Sunday 17 July 2022

#പുരസ്കാരം #മഹത്തരം, #പക്ഷെ ... .

ചെറുതും വലുതുമായ എല്ലാ അവാര്‍ഡുകളും മഹത്തരമാണ്, അതു കിട്ടുന്നത് ഒര് ആദരവാണ്, വേണ്ടാത്തവര്‍ അത് വാങ്ങാന്‍ പോകരുത്.

പക്ഷെ പല അവാർഡുകളും ഒരു തരം പുറംപൂച്ചിന്റെ ഭാഗമായി കഴിഞ്ഞു. ഒന്നോ രണ്ടോ സീരിയലിൽ അഭിനയിച്ചാൽ, ഒരു സിനിമയിൽ മുഖം കാണിച്ചാൽ ടിയാൻ നാട്ടിലെ മുഖ്യ സാംസ്കാരിക നായകനാവും. പുരസ്കാരങ്ങളെല്ലാം അയാളെ തേടിയെത്തും. ജീവിതകാലം മുഴുവനും ആത്മാർത്ഥതയോടെ ജോലി ചെയ്ത, ശിഷ്ട ജീവിതം സ്വസ്ഥമായി കഴിയാൻ ആഗ്രഹിക്കുന്ന ഒരു അധ്യാപകനെയോ, ഡോക്ടറെയോ, തയ്യൽക്കാരനെയോ ഇത്തരം പുരസ്കാരങ്ങൾ തേടി എത്താറില്ല.  നമ്മുടെ പുരസ്കാര വിതരണ സമ്പ്രദായത്തിലെ വലിയൊരു വൈകല്യമാണിത്.

അക്കാദമികളിലും പുരസ്കാരം നിർണയ സമിതികളിലും എത്തിപ്പെടുന്നത് രാഷ്ട്രീയ ആഭിമുഖ്യം പുലർത്തുന്നവരാണ്. അവാർഡ് വിതരണത്തിൽ അവർ അവരുടെ താത്പര്യം മാത്രമേ സംരക്ഷിക്കൂ . അർഹതയുള്ളവർ  പലപ്പോഴും തഴയപ്പെടുന്നതായാണ് കാണുന്നത്. 

കിട്ടിയഅവാര്‍ഡുകള്‍ തിരികെ നല്കി പ്രതിഷേധിക്കുന്ന ചില ഫ്റാഡുകൾ ഉണ്ട്. ഇവർക്ക് അവാർഡ് ലഭിച്ചത് തന്നെ ചിലരുടെ പുറം ചൊറിഞ്ഞു കൊടുത്തിട്ടായിരിക്കും. അങ്ങനെയുള്ളവർ പുരസ്കാരം. തിരികെ നൽകുമ്പോൾ .കിട്ടിയ പണം കൂടി പലിശ സിഹിതം തിരികെ കൊടുക്കാൻ ബാധ്യസ്ഥരാണ് പക്ഷേ അങ്ങനെ ചെയ്തു കാണുന്നില്ല.

ഇന്ന് കാണുന്ന പല പുരസ്കാ വിതരണങ്ങളും നീതിപൂർവ്വകമല്ല എന്നുതന്നെയാണ് വിശ്വാസം. അന്യോന്യം പുറം ചൊറിയലിന്റെ ഭാഗമായി മാറി നമ്മുടെ പുരസ്കാര വിതരണ സമ്പ്രദായം

Monday 11 July 2022

#കളഞ്ഞുപോയ #സൗഹൃദങ്ങൾ


നമ്മുടെ നല്ല കാലത്തും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കുന്നവരാണ് അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സുഹൃദ് ബന്ധങ്ങൾ.

എന്നാൽ ഒരു മനുഷ്യൻറെ ജീവിതത്തിൽ പല കാലഘട്ടങ്ങൾ ഉള്ളതുകൊണ്ട് സുഹൃത്തുക്കളും മാറും. പത്താം ക്ലാസിൽ കൂടെ പഠിച്ചിരുന്ന എത്ര സുഹൃത്തുക്കളെ 60 പിന്നിട്ട ഒരാൾക്ക് ഓർക്കാൻ കഴിയും? എന്നുവെച്ചാൽ സുഹൃത്ത് ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കും

ചെറുപ്പക്കാരിലാണ് സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഢമായി കാണുന്നത്. പ്രായം കൂടുന്തോറും ബന്ധങ്ങൾ കുറഞ്ഞു വരും. അത് കുടുംബങ്ങളിൽ പോലും കാണാം. വൃദ്ധന്മാർ ഒറ്റയ്ക്ക് നടക്കുന്നത്  കണ്ടിട്ടില്ലേ? ആരും സംസാരിക്കാനില്ലാതെ വിഷമിക്കുന്നവർ. അതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല, ജീവിത ഗതി അങ്ങനെയാണ്.

മാറിയകാലത്ത് ആൽച്ചുവട്ടിലും ഗ്രാമ ഗ്രന്ഥാലയങ്ങളിലും ഇരുന്ന്  സംസാരിക്കാനും വായിക്കാനും ആളെ കിട്ടില്ല. സൗഹൃദം പങ്കിടാൻ ഏതെല്ലാം സ്ഥലങ്ങൾ, ഏതെല്ലാം രീതികൾ ഇതെല്ലാം കാലം വരുത്തിവെച്ച് മാറ്റങ്ങളായി കണ്ടു കൊണ്ട് സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക. അതാണ് വേണ്ടത്. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾ ഓർത്ത് ദുഃഖിക്കതിരിക്കുക

- കെ എ സോളമൻ