Friday 27 January 2012

സെലിബ്രിറ്റി സര്‍ക്കസ്‌!

സിനിമാ കളിച്ചുകളിച്ചു ഒരു കരയെത്തി, ഇനി ക്രിക്കറ്റാണ്‌ രക്ഷ. സിനിമയെ രക്ഷിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റും കൂട്ടരും റെഡി, ടിയാന്‍ യു ട്യൂബും ഫേസ്ബുക്കും എന്തെന്ന്‌ സിനിമാക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുത്തിയതോടെ അങ്ങോട്ടായി സിനിമാക്കാരുടെ മൈക്കിട്ടു കയറ്റം. ദുബായ്‌ ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ നൈറ്റില്‍ പണ്ഡിന്റെ ഡ്യൂപ്പ്‌ കയറിപ്പറ്റിയത്‌ അങ്ങനെയാണ്‌.

എല്ലാ മഹാനടന്മാര്‍ക്കും ഡ്യൂപ്പുകളുണ്ട്‌,സിനിമയില്‍ മാത്രമല്ല, ചാനലിലും. സന്തോഷ്‌ പണ്ഡിറ്റിനും ഡ്യൂപ്പായി. ആ അര്‍ത്ഥത്തില്‍ പണ്ഡിറ്റും സൂപ്പര്‍ സ്റ്റാര്‍ തന്നെ.

മമ്മൂട്ടിയും മോഹന്‍ലാലും പതിമൂന്നുകാരികളുമായി കാട്ടികൂട്ടുന്ന കോമിക്‌ അല്‍പ്പം കൂടി പ്രായം തോന്നിപ്പിക്കുന്ന സ്ത്രീകളുമായി പണ്ഡിറ്റ്‌ കാണിച്ചെന്നല്ലാതെ എന്തു തെറ്റാണ്‌ ചെയ്തത്‌? മഹാനടന്മാരെ ‘മഹാമോശ’മായി അനുകരിച്ചെന്നാണ്‌ പരാതി. അതുകൊണ്ട്‌ പണ്ഡിറ്റിനെത്തന്നെ ഇമിറ്റേറ്റു ചെയ്യാമെന്ന മഹാനടന്മാരുടെ സംഘടനയും തീരുമാനിച്ചു.

ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം ദുബായ്‌ എന്നു വെച്ചാല്‍ “അങ്ങാപ്പുറത്തെ അമ്മായി”യുടെ വീടുപോലാണ്‌. മലയാളിമാലോകര്‍ക്കു വേണ്ടിയുള്ള പരിപാടി അരങ്ങേറുന്നത്‌ അങ്ങു ദുബായിലാണ്‌. എന്റര്‍ടെയ്ന്‍മെന്റ്‌ ടാക്സ്‌ ദുബായ്‌ ഷേക്കിനിരിക്കട്ടെ. ദുബായിലാകുമ്പോള്‍ അവാര്‍ഡ്‌ നൈറ്റ്‌ പരിപാടിക്കു ടിക്കറ്റ്‌ ചാര്‍ജ്‌ ദിര്‍ഹത്തില്‍ വാങ്ങണം. ഇവിടെയാകുമ്പോള്‍ പണം ഇന്ത്യന്‍ കറന്‍സിയിലേ കിട്ടൂ, അതാര്‍ക്കു വേണം? ഷാരൂഖ്‌ ഖാന്‍, വിദ്യാബാലന്‍ തൊട്ടു ചെറുതും വലുതമായ എല്ലാ നടീനടന്മാരും വിളിച്ചുവരുത്തിയാണ്‌ അവാര്‍ഡ്‌ നൈറ്റ്‌. ഒത്തിരി അവാര്‍ഡുണ്ട്‌, വാങ്ങാനൊരാള്‍, കൊടുക്കാന്‍ വേറൊരാള്‍, ഇവര്‍ക്കെല്ലാം കൂടി എത്ര കോടി വേണ്ടിവന്നുവെന്നതിനു കണക്ക്‌ ഒരു ഐറ്റി വകുപ്പിനും നിശ്ചയമില്ല. ഇവര്‍ക്കെല്ലാം പാസ്പോര്‍ട്ടും ടൂറിസ്റ്റ്‌ വിസയുമുണ്ടായിരുന്നോ, അതും നിഗൂഢം.

മലയാള സിനിമാനടീ-നടന്മാര്‍ അവതരിപ്പിച്ച സ്കിറ്റില്‍ കെപിഎസി ലളിതയാണ്‌ ജഡ്ജി. സന്തോഷ്‌ പണ്ഡിറ്റിന്റെ രൂപത്തില്‍ ഒരു പ്രാകൃത വേഷക്കാരനെ വിളിച്ചുവരുത്തി ‘മന്തോഷ്‌ പണ്ഡിറ്റ്‌’ എന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നുണ്ട്‌. തൃശ്ശൂര്‍ സ്കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടു മത്സരം കണ്ടവര്‍ക്കും കാണിച്ചവര്‍ക്കും കോടതി സമന്‍സുമുണ്ട്‌, ഗോവിന്ദച്ചാമിയുടെ വക്കീലന്മാര്‍ കേസുകൊടുത്തതാണ്‌. വക്കീലന്മാരെയല്ല, ആരെയും പേരു പറഞ്ഞ്‌ ആക്ഷേപിക്കാന്‍ പാടില്ലത്രേ! അതുകൊണ്ട്‌ സന്തോഷിനെ ‘മന്തോഷ്‌’ എന്നു വിളിച്ച്‌ ആക്ഷേപിച്ചു. സൂപ്പര്‍സ്റ്റാറുകളെ അനുകരിച്ച്‌ പണ്ഡിറ്റ്‌ സൂപ്പറായി. ഇപ്പോള്‍ പണ്ഡിറ്റിനെ അനുകരചിച്‌ സൂപ്പര്‍സ്റ്റാര്‍ സംഘടനയും.

സിനിമകൊണ്ടിനി രക്ഷയില്ലെന്ന്‌ താര സംഘടന ‘അമ്മ’യ്ക്ക്‌ ബോധ്യമായി. അതുകൊണ്ടു ക്രിക്കറ്റു കളിയാകാമെന്ന്‌ തീരുമാനിച്ചു. ദൈവമായി കരുതിപ്പോന്ന ‘അമ്മ’ അതോടെ അമ്മ കില്ലേഴ്സ്‌, അമ്മ മോക്കേഴേസ്‌ എന്ന മട്ടില്‍. ‘അമ്മ സ്ട്രൈക്കേഴ്സാ’യി. പഴയകാലസിനിമാ നടി ലിസ്സിയാണ്‌ ടീം മാനേജര്‍ .സിനിമയില്‍ റോളില്ലാത്തതിനാല്‍ സ്പോര്‍ട്സ്‌ ജാക്കറ്റും ധരിച്ച്‌ വയസ്സാന്‍ കാലത്ത്‌ ഗ്രൗണ്ടില്‍ തുള്ളുന്ന ലിസ്സിയെ സഹിക്കാമെങ്കിലും ഇടവേള പോലുള്ളവരുടെ ‘വയറുന്തല്‍ ’ എങ്ങനെ സഹിക്കും? പുതിയ കാലനടന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ്‌ കേണല്‍ അമ്മ സ്ട്രൈക്കേഴ്സിന്റെ ഡക്കിംഗ്‌ ക്യാപ്റ്റനായും ചുരുങ്ങി. താമസിയാതെ ക്രിക്കറ്റിന്റെ കച്ചവടവും പൂട്ടും. തുടര്‍ന്ന്‌ സെബ്രിറ്റി സര്‍ക്കസ്‌ . ആടാനും അടിച്ചുപൊളിക്കാനും ആളെക്കിട്ടുമ്പോള്‍ , അമ്മാസര്‍ക്കസു കുറച്ചുനാള്‍ ഓടും, പിന്നെ അതും പെട്ടിയില്‍ .

കെ.എ.സോളമന്‍

Janmabhumi published on 29-1-12

Thursday 26 January 2012

സംസ്ഥാന വികസനത്തിന്‌ പിട്രോഡയുടെ പത്തിന പദ്ധതികള്‍

 

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ട്‌ തീരദേശ ജലഗതാഗതം, വൈജ്ഞാനിക നഗരം, അതിവേഗ ട്രെയിന്‍ തുടങ്ങി പത്തിന പദ്ധതികള്‍ സംബന്ധിച്ച്‌ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം 90 ദിവസത്തിനകം സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിലെ മാര്‍ഗ്ഗദര്‍ശി സാം പിട്രോഡ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളുമായി നടത്തിയ മൂന്നുമണിക്കൂര്‍ ചര്‍ച്ചകള്‍ക്ക്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുകള്‍ കൊണ്ടുവന്നതിനുള്ള ചെലവ്‌ കുറഞ്ഞ ഗതാഗത മാര്‍ഗ്ഗം എന്ന നിലയിലാണ്‌ തീരദേശ ജലഗതാഗതത്തിന്റെ സാധ്യത പരിഗണിക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു.

24 മണിക്കൂറും ജോലി ചെയ്യാനും താമസിക്കാനും ഉതകുന്ന സൗകര്യങ്ങള്‍ അടങ്ങുന്നതാണ്‌ വൈജ്ഞാനിക നഗരം. ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി വൊക്കേഷണല്‍ വിദ്യാഭ്യാസമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുകയും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ 35 ലക്ഷം മൊബെയില്‍ ഫോണ്‍ വരിക്കാര്‍ക്കായി ബില്ലിനൊപ്പം അധികമായി നിശ്ചിത തൂക കൂടി ഈടാക്കി ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കുന്നതും ചര്‍ച്ച ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ നിര്‍ദ്ദേശം സമര്‍പ്പിക്കും. അന്‍പത്തിയഞ്ച്‌ വയസ്സില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം സാമൂഹ്യ സേവന മേഖലയിലടക്കം ഉപയോഗിക്കുന്നതിനും പദ്ധതി തയ്യാറാക്കും. കൈത്തറി, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനിക വല്‍ക്കരണം, ഈ ഗവേണന്‍സ്‌, ആയുര്‍വേദത്തിന്റെ വികസനം എന്നിവക്കും നിര്‍ദ്ദേശം സമര്‍പ്പിക്കും. വളരെയേറെ സാധ്യതയുള്ള അതിവേഗ തീവണ്ടി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ പങ്കാളികളെയും സാങ്കേതിക വിദ്യയും നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കും. ഈ പദ്ധതികള്‍ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ 90 ദിവസത്തിനകം സമര്‍പ്പിക്കുന്ന ധവളപത്രം പരിശോധിച്ച ശേഷം സര്‍ക്കാരിന്‌ ഉചിതമായി പദ്ധതി പദ്ധതികള്‍ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
CommenT: സാം പിട്രോദയുടെ പത്തിനപരിപാടിയാണ് ഇനിരക്ഷ. മുന്‍ രാഷ്ട്രപതി ഡോ. എ  പി ജെ  അബ്ദുള്‍ കലാമിന്റെ ഇരുപതിനപരി പരിപാടി  പരണത്തു വച്ചിരുന്നതു     എലികരണ്ടു പോയി.  തനി സ്വകാര്യ  വല്കരണത്തിന്റെ വക്താവാണ്‌ പിട്രോദ.
 
-കെ എ സോളമന്‍

Tuesday 24 January 2012

സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു


തൃശൂര്‍: പ്രശസ്ത എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന്‌ രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്നു ഡിസംബര്‍ ഒമ്പതാം തീയതി മുതല്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക്‌ കണ്ണൂര്‍ പയ്യാമ്പലത്ത്‌ നടക്കും.

8.30 മുതല്‍ 9.30 വരെ ഇരവിമംഗലത്തെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം തുടര്‍ന്നു വൈകിട്ടു നാലു വരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്കു കൊണ്ടു പോകും.

Comment: Azhikode has always been in the eye of a storm and all his efforts were for a cause. A man like him is a must in our midst to oppose all sorts of dishonesty and offense. May his soul rest in peace.
K A Solaman

Friday 20 January 2012

എങ്ങനെ മുഖത്തു നോക്കും ന്റെ റബ്ബേ!




സോപ്പ്‌, ചീപ്പ്‌, കണ്ണാടി ഇതായിരുന്നു പഴയ വായ്മൊഴി വഴക്കം, കേരളീയ തരുണീമണികളുടെ സൗന്ദര്യസങ്കല്‍പ്പം. സൗന്ദര്യബോധം പുരുഷന്മാരിലും സംക്രമിച്ചതോടെ പട്ടി, കൊഞ്ഞാണന്‍, മരമാക്രി എന്നായി വഴക്കം. ഇപ്പോള്‍ അതു സോപ്പ്‌, ചിപ്പ്‌, സായിപ്പ്‌ എന്നതില്‍ എത്തിനില്‍ക്കുന്നു.

സോപ്പിലും മഗ്ഗിലും മൈക്രോചിപ്പ്‌ ഘടിപ്പിച്ച്‌ ബിമാപള്ളി ചെറിയതുറ പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ സര്‍വേ നടത്താന്‍ സായിപ്പുവന്നതാണ്‌ പ്രശ്നമായത്‌. സാധാരണ അമേരിക്കയില്‍നിന്നാണ്‌ ഇത്തരം സര്‍വേയര്‍മാര്‍ എത്തുക. ഇക്കൂട്ടരെ സിഐഎ ചാരന്മാര്‍ എന്നു വിളിക്കും. ചാരന്മാരില്‍ തദ്ദേശ വാസികളുമുണ്ട്‌. അവരാണ്‌ ചേന, ചേമ്പ്‌, വഴുതന കൃഷി തുടങ്ങി എന്തിന്റേയും വിവരം ചോര്‍ത്തിനല്‍കുന്നത്‌. ഇക്കുറി ഏതായാലും അമേരിക്കയെ കുറ്റം പറയാനാവില്ല. ബ്രിട്ടണില്‍നിന്നാണ്‌ ഇറക്കുമതി. ബ്രിട്ടണിലെ സായിപ്പന്മാര്‍ക്കും കേരളത്തിലെ ദരിദ്രവാസികളുടെ ശുചിത്വശീലത്തില്‍ അതിയായ ഉത്കണ്ഠ. ശൗചക്രിയയ്ക്കു വെള്ളം തൊടാത്തവനാണ്‌ കേരളീയരുടെ ശുചിത്വശീലം നിരീക്ഷിക്കുന്നത്‌.

മിസ്റ്റര്‍ വൈറ്റ്‌, മിസ്റ്റര്‍ വുഡ്‌, മി.ഹാള്‍, മിസ്റ്റര്‍ ആഡിറ്റോറിയം എന്നൊക്കെയാണ്‌ ഒരുവിധപ്പെട്ട സായിപ്പന്മാരുടെ പേര്‌. ബിമാപള്ളിയിലും പരിസരത്തും സര്‍വേ നടത്താന്‍ ഇറങ്ങിയ സംഘത്തിന്റെ തലവന്‍ പീറ്റര്‍ ഹാള്‍ എന്ന വിദ്വാനാണ്‌. പാവപ്പെട്ടവന്റെ ആരോഗ്യശുചിത്വം മനസ്സിലാക്കി ഗ്രാഫ്‌ വരയ്ക്കുന്നതാണ്‌ ഉദ്ദേശ്യം. എല്ലാ വീടുകളിലും സോപ്പും മഗ്ഗും സൗജന്യമായി കൊടുത്തു. നാലുദിവസത്തെ ഉപയോഗത്തിനുശേഷം സോപ്പ്‌ തിരികെ കൊടുക്കുമ്പോള്‍ 400 രൂപായും കൊടുക്കും. കറന്‍സി വിനിമയം ബീമപള്ളി ചെറിയതുറക്കാര്‍ക്കു വശമില്ലാത്തതിനാല്‍ സായിപ്പുതന്നെ ഡോളര്‍ മാറ്റി ഇന്ത്യന്‍ റുപ്പിയില്‍ കൊടുക്കുകയായിരുന്നു.

സായിപ്പിന്റെ കണക്കുകൂട്ടല്‍ പാളിയത്‌ സോപ്പുപയോഗത്തിന്റെ നിരക്കിലാണ്‌. നാലുദിവസം ഉരച്ചാലും തീരാത്ത സോപ്പ്‌ ബീമാപള്ളിക്കാര്‍ ഒറ്റദിവസംകൊണ്ട്‌ ഉരച്ചു ചിപ്പു പുറത്തെടുത്തു.

ബിരിയാണിക്കകത്ത്‌ പുഴുങ്ങിയ കോഴിമുട്ട പൂഴ്ത്തിവെച്ചിരിക്കുന്നതുപോലാണ്‌ ലൈഫ്ബോയ്‌ സോപ്പിനകത്തു ചിപ്പ്‌ ഒളിപ്പിച്ചിരിക്കുന്നത്‌. ഈ സോപ്പ്‌ ശരീരത്തിന്റെ ഏതു ഭാഗത്തിട്ടുരയ്ക്കുന്നുവോ ആ ഭാഗത്തിന്റെ ദൃശ്യം സായിപ്പിന്റെ മോണിട്ടറില്‍ തെളിയും. അതാണ്‌ സോഫ്റ്റുവേര്‍! എന്നുവെച്ചാല്‍ ബിമാപള്ളി ചെറിയ തുറക്കാരുടെ ബോഡി ലാംഗ്വേജിന്റെ ഗ്രാഫിക്സ്‌ ബ്രിട്ടണിലെ സായിപ്പന്മാര്‍ക്കു മനഃപാഠം.

അങ്ങനെ സോപ്പില്‍ ചിപ്പൊളിപ്പിക്കുന്ന കാര്യത്തിലും സായിപ്പന്മാര്‍ ഭാരതീയരെ കടത്തിവെട്ടി ഒന്നാമതെത്തി. നാം എത്ര മെനക്കെട്ടാലും ബ്രിട്ടണില്‍ പോയി വെറ്റിലയ്ക്കകത്ത്‌ പൈങ്ങാപാക്ക്‌ ഒളിപ്പിച്ചു ഏതെങ്കിലുമൊരു സായിപ്പിനെ ഏല്‍പ്പിക്കാന്‍ പറ്റുമോ?

“എവിടെ ലൈഫ്‌ ബോയ്‌ ഉണ്ടോ, അവിടെ ചിപ്പ്‌ ഉണ്ട്‌” എന്ന പുതിയ മുദ്രാവാക്യം കേട്ടു ബേജാറായത്‌ കോയക്കുഞ്ഞു സാഹിബ്ബാണ്‌. സാഹിബ്ബ്‌ സെക്രട്ടറി ഹംസയോട്‌.

“എടാ, ഹംസേ, ഈ ചിപ്പു സോപ്പിട്ടു അടച്ചിട്ടമുറിയില്‍ കുളിച്ചാല്‍ എന്തൊക്കെ വിവരമാണ്‌ സായിപ്പിന്‌ കിട്ടുക?”

“എല്ലാം കിട്ടും മുതലാളി, ട്രാന്‍സ്മിറ്ററല്ലേ. സകലദൃശ്യങ്ങളും ഇലക്ട്രോ മാഗ്നെറ്റിക്‌ വേവ്സായി ഭിത്തി തുളച്ചു പുറത്തുകടക്കും, സായിപ്പിനു കാണാനൊക്കും”
“ഇക്കാലമത്രേം പിയേഴ്സിട്ടു കുളിച്ചിരുന്ന നഫീസത്ത്‌ വെറുതെ കിട്ടിയതല്ലേ എന്നു കരുതി രണ്ടുദിവസമായി ലൈഫ്‌ ബോയ്‌ തേച്ചാണ്‌ കുളിക്കുന്നത്‌. മനുശേന്റെ മുഖത്ത്‌ ഇനി എങ്ങനെ നോക്കും, എന്റെ റബ്ബേ!”

കെ.എ.സോളമന്‍
Janmabhumi daily Published 20 Jan 12