓർത്തു ലജ്ജിക്കുകയുമാവാം.
കെ.എ.സോളമൻ.

Friday 11 March 2016

തെന്നി വീണ വഴികള്‍ (കഥ)



മുട്ടാര്‍ പഞ്ചായത്തിലെ കാര്യങ്ങള്‍ ഒത്തിരി മാറിയിരിക്കുന്നു,
പത്തു നാല്പതു കൊല്ലം മുന്‍പുള്ള മുട്ടാറല്ല ഇന്ന് കാണുന്നത്.

മുട്ടാര്‍ എവിടെന്നല്ലേ?, കുട്ടനാട് താലൂക്കില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തില്‍ തെക്കോട്ട് പോയാല്‍ മുട്ടാറായി.

പഞ്ചായത്ത് ഓഫീസില്‍ ഞാന്‍ എക്സിക്ക്യുട്ടീവ് ഓഫീസറായി ചെന്ന കാലത്ത്, അതായത് നാല്പതു കൊല്ലം മുന്പ് അവിടെ റോഡില്ല., റോഡ് ടാഫിക്കുമില്ല. പഞ്ചായത്ത് ഓഫീസില്‍ വാഹനമായി റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു സൈക്കിള്‍ മാത്രം, മുട്ടാര്‍ ഫെഡറല്‍ ബാങ്കിലെ സൈക്കിള്‍. ബാങ്കിനെന്തിനീ സൈക്കിള്‍ എന്നു പലകുറി തോന്നിയിട്ടുണ്ട്. പിരിവിനോ, നോട്ടീസുകൊടുക്കുന്നതിനോ ആണെങ്കില്‍ സൈക്കിള്‍ സഞ്ചരിക്കാന്‍ പറ്റിയ റോഡ് അവിടില്ല.ആകെയുള്ളത് തോടുകളും സൂക്ഷിച്ചില്ലെങ്കില്‍ തെന്നി വീഴുന്ന ചെളിവരമ്പുകളുമാണ്. ഞാന്‍  ഒത്തിരി തവണ തെന്നുകയും വീഴുകയും ചെയ്തിട്ടുണ്ട്. ഓരോ തവണ തെന്നുമ്പോഴുംഞാന്‍ സമാധാനിക്കും ഇതിനും കൂടി ചേര്‍ത്താണല്ലോ.സര്ക്കാര്‍ എനിക്കു ശമ്പളം തരുന്നതെന്ന്.

പഞ്ചായത്തിന് കരം കൊടുക്കാന്‍ വേണ്ടിയുള്ള സൈക്കിള്‍ ആയതിനാലാവണം ഫെഡറല്‍ ബാങ്കിലെ  സൈക്കിള്‍ ആഘോഷ പൂര്‍വം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നാണെങ്കില്‍ ആളുകള്‍ കരുതും ഏതോ സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുന്ന വസ്തുവാണെന്ന്.


അന്ന് സൈക്കിള്‍ ഓടിക്കണമെങ്കിലും റേഡിയോ പാട്ടു കേള്‍ക്കണമെങ്കിലും കരമടക്കണം. റേഡിയോയുടെ ലൈസന്സ് ഫീ പോസ്റ്റ് ഒഫ്ഫീസ്സിലാണ് അടക്കുന്നതെങ്കില്‍ സൈക്കിള്‍ ഫീ പഞ്ചായത്തില്‍ അടച്ചാല്‍ മതി. ഓരോ അടവിനും സ്റ്റിക്കര്‍ നല്കും, അത് സൈക്കിളില്‍ ഒട്ടിക്കണം. സ്റ്റിക്കര്‍ ഒട്ടിക്കാത്ത സൈക്കിള്‍ ഓടിച്ചിട്ടു പിടിക്കുന്നത് ഹെല്‍മറ്റ്  വേട്ടപോലെ ഒരു സാഹസിക പ്രവര്‍ത്തനമായിരുന്നു അന്ന്. ഒട്ടുമിക്ക പഞ്ചത്ത് ഒഫ്ഫീസുകളിലും സൈക്കിള്‍ വേട്ട ഒരു ഉല്‍സവവും ജീവനക്കാര്‍ക്ക് എക്സ്ട്രാ മണിക്കുള്ള ഒരു എളുപ്പവഴിയുമായിരുന്നു. അതോടൊപ്പം ജീവനക്കാര്‍ക്ക് അധിക പദവിയും ലഭിച്ചിരുന്നു, പോലീസ്കാരെപ്പോലെയാണ് പഞ്ചായത്ത് ജീവനക്കാരെയും  ജനം കണ്ടിരുന്നത്. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ മുട്ടാര്‍ പഞ്ചായത്തില്‍ ഈ സൌകര്യം ഇല്ലായിരുന്നു.

അന്ന് മുട്ടറിലെത്താന്‍, കിടങ്ങറ  നിന്നു കടത്തുവളളത്തില്‍ കയറണം. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വരെ തോടുള്ളതിനാല്‍ വളളത്തില്‍ നിന്നു പഞ്ചായത്ത് ഓഫീസിന്റെ തിണ്ണയിലോട്ട് കാലെടുത്തു കുത്താം. പഞ്ചയത്തു ഒഫ്ഫീസിന്‍റെ ദര്ശനം തോടിന് നേരെ വടക്കോട്ട് ആയിരുന്നു.


ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിഅബ്ദു റബ്ബിന്‍റെ പിതാവ് അവുക്കാദര്‍കുട്ടി നഹ പഞ്ചായത്ത് വകുപ്പ് ഭരിച്ചിരുന്ന കാലത്താണ് ഞാന്‍ മുട്ടാര്‍ പഞ്ചായ്ത്തില്‍ എക്സികുട്ടീവ് ഓഫീസര്‍ ആയി എത്തുന്നത്, പി എസ് സി വഴിയുള്ള നിയമനം. 16 വര്‍ഷത്തോളം കാലാവധി നീട്ടിക്കിട്ടിയ ഭരണ സമിതിയായിരുന്നു അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത്. എക്സികുട്ടീവ് ഓഫീസര്‍ എന്നത് വലിയപദവിയായി അന്ന് കരുതിയിരുന്നു.പഞ്ചായത്ത് ഭരണം 75 ശതമാനം ഭരണ സമിതിയും 25 ശതമാനം സര്‍ക്കാരും  ചേര്‍ന്നതായിരുന്നു. ഇന്നും ഏതാണ്ട് അങ്ങനെയൊക്കെ ത്തന്നെ. സര്ക്കാര്‍ പ്രതിനിധിയാണ് എക്സികുട്ടീവ് ഓഫീസര്‍. എക്സികുറ്റീവ് ഓഫീസര്‍ ഇന്ന്  അറിയപ്പെടുന്നത് പഞ്ചായത്ത് സെക്രട്ടറി എന്ന പേരിലാണ്..

അന്നത്തെ എസ് ഐ യുടെ വീര്യം ഇന്നതെ എസ് ഐക്കു ഇല്ലാത്തത് പോലെ അന്നത്തെ എക്സികുട്ടീവ് ഓഫീസറിന്റെ പവര്‍ ഇന്നതെ സെക്രട്ടറിക്ക് ഉണ്ടോയെന്ന് സംശയം.എങ്കിലും ഒരു കാര്യം  നേര്, അന്നും ഇന്നും എക്സികുട്ടീവ് ഓഫീസര്‍ക്ക് ആരെയും പ്രോസിക്കൂട്ട് ചെയ്യാനുള്ള അധികാരമുണ്ട്, പക്ഷേ ചെയ്യാറില്ലെന്ന് മാത്രം, പിന്നീട് പുറത്തിറങ്ങി നടക്കണമല്ലോ. എസ് ഐ ക്കാണെങ്കില്‍ പോലീസ് കാരെ കൂടെക്കൂട്ടാം, എക്സികുട്ടീവ് ഓഫീസര്‍ ആരെ കൂടെക്കൂട്ടാനാണ്? പ്രോസികൂട്ട് ചെയ്യാനുള്ള വകുപ്പ് പൊതുവഴിയിലെ ശല്യം. പൊതുവഴിയിലെ ശല്യക്കാര്‍ കൂടിയതല്ലാതെ കുറഞ്ഞതായി ആരും പറയില്ല, ക്രമസമാധാന പാലനച്ചുമതല യുള്ള മന്ത്രിഒഴിച്ച് .


മുട്ടാര്‍ പഞ്ചായത്തിലെ കാര്യങ്ങളെല്ലാം ബഹുരസ മായിയിരുന്നു. വര്‍ഷകാലമായാല്‍ പല ദിവസങ്ങളിലും പഞ്ചായത്ത് ഒഫ്ഫീസിന് അവധിയാകും.  വെള്ളം പൊങ്ങി ഓഫീസില്‍ കയറിയാല്‍ ആപ്പീസര്‍ക്കും ജീവനക്കാര്‍ക്കും മേശപ്പുറത്തി കയറിയിരിക്കുക എന്നതല്ലാതെ മറ്റ് നിര്‍വാഹമില്ല. അതുകൊണ്ടു, മഴക്കാലത്ത് എന്തിന് ഓഫീസില്‍ പോയി മേശപ്പുറത്ത് കേറിയിരിക്കണം, വീട്ടില്‍ ഇരുന്നാള്‍ പോരേയെന്ന് ജീവനക്കാര്‍  തീരുമാനിക്കും.  ഞാന്‍ പലതവണ അങ്ങനെ തീരുമാനമെടുത്തിട്ടുണ്ട്. എങ്കിലും ഓഫീസറല്ലേ , ജീവനക്കാര്‍ക്ക് മാതൃക ആകേണ്ട ആളല്ലെ, എന്നു ബോധ്യ മുള്ളതിനാല്‍ ഏത് വിധേനയും ഓഫീസില്‍ എത്തുകയെന്നത് എന്റെ പതിവായിരുന്നു. ജീവനക്കാര്‍ക്ക് ഇത് ഒട്ടും രസിച്ചിരുന്നില്ലയെന്ന്  അവരുടെ മുഖലക്ഷണം  നോക്കി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു ദിവസം വെള്ളം പൊങ്ങി താണു പോയ ചിറയില്‍ കൂടി നീന്തിത്തുടിച്ചു ഏതാണ്ട് 12 മണിയോടെ ഓഫീസില്‍ ഏത്താ റായപ്പോള്‍ ജീവനക്കാര്‍  ഓഫീസുംപൂട്ടി  വളളത്തില്‍ എതിരെ. ഞാനും അവരുടെ കൂടെ പോന്നു. എന്തിന് ഞാന്‍ മാത്രം പഞ്ചായത്ത് ഓഫീസില്‍ പോയി മേശപ്പുറത്തുകേറി ഒറ്റയ്ക്കിരിക്കണം?

ചെറുതായി തെന്നിയെങ്കിലുംവീണുപോകാതെ  അല്‍ഭുത കരമായിരക്ഷപ്പെട്ടഒരു സംഭവം ഇങ്ങനെ. ഇന്നത്തെപ്പോലെ ശക്തമായ വനിതാകമ്മീഷന്‍ ഉണ്ടായിരുന്നെങ്കില്‍ പെട്ടുപോകു മായിരുന്നു വെന്നത് വാസ്തവം. ഓഫീസില്‍ അസിസ്റ്റന്‍റ് ജോലിചെയ്ത മറിയക്കുട്ടി  സാറാണ് ഒരു കണക്കിന് തടി രക്ഷിച്ചു തന്നത്.

റോസമ്മ സുന്ദരിയായിരുന്നു. സുന്ദരികളെ കണ്ടാല്‍ തോന്നുന്ന താല്‍കാലിക വികല്പം മാത്രമേ ചെറുപ്പക്കാരനായഓഫീസര്‍ക്ക് തോന്നിയുള്ളൂ. അപകടത്തില്‍ മരിച്ച അവളുടെ അപ്പന്റെ മരണ സര്‍ടിഫിക്കറ്റ് ഉടന്‍ അവള്‍ക്ക് വേണം.

“മാഡത്തിന്റെ അപ്പന്‍ മരിച്ചതിന് എന്താതെളിവു?, മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?” ഞാന്‍.

കലി തുള്ളിക്കൊണ്ട് റോസമ്മ: “ ആരാണ് തന്റെ മാഡം?, സര്‍ട്ടിഫികറ്റു തരുന്നോ ഇല്ലയോ, എനിക്കു ഇപ്പം അറിയണം.'

സത്യം പറയാമല്ലോ, ഞാനാകെ പേടിച്ചുപോയി. എനിക്കത് തീരെ പിടിച്ചതുമില്ല.
“ഇന്ന് തന്നില്ലെങ്കില്‍ എന്താ വിഴുങ്ങിക്കളയുമോ?, രാവിലെ ഇറങ്ങും ഓരോന്നായി മറ്റുള്ളവരുടെ പുറത്തു കുതിരകേറാന്‍?

കുതിര എന്ന പൊതുവായ പ്രയോഗം റോസമ്മയുടെ കലി പൂര്‍വാധികം ശക്തമാക്കി.
“കുതിരയെന്ന് വിളിച്ചതിനു ഉടന്‍മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്നെ ഞാന്‍ കോടതികേറ്റും, സര്‍ഫിക്കറ്റു മായി താന്‍ എന്റെ വീട്ടില്‍ വരും” എന്നും പറഞ്ഞു ഓഫീസില്‍ നിന്നു ഇറങ്ങിയോടി
                    
ഇപ്പോള്‍ ഞാന്‍ ശരിക്കും  ഞെട്ടിയെന്നു തന്നെപറയാം. ഓഫീസിലെ ജീവനക്കാരായ ഗോമതിക്കുട്ടിയമ്മയെയും, പദ്മകുമാരിയെയും മാമ്മനെയും ഞാന്‍ ദയനീയമായി നോക്കി. അവരെല്ലാം തലകുമ്പി ട്ടിരിക്കുന്നതു കണ്ടാല്‍ ഞാന്‍  എന്തോ വലിയ തെറ്റ് ചെയ്തെന്ന് തോന്നും.

മറിയക്കുട്ടി സാറാ ണ് കാര്യങ്ങളുടെ കിടപ്പ് പറഞ്ഞത്.

“റോസമ്മ കുവൈറ്റില്‍ നഴ്സാണു, രണ്ടു വര്ഷം മുന്പാണ് പോയത്. അപ്പന്റെ മരണത്തെ തുടര്‍ന്നു നാട്ടില്‍ തിരികെ  വന്നതാണ് . കുവൈറ്റിലെ നിയമംപോലെ  ആണ് ഇവിടുത്തെ നിയമം എന്നാണവളുടെ വിചാരംമാത്രമല്ല, കഴിഞ്ഞ ആഴ്ച റോസമ്മ ഇവിടെ അപേക്ഷയുമായി വന്നതാണ്. സാര്‍ ട്രയിനിങ് കഴിഞ്ഞു എത്തിയിരുന്നില്ല..ചാര്‍ജ്  ഉണ്ടായിരുന്ന രാമന്കരീലെ സാര് സര്‍ട്ടിഫികറ്റു ഇന്ന് കൊടുക്കാമെന്ന് എറ്റതാണ്”

“എങ്കില്‍ അക്കാര്യം നിങ്ങള്ക്ക് നേരത്തെ പറയാന്‍ പാടില്ലായിരുന്നോ?’

“ അതിനു സാര്‍ ആദ്യം കേറി റോസമ്മയുമായി ഇടപെടുമെന്ന് ഞങ്ങള്‍ കരുതിയോ?”

“റോസമ്മ കുഴപ്പമുണ്ടാക്കുമോ ചേടത്തി?” ചില കാര്യങ്ങള്‍ സാധിക്കാനുണ്ടെകില്‍ മാറിയക്കുട്ടി സാറിനെ ഞാന്‍ ചേടത്തി എന്നാണ് വിളിക്കറ്

അവളുടെ വീട്ടില്‍ മൂന്നു പെണ്‍പിള്ളാരാ, ഒന്നിനൊന്നു മുറ്റ്, അവളുടെ അമ്മയോട് പറഞ്ഞു നോക്കാം”
തുടര്‍ന്നുള്ള മൂന്നു ദിവസം പഞ്ചായ്ത് ഭരിച്ചത് മറിയ ക്കുട്ടിസാര്‍ തന്നെയെന്ന് പറയാം. ഞാന്‍ അവരുടെ അസ്സിസ്റ്റന്‍റും. മറിയക്കുട്ടി  സാര്‍ പറയുന്നതെല്ലാം ഞാന്‍ സാധിച്ചുകൊടുത്തു. എന്നിട്ടും റോസമ്മയുടെ ഭാവി  പരിപാടിയെക്കുറിച്ച് മാത്രം അവര്‍ ഒന്നും പറഞ്ഞില്ല. ഒടുവില്‍ സാഹികെട്ടു ഞാന്‍ ചോദിച്ചു.: 

“ചേടത്തി, റോസമ്മ എന്തു പറഞ്ഞു?”

“ ഓ അത് സാരമില്ല സാറേ, സാറിനെ ഒന്നു പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ്. അവള്‍ക്ക്  സര്‍ടിഫിക്കറ്റ് വേണം. അത്രേയുണ്ടായിരുന്നുള്ളൂ.പിന്നെ സാര് പെണ്ണുകെട്ടിയ ആ ളാണോയെന്ന് റോസമ്മയുടെ അമ്മ ചോദിച്ചു”

അവസാനം പറഞ്ഞത് മറിയക്കുട്ടിസാര്‍ കൈയ്യില്‍ നിന്നിട്ടതാണെങ്കിലും അവരെക്കുറിച്ച് എനിക്കു വലിയ മതിപ്പ് തോന്നി. വലിയൊരു പ്രശ്നം സോള്‍വ് ചെയ്തു തന്നല്ലോ.:?
എങ്കിലും അവരുടെ മൂന്നു ദിവ്ത്തെസ ആഫീസര്‍ ഭരണം ഞാന്‍ അന്നുകൊണ്ടു നിര്‍ത്തി. അതെങ്ങ നെയെന്നു വെച്ചാല്‍  ഞാന്‍ മാമ്മനെ കുറിച്ചു പറഞ്ഞില്ലല്ലോ 

മാമ്മന്‍ ചേട്ടനാണു   ഓഫീസ് പീയൂണ്‍ , മാമ്മച്ചന്‍ എന്നാണ് ശരിക്കും പേര്    അസിസ്റ്റന്‍റ് മറിയക്കുട്ടി സാറിനും കീഴെ. പക്ഷേ ഇതം ഗീ കരിച്ചുകൊടുക്കാന്‍ മാമ്മന്‍ തയ്യാറല്ലായിരുന്നു. അവര്‍ പറയുന്നതു ഒന്നും അനുസരിക്കില്ല. താന്‍ കള്ളുകൂടിയനാ  ണെന്ന് സകലരോടും പറഞ്ഞുകൊടുക്കുന്നത് മറിയക്കുട്ടിയാണെന്നാണ്  മാമ്മന്‍റെ സം ശയം
\contd