Thursday 25 September 2014

കാഴ്ചക്കുല 2020 –കെ ഏ സോളമന്‍




അങ്ങനെ സിനിമാമെഗാസ്റ്റാറിനെ കോണ്‍ഗ്രസ് റാഞ്ചി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ഇത്രനാള്‍. അതുകൊണ്ടാണ് സി പി എം ചാനലിന്റെ ചെയര്‍ മാനായി ഇരുന്നുകൊണ്ടു ചെട്ടിവിരിപ്പ് കൃഷിയും ശുദ്ധവായു നിരമ്മാണവും നടത്തിക്കൊണ്ടിരുന്നത്. കുടിക്കാന്‍ മൌണ്ടന്‍ഡ്യൂ വാട്ടര്‍ വേണം, ശ്വസിക്കാന്‍ ശുദ്ധ വായുവേണം, ഉണ്ണാന്‍ നല്ലരി ചോറുവേണം. സാദാജനം ഒരുരൂപ രണ്ടുരൂപ നിരക്കില്‍ അരി വാങ്ങി ഭക്ഷിക്കുമ്പോള്‍ 150 രൂപയുടെ ജൈവ അരിയാണു മമ്മൂട്ടിയും കുടുംബവും ഭക്ഷിക്കുക. ഓര്‍ഗാനിക് ഫാമിങ്ങിലൂടെ മമ്മൂട്ടി ഉല്‍പാദിപ്പിക്കുന്ന ചെട്ടിവിരിപ്പ് അരിക്ക് 150 രൂപ വില നിര്‍ണ്ണയിക്കാമെന്നാണ് അദ്ദേഹത്തിന്റെ കൃഷി ഉപദേശകനായ  താടിക്കാരന്‍ പറയുന്നത്. താടിക്കാരന് എല്ലാം നാച്ചുറല്‍ ആവണം. അതുകൊണ്ടു പല്ല്തേക്കാന്‍ പാടില്ല, മുടിവെട്ടാന്‍ പാടില്ല, മുഖക്ഷൌരം ഒരിയ്ക്കലും പാടില്ല. സ്കൂളുകള്‍ അനാവശ്യ ഏര്‍പ്പാടായതുകൊണ്ടു മക്കളെ സ്കൂളില്‍ അയക്കാനും പാടില്ല. മക്കളെ അച്ഛന്‍ പഠിപ്പിക്കും, എന്നുവെച്ചാല്‍ മക്കള്‍ക്ക് വിവരം അച്ചനെക്കാള്‍കൂടുതല്‍ ആവാന്‍ പാടില്ല.

മുന്‍മുഖ്യമന്ത്രി കെ കരുണാകരനൊപ്പം വോട്ടുപിടിച്ചും ഇലയിട്ടുണ്ടും നടന്ന മറ്റൊരു സൂപ്പര്‍ നടന്‍ സുരേഷ്ഗോപി ഇപ്പോള്‍ ബി ജെ പി യിലാണ്.  ജനങ്ങളാണ്  യഥാര്‍ത്ഥ കാലുവാരികള്‍ എന്നു പറഞ്ഞാണ് ബി ജെ പിയിലേക്ക് വന്നതെങ്കിലും ജൈവ നെല്‍കൃഷി നടത്തി ബ്ലാക്ക് വൈറ്റാക്കുന്നഏര്‍പ്പാട് അദ്ദേഹത്തിനില്ല.

തന്റെ സിനിമ-ഹോട്ടല്‍- ഹോസ്പിറ്റല്‍ വ്യവസ്സായത്തിനു ഒരു ഭരണപക്ഷ പിന്തുണ വേണം. സ്വന്തമായി തുടങ്ങിയ മെഡിസിറ്റിക്ക് ആളെക്കൂട്ടണമെങ്കില്‍ അമൃതാ ആശുപത്രി പൂട്ടണം. സുഹൃത്തു ജോണ്‍ ബ്രിട്ടാസിനെ കൂട്ടുപിടിച്ചു ഗെയില്‍ ട്രേഡ് വെല്ലിന്റെ ഇന്‍റര്‍വ്യു സ്വന്തം ചാനലിലൂടെ സംപ്രേഷിച്ചെങ്കിലും അമൃത പൂട്ടിയില്ല. സംഗതി ഗുലുമാലെന്ന്കണ്ട ബ്രിട്ടോച്ചന്‍ പതിനാലുകാരികളുമായി മരം ചുറ്റാന്‍ സിനിമയില്‍ കേറിയിരിക്കുകയാണ്. സിനിമ എട്ടുനിലയിലാണോ അതോ പത്തുനിലയിലാണോ പൊട്ടുന്നതെന്നറിയാന്‍ റിലീസാകുന്നതുവരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ.

മമ്മൂട്ടി, കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം കാട്ടിയതോടെ, അദ്ദേഹം വലിയ മനുഷ്യസ്നേഹി ആയെന്നാണ് മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടി പറയുന്നത്. താരപ്രഭയല്ല, മമ്മൂട്ടിയില്‍ പ്രകടമായിട്ടുള്ളതു മനുഷ്യത്വം. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടി സാമൂഹിക പ്രതിബദ്ധതയുള്ള ദൌത്യങ്ങളിലൂടെ മമ്മൂട്ടി തിരികെ നല്കുന്നു. പാവപ്പെട്ടവരുടെ നേത്രരോഗ ചികില്‍സക്കായി മാമ്മൂട്ടി നടപ്പാക്കുന്ന കാഴ്ച 2020 എത്ര മഹത്തരം?- മുഖ്യമന്ത്രി വാചാലനാകുന്നു.

കാഴ്ച 2020 നടപ്പാക്കാന്‍ മമ്മൂട്ടിക്കു പ്രത്യേക സംഘമുണ്ട്. സംഘത്തിന്റെ ആദ്യ പര്യടനംആദിവാസി ഊരുകളിലേക്കാണ്. ഒട്ടു മിക്ക ആദിവാസികളും സെക്രട്ടേറിയറ്റിന് മുന്നില്‍ നില്പു സമരത്തില്‍ ആയതിനാല്‍ സംഘത്തിന് ആദിവാസികളെ കണ്ടെത്താനാവുമോ എന്ന സംശയം ഉണ്ട് .അവശേഷിക്കുന്ന ആദിവാസികള്‍ സംഘം വരുന്നതും നോക്കി കാത്തിരിപ്പാണു, മുന്‍കൂട്ടി അറി ഞ്ഞെങ്കിലല്ലെ  ഊരില്‍ നിന്നു മാറിനില്‍ക്കാന്‍ കഴിയൂ.

സംഘാംഗങ്ങള്‍ ആരരൊക്കെയെന്നല്ലേ.? മമ്മൂട്ടി വെല്‍യര്‍ അസ്സോസിയേഷന്‍ അംഗങ്ങളുംമമ്മൂട്ടി ഫാന്‍സില്‍പ്പെട്ടവരുമാണ് സംഘാംഗങ്ങള്‍. നടന്റെ സിനിമ റിലീസാകുമ്പോള്‍ തിയറ്ററിന് മുന്നില്‍ തിരുവാതിരകളിക്കുക, പോസ്റ്ററില്‍ പാലഭിഷേകം നടത്തുക, എതിര്‍  നടന്റെ സിനിമഓടുംപോള് കൂവിനാറ്റിക്കുക ഇതൊക്കെയാണ് ഫാന്‍സ്  എന്ന വങ്കന്‍മാരുടെ പണി. സംശയമുണ്ടെങ്കില്‍ മനുഷ്യരുടേതല്ലാതെ, പിശാചുക്കളുടെയും യക്ഷികളുടെയും സിനിമപിടിക്കുന്ന സംവിധായകന്‍ വിനയനോടു ചോദിക്കൂ.
മോബയില്‍ ആപ്പിലൂടെയാണ് ഫാന്‍ മെംബേഴ്സ് തിമിര രോഗികളെ കണ്ടെത്തുക. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇന്‍റര്‍വ്യു.  ആന്ടറോയിഡ് ആപ്പ് മൊബയില്‍ ഇല്ലാത്ത കണ്ണുപൊട്ടന്‍മാര്‍ക്ക് ചികില്‍സയില്ല.

മധുരയില്‍ ഒരു അരവിന്ദ് ആശുപത്രിയുണ്ട്. സൌജന്യ തിമിര ശാസ്ത്രക്രിയ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു. നേരിട്ടോ, ഏജന്‍സിമുഖേനയോ രജിസ്റ്റര്‍ ചെയ്യാം. മമ്മൂട്ടി ഫാന്‍ സര്‍വേയോ, ആന്ദറോയിഡ് ഉരുട്ടിപ്പിടുത്തമോ ഫീസോ വേണ്ട. അതുകൊണ്ടു പ്രിയപ്പെട്ട തിമിരരോഗികളെ നിങ്ങള്‍ മമ്മൂട്ടിയുടെ കാഴ്ചക്കുലയ്ക്ക് കാത്തുനില്‍ക്കാതെ കാഴ്ച  തിരിച്ചുകിട്ടാനാണു ആഗ്രഹിക്കുന്നതെങ്കില്‍ നടപ്പുള്ള കാര്യം എന്തെങ്കിലും ചെയ്യൂ.  

                                                         --------------------

Tuesday 23 September 2014

Sunday 21 September 2014

സമദൂരന്‍ -കഥ- കെ എ സോളമന്‍


കടുത്ത ഇടതുപക്ഷവാദിയായിരുന്നു കൃഷ്ണന്‍ നായര്‍. അദ്ദേഹം എങ്ങനെ ഇപ്പോള്‍ സമദൂരന്‍ ആയി എന്നത് സുഹൃത്തു രാമന്‍ നായര്‍ പറയും.

ഞാന്‍ കൃഷ്ണനെ പരിചയപ്പെട്ടത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഓര്‍ത്തോ വാര്‍ഡില്‍ വെച്ചാണ്. എന്റെ അനന്തിരവന്‍ ഒടിഞ്ഞകാലില്‍ പ്ലാസ്റ്ററിട്ട് കിടന്നപ്പോള്‍ കൂട്ടിരിക്കാന്‍ പോയതാണ് ഞാന്‍. മുട്ടുചിരട്ട ഓപ്പറേഷനായി പ്രവേശിപ്പിച്ചതായിരുന്നു കൃഷ്ണനെ.

എസ് പീതാംബരന്‍ ആചാരി ദൈവനിഷേധം പ്രസംഗിക്കാന്‍ തുടങ്ങും മുന്പെ ഭൌതിക വാദിയായിരുന്നു കൃഷണന്‍. യുക്തിവാദം തലയ്ക്ക് പിടിച്ചതിനാല്‍ അമ്പലം. പള്ളി എന്നൊക്കെ കേള്‍ക്കുന്നത് തന്നെ കലിയാണ്.  സപ്താഹ-നവാഹക്കാരെ കണ്ടാല്‍ ഓടിച്ചിട്ടു തല്ലും തികഞ്ഞ ഇടതുപക്ഷ ചിന്താഗതി ക്കാരനായതിനാല്‍ വലതുപക്ഷക്കാരെ കാണുന്നതും വലത്തോട്ട് നോക്കുന്നതും തീരെ ഇഷ്ടമില്ലാത്ത സംഗതികളായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍പോലുംവലത്തോട്ടു നോക്കില്ല, ഇടതുവശം മാത്രം ശ്രദ്ധിക്കും.

അങ്ങനെ ഒരിക്കല്‍ ഇടത്തോട്ടുനോക്കി നടന്നപ്പോഴാണ് വലതുവശം ചേര്‍ന്നുവന്ന കാര്‍ കൃഷ്ണനെ ഇടിച്ചതും വലതുകാല്‍മുട്ടുചിരട്ട തെറിപ്പിച്ചു കളഞ്ഞതും.

തക്കസമയത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ തെറിച്ചുപോയ മുട്ടുചിരട്ട യഥാസ്ഥാനത്ത് വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം റോഡുകടക്കുമ്പോള്‍ ഇടത്തും വലത്തും മാറിമാറി നോക്കും-തികച്ചും സമദൂരന്‍.” രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തി.


                    ---------------------

Wednesday 17 September 2014

ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടണമെന്ന് ബാറുടമകള്‍

കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകളും അടച്ചുപൂട്ടണമെന്ന് ബാറുടമകള്‍.

മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ബാറുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടുന്ന അതേ അനുപാതത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നാണ് ബാറുടമകളുടെ ആവശ്യം.

അന്താരാഷ്ട്ര കുത്തകകളേയും വന്‍കിട ഹോട്ടലുകളേയും സഹായിക്കാനാണ് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. തങ്ങളോട് കാണിച്ചത് വിവേചനമാണ്. കോടതിക്ക് മദ്യനയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നുണ്ട്.

പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് ഒരുകൂട്ടം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിക്കും.
കമന്‍റ്: കുടിപ്പിച്ചു കിടത്താന്‍ ഞങ്ങളെ അനുവദിക്കാത്ത  പക്ഷം ആരെയും  അതിനു അനുവദിക്കില്ല.
-കെ  എ സോളമന്‍ 

Sunday 7 September 2014

മാവേലി നാടു വാണീടും കാലം




“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”

പാടിപ്പഴകിയതാണെങ്കിലും ഓരോ ഓണത്തിനും പുതുമയോടെ നാം  പാടുന്ന വരികള്‍.
ആരാണീ വരികള്‍ രചിച്ചതെന്നോ ആരാണിതിന് ഈണം പകര്‍ന്നതെന്നോ നമുക്കറിവില്ല. ഈ നാടു ഭരിച്ചു എന്നു പറയപ്പെടുന്ന മാവേലി മന്നന്റെ അപദാനങ്ങള്‍ !
മാവേലിപ്പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ? തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് നമുക്കീ നാടന്‍ പാട്ട്. നിങ്ങള്‍ക്കീ പാട്ടിന്റെ എത്ര വരികള്‍ അറിയാം? . വരികള്‍ വിട്ടിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കുക
.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.
വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.
മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.