Wednesday 28 February 2024

അത്ഭുത വാതിൽ - കഥ

#അത്ഭുതവാതിൽ - കഥ
കെ എ സോളമൻ
കെട്ടുകഥകൾ പുഴ പോലെ ഒഴുകുന്ന ചെറിയ ഗ്രാമം. ഗ്രാമത്തിൽ ഒരിടത്തായി ഒരു കാട്, കാട്ടിലുള്ളിൽ ഒരു ക്ഷേത്രം. പറമ്പിൽ  അമ്മയുടെ ക്ഷേത്രം :രഹസ്യങ്ങളുടെ കലവറയാണ് ആ ചെറിയ ക്ഷേത്രം എന്ന് ഗ്രാമവാസികൾ

ക്ഷേത്രത്തിൻറെ ചുവരുകൾക്കുള്ളിൽ വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ടെന്നു പറയപ്പെടുന്നു . 

 അടങ്ങാത്ത ജിജ്ഞാസ ഉള്ളവനും കുഴപ്പങ്ങളിൽ ചെന്ന് ചാടാനുള്ള കഴിവുള്ളവനുമാണ് കുമാരൻ. കുറച്ചകലെയുള്ള ഗ്രാമത്തിൽ നിന്ന് ഈ ഗ്രാമത്തിലേക്ക് ബന്ധു സന്ദർശനത്തിന് എത്തിയതാണ് 

നിർഭാഗ്യകരമായ ആദിവസം കുമാരൻ പറമ്പിൽ അമ്മയുടെ ക്ഷേത്രം ഒറ്റയ്ക്ക് സന്ദർശിക്കാൻ തീരുമാനിച്ചു. ഉത്സവകാലത്ത് അല്ലാതെ ആരും തന്നെ ആ ക്ഷേത്രത്തിൽ സാധാരണ പോകാറില്ല. ക്ഷേത്രത്തിൻ്റെ പ്രധാന കവാടം സ്വയം  തുറക്കുകയും അടയുകയും ചെയ്യുന്ന ഒന്നാണെന്ന് ഗ്രാമവാസികൾക്കിടയിൽ സംസാരം ഉണ്ടെങ്കിലും ആ വാതിൽ ആരും തുറക്കാൻ ധൈര്യപ്പെടാറില്ല

എന്തായാലും അത് അറിഞ്ഞിട്ട് തന്നെ കാര്യം: കുമാരൻ തീരുമാനിച്ചു. അവൻ കാടിനുള്ളിൽ കടന്ന് ക്ഷേത്രത്തിൻറെ പ്രവേശനകവാടത്തിലെത്തി. ക്ഷേത്രത്തിന്റെ  ഓട്ടോമാറ്റിക് വാതിൽ  " ക്രീക്ക് " എന്ന ശബ്ദത്തോടെ  തുറന്നു :വാതിൽ പെട്ടെന്ന് തുറന്ന ആഘാതത്തിൽ കുമാരൻ ക്ഷേത്രത്തിനുള്ളിൽ അകപ്പെടുകയും വാതിൽ  അടയുകയും ചെയ്തു

കുമാരൻ്റെ  ധൈര്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട്. ചോർന്നുപോയി. ക്ഷേത്രത്തിൻ്റെ ചുവരുകൾക്കുള്ളിൽ അകപ്പെട്ടെന്നു മനസ്സിലാക്കിയ കുമാരൻ പരിഭ്രാന്തനായി. 

എങ്കിലും നാട്ടിൽ താൻ നടത്തിയിട്ടുള്ള സാഹസങ്ങളെ കുറിച്ച് അവൻ ഓർത്തു. മരണപ്പെട്ടാലും വേണ്ടില്ല ഈ ക്ഷേത്രത്തിൻറെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണം, അവൻ തീരുമാനിച്ചു.

 മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ അവൻ നടന്നു, പൂർണ നിശബ്ദത. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇനി രഹസ്യങ്ങൾ  കണ്ടുപിടിക്കേണ്ട, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയിൽ  പല  ആശയങ്ങങ്ങളും കുമാരന് തോന്നി.

ക്ഷേത്രത്തിനുള്ളിലെ വിചിത്രമായ വിഗ്രഹങ്ങൾ, പുരാവസ്തുക്കൾ അയാളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതായി തോന്നി. ചാക്ക് കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉണങ്ങിയ സസ്യങ്ങളും പലതരം ചായപ്പൊടികളുടെ ശേഖരവും അയാളുടെ ശ്രദ്ധയിൽപ്പെട്ടു

 പെട്ടെന്ന്  എന്തോ ഒരു ഭാരമുള്ള വസ്തു അവൻ്റെ  തലയ്ക്ക് പുറകിൽ വന്നിടിച്ചു. അവൻ ഇടറിവീണു. കണ്ണിലൂടെ പൊന്നിച്ച പറക്കുകയും മുന്നിലിരുന്ന്  മുയലുകൾ സംസാരിക്കുകയും ചെയ്യുന്നതായി അവന് തോന്നി

ബോധം വീണപ്പോൾ ക്ഷേത്രത്തിൻറെ വിസ്മയകരമായ വാതിലിന് പുറത്ത് താൻ ഇരിക്കുന്നതായി കുമാരൻ മനസ്സിലാക്കി. വിചിത്രവേഷം ധരിച്ച് മുഖവരണം ഇട്ട ആജാനുബാഹുവായ ഒരു മനുഷ്യൻ മുന്നിൽ.

ആജാനുബാഹു കാറ്റിരമ്പും ശബ്ദത്തിൽ പറഞ്ഞു. " ഈ നിഗൂഢ ക്ഷേത്രത്തിൻറെ ഉടമ ഞാനാണ്. ഇതിനകത്ത് നടക്കുന്ന കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടിയിട്ടുണ്ടാകും. ആരോടും ഒരക്ഷരം മിണ്ടരുത്. ഉറപ്പു തന്നാൽ വെറുതെ വിടാം അല്ലെങ്കിൽ  ഉണക്കി ചാക്കിൽ കെട്ടി ക്ഷേത്രത്തിനുള്ളിൽ തന്നെ സൂക്ഷിക്കും . എന്തു പറയുന്നു?"

"മാപ്പ് മാപ്പ്, ഞാൻ ആരോടും മിണ്ടില്ല" കുമാരൻ സാഷ്ടാംഗ പ്രണാമം ചെയ്തു.

"എങ്കിൽ പൊയ്ക്കോളൂ, നേരെ നടന്നാൽ കാടിനു പുറത്തെത്താം, തിരിഞ്ഞു നോക്കരുത്" ആജാനുബാഹു

 കുമാരൻ നേരേ നടന്നു, തിരിഞ്ഞു നോക്കാതെ. സാഹസികത ദാഹത്തിന് അതിരുകൾ വേണം, കുമാരൻ ആദ്യമായി തീരുമാനമെടുത്തു. ക്ഷേത്രത്തിൻറെ അത്ഭുത വാതിലുകൾ സൂക്ഷിക്കണമെന്ന് പലരോടും പറയണമെന്ന് കുമാരന് തോന്നിയെങ്കിലും ഒരിക്കൽ പോലും അതേക്കുറിച്ച് ആരോടും മിണ്ടിയില്ല

 പറമ്പിൽ അമ്മയുടെ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ, രഹസ്യങ്ങളായിത്തന്നെ ഇന്നും തുടരുന്നു. 
                    *  *  *

Monday 26 February 2024

പടിഞ്ഞാറൻ കാറ്റ്

കഥ
പടിഞ്ഞാറൻ കാറ്റ് 

മാസാന്ത്യ സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കവിത യെഴുതാൻ ഇരുന്നതാണ്, വിഷയം കിഴക്കൻകാറ്റ്.

മാസത്തിൽ നാലെണ്ണമെന്ന കണക്കിൽ സാഹിത്യ ട്രൂപ്പുകളുടെ സംഗമമുണ്ട്. ഒരെണ്ണത്തിൽ ഏതെങ്കിലും വിഷയ കേന്ദ്രീകൃത ചർച്ചയാണെങ്കിൽ മറ്റൊല്ലാറ്റിലും കഥ, കവിത എന്നിവയുടെ ആവിഷ്കാരമാണ്. കവി സ്വന്തം കവിത ചൊല്ലുക, കഥാകാരൻ സ്വന്തം കഥ വായിക്കുക, ഊഴം കാത്തിരിക്കുക, മറ്റു കവികൾ ഇവയെല്ലാം കേൾക്കുക എന്നതാണ് ചിട്ട

ഒരേ രണ്ടുവരിക്കവിത തന്നെ പല വേദികളിൽ പലതവണ വായിക്കുന്ന കവികളുമുണ്ട്. രണ്ടുവരിക്കവിതയെ രണ്ടുതരിക്കവിത യെന്നു വിളിച്ചാലും തെറ്റില്ല. കവിത വായിക്കാൻ എഴുന്നേറ്റു പോകുകയും പെട്ടെന്നു തിരികെ എത്തുകയും ചെയ്യുന്നതാണ് ഇത്തരം കവിതകളുടെ പ്രധാന ലക്ഷണം.

എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ  ഒരേ കവിത തന്നെ പല വേദികളിൽ ആവർത്തിക്കുന്നതിൽ താല്പര്യമില്ല. അതു കൊണ്ടാണ് പുതിയ വിഷയമായ കിഴക്കൻ കാറ്റിനെക്കുറിച്ചെഴുതാൻ തെക്കു- വടക്കു വീണു കിടക്കുന്ന ചില്ലിത്തെങ്ങിന്റെ നടുവിൽ കയറി ഇരുന്നത്. നല്ല കിഴക്കൻ കാറ്റ് കിട്ടുകയും ചെയ്യും

വീണു കിടക്കുന്ന തെങ്ങിനെ പറ്റി പറയാവുണ്ട്, തെക്കോട്ടു വീണാണ് കിടക്കുന്നതെങ്കിൽ അത് അവിടെത്തന്നെ കിടക്കും. ഈ തെങ്ങിന്റെ കാര്യം വെച്ചു നോക്കിയാൽ അതും ശരിയുമാണ്. എത്ര മാസമായി ഈ തെങ്ങു ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ഉടമസ്ഥന് തെങ്ങ് വേണ്ട. എടുത്തോണ്ടു പോയ്ക്കോ എന്നു പറഞ്ഞിട്ടും ആർക്കും വേണ്ട, കൂലി ചെലവാണ് പ്രശ്നം

വീണു കിടക്കുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. ആർക്കും വേണ്ടാത്ത അവസ്ഥ, അത് അതിദയനീയമാണ്.

ആരെങ്കിലും തന്നെ നോക്കി വരുന്നുണ്ടോ എന്ന മട്ടിൽ തെങ്ങിന്റെ തല തൊണ്ണൂറു ഡിഗ്രി വളവിൽ മേലോട്ടു വളർന്നിട്ടുണ്ട്, തേങ്ങയില്ലാതെ ഏതാനും ഓലകളുമായി

കിഴക്കൻ കാറ്റിനായി കാത്തിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറുനിന്നു കാറ്റു വീശാൻ തുടങ്ങി, കാറ്റിന്റെ ശക്തി കൂടി വന്നു. ഒരു പക്ഷെ, അല്ല തീർച്ചയായും മഴ പെയ്യും

പടിഞ്ഞാറൻ കാറ്റ് എന്നെ തോളിലേറ്റിയത് പഴയൊരു കാലത്തേയ്ക്കാണ്, കോളജിലെ പ്രീഡിഗ്രി കാലം, കൗമാര പ്രണയത്തിന്റെയും അനശ്വര പ്രേമത്തിന്റെയും കാലം.

പക്ഷെ ഇവിടെ പ്രണയത്തിനു തത്കാലം സ്ഥാനമില്ല. പ്രണയ ഭക്ഷ്യമേളയൊക്കെ നടക്കുന്ന ഇക്കാലത്തെ പ്രണയമായിരുന്നില്ല, അന്നത്തെ വിഷാദഗാന പ്രണയങ്ങൾ

ജനൽ തുറന്നിട്ടാൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കടന്നു പോകും ക്ളാസ് മുറിയിലൂടെ. വീട്ടിൽ നിന്നു തന്നു വിടുന്ന ചോറും കടല മെഴുക്കുപുരട്ടിയും കഴിച്ചാൽ ഉച്ചയ്ക്കുശേഷം ഉറങ്ങിയാൽ എന്തെന്ന തോന്നലാണ് എപ്പോഴും.

രണ്ടു മണിക്കാണ് തോമച്ചൻ സാറിന്റെ ഫിസിക്സ് ക്ളാസ്. കെ എക്സ് തോമസ് എന്നാണ് ശരിക്കും പേര്.

തോമാച്ചൻ സാറിനെക്കുറിച്ചു പറഞ്ഞില്ല. സാറു് അതിബുദ്ധിമാനെന്നു ഒരു കൂട്ടം കൂട്ടികളും  ഇത്തരം ബുദ്ധി കൊണ്ട് ആർക്കെന്തു പ്രയോജനമെന്നു ചിന്തിക്കുന്ന മറ്റൊരു വിഭാഗം കുട്ടികളുമാണ് ക്ളാസിൽ. സാറ് അതിബുദ്ധിമാനെന്നു ഒരു വിഭാഗം കുട്ടികൾ ചിന്തിക്കാൻ കാരണമെന്തെന്നു വെച്ചാൽ മരപ്പല കയിൽ തയ്യാറാക്കിയ ഒരു റേഡിയോ സർക്യൂട്ട് അദ്ദേഹം  ക്ളാസിൽ കൊണ്ടുവരുകയും അതിൽ നിന്ന് ആദ്യമേ തന്നെ പാട്ടുകേൾപ്പിക്കുകയും ചെയ്തിരുന്നു. ഡയോഡ് വാൽവ്, ട്രയോഡ് വാൽവ് എന്നിവ അധ്യാപകർക്കു പോലും ശരിക്കറിയാത്ത കാലത്ത് ഇങ്ങനെയൊരു നിർമ്മതി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സാറിനെ ഭക്ത്യാദരവോടെ നോക്കാൻ ഇതായിരുന്നു ഒരു  കാരണം. പിന്നെ ഓരോ ചോദ്യത്തിനും എങ്ങും തൊടാതുള്ള അദ്ദേഹത്തിന്റെ മറുപടിയും.

പക്ഷെ സത്യം പറയാമല്ലോ, സാറിന്റെ ക്ളാസ് അറുബോറായിരുന്നു. സാറ് എന്താണ് പഠിപ്പിക്കുന്നതെന്നു പല കുട്ടികൾക്കും മനസ്സിലായിരുന്നില്ല. പക്ഷെ അധ്യാപകരായാൽ ഇങ്ങനെ വേണം എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞിരുന്നത്.

പുസ്തകം നോക്കി പഠിപ്പിക്കുന്നതാണ് സാറിന്റെ രീതി. അല്ലാതെ .വീട്ടിലിരുന്നു കാണാതെ പഠിച്ചു വന്നിട്ടു ക്ളാസിലെത്തി. മറന്നു പോയാൽ തെറ്റു പഠിപ്പിക്കുന്നത രീതി സാറിനില്ല.

പത്താം ക്ളാസിലെ പോലെ എല്ലാ കോളജുകളിലും ഫിസിക്സ് പഠിപ്പിക്കാൻ ഒരേ പുസ്തകമല്ല ഉപയോഗിച്ചിരുന്നത്. വിഷയം ഒന്നുതന്നെ യാണെങ്കിലും വ്യത്യസ്ത എഴുത്തുകാരുടെ പുസ്തകമാണ് ഫോളോ ചെയ്തിരുന്നത്. പത്തമ്പതു കൊല്ലം മുമ്പ് പ്രീ ഡിഗ്രി പഠിച്ചവർക്ക് ഈ കാര്യമൊക്കെ നന്നായറിയാം

ക്രിസ്ത്യൻ കോളജായതുകൊണ്ടാവണം ഞങ്ങളുടെ കോളജിൽ സി .ജെ ഡാനിയേൽ, പി-എ ഡാനിയേൽ, യു-വി ജോൺ, പി ഐ പോൾ എന്നിവരുടെ പുസ്തകമാണ് ഫിസിക്സ് പഠിക്കാനായി വാങ്ങിയിരുന്നത്‌. എസ്.എൻ കോളജിലാവട്ടെ കേശവൻ, കുമാരൻ, വൽസൻ എന്നിവരുടെ പുസ്തകമായിരുന്നു. കുറച്ചങ്ങോട്ടു മാറി കായംകുളം എം എസ് എം കോളജിൽ സിറാജുദ്ദീൻ, മൊയ്ദീൻ കുഞ്ഞ്, ഹസൻ, ഫാത്തിമ എന്നിവരുടെ പുസ്തകമായിരുന്നു. ജാതീയമായ വേർതിരിവ് പുസ്തകം ഫോളോ ചെയ്യുന്ന കാര്യത്തിൽ പ്രകടമായിരുന്നെങ്കിലും ന്യൂട്ടന്റെ ചലന നിയമങ്ങളും, ഉത്തോലകതത്വങ്ങളും ഡാനിയേലിന്റെയും, കേശവന്റെയും  സിറാജുദ്ദീന്റെയും പുസ്തകങ്ങളിൽ ഒന്നു തന്നെയായിരുന്നു. അന്നും ഇന്നും ശാസ്ത്ര വിഷയങ്ങളുടെ പുസ്തകമെഴുത്തെന്നത് പുരാണങ്ങൾ പകർത്തുന്നതു പോലെ വരുമാനം കിട്ടുന്ന ഒരു വിനോദമായിരുന്നു.

ഡാനിയേലിന്റെ പുസ്തകവുമായി തോമച്ചൻ സാർ ഉച്ചയ്ക്കു രണ്ടു മണിക്ക് ക്ളാസിൽ കയറിവരും. അപ്പോൾ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ടായിരിക്കും. പാതി കൂമ്പിയ കണ്ണൂകൾ പണിപ്പെട്ടുതുറന്ന് അക്ഷമരാകാൻ ഞങ്ങൾ കുട്ടികൾ പാടുപെടും.

തോമച്ചൻസാർ  വലതു കൈയ്യിൽ ചോക്കു പിടിക്കും. ഇടതു കൈയ്യ് കൊണ്ട് ഡാനിയേലിന്റെ പുസ്തകത്തിന്റെ നട്ടെല്ലിൽ പിടിച്ച് പടിഞ്ഞാറൻ കാറ്റിനെതിരെ കാണിക്കും. കാറ്റടിച്ചു തുറന്നു വരുന്ന പുസ്തകത്താൾ അദ്ദേഹം വിരൽ കടത്തി വേർതിരിക്കും. എന്നിട്ട് അതങ്ങു പഠിപ്പിക്കും. അങ്ങനെ ഓരോ ദിവസവും കാറ്റത്തു തുറന്നു വരുന്ന പേജാണ് ഫിസിക്സ് എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. ഒരു ദിവസം തുറന്നു വീണത് ഓതേഴ്സിന്റെ പേരെഴുതിയ ആദ്യ പേജായിരുന്നു. അദ്ദേഹം പറഞ്ഞു, സി.ജെ ഡാനിയേൽ തേവര എസ് എച്ച് കോളെജിലെ പ്രഫസറാണ്, പി എ ഡാനിയേലും അവിടെ തന്നെ പ്രഫസർ, യു. വി ജോണും പി ഐ പോളും തൊടുപുഴ ന്യൂമാൻ കോളജ് പ്രഫ സേഴ്സ്. കൈവെട്ടു ജോസഫ് സാറിന്റെ പൂർവികർ എന്നുകൂടി പറഞ്ഞേനെ ഇന്നായിരുന്നെങ്കിൽ.

ഈ പടിഞ്ഞാറൻ കാറ്റ് അഭ്യാസത്തിൽ മറ്റുള്ള അധ്യാപകരുടെ പോർഷനും തോമാച്ചൻ സാർ ഞങ്ങളെ പഠിപ്പിച്ചു. അത് ഡിപ്പാർട്ടുമെന്റിൽ സംഘർഷത്തിനു കാരണമായിട്ടുണ്ടോ യെന്ന കാര്യം വ്യക്തമായി ഓർക്കുന്നില്ല. അന്നുമിന്നും ഒരധ്യാപകന്റെ ടോപ്പിക് വേറൊരു അധ്യാപകൻ കയറിയെടുക്കുന്നത് ആരും ഇഷ്ട്ടപെട്ടിരുന്നില്ല.

കാറ്റു അതിശക്തമായി വീശിത്തുടങ്ങി.  മഴത്തുള്ളികൾ കനത്തിൽ തലയിലും ഇരിക്കുന്ന തെങ്ങിലുംപതിച്ചു. കിഴക്കൻ കാറ്റിനെക്കുറിച്ച് കവിത പിന്നീടാകാം എന്ന് കരുതി ഞാൻ വീട്ടിലേക്ക് അതിവേഗം  നടന്നു.

-കെ എ സോളമൻ

Monday 19 February 2024

K-rice & B-rice

K-Rice  vs B-Rice 

Sir,
The Kerala government has introduced K-Rice. Apparently this is the case to counter the Centre’s “Bharat Rice” distribution. This reflects the current politicization of social measures in India.

While both initiatives aim to provide subsidized rice to vulnerable populations, the framing of these programmes highlights the broader ideological divide between the Centre and the State. The name “K-Rice” carries a distinct regional identity. It emphasizes Kerala's autonomy and its distinctive approach to governance. The distribution of K rice implicitly challenges the authority of the central government over social policies.

The effectiveness of the K rice programme in tackling food insecurity and poverty in Kerala is, however, suspect. How might a cash-starved state allocate resources to the challenges faced by marginalized communities in the state?. Although the emergence of “K-Rice” reflects the dynamics of federalism, its true value will be determined by its ability to improve the lives of those it intends to support.

K.A. Salaman

Saturday 17 February 2024

സീതയും അക്ബറും

#സീതയും #അക്ബറും
സിലിഗുരി മൃഗശാലയിൽ പെൺസിംഹത്തിന് 'സീത' എന്നും ആൺസിംഹത്തിന് 'അക്ബർ' എന്നും പേരിട്ടത് ഒരു സംശയകരമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ലളിതമായ കാരിക്കേച്ചറുകളിലേക്ക് ചുരുക്കി മൃഗങ്ങളുടെ അന്തർലീനമായ അന്തസ്സ് ലംഘിക്കുന്നതാണ് ഈ രീതി. ഇത് സ്റ്റീരിയോടൈപ്പുകളെ നിലനിർത്തുകയും സാംസ്കാരിക പക്ഷപാതങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഹിന്ദു പുരാണങ്ങളിലെ ആദരണീയ വ്യക്തിത്വമായ സീതയുടെയും ഭാരത ചരിത്രത്തിലെ മുഗൾ ചക്രവർത്തിയായ അക്ബറിൻ്റെയും പേര് സിംഹങ്ങൾക്കു നൽകി അവയെ ഒരുമിച്ച് സൂക്ഷിക്കുന്നത് ചിലരുടെ മതവികാരം വ്രണപ്പെടുത്താനുള്ള കരുതിക്കൂട്ടിയ ഒരു ശ്രമമായി കണക്കാക്കാം. കൂടാതെ, അത്തരം പേരിടൽ രീതികൾ സാംസ്കാരിക ചരിത്രത്തെ വികലമാക്കുന്നതിനും വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കും കാരണമാകും.

മൃഗങ്ങളെ മനുഷ്യരൂപങ്ങളുടെ ഹോമോണിമുകളിലേക്ക് ചുരുക്കുന്നതിലൂടെ, ഈ ജീവിവർഗങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കപ്പെടുന്നു. നമുക്ക് വേണ്ടത് ഈ മൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ അടിയന്തിര സംരക്ഷണമാണ്.

ഇതു നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, മൃഗശാലകളിലെ മൃഗങ്ങൾക്ക് പേരിടുന്നത് ശ്രദ്ധയോടെ സമീപിക്കണം. അല്ലാത്തപക്ഷം, അത് വർഗീയ വിദ്വേഷത്തിനും മൃഗങ്ങളെ ബന്ധിപ്പിച്ച് "ലവ് ജിഹാദ്" പോലുള്ള അനാവശ്യ ചർച്ചകൾക്കും ഇടയാക്കും.

-കെ എ സോളമൻ

Friday 16 February 2024

സ്വയം പരിചയപ്പെടുത്തൽ

#സ്വയംപരിചയപ്പെടുത്തൽ
(റീ പോസ്റ്റ്, ചെറിയ മാറ്റത്തോടെ)
പേര് കെ എ സോളമൻ
പ്രൊഫസർ എന്നു പറയാം . അതു കാര്യമായി എടുക്കണ്ട. 2024 ൽ കോളജിനു അകത്തും പുറത്തുമായി 52 വർഷത്തെഅധ്യാപനം പൂർത്തിയാകും. അതിൻ്റെ പേരിൽ പുരസ്കാരം ഒന്നും ലഭിച്ചിട്ടില്ല. എന്നെക്കാൾ സർവീസ് ഉള്ളവർക്കു പോലും അങ്ങനെയൊരു കപ്പ് കിട്ടാത്തതു കൊണ്ട് ഇക്കാര്യത്തിൽ യാതൊരുവിധ വിഷമമില്ല.

ഇപ്പോൾ ഓൺ ലൈൻ ടീച്ചിംഗിലാണ് ഏറെ സമയവും. ഫിസിക്സാണ് വിഷയം. ശരാശരി 30 മിനിട്ടു ദൈർഘ്യമുള്ള 1400-ൽ പരം വീഡിയോ ക്ളാസുകൾ കൊറാണാക്കാലത്തും തുടർന്നു പോസ്റ്റു ചെയ്തു. പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. പ്രയോജനപ്പെടുന്നുണ്ടെന്നാണ് ചില ഓൺലൈൻ വിദ്യാർത്ഥികളുടെ കമൻ്റ് .

പത്രങ്ങളിൽ കത്ത് എഴുതുന്നത് പ്രധാന ഹോബി. മലയാളത്തിലും ഇംഗ്ലീഷിലുള്ള മിക്കവാറും പത്രങ്ങളിൽ കത്തുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. 

ദിവസം ശരാശരി10 പത്രങ്ങൾ വായിക്കും മനോരമ, മംഗളം, ഇൻഡ്യൻ എക്സ്പ്രസ്സ് വീട്ടിൽ വരുത്തുന്നു. ബാക്കി പത്രങ്ങളെല്ലാം ഓൺലൈനിൽ.ജന്മഭൂമി, ദീപിക, ഏഷ്യൻ ഏജ്, ദി ടെലിഗ്രാഫ്,  ദി ഹിന്ദു ഒക്കെ ഓൺ ലൈനിലും ഗ്രന്ഥശാലയിലും വായിക്കും. പല വാർത്തകളും തലക്കെട്ടിൽ ഒതുക്കി വായിക്കുന്നതാണ് രീതി

ചെറിയ കവിതകളും കഥകളും വീക്ഷണം ഞായർ, ജന്മഭൂമി, മംഗളം ഞായർ എന്നിവയിൽ അച്ചടിച്ചു വന്നിട്ടുണ്ട് ലോക്കൽ പ്രസിദ്ധീകരണങ്ങൾക്കും കഥകൾ, കുറിപ്പുകൾ അയക്കാറുണ്ട്. നവനീതം
പത്രാധിപർ ജസ്റ്റിസ് ശ്രീ കെ സുകുമാരൻ ഒന്നുരണ്ട് സന്ദർഭങ്ങളിൽ വിളിച്ച് അനുമോദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചു പുസ്തകങ്ങൾ പ്രസിഡീകരിച്ചു.. അധികമാരും വായിക്കാത്തതു കൊണ്ട് കൂടുതൽ മേനി പറയാനില്ല.

ഫേസ്ബുക്കിൽ നടത്തുന്ന ചില കമൻറുകളിൽ അനാകർഷരായി ചില സുഹൃത്തുക്കൾ ബന്ധം വിടർത്തി പോയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇക്കൂട്ടരെ എങ്ങനെയാണ് അറിയിക്കുക ? എന്ത് തോന്നിയവാസം എഴുതിയാലും ബന്ധം വിടർത്താത്ത ചില രുണ്ട്. അവരാണ് മണ്ണിന്റെ ഉപ്പ്, ശരിക്കും മനുഷ്യസ്നേഹികൾ, അവരെയാണ് പൂവിട്ട് പൂജിക്കേണ്ടത്

കത്തെഴുത്ത് ഹോബിയുടെ കൂട്ടത്തിൽ ഫേസ് ബുക്കിലുടെ നടത്തുന്ന വെറുപ്പിക്കൽ അവസാനിപ്പിച്ചാൽ എന്തെന്നുപലപ്പോഴും ചിന്തിക്കും. എന്നാലും ചിലപ്പോൾ ഫ്രോഡ് പുറത്തു ചാടും . 

 യാതൊരു കുറവുമില്ലാതെ കത്തെഴുതും വെറുപ്പിക്കലും തുടരുന്നു . അതു കാരണം ഒട്ടും തന്നെ സമയം മറ്റൊരു കാര്യത്തിനായി നീക്കിവെയ്ക്കാൻ കഴിയുന്നില്ല.

- കെ എ സോളമൻ

Wednesday 14 February 2024

ഗൂഗിൾ വാലന്റൈൻസ് ഡേ

#ഗൂഗിൾ വാലന്റൈൻസ് ഡേ
കഥ - കെ എ സോളമൻ
അജീഷും ഗ്രീഷ്മയും പരിചയപ്പെട്ടതിനുശേഷം രണ്ടാമത്തെ വാലന്റൈൻ ഡേ ആണ് ഇന്ന് . ഉച്ചയൂണ് സെവൻസ് സ്റ്റാറിൽ തന്നെ ആകാമെന കരുതി.

സെവൻ സ്റ്റാർ ടൗണിലെ പ്രധാനപ്പെട്ട ഹോട്ടലാണ്. സ്റ്റാർ പേരിൽ മാത്രമേ ഉള്ളൂ അല്ലാതെ ത്രീസ്റ്റാർ , ഫോർസ്റ്റാർ , ഫൈസ്റ്റാർ എന്ന കാറ്റഗറിയിൽ പെടുന്ന ഹോട്ടൽ അല്ല . എങ്കിലും ഭക്ഷണസാധനങ്ങൾക്ക് സ്റ്റാർ വിലയാണ് 

സ്ഥലത്തെ പൗരപ്രമുഖരും വീട്ടിൽ കഞ്ഞി വയ്ക്കാത്ത ധനാഢ്യരും ഉച്ചയൂണിനും വൈകിട്ട് ഡിന്നറിനും സെവൻ സ്റ്റാറിലാണ് പതിവായി എത്തുക. അവിടുത്തെ ഫിഷ് കറിയും ഫ്രൈയും. മട്ടൻ ബിരിയാണിയുമൊക്കെ പ്രസിദ്ധം.. പോർക്ക് വിഭവങ്ങളും ലഭ്യം. 

കാട്ടുപന്നിയെ ക്ഷുദ്രജീവികളിൽ പെടുത്താൻ നിയമസഭ പ്രമേയം പാസ്സാക്കിയ സ്ഥിതിക്ക് ഇനിമുതൽ പോർക്ക് ഫ്രൈ വിളമ്പാൻ പറ്റുമോ എന്നുള്ള സംശയം ഹോട്ടൽ ജീവനക്കാർക്ക് ഉണ്ട് . ക്ഷുദ്രജീവിയുടെ ഇറച്ചി ആരാണ് ഭക്ഷിക്കുക ? ഇറച്ചി നാടൻ പന്നിയുടേതോ അതോ ക്ഷുദ്രജീവിയുടേതോ എന്ന് എങ്ങനെ കണ്ടുപിടിക്കാൻ ?

പക്ഷേ ഒരു കാര്യം വസ്തുതയാണ്. മറ്റു സ്റ്റാർ ഹോട്ടലുകളിലെ പോലെ വേവാത്ത ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന പരിപാടി സെവൻ സ്റ്റാർ ഹോട്ടലിൽ ഇല്ല .ഇന്ന് ബാക്കി വരുന്ന ഭക്ഷണം നാളെ ചൂടാക്കി നൽകുന്ന പരിപാടിയുമില്ല.

അജീഷും ഗ്രീഷ്മയും രണ്ടു പേർക്ക് സൗകര്യമുള്ള ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി ഇരുന്നു. ഹാളിലും മറ്റു മുറികളിലുമായി അനേകം പേർ ഭക്ഷണം കഴിക്കുന്നുണ്ട്. ചിലരുടെ ഭക്ഷണരീതി കണ്ടാൽ ജീവിതത്തിൽ ആഹാരം കഴിക്കാത്തവരാണെന്ന് തോന്നും.

കൂടുതൽ പേരും വീടുകളിൽ ഭക്ഷണം പാകം ചെയ്യാത്തവരാണ്. മെനക്കെടാൻ ആർക്കും തന്നെ നേരം ഇല്ല . സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും പക്ഷെ തീരെ കുറവാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ . അതിന് കാരണവുമുണ്ട്.സർക്കാർ ഉദ്യോഗസ്ഥർ 500 രൂപയോളം മുടക്കി അവിടെനിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാകില്ല.  

ഊണിന്റെ കൂടെ ഫിഷ് ഫ്രൈ ഉണ്ടെങ്കിൽ 500 രൂപയ്ക്ക് മുകളിലാവും. സർക്കാർ ഉദ്യോഗസ്ഥന് എല്ലാദിവസവും ഈ നിരക്കിൽ ഊണ് കഴിക്കാൻ ആവില്ല .   അധ്യാപകരാകട്ടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമേ കഴിക്കൂ .

"എന്താണ് സർ വേണ്ടത് ?"  ഗ്രീഷ്മയെ നോക്കിക്കൊണ്ട് അജീഷിനോടായി ബേറർ ചോദിച്ചു

" ടു മീൽസ്, വിത്ത് ഫിഷ് ഫ്രൈ "

" കരിമീൻ വേണോ, അതോ നെമ്മീനോ " ബേറർ
അജീഷ് ഗ്രീഷ്മയെ നോക്കി. ഗ്രീഷ്മയുടെ ചുണ്ടനക്കം വായിച്ച് അജീഷ് ബേറോറോട്
" കരിമീൻ "

ഏറെ സമയമെടുത്ത് , കുറെ കാര്യങ്ങൾ ആവശ്യമുള്ളതും ഇല്ലാത്തതും സംസാരിച്ച്, അവർ ഭക്ഷണം കഴിച്ചു.

" ഇനി എന്തെങ്കിലും, സർ? " ബേറർ 

അജീഷ് ബിയററെ നോക്കി

" ലെമൺ ജ്യൂസ്, ഐസ്ക്രീം, ഫ്രൂട്ട് സാലഡ് ; അങ്ങനെ എന്തെങ്കിലും ? "

"ഫ്രൂട്ട് സാലഡ് മതി" ഇക്കുറി ഗ്രീഷ്മ ആണ് മറുപടി പറഞ്ഞത്. 
"ഐസ്ക്രീം കഴിച്ചാൽ ജലദോഷം വരും." ഗ്രീഷ്മ അജീഷിനോടായി പറഞ്ഞു.

" ബിൽ പ്ളീസ് ?"

1380 രൂപ. സെവൻ സ്റ്റാറിലെ രീതികൾ അറിയാവുന്ന അജീഷിന് ആ തുക അത്ര കൂടുതലായി തോന്നിയില്ല.

ഫോൺ എടുത്ത് അജീഷ് ഗൂഗിൽ പേ നടത്തി തിരിഞ്ഞു നടന്നതും കൗണ്ടറിൽ നിന്ന് കാഷ്യർ പയ്യൻ അജീഷിനെ തിരികെ വിളിച്ചു.

" പണം എത്തിയില്ല സർ "

അജീഷ് ഫോണിൽ നോക്കി. ഫോണിൽ എല്ലും ഒഒക. പിന്നെ എന്തു സംഭവിച്ചു ?

ഗ്രീഷ്മയുടെ മുഖം വിവർണ്ണമായി. വാലന്റെൻ ദിനത്തിന്റെ എല്ലാ ഗ്ലാമറും അവിടെ അവസാനിച്ചെന്ന് അജീഷിന് തോന്നി. 

അജീഷ് പോക്കറ്റിൽ കയ്യിട്ടു പണം തിരഞ്ഞു . ഹോട്ടലിൽ പരിചയമുള്ള ആരെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് നോക്കി

ഭാഗ്യം 1500 രൂപ പോക്കറ്റിലുണ്ട്. അച്ഛനും അമ്മയ്ക്കും നല്ലജോലിയുള്ള കൊണ്ട് യു.പി.ഐയും അതോടൊപ്പം പോക്കറ്റു മണിയും ധാരാളം :

തുടർന്ന് ടൗണിൽ നടക്കുന്ന എക്സിബിഷൻ മൂന്നാമത്തെ പ്രാവശ്യവും കണ്ടു അവർ അന്നത്തേക്ക് ടാറ്റ പറഞ്ഞു. 

വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് നോക്കിയപ്പോൾ കാണുന്നു 1380 രൂപ ഡിഡക്ട് ചെയ്തിരിക്കുന്നു !

ഈ വിവരം ഹോട്ടൽ മാനേജരെ അറിയിക്കാമെന്ന് കരുതിയസമയത്ത് തന്നെ സെവൻ സ്റ്റാർ മാനേജരുടെ വിളി വന്നു

" ഗൂഗിൽ പേ എമൗണ്ട് ഞങ്ങളുടെ അക്കൗണ്ടിൽ വന്നിട്ടുണ്ട് സർ . സോറി ഫ്രാർ ദി ട്രബിൾ . ഇവിടം വരെ വരികയാണെങ്കിൽ പണം തിരികെ തരാം അല്ലെങ്കിൽ സാറിൻറെ  നമ്പർ അറിയിച്ചാൽ ഞങ്ങൾ ഫോൺ പേ ചെയ്യാം "

" ഫോൺ പേ ചെയ്യേണ്ട " 

അജീഷ് ഗ്രീഷ്മയെ വിളിച്ചു. നാളെയും നമുക്ക് വാലന്റൈൻസ് ഡേ ആണ്, ഗൂഗിൾ വാലന്റൈൻസ് ഡേ , ലഞ്ച് സെവൻ സ്റ്റാറിൽ തന്നെ.
      * * * *

Tuesday 13 February 2024

#കളഞ്ഞുപോയ #സൗഹൃദങ്ങൾ


നമ്മുടെ നല്ല കാലത്തും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കുന്നവരാണ് അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സുഹൃദ് ബന്ധങ്ങൾ.

എന്നാൽ ഒരു മനുഷ്യൻറെ ജീവിതത്തിൽ പല കാലഘട്ടങ്ങൾ ഉള്ളതുകൊണ്ട് സുഹൃത്തുക്കളും മാറും. പത്താം ക്ലാസിൽ കൂടെ പഠിച്ചിരുന്ന എത്ര സുഹൃത്തുക്കളെ 60 പിന്നിട്ട ഒരാൾക്ക് ഓർക്കാൻ കഴിയും? എന്നുവെച്ചാൽ സുഹൃത്ത് ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കും

ചെറുപ്പക്കാരിലാണ് സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഢമായി കാണുന്നത്. പ്രായം കൂടുന്തോറും ബന്ധങ്ങൾ കുറഞ്ഞു വരും. അത് കുടുംബങ്ങളിൽ പോലും കാണാം. വൃദ്ധന്മാർ ഒറ്റയ്ക്ക് നടക്കുന്നത്  കണ്ടിട്ടില്ലേ? ആരും സംസാരിക്കാനില്ലാതെ വിഷമിക്കുന്നവർ. അതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല, ജീവിത ഗതി അങ്ങനെയാണ്.

മാറിയകാലത്ത് ആൽച്ചുവട്ടിലും ഗ്രാമ ഗ്രന്ഥാലയങ്ങളിലും ഇരുന്ന്  സംസാരിക്കാനും വായിക്കാനും ആളെ കിട്ടില്ല. സൗഹൃദം പങ്കിടാൻ ഏതെല്ലാം സ്ഥലങ്ങൾ, ഏതെല്ലാം രീതികൾ ഇതെല്ലാം കാലം വരുത്തിവെച്ച് മാറ്റങ്ങളായി കണ്ടു കൊണ്ട് സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക. അതാണ് വേണ്ടത്. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾ ഓർത്ത് ദുഃഖിക്കതിരിക്കുക

- കെ എ സോളമൻ

Friday 9 February 2024

കേരള ഗാനം

#കേരളഗാനം
കേരളം, കേരളം
സുന്ദരമായ കേരളം
പച്ചപ്പാർന്ന ഭൂമിയിലെ
നന്മനിറഞ്ഞ കേരളനാട്
നമ്മുടെ സ്വന്തം കേരള നാട്

പൂവും മഴയും മഞ്ഞും മായാ-
കാഴചകൾ നിറയും ജന്മഭൂമി
 കേരള നാടാം ജന്മദേശം
സൗഹൃദഹൃദ്യം നമ്മുടെ നാട്
കേരളഭൂമി നമ്മുടെ ഭൂമി

കായൽ നിഴലിൽ കേരനിരകൾ
നിറയും വിസ്മയ വർണ്ണങ്ങൾ
അന്ധകാര ചീളുകളില്ല
സമത്വ സുന്ദര കേരള നാട് ,
നമ്മുടെ സ്വന്തം കേരള നാട്

ഹൃദയ പ്രണാമം കേരളനാടേ
മാവേലിയുടെ ജന്മനാടേ .
കണ്ണീരൊഴിഞ്ഞൊരു നല്ലനാട്
നമ്മുടെ സ്വന്തം സുന്ദര നാട്

കേരളം, കേരളം
സുന്ദരമായ കേരളം
പച്ചപ്പാർന്ന ഭൂമിയിലെ
നന്മനിറഞ്ഞ കേരളനാട്
നമ്മുടെ സ്വന്തം കേരള നാട്

- കെ എ സോളമൻ

#മാതൃസ്വാന്തനം

മാതൃസാന്ത്വനം

പകലന്തി മാഞ്ഞേറെ -
നേരവും കടന്നു പോയ്
കടൽതീരംഒഴിഞ്ഞിതാ -
ആരവം നിലച്ചുപോയ്.

ഹൃദയം തകർത്താടും
കിതപ്പിന്റെ മുഴക്കങ്ങൾ
കടൽതിര മായ്ക്കാത്ത
ഇളം പാദമുദ്രകള്‍.

തീരത്തെ കുഴികളിൽ
തിമിർത്താടും ഞണ്ടുകൾ
തേങ്ങലായി ഉതിരുന്ന
മൃദു സ്വനം കേട്ടുവോ?

നെഞ്ചിലെ കളിത്തട്ടിൽ
ദുഃഖത്തിൻ നിഴലാട്ടം
ഉള്ളിലായാഴ്ന്നിറങ്ങും
ശോകമാം വജ്രമുന

രാവിന്നു മിഴിവേകാൻ
പാല്‍നിലാ മറന്നു പോയ്
പഞ്ചാരമണിലിലായ്
കണ്ണീർക്കണമലിഞ്ഞു പോയ്

ഓർമ്മകൾ മെല്ലെയീ -
നെഞ്ചകം പിളർക്കുമ്പോൾ
മുകമായി പകച്ചുപോയ്,
മനസ്സും കിനാക്കളും

ഒരു വർണ്ണക്കടലാസിൽ
പൊതിഞ്ഞൊരാ റോസാദളം
വിരലിന്റെ ഞെരുക്കത്തിൽ
പാഴ് മണലിൽ ലയിച്ചു പോയ്

ഓര്‍മ്മകളുറങ്ങുന്ന 
വഴിയങ്ങോട്ടദൃശ്യമാ-
ണെങ്കിലും കേൾക്കുന്നു ഞാൻ
അമ്മേ. നിൻ സാന്ത്വനം 
നിൻ മൃദുസാന്ത്വനം !
- കെ എ സോളമൻ
.

Thursday 8 February 2024

ഒരു ഓർമ്മപ്പെടുത്തൽ

#ഒരു #ഓർമ്മപ്പെടുത്തൽ
സൗന്ദര്യം പൂക്കുന്നിടത്ത്,
പ്രകൃതി വിരിയുന്ന ഭൂമിക്ക് നടുവിൽ
ഒരു പുഷ്പം വിരിഞ്ഞു നിൽക്കുന്നു, 
വളരെ സുന്ദരമായി , തിളക്കമാർന്ന്

പ്രണയാലിംഗനത്തിൻ്റെ പ്രതീകമായ റോസ്,
അതിൻ്റെ സുഗന്ധം മധുരമാണ്,
ഓരോ ഇതളിനും ആരും പറയാത്ത ഒരു കഥ യുണ്ട്
അഭിനിവേശത്തിൻ്റെ , ആളിക്കത്തലിന്റെ , ഹൃദയം തുറക്കുന്ന കഥ.

ചുവന്ന റോസാ പുഷ്പം, 
കത്തുന്ന അഭിനിവേശത്തിൻ്റെ നിറം,
പിങ്ക് നിറത്തിൽ, ഒരിക്കലും തളരാത്ത പ്രണയം,
വെളുത്ത നിറത്തിൽ, വിശുദ്ധിയുടെ പ്രതിജ്ഞ,
മഞ്ഞ നിറത്തിൽ, സൗഹൃദം, എന്നെന്നേക്കുമായുള്ള സൗഹൃദം

കൂർത്ത മുള്ളുകൾ ഈ പൂവിനെ സംരക്ഷിക്കുന്നു,
പ്രണയത്തിൻ്റെ ,  മധുരമായ ഇരുട്ടിൻ്റെ ഓർമ്മപ്പെടുത്തലുകൾ,
ഓരോ സന്തോഷത്തിനും, വേദനയുടെ ഒരു സ്പർശനം
തിരികെയെത്തുമെന്ന സത്യം..

വിശാലമായ പൂന്തോട്ടങ്ങളിൽ, സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നിടത്ത്,
ശാശ്വതമായ, കാലാതീതമായ കാഴ്ചയെ സ്നേഹിക്കാൻ.
നീ വീണ്ടും വിടരുക
- കെ എ സോളമൻ