Thursday 29 September 2011

ആറു ലിവറുള്ള ഗോദ്രെജ് താഴ് - കഥ - കെ എ സോളമന്‍











തന്റെ പ്രോസ്റേറ്റുവീക്കമാണ് തുടക്കം. അതൊരു പിയൂണിന്റെ ജീവിതം ഇത്രക്കങ്ങു ദുരിത പൂര്‍ണമാക്കുമെന്നു പ്രൊഫസര്‍ അരവിന്ദാക്ഷന്‍പിള്ള കരുതിയതെയില്ല.

അമ്പതുപിന്നിട്ട ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും സംഭവിക്കുന്ന ഒരു അത്യാവശ ദുരന്തമായി മാറിയിരിക്കുന്നു പ്രോസ്റേറ്റു എന്ന പുരസ്ഥഗ്രന്ഥി വീക്കം. മൂത്ര മൊഴിക്കുംപോള്‍ ഉള്ള കടുത്തവേദന അസ്സഹനീയം. ശങ്ക തോന്നിയാല്‍ ഉടന്‍ ടോയിലെറ്റില്‍ എത്തിയിരിക്കണം, മസ്സില്‍ നിയന്ത്രണം കുറുവ്, നേര്‍വെസ് ശരിക്കു വര്‍ക്ക് ചെയാത്ത അവസ്ഥ. ടോയിലെറ്റില്‍ എത്താന്‍ വൈകിയാല്‍ ഉടുവസ്ത്രം ഉടന്‍ മാറേണ്ടി വരും. മരുന്ന് കഴിച്ചു രോഗം മാറ്റി ക്കൂടെ എന്ന് ചോദിച്ചാല്‍ മരുന്ന് കഴിക്കുന്നുണ്ട് , രോഗം മാറുന്നില്ല എന്നേയുള്ളൂ. സര്‍ജറിയാണ് പോംവഴി എന്നാണു ഡോക്ടര്‍ പറഞ്ഞത്. പക്ഷെ സര്‍ജറി നടത്തിയ സുകുമാരപിള്ള സാറിന്റെ അവസ്ഥ കണ്ടപ്പോള്‍ ഓപെറഷന്‍ നടത്താന്‍ മടി, ഒരു ടോയിലേറ്റ് കൂടെക്കൊണ്ടു നടക്കേണ്ട രീതിയിലാണ് പിള്ള സാര്‍ . പിള്ള അടുത്ത ഓപെറഷന് ഡേറ്റ് കുറിപ്പിച്ചു വെച്ചിരിക്കുകയാണ്.


കോളേജിലെ പീയൂണാണ് ഗോവിന്ദന്‍ ഉണ്ണി, ഏവര്‍ക്കും സഹായി. സാര്‍ന്മാര്‍ക്ക് ചായ, ഊണു എന്നിവ വാങ്ങിക്കൊടുക്കുന്നതും, കറന്റ് ചാര്‍ജു അടയ്ക്കുന്നതും ഗോവിന്ദനുണ്ണി സ്വയം ഏറ്റെടുത്ത ജോലിയാണ്. ചെറിയ ഒരു കമ്മീഷന്‍ കൊടുക്കണമെന്നു മാത്രം. വസുമതി ടീച്ചറിന്റെയും ഫ്രെണ്ട്സിന്റെയും ചിട്ടിപ്പണം അടക്കുന്നതും ഉണ്ണി തന്നെ. എല്ലാ വിശേഷവും വന്നു തന്നോട് പറയും. പ്രതേക പണിയൊന്നു ഏല് പ്പിക്കാറില്ലെങ്കിലും ഉണ്ണിക്കു തന്നെ വലിയ കാര്യമാണ്.

ഉണ്ണിക്കു ഉള്ള ഒരു പ്രധാന കുഴപ്പം സമയ നിഷ്ഠ അല്പം കുറവാണ് എന്നതാണ്. ഇന്നടയ്ക്കാന്‍ കൊടുത്ത പണം നാളെ അടച്ചെങ്കിലായി. ചായ വാങ്ങാന്‍ പോയാല്‍ ഊണും വാങ്ങിയെ മടങ്ങി എത്തൂ. ഇതിന്റെ പേരില്‍ പലതവണ പ്രിന്‍സിപ്പല്‍ മറിയാമ്മഉമ്മന്‍ ടീച്ചര്‍ മെമ്മോ കൊടുത്തതാണ് . അപ്പോഴെല്ലാം താനാണ് ഏക്സ്പ്ളനേഷന്‍ എഴുതിക്കൊടുത്തത്. ആ സ്നേഹം ഉണ്ണിക്കുണ്ട്. ഉണ്ണിക്കു തുടരെത്തുടരെ ഏക്സ്പ്ളനേഷന്‍ ആവശ്യമുള്ളതിനാല്‍ അതിന്റെ ഒരു കോപ്പി താന്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. പുതിയ മെമ്മോ കിട്ടുമ്പോള്‍ വിശദീകരണമായി പുതിയത് എഴുതേണ്ടി വരില്ല, പഴയതിന്റെ കോപ്പി എടുത്തു ഡേറ്റ് മാത്രം തിരുത്തി കൊടുത്താല്‍ മതി. മാറ്റര്‍ എപ്പൊഴും ഒന്ന് തന്നെ-" ഇനി ആവര്‍ത്തിക്കില്ല, മാപ്പാക്കണം". ഉണ്ണിയുടെ ഈ കുഴപ്പം കാരണം കോളേജു നടത്തിപ്പില്‍ എന്ത് കുഴപ്പമുണ്ടായാലും അത് പതിവായികെട്ടി വെയ്ക്കുന്നത് മറ്റാരുടെയും തലയില്‍ ആയിരുന്നില്ല. ആര്‍ക്കു ദീനം വന്നാലും കോഴിക്കു കിടക്കാന്‍ മേല എന്നു പറഞ്ഞത് പോലെ. കുരുതിക്കു കോഴി തന്നെ വേണ്ടേ?

അങ്ങനെയിരിക്കെയാണു നാഷണല്‍ അക്രെഡിട്ടെഷന്‍ കൌണ്‍സില്‍ പരിശോധനക്കായി കോളേജില്‍ വരുന്നെന്ന അറിയിപ്പ് കിട്ടിയത്. ജീവനക്കാരുടെ മേല്‍ എങ്ങനെയൊക്കെ കുതിര കേറാമെന്നു ഗവേഷണം നടത്തിയിട്ടുള്ള മറിയാമ്മ ഉമ്മന്‍ ടീച്ചര്‍ അതോടെ ഉഷാറായി. അധ്യാപക- അനധ്യാപകരുടെ യോഗം അടിയന്തിര മായി വിളിച്ചു ചേര്‍ത്തു.

ടീച്ചര്‍ പറഞ്ഞു. " ഇനി നമുക്കു ഒട്ടും സമയമില്ല, കഷ്ടിച്ചു രണ്ടു മാസം , ഓരോ കമ്മിറ്റിയും അവരുടെ വര്‍ക്ക് പ്രോഗ്രെസ് ഉടന്‍ വിലയിരുത്തണം. ഇന്ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനെര്‍ സുകുമാരപിള്ള സാറിനു എന്തോ പറയാനുണ്ടെന്ന് തോന്നുന്നു ? " പ്രോസ്റേറ്റു വീക്കത്താല്‍ ഞെളിപിരി കൊണ്ട സാറിനെ കണ്ടപ്പോള്‍ ടീച്ചര്‍ വിചാരിച്ചു എന്തോ പറയാനുണ്ടെന്ന്

" പ്രത്യേകിച്ചൊന്നു മില്ല ടീച്ചര്‍ , നമ്മുടെ ടീചെര്സിന്റെ രണ്ടു ടോയിലെറ്റുള്ളത് ടൈലിട്ടു ഭംഗിയാക്കാമെന്ന് പറഞ്ഞിട്ട് ഇത് വരെ ചെയ്തു കണ്ടില്ല. നാക്ക് സംഘം അതൊക്കെയാണ് ആദ്യം നോക്കുന്നത്." സുകുമാരപിള്ള.

" അവന്മാര്‍ അതൊന്നും നോക്കില്ല, പറ്റുമെങ്കില്‍ ഒരു ഹൌസ് ബോട്ടെടുത്തു, ആര്‍ ബ്ളോക്കില്‍ ഒന്ന് ചുറ്റിക്കണം . അവിടെ കിട്ടുന്ന കള്ളും കരിമീനും വാങ്ങിക്കൊടുക്കുനം, ഇപ്പോഴുള്ള ബി പ്ളസ് എ പ്ളസ് ആകും. " ജോസഫ്‌ സാര്‍ തന്റെ അനുഭവം വിളമ്പി.
"ടൈലിടാന്‍ നാളെ ത്തന്നെ ആള് വരും. " പ്രിന്സിപാള്‍ .
"ടൈലിട്ടാല്‍ മാത്രം പോര, അത് പൂട്ടി സാക്ഷിക്കണം. ചില കുട്ടികള്‍ അധ്യാപകരുടെ ടോയിലെറ്റു ദുരുപയാഗം ചെയ്യുന്നുണ്ട്, തടയണം." പിള്ള

സുകുമാര പിള്ളയുടെ നിര്‍ദ്ദേശം കൈയടിച്ചു പാസാക്കുകയായിരുന്നു. നിര്‍ദ്ദേശം പിള്ളയുടെതായിരു ന്നെങ്കിലും അത് ഏറെ ബാധിച്ചത് പിള്ളയെത്തന്നെയായിരുന്നു . ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് താക്കോലു മെടുത്തു സ്റേര്‍ കേസിന് താഴെയുള്ള ടോയിലെറ്റില്‍ എത്തുംപോഴേക്കും സംഗതി നടന്നു കഴിഞ്ഞിരിക്കും. . തന്റെയും അവസ്ഥ വെത്യസ്തമല്ല. ഗോവിന്ദനുണ്ണിയോട് പറഞ്ഞു നോക്കിയെങ്കിലും നിര്‍ദ്ദേശം ഒട്ടു സ്വീകാര്യ മായിരുന്നില്ല . ബക്കെറ്റ് വാങ്ങി ഡിപാര്‍ട്ട്‌മെന്റില്‍ വെക്കുക എന്നൊക്കെ പറഞ്ഞാല്‍ ?

ഭാഗ്യമെന്നു പറയട്ടെ രണ്ടാഴ്ച കഴിഞ്ഞതും ടോയിലെറ്റിലെ താഴ് കാണാതെ പോയി. സാറന്മാരുടെ കൈയ്യില്‍ താക്കോല്‍ ഉണ്ട് , തുറക്കാനും പിന്നെ പൂട്ടാനും താഴു മാത്രമില്ല . മറിയാമ്മ ഉമ്മന്‍ ടീച്ചറിനെ സംപന്ധിചിടത്തോലും വല്ലാത്ത എമ്ബാരസിംഗ് സിറ്റുവേഷന്‍ ആയിരുന്നു അത്. ഉണ്ണിയെ വിളിച്ചു ടീച്ചര്‍ ശരിക്കു ശാസിച്ചു. മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. എന്ത് ആവര്‍ത്തിക്കരുതെന്ന് മാത്രം ഉണ്ണിക്കു പിടികിട്ടിയില്ല.

ആറു ലിവെറുള്ള ഗോദ്രെജ് താഴിട്ടു ടോയിലെട്ട് പൂട്ടാനും താക്കോല്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെ ഭിത്തിയില്‍ ആണിമേല്‍ തൂക്കിയിടാനും ഉത്തരവായി. ടോയിലെറ്റില്‍ പോകേണ്ടവര്‍ ആദ്യം പ്രിന്സിപാളിനെ വിഷ് ചെയ്യണം, താക്കോല്‍ എടുക്കണം, ടോയിലെറ്റില്‍ പോയി കാര്യം സാധിക്കണം, താക്കോല്‍ തരികെ ആണിയില്‍ ഇട്ടു പ്രിന്സിപാളിനെ വിണ്ടും വിഷ് ചെയ്തു മടങ്ങി പ്പോകണം, ഇതായി ചിട്ട. അതോടെ സുകുമാരപിള്ള ലീവെടുത്തു വീട്ടില്‍ ത്തന്നെ ഇരിക്കാന്‍ തീരുമാനിച്ചു, തനിക്കു ലീവ് കുറവായിതിനാല്‍ അങ്ങനെ ചെയ്യാന്‍ തോന്നിയതുമില്ല .

അത്ഭുത മെന്നു പറയട്ടെ വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആറു ലിവെറുള്ളഗോദ്രെജ് താഴും കാണാതെ പോയി. മറിയാമ്മ ഉമ്മന്‍ ടീച്ചറിന് സംശയ മുണ്ടായില്ല. ഗോവിന്ദനുണ്ണിക്കുഷോകോസ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിച്ചു കൊള്ളണം, അല്ലെങ്കില്‍ സസ്പെന്‍ഷന്‍ . ഷോകോസിന് മറുപടി എഴുതിക്കാനാണ് ഇപ്പോള്‍ ഉണ്ണി തന്റെ മുന്നില്‍ നില്‍ക്കുന്നത് .
അരവിന്ദാക്ഷന്‍ പിള്ള ചോദിച്ചു. '" എന്തിനാണ് ഉണ്ണി ഈ താഴുകളൊക്കെ എടുത്തു  മാറ്റുന്നത് ?"

" സാറും ഇത് വിശ്വസിക്കുകയാണോ, എന്റെ രണ്ടു പിള്ളാരാണെ സത്യം താഴു ഞാന്‍ എടുത്തിട്ടില്ല, അല്ലെങ്കില്‍ തന്നെ താക്കോലില്ലാതെ താഴു എടുത്തിട്ടു എന്തിനാ ?"

" ങ്ങ് ഹും , താന്‍ പോ , മൂന്നു ദിവസമുണ്ടല്ലോ , ഞാന്‍ എഴുതി വെച്ചേക്കാം "

"സാറേ കുഴപ്പ ത്ത്തിലാക്കല്ലേ , ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലേ".

ഉണ്ണി പോയതോടെ ലാബ് അറ്റന്ടെര്‍ ജോണ് വന്നിട്ട് പറഞ്ഞു , " ഭയങ്കര കള്ളനാണ് സാറേ, തൊണ്ടി സഹിതമാണ്‌ മാഡം പിടിച്ചത് , പരിശോദിച്ചപ്പോള്‍ ബാഗില്‍ നിന്നാണ് താഴുകിട്ടിയത്."

ജോണ്‍ പോയതും, അരവിന്ദാക്ഷന്‍ പിള്ള, സ്വന്തം ഷര്ട്ടിന്റെ ഇടതു കൈമടക്കു കുറച്ചു കൂടിതെറുത്തു കേറ്റി, ഷര്‍ട്ടില്‍ അഴുക്കു പറ്റരുതല്ലോ? ഒരിക്കുലും തുറക്കാത്ത ലാബിലെ മേശയുടെ വലിപ്പു ചെറുതായൊന്നു തുറുന്നു. കുറചു നാളായി എലികളുടെ വാസസ്ഥലമാണ്‌ മേശവലിപ്പ്, അതുകൊണ്ട് സൂക്ഷിച്ചാണ് കൈ കടത്തി പരതിയത്. രണ്ടു താഴുകളും ഭദ്രമായി അവിടെത്തന്നെയുണ്ടായിരുന്നു അപ്പോള്‍ !

Tuesday 27 September 2011

'മുഖംമൂടി'യില്‍ നരേന്റെ കുങ് ഫു പ്രകടനവും


നരേന്‍ കുങ് ഫു പഠനത്തിലാണ്. മിഷ്‌കിന്റെ 'മുഖംമൂടി' എന്ന ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമാണ് കുങ് ഫു പരിശീലനം. പതിനഞ്ച് ദിവസം നീണ്ട പരിശീലനത്തിന് ശേഷം ഒക്‌ടോബര്‍ ആദ്യവാരം സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ജീവ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് നരേന്.


Comment: ജാക്കി ചാന്‍ പടം മടക്കുമോ?
-കെ എ സോളമന്‍

Monday 26 September 2011

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്


തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 1611 ഡോളറാണ് ഇപ്പോഴത്തെ വില. ഇന്ന് മാത്രം 45 ഡോളറാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില തുടര്‍ച്ചയായി കുറയുകയാണ്.
ആഗോളതലത്തില്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതാണ് സ്വര്‍ണ്ണവില കുറയാനുള്ള കാരണം. കേരളത്തില്‍ പവന്റെ വില ഇന്ന് രണ്ട് തവണയായി 600 രൂപ കുറഞ്ഞു. 19,600 രൂപയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഒരു പവന്റെ സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ 20, 200 രൂപയായിരുന്നു ഒരു പവന്‌ വില.

Comment: The bubble broke. There will be heavy rush for sell. 
-K A Solaman

Friday 23 September 2011

മഴക്കവിത ! - കഥ- കെ എ സോളമന്‍











"വെളിപ്പിനു വിളിക്കും, അപ്പോള്‍ മടി പറയല്ലേ മകനെ " അമ്മ ഇമ്മാനുവേലിനോട് പറഞ്ഞു. .അമ്മ പറഞ്ഞതു കേട്ടെങ്കിലും അവന്‍ കേട്ടതായി ഭാവിച്ചില്ല.

" ഞാന്‍ പറഞ്ഞതു നീ കേട്ടോ ? വെളുപ്പിന് എഴുന്നേറ്റില്ലെങ്കില്‍ അടുപ്പില്‍ തീ പുകയില്ല. " അമ്മ ഇമ്മാനുവേലിനെ ഓര്‍മിപ്പിച്ചു.

പല ദിവസങ്ങളിലും അടുപ്പില്‍ തീ പുകയാതിരുന്നത് ഇമ്മാനുവേലിനു അറിയാം. കഷ്ടപ്പാടു നിറഞ്ഞ ജീവിതം, ഇമ്മാനുവേലിനെ പട്ടി ണിക്കിടുന്നത് ഓര്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഉറക്കം വരില്ല.
" കേട്ടമ്മച്ചി, ഇത്തിരി കൂടി ഉറങ്ങട്ടെ, നല്ല തണുപ്പ് . കഴുത്തുവരെ മൂടിയ പഴംതുണി തലകീഴ് വലിച്ചിട്ടു ഇമ്മാനുവേല്‍ ചരിഞ്ഞു കിടന്നു.

മീനു പിടിച്ചു വിറ്റാണ് റേഷനരിയും കപ്പയും വാങ്ങുന്നത്. ചെറു മീനുകളുടെ മണ്ടത്തരം ചൂഷണം ചെയ്തുള്ള ജീവിതം. വെളുപ്പിനെ എഴുന്നേറ്റു വെപ്പു വലയുമായി പോയില്ലെങ്കില്‍ അന്നു പട്ടിണി . പട്ടിണിക്കാര്‍ ഒത്തിരി ഉള്ളതിനാല്‍ കഴുവ പിടിക്കാന്‍ മത്സരമാണ്. പാടവും ഇടതോടും തമ്മില്‍ ബന്ധിക്കുന്ന കഴുവാകള്‍ ചെറു മീനുകളുടെ യാത്ര വഴികള്‍ . ഇവിടങ്ങളില്‍ പൂഴ്ത്തി വെച്ചിരിക്കുന്ന വെപ്പു വലകള്‍ പൊക്കിയാല്‍ ചിലപ്പോള്‍ മീനു കിട്ടും.

ആഴ്ചയില്‍ കിട്ടുന്ന റേഷനരി മൂന്നു ദിവസത്തേക്കു തികയില്ല., അതും പച്ചരി. പുഴു കേറിയതാണെങ്കിലും പച്ചരിചോറിനു ഉണക്കക്കപ്പ പുഴുങ്ങിയതിനേക്കാള്‍ ടേസ്ടുണ്ട് . തൊണ്ട് തല്ലിപ്പിരിച്ചു കിട്ടുന്ന കാശു കൊണ്ട് അമ്മ റേഷനരിവാങ്ങിക്കൊള്ളും. ബാക്കി നാലു ദിവസം ഇരുണ്ടു വെളുക്കാന്‍ ചെറുമീനുകള്‍ കനിയണം. പരല്‍ , പള്ളത്തി പോലുള്ള മീനുകള്‍ മനഷ്യരെ പ്പോലെ യാത്ര പോകും . കഴുകവാകളിലെ വലക്കെണികളും ഇവയുടെ യാത്ര വഴികളാണ്.

മീനുകള്‍ മിക്കപ്പോഴും ഒഴുക്കിനെതിരേയാണ് നീന്തുക . ആഴക്കുറവുള്ള പാടങ്ങളില്‍ നിന്നു ആഴക്കൂടുതലുള്ള തോടുകളിലേക്ക് വെള്ള മൊഴുകും. പാടങ്ങളിലാണ് വെള്ളക്കൂടുതല്‍ എന്നു കരുതി മീനുകള്‍ അവിടേക്ക് നീന്തും. എന്തൊരു മണ്ടത്തരം, മീനുകളും മനുഷ്യരെ പ്പോലെ, അറിയാതെ കെണിയില്‍ ചെന്നു ചാടും . ഒരു പക്ഷെ അവയുടെ നിയോഗമായിരിക്കു മത്. മീനുകളുടെ യാത്ര വഴിയില്‍ വല താഴ്ത്തി ഇമ്മാനുവേലും അമ്മയും കാത്തിരിക്കും. കെണിയറിയാതെ വലയില്‍ കേറുന്ന മീനുകളെ പൊക്കി എടുക്കേണ്ട നേരത്ത്‌ അമ്മ ഇമ്മാനുവേലിനെ വിളിക്കും. മീനുകളെ അമ്മയാണ് വില്‍ക്കുക. ഒരു റാത്തല്‍ ഉണക്കക്കപ്പ വാങ്ങാന്‍ കാശു കിട്ടും.

സമയമളക്കുന്ന ഉപകരണം ഇല്ലത്തിതിനാല്‍ പെരിമീനാണ് അമ്മയുടെ സമയ യന്ത്രം. മണി നാലു കഴിയുമ്പോള്‍ പെരിമീനുദിക്കും. ഏഴു വെളുപ്പെന്നു എന്നു അമ്മ പറയും. മഴക്കാലത്ത്‌ പക്ഷെ പെരിമ്മീന്‍ മറഞ്ഞു നിന്നു അമ്മയെ പറ്റിക്കും, അമ്മയ്ക്ക് സമയവും തെറ്റും. നാലുമണിക്കെത്തേണ്ട കഴുവായ്ക്കല്‍ രാത്രി ഒരു മണിക്കെത്തിയെന്നിരിക്കും. ഉടന്‍ നേരം വെളുക്കുമെന്ന് വിചാരിച്ചു ഇമ്മാനുവേലും അമ്മയും കാത്തിരിക്കും. ഇമ്മാനുവേലിന്റെ കണ്ണുകള്‍ താനേ അടഞ്ഞു പോകും, അമ്മയ്ക്ക് പക്ഷെ ഉറങ്ങാന്‍ കഴിയില്ല. കഴുത്തറ്റം വെള്ളത്തില്‍ താഴ്ന്നിറങ്ങി അമ്മ വലകുത്തുമ്പോള്‍ ഇമ്മാനുവേലിന്റെ കണ്ണു നിറയും .

വേഗത്തില്‍ പായുന്ന മീനുകളെ കണ്ടെടുക്കാന്‍ പലപ്പോഴും ഇമ്മാനുവേലിനു കഴിഞ്ഞിരുന്നില്ല. അമ്മ പറയുമ്പോള്‍ വലപൊക്കാന്‍ സഹായിക്കും, മിക്കപ്പോഴും പഴ്വേലയാകുന്ന കൃത്യം. മീനുകള്‍ ഓടി വരും എന്നു വിചാരിച്ചു കൊണ്ടിരുന്നാല്‍ അങ്ങനയേ തോന്നു, അതുകൊണ്ടാണി പാഴ്വേല . ചിലപ്പോള്‍ ശ്രമം ഫലിചചെന്നുമിരിക്കും വലയില്‍ ചാടുന്ന വെള്ളിനിറമുളള കുഞ്ഞുമത്സ്യങ്ങള്‍ വര്‍ണക്കുട വിടര്‍ത്തുന്നത് ഇമ്മാനുവേലിന്റെയും അമ്മയുടെയും മനസ്സുകളില്‍ .

മഴയുള്ളപ്പോള്‍ വലവിരിച്ചു കാത്തിരുന്നാല്‍ ഒന്നും കിട്ടില്ല. ഒരു തുള്ളി ഒരു കുടമായി വീണാല്‍ മീനുകളെ കാണുന്നതെങ്ങനെ ? അമ്മ മഴയെ പഴിക്കും, പഴി കേട്ടു കേട്ടു ,ഇമ്മാനുവേലിനും ശീലമായി. "എന്തൊരു നശിച്ച മഴ " അവന്‍ അമ്മയോടപ്പം ചേര്‍ന്ന് പറഞ്ഞു. മഴയുണ്ടെങ്കില്‍ മീന്‍ കിട്ടില്ല , അടുപ്പില്‍ തീയും പുകയില്ല.

വെളുപ്പിന് അമ്മ ഇമ്മനുവേലിനെ വിളിച്ചു. " വാ മകനെ പോവാം ". പാതി മനസ്സോടെ യാണ് ഇമ്മാനുവേല്‍ പായ്‌ വിട്ടെഴുന്നേറ്റത് . മണി എത്രയായി, ഒരു നിശ്ചയവുമില്ല . പെരിമീനുദിച്ചു വെന്നു അമ്മ, രാത്രി കണ്ണടച്ച് അല്‍പ നേരം കിടന്ന ഓര്‍മ്മ മാത്രമേ ഇമ്മനുവേലിനുള്ളൂ. ഇത്ര പെട്ടെന്ന് നേരം വെളുത്തോ ?

മറ്റാരും എത്തിപ്പെടും മുമ്പ് അമ്മയും ഇമ്മാനുവേലും കഴുവായ്ക്കല്‍ എത്തി. മനുഷ്യര്‍ക്കെല്ലാം ഉറക്കം അനിവാര്യമായത് കൊണ്ടു മറ്റു പട്ടിണിക്കാരും കരുതും, അല്‍പ നേരം കൂടി ഉറങ്ങിക്കളയാമെന്ന് . കനത്ത മഴ , കാറ്റും . കമ്പിയൊടിഞ്ഞ ഒരു കുടയ്ക്ക് കീഴെ ഇമ്മാനുവേല്‍ കൂനിക്കൂടിയിരുന്നു. അമ്മ തലയില്‍ ഒരു തോര്‍ത്തു മുണ്ടു ചുറ്റിയിട്ടുണ്ട്. കഴുത്തു മുട്ടെ വെള്ളത്തില്‍ ഇറങ്ങി വല താഴ്ത്തുകയും വലിച്ചു കയറ്റുകയും ചെയ്യുമ്പോള്‍ തോര്‍ത്താണ് സൗകര്യം. ഇനി കുട പിടിക്കാമെന്നു വിചാരിച്ചാല്‍ വേറെ കുടയില്ല.

പാളിവക സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്ഥിയാണു ഇമ്മാനുവേല്‍ . മലയാള ഭാഷ പഠിപ്പിക്കുന്ന കാര്തിയായനി ടീച്ചറെ അവനു വളരെ ഇഷ്ടം . ടീച്ചര്‍ നല്ല നല്ല കഥകള്‍ പറയും , കവിത എഴുതും, കളാസില്‍ ഈണത്തില്‍ പാടും . ടീച്ചര്‍ കവിത ചൊല്ലാന്‍ തുടങ്ങിയാല്‍ അടുത്ത ക്ളാസിലെ കുട്ടികള്‍ പോലും നിശബ്ദരായി കേട്ടു കൊണ്ടിരിക്കും. ടീച്ചറിനു ഇമ്മാനുവേലിനെ വളരെ കാര്യമാണ്. സാരി യുടുത്തു വന്നാല്‍ തന്റെ അമ്മയും ടീച്ചറെ പോലിരിക്കും. "ഇമ്മാനുവേല്‍എന്ന് വെച്ചാല്‍ ദൈവത്തിന്റെ പുത്രന്‍ " പേരിന്റെ അര്‍ഥം ടീച്ചറാണ് ഒരിക്കല്‍ പറഞ്ഞു തന്നത്. അതു ശരിയാണ് , താന്‍ ദൈവത്തിന്റെ പുത്രനാണെന്ന കഥ അമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ്. കുഞ്ഞായിരിക്കുമ്പോള്‍ ജ്ഞാനസ്നാന പിതാവില്ലാതെ വിഷമിച്ചനേരം കപ്യാര്‍ മത്തായി സാറാണ് ആ നിയോഗം ഏറ്റെടുത്തത്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും കപ്യാരാണ് ജ്ഞാനസ്നാന പിതാവ്! " അന്ന് മത്തായി സാറിന്റെ മുഖം ദൈവത്തിന്റെ മുഖംപോലെയിരുന്നു നിനക്കു മാലഖക്കുഞ്ഞിന്റെ മുഖവും" അമ്മ പറഞ്ഞതു ഇമ്മാനുവേല്‍ ഓര്‍ത്തു.


കനത്ത മഴ മൂലം അന്ന് ഇമ്മാനുവേലിനും അമ്മയ്ക്കും വലയില്‍ തടഞ്ഞത് കടുത്ത നിരാശ. അമ്മ മഴയെ പഴിച്ചു. തലേ ദിവസം ബാക്കി വെച്ചിരുന്ന രണ്ടു കഷണം ഉണക്കക്കപ്പ പുഴുങ്ങിയത് കഴിച്ചാണ് ഇമ്മാനുവേല്‍ സ്കൂളില്‍ പോയത് . ബാക്കി വന്നത് പിറ്റേ ദിവസത്തേക്കു കാത്തു വെച്ചതല്ല, ഇമ്മാനുവേലിനു വേണ്ടി അമ്മ കരുതി വെച്ചതാണ്, സ്കൂളില്‍ പോകുന്ന കുട്ടിയല്ലേ?

അന്നും കാര്തിയായനി ടീച്ചറിന്റെ ഭാഷ ക്ളാസ് ഉണ്ടായിരുന്നു . സ്വന്തം കവിത ടീച്ചര്‍ ഈണത്തില്‍ പാടി. നിശബ്ദമായി കുട്ടികള്‍ ആ കവിത കേട്ടു കൊണ്ടിരുന്നു. ഇമ്മാനുവേലിനു ടീച്ചറിന്റെ മുഖത്തേക്കു നോക്കാന്‍ തോന്നിയില്ല, അവനു വലിയ വിഷമം തോന്നി . മഴയെ വര്‍ണിച്ചു കൊണ്ടുള്ള കവിതയാണ് ടീച്ചര്‍ ചൊല്ലിയത്. മഴ അവന്റെ മനസ്സില്‍ കൊടിയ വിശപ്പിന്റെ നിഴല്‍ രൂപം പൂണ്ടു നില്കുകയായിരുന്നു അപ്പോള്‍ .
-കെ എ സോളമന്‍

Thursday 22 September 2011

എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രാദേശിക പ്രശ്നം – കെ.പി മോഹനന്‍

ന്യൂദല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രാദേശിക പ്രശ്നം മാത്രമാണെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് ദുരന്തത്തിന് കാരണം. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച മറ്റെവിടെയും പ്രശ്നമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി ശരത്പവാറുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍‌ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.പി മോഹനന്‍ വ്യക്തമാക്കി. .

Comment:എന്‍ഡോസള്‍ഫാന്‍ ദുരിതം സംസ്ഥാന പ്രശ്നമാക്കനാണ് ഉദ്ദേശ്യം. !
-കെ എ സോളമന്‍

Monday 19 September 2011

ഗാന്ധിസത്തിന്റെ പ്രസക്തി


















ഗാന്ധിസം എന്നത് 

അഹിംസ, സത്യാഗ്രഹം, ഗ്രാമസ്വരാജ്‌, സർവോദയം,സര്‍വോപരി മനുഷ്യസ്നേഹം തുടങ്ങിയ ഗാന്ധിജി പ്രചരിപ്പിച്ച രാഷ്ട്രീയവും സാമൂഹികവുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ദർശനം. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് അറുപത്തിമൂന്നു വയസ്സു തികഞ്ഞ സാഹചര്യത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി ഏറെയാണെന്ന് ആദ്യമേ പറയട്ടെ. ഈ പ്രസക്തി മനുഷ്യബന്ധങ്ങളില്‍ , പ്രകൃതിയോടുള്ള സമീപനത്തില്‍ , ഉല്‍പാദനത്തിമാതൃകയില്‍ എല്ലാം കാണാം.

അഹിംസ,
ഗാന്ധിസത്തിന്റെ ശക്തി അഹിംസയാണ്. ബലപ്രയോഗമോ, ലാത്തിചാര്‍ജോ , വെടിവേയ്പോ അഹിംസ യില്‍ ഇല്ല. ബലപ്രയോഗമാണ് ഇന്നത്തെ സാമൂഹ്യരീതി. വ്യക്തികളും ഗ്രൂപ്പുകളും നീങ്ങുന്നത് അതിലേക്കാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സാമ്പത്തികമായി, സാംസ്കാരികമായി, സാമൂഹ്യമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയ്ക്കാണ് അഹിംസയെ ഗാന്ധിജി മുന്നോട്ടുവെച്ചത്. ആദര്‍ശം കൊണ്ടു മാത്രം സമാധാനമോ ഹിംസയില്ലാത്ത സ്ഥിതിയോ ഉണ്ടായിക്കൊള്ളണമെന്നില്ല. മാനവികതയ്ക്ക് ഗാന്ധി പ്രാധാന്യം നല്‍കിയിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. സമുദായ മൈത്രിക്കായി ജീവിക്കുകയും മരിക്കുകയും ചെയ്ത മനുഷ്യന്‍ .സാമൂഹ്യമൈത്രി എന്നത് സംഭവിച്ചില്ലങ്കില്‍ അതിനു കാരണം മതേതര അവബോധ മില്ലാത്തതാകണം. മതേതര അവബോധത്തിന് മുന്‍കൈയുണ്ടെങ്കില്‍ മാത്രമേ സമുദായ മൈത്രി ഉണ്ടാകൂ.

സത്യാഗ്രഹം

അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന യോഗത്തിൽ വെച്ചാണ്‌ ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേർ നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ഉറച്ചു നിൽക്കുക എന്ന് അർത്ഥം വരുന്ന ' സദാഗ്രഹ ' എന്ന പേര്‌ മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി സത്യാഗ്രഹം എന്നു ഭേദഗതി ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വീര സമരനായകർക്ക് പ്രചോദനമാകാൻ ഈ സമരരീതിക്ക് കഴിഞ്ഞു. അമേരിക്കയിലെ പൗരാവകാശ സമരങ്ങളിൽ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്നെ ഇതിന്‌ മികച്ച ഉദാഹരണം. രാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ സത്യാഗ്രഹത്തെ വളർത്തിയെടുക്കാനാണ്‌ ഗാന്ധിജി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി അദ്ദേഹം സബർമതി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സത്യാഗ്രഹികൾ പ്രധാനമായും 11 തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു.

സത്യാഗ്രഹം എന്ന സമരായുധം അദ്ദേഹത്തിനു തടികുറക്കാനുള്ള ഒരു ഉപാധി ആയിരുന്നില്ല. ഇന്ന് രാഷ്ട്രീയ നേതാക്കള്‍ തൊട്ടു, സഭാപിതാക്കന്മാര്‍ വരെസത്യാഗ്രഹം എന്ന ആയുധം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നു. വടക്കേ ഇന്തിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഇവിടെ ഇടുക്കിയിലും സംഭവിക്കുന്ന ഭൂമി കുലുക്കങ്ങള്‍ ഈ നിരാഹാര സമത്തിന്റെ അനന്തര ഫലങ്ങള്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഗ്രാമസ്വരാജ്
ഗ്രാമങ്ങൾക്കുസ്വയംഭരണവും ഗ്രാമീണർക്കു ഭരണകാര്യങ്ങളിൽ നിർണായകമായ സ്വാധീനവുമുള്ള ഒരു ഭരണ വ്യവസ്ഥ. ഗാന്ധിജി പ്രാധാന്യം കല്പിച്ചത് 'ഗ്രാമതലത്തിലെ സ്വമേധയായുള്ള സഹകരണത്തിനാണ്'. ആദര്‍ശപരമായ ആ വ്യവസ്ഥിതിയില്‍ രാഷ്ട്രീയാധികാരം എന്നൊന്നില്ല. ഓരോരുത്തനും അവനവന്റെ ഭരണകര്‍ത്താവാണ്. ഗാന്ധിജി ഈ വാദത്തെ തത്ത്വത്തില്‍ അനുകൂലിച്ചിരുന്നു. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം സിദ്ധാന്തവത്കരണത്തിനു മുതിര്‍ന്നിട്ടില്ല.

സർവോദയം

ആദർശാത്മകമായ ഒരു ജീവിതം നയിക്കുന്നതിനും ധാർമികമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ സന്നദ്ധരാക്കുന്നതാണ്‌ സർവോദയം.

മനുഷ്യസ്നേഹം

ഗാന്ധിസത്തിന്റെ ശക്തി അഹിംസഎങ്കില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ അടിത്തറ മനുഷ്യസ്നേഹം ആണ്. എല്ലാമതങ്ങളും പഠിപ്പിക്കുന്നത്‌ മനുഷ്യസ്നേഹം ആണ്. വര്‍ഗീയതയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കെടുതികള്‍ മറികടക്കാന്‍ മനുഷ്യ സ്നേഹത്തിനെ കഴിയു. മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ആരെങ്കിലും സ്വാധീനം സൃഷ്ടിക്കുമ്പോള്‍ അത് വര്‍ഗീയത പരത്തുകയാണെന്ന വാദം നിരര്‍ഥകം.സഹജീവികളെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ മനുഷ്യസ്നേഹം.
സ്വാര്‍ത്ഥത നിറഞ്ഞ ലോകത്തില്‍ നമ്മെപോലെ മറ്റുള്ളവര്‍ക്കും ജീവിക്കുവാനും വളരുവാനും പ്രവര്‍ത്തിക്കുവാനുമൊക്കെയുള്ള അവകാശമുണ്ടെന്ന്‌ മനസ്സിലാക്കി മറ്റുള്ളവരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്‌ പ്രസ്ഥാനങ്ങളുടെ പ്രസക്തിയേറുന്നത്‌. അപരന്റെ പ്രയാസങ്ങളില്‍ അവന്‌ സാന്ത്വനമേകുവാനും അതില്‍ പങ്കുചേര്‍ന്ന്‌ അവനെ ഐശ്വര്യത്തിലേക്ക്‌ നയിക്കുവാനും കഴിയണം.

ഹിന്ദുമതം സഹിഷ്ണുതഉള്ള മതം

സഹിഷ്ണുത ഇല്ലാത്ത ഒരു മതം ആണ് ഹിന്ദു മതം എന്നാ വാദത്തോട് യോജിക്കാനാവില്ല. ഹിന്ദുമതം മറ്റെല്ലാ മതസ്ഥരെയും ഉള്‍ക്കൊണ്ടിട്ടുണ്ട് . സമുദായ മൈത്രിക്കു വേണ്ടിയാണ് ഗാന്ധിജി പ്രവര്‍ത്തിച്ചത്. സമുദായമൈത്രി സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയുണ്ടായി എന്നാ വാദവും ശരിയല്ല. മതേതരത്വത്തിന് ഗാന്ധി അത്രതന്നെ ഊന്നല്‍ നല്‍കിയിരുന്നു. ചെറുകിട വ്യവസായസംരംഭങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ഗാന്ധി പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ പാവപ്പെട്ടവന്റെ ജീവിതം.

അണ്ണാ ഹസാരെ സമരം

ഗാന്ധിസം ഇന്നും പ്രസക്തമാണെന്നു അന്ന ഹസാര തെളിയിച്ചു കഴിഞ്ഞു. ഏതാനും ദിവസത്തെ സത്യഗ്രഹ സമരം കൊണ്ട് കൊണ്ട് രാജ്യത്തെ ജനങ്ങളെ മൊത്തം ഇളക്കി മറിക്കാന്‍ ഈ 72 കാരന് എങ്ങനെ കഴിഞ്ഞു? ഒരൊറ്റ ദിവസം കൊണ്ട് അഴിമതി തുടച്ചു മാറ്റാം എന്ന് ആരും കരുതുന്നില്ല , പക്ഷെ ഈ തരത്തില്‍ ഉള്ള ജനമുന്നേറ്റം ഭരണാധികാരികളെ ഒന്നിരിത്തി ചിന്തിപ്പിച്ചു എന്നുറപ്പ്. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു , സത്യവും നീതിയും നന്മയും ആയിട്ടുള്ള ഒരു കാര്യത്തിനു പിന്തുണ നല്‍കാന്‍ കൂടുതല്‍ ആലോചികേണ്ടി വരുന്നില്ല. അഴിമതിവിരുദ്ധം എന്നത് കൊണ്ട് മാത്രം എല്ലാവരും അതിനെ പിന്തുണയ്ക്കുന്നു

പ്രകോപനപരമായ മുദ്രാവാക്യങ്ങളോ വര്‍ഗിയ വികാരം ഉണര്‍ത്തുന്ന പ്രസംഗളോ ഒന്നും ഇല്ലാത്ത ഒരു സമരം, രാഷ്ട്രിയപാര്‍ട്ടികളെ തീര്‍ത്തും മാറ്റിനിര്‍ത്തി കൊണ്ട് സാധാരണ ജനങ്ങള്‍ ഏറ്റെടുത്ത സമരം, ഇങ്ങനെ ഒരു ജനമുന്നേറ്റം സ്വാതന്ത്രത്തിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷെ ഈ ഒരു സമരരീതി ഏതോ ഒരു പ്രത്യേക ഊര്‍ജ്ജം എല്ലാവരിലേക്കും പകരുന്നു. ഈ രീതിയില്‍ ഉള്ള ഗാന്ധിയന്‍ സമരമാര്‍ഗം, അക്രമസമരത്തിനെകാളും ഘോര ഘോര പ്രസംഗത്തിനെകാളും ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിഞ്ഞു .

ലോകത്തെ മറ്റേതു രാജ്യത്തെകാളും ഇന്ത്യയുടെ ശക്തി എന്ന് പറയുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ അതിന്റെ ജനാതിപത്യവും ഈ രീതിയില്‍ നമ്മെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ള നേതാക്കന്മാരും, അത് നന്നായി മനസിലാക്കാന്‍ കഴിവുള്ള ജനങ്ങളും ആണ് ഇതു തന്നെയാണ് ഗാന്ധിസത്തിന്റെ പ്രസക്തി.

Discussion

1 ഗാന്ധിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന വാദത്തോട് യോജിക്കാന്‍ കഴിയുമോ ?
2 ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹ്യ വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയില്‍ അഹിംസയ്ക്ക് സാധിക്കുമോ ?
3 സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. .യോജിക്കാമോ ?
4 സത്യാഗ്രഹം എന്ന സമരായുധം ചിലര്‍ തടികുറക്കാനുള്ള ഉപാധി ആക്കുന്നതിനോട് എന്തു തോന്നുന്നു ?
5 എല്ലാമതങ്ങളും പഠിപ്പിക്കുന്നത്‌ മനുഷ്യസ്നേഹം ആണ്. യോജിക്കാന്‍ കഴിയുമോ ?
6 ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ പാവപ്പെട്ടവന്റെ ജീവിതത്തെ ക്കുറിച്ച് എന്തു തോന്നുന്നു ?
7 ഗാന്ധി മാര്‍ഗത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാതിപത്യന്റെ ഭാവി എന്ത് ?

-കെ എ സോളമന്‍

Sunday 18 September 2011

പരേഡ് ! - കഥ -കെ എ സോളമന്‍









കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്യുമ്പോള്‍ പ്രൊഫ പരമേശ്വരന്‍ ആചാരിയ്ക്കു വലിയ മോഹങ്ങളില്ലയിരുന്നു. വലിയ മോഹങ്ങളുണ്ടായിരുന്നവരുടെ കഥകളൊക്കെ അറിയാമായിരുന്നതു കൊണ്ടാണ് അധിക മോഹങ്ങള്‍ വേണ്ടെന്നു വെച്ചത്. തനിക്കു മുന്‍പേ പെന്‍ഷന്‍ പറ്റിയ പൗലോസ്‌ മാഷിന്റെ ആഗ്രഹം സ്റേറ്റു ബാങ്കിനു മുന്നില്‍ സ്വര്‍ണപ്പണയ വായ്പ സ്ഥാപനം തുടങ്ങണ മെന്നതായിരുന്നു. ജോലിയില്‍ ഇരിക്കെത്തന്നെ സഹ അധ്യപകരേ ചേര്‍ത്തു പൂവല്‍ കുറി ഭാര്യയുടെ പേരില്‍ നടത്തുകയും കുറി ഇടയ്ക്കു വെച്ചു നിര്‍ത്തി പണം കൈക്കലാക്കുകയും ചെയ്തുവെന്ന ഒരാരോപണം മാഷിന്റെ പേരിലുണ്ട്.
ബാങ്കില്‍ പണയം വെയ്ക്കാന്‍ ചെന്ന് നിരാശരായി മടങ്ങുന്നവരെ സാഹയിക്കുക എന്ന സദുദ്ദേശമായിരുന്നു സംരംഭത്തിന് പിന്നില്‍ എന്ന് അദ്ദേഹം തന്നോടു പറഞ്ഞിട്ടുമുണ്ട്. പലിശ നൂറ്റിക്ക് മൂന്ന്. എഴുത്ത് കൂലി , പ്രമാണക്കൂലി, അതൊക്കെ വേറെ. സാറിന്റെ 'അപ്ന ഗോള്‍ഡ്‌ ഫിനാന്‍സില്‍ ' പണയം വെച്ചാല്‍ ഉരുപ്പടി തിരിചെടുക്കേണ്ടി വരില്ല എന്നതാണ് അവിടെ പണയം വെച്ച മോളി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവം. നന്നായി നടന്നു പോയസ്ഥാപന മായിരുന്നു. പക്ഷെ, എന്ത് ചെയ്യാനാണ്, ഏതോ തിരുട്ടു ഗ്രാമക്കാര്‍ സ്ഥാപനം അടിയെ മാന്തിക്കൊണ്ടു പോയി. കേസും വക്കാണവുമായി മാഷ്‌ ഇപ്പോഴും കോടതി തിണ്ണ നിരങ്ങുകയാണ്.

ഇതു പൗലോസ്‌ മാഷിന്റെ കാര്യമെങ്കില്‍ തോമസ്‌ മാഷിന്റെ കാര്യം ഇതിനേക്കാള്‍ കഷ്ടം. പഠിപ്പിക്കുന്ന കോളെജിനടുത്തു കോഴിമുട്ട പത്തു പൈസ വിലക്കുറവില്‍ കിട്ടും. രണ്ടു ഡസന്‍ മുട്ട വാങ്ങി വീട്ടില്‍ കൊണ്ട് പോയാല്‍ രണ്ടു രണ്ടര രൂപ ലാഭം . യു ജി സി ശമ്പളം മൊന്നുമില്ലാത്ത കാലമായിരുന്നു അത് . ബസ്‌ യാത്രക്കിടെ ഒന്നു രണ്ടു തവണ മുട്ട പൊട്ടി നഷ്ടം നേരിട്ടെങ്കിലും മുട്ട കച്ചവടത്തിലെ ലാഭം മാഷ്‌ ശരിക്കും തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഒരു കടമുറി വാടകക്കെടുത്തു മുട്ടക്കച്ചവടം അയല്‍വീട്ടിലെ പ്രഭാകരന്റെ മകനെ ഏല്പിച്ചത്. മുതല്‍ മുടക്കു തന്റെതെങ്കിലും കടമുറിയുടെ വാടക ചീട്ടും മറ്റുമൊക്കെ എഴുതിയത് പ്രഭാകരന്റെ പേരില്‍ . കച്ചവടം തെറ്റില്ലാതെ നടന്നു വന്ന അവസരത്തില്‍ ഒരു ദിവസം കടയില്‍ ചെന്നപ്പോള്‍ പ്രഭാകരനും മകനും കൂടി ചോദിക്കുകയാണ് " തനിക്കെന്താ ഇവിടെ കാര്യം. " അവരെ സപ്പോര്‍ട്ട് ചെയ്തു കുറെ അട്ടിമറിക്കാരും

ഈ പൊല്ല്ലാപ്പിനൊന്നും താല്പര്യ മില്ലത്തത് കൊണ്ടാണ് പെന്‍ഷന്‍ ബെനിഫിറ്റ് ബാങ്കില്‍ എഫ് ഡി ഇട്ടു സ്വസ്ഥമായി ഇരിക്കാമെന്നു കരുതിയത്‌. "വെറുതെ യിരുന്നാല്‍ രോഗിയാകും, അതുകൊണ്ട് എന്റെ സ്കൂളിലേക്ക് പോരു" -സതീശപ്പണിക്കര്‍ മാഷ്‌ ആവശ്യ പ്പെട്ടതാണ് . സതീശന്‍ സി ബി എസ ഇ സ്കൂള്‍ പ്രിന്‍സിപല്‍ ആണ്. കോളേജില്‍ തനിക്കു ഒരു വര്ഷം ജൂനിയര്‍ ആയിരുന്ന ഒരാളുടെ കീഴില്‍ വര്‍ക്ക് ചെയ്യുന്നതിനെക്കാള്‍ പ്രശ്നമായി താന്‍ കണ്ടത് പിരുപിരുപ്പുള്ള ചില സി ബി എസ ഇ പിള്ളാരെ പഠിപ്പിക്കുക എന്നതാണ് . അങ്ങനെ പണിക്കരുടെ ഓഫര്‍ വേണ്ടെന്നു വെച്ചു.

ഒരു ചെറിയ ആഗ്രഹ മുണ്ടായിരുന്നത് ചൂരല്‍ കൊണ്ടുള്ള കുഷനിട്ടു മനോഹരമാക്കിയ ഒരു ചാരു കസേര വാങ്ങണമെന്നതായിരുന്നു. കസേരയില്‍ ഇരുന്നാല്‍ മുന്നോട്ടും പുറകോട്ടും ആടുകയും ചെയ്യണം . കസേര വാങ്ങി പുതുതായി വാങ്ങിയ എല്‍ സി ഡി ടി വി യുടെ മുന്നില്‍ പത്തടി പുറകോട്ടു മാറ്റിയിട്ടു സീരിയല്‍ കാണുക. ഇടയ്ക്കു പരസ്യം വരുമ്പോള്‍ പത്രം നിവര്‍ത്തി വായിക്കുക , ഇടക്കൊന്നു മയങ്ങുക. പത്രം നന്നായി വായിക്കുന്നതിനു ഒരു എസ്സിലര്‍ കണ്ണാടി ' കേരളീയരെ ആദ്യമായി കണ്ണട ധരിപ്പിച്ചവരില്‍ ' നിന്നു വാങ്ങുകയും ചെയ്തു. പക്ഷെ ഭാഗ്യ ദോഷമെന്നു പറയണം. ചാരു കസേരയില്‍ ഒരിക്കല്‍ പോലും ഇരിക്കാന്‍ കഴിഞ്ഞില്ല. ഈ ബെഞ്ചില്‍ കുത്തിയിരിക്കാനാണ് യോഗം.

കഥകളി പ്രേമം പണ്ട് മുതലേ തനിക്കുണ്ടായിരുന്നു. കഥകളി സംഗീതമറിയില്ലെങ്കിലും സ്കൂളില്‍ വെച്ചു പൂതനയുടെ വേഷം കെട്ടിയിട്ടുണ്ട്. ടൌണിലെ കഥകളി ക്ളബ്ബില്‍ അംഗത്വവുമുണ്ട് ജോലിയുണ്ടായിരുന്ന കാലത്തും ഇപ്പോഴും മാസം തോറുമുള്ള കഥകളി പരിപാടി മുടക്കിയിരുന്നില്ല. ക്ള ബ്‌ സെക്രടറി ദിവാകരന്‍ പോറ്റി നിര്‍ബന്ധിച്ച തു ഒന്നു കൊണ്ടു മാത്രാമാണ് അദ്ദേഹത്തിന്‍റെ മകന്‍ സുനിലിന്റെ ' മഹാബലി' സീരിയലില്‍ മഹാബലിയായി അഭിനയിക്കാമെന്ന് സമ്മതിച്ചത്. " സാറിനെ മഹാബലിയാക്കിയാല്‍ കസറും " അങ്ങനെയാണ് സുനില്‍ പറഞ്ഞത്. ദിവാകരന് നല്ല സമ്പത്തികമുണ്ട് , ഒരു കേന്ദ്ര മന്ത്രിയുടെ മകനും സീരിയലില്‍ പണം മുടക്കുന്നു . സീരിയല്‍ സംപ്രേഷണത്തിനു കിട്ടാന്‍ ചാനലുകാര്‍ പുറകെ നടക്കുകയാണെന്ന് സുനില്‍ .
എന്തോ കാരണത്താല്‍ സീരിയല്‍ ഇടയ്ക്കു ബ്രക്കായി. ഉടന്‍ പുനരാരംബിക്കു മെന്നു ദിവാകരന്‍ . " ബാങ്ക് പണം സമയത്ത് റിലീസ് ചെയ്തില്ല, സംഗീത സംവിധായകനു കൊടുത്ത ചെക്ക് മടങ്ങി, ഉടന്‍ ശരിയാകും " -ദിവാകരന്‍ . പക്ഷെ പോലീസ് സ്റ്റേനിലെ ഈ തടിച്ച വെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. കൂടെ അഞ്ചാറു പേരു കൂടിയുണ്ട്. രണ്ടു പേരുടെ ഷര്‍ട്ട് ഊരിയാണ് നിര്‍ത്തിയിരിക്കുന്നാത്. രിട്ടയേട്‌ പ്രോഫെസര്‍ ആയതു കൊണ്ടാവണം തന്റെ ഷര്‍ട്ട് ഊരാന്‍ പറഞ്ഞില്ല. 'മഹാബലിയില്‍ ' നായികയായി വേഷ മിട്ട പ്ളസ് വണ്‍ ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മൊബൈലില്‍ തന്റെയും ചിത്രമുണ്ടാത്രേ ! കുട്ടിക്കു പതിനാറു വയസ്സ് തികയാത്തതിനാല്‍ പരേഡാണ്‌ - അയ്ടെന്റിഫികെഷന്‍ പരേഡ, ഇന്നു ആദ്യ ബാച്ചിന്റെ , ബാക്കി വരും ദിവസങ്ങളില്‍ !

-കെ എ സോളമന്‍

Saturday 17 September 2011

എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ !








മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ഇക്കുറി നേരെ വന്നത് സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ്. ഗുരുവായൂരപ്പന്‍ തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ തന്റെ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്തതിനു ശേഷമുള്ള ആദ്യ ഇന്റര്‍വ്യൂ. കൈരളിയിലെ ജോണ്‍ ബ്രിട്ടാസിനെപ്പോലെ അത്രക്ക് വെളച്ചില്‍ ഇല്ലെങ്കിലും ആളെ കുപ്പിയിലറക്കാന്‍ ജോണി ലൂക്കാച്ചനും ഒട്ടും മോശമല്ല. കറുത്തതൊലിയുള്ള യേശുദാസ് തീരെ കറുത്തും ആത്രക്കങ്ങു വെളുത്ത തൊലിയില്ലാത്ത ജോണി ലൂക്കാച്ചന്‍ ഏറെ വെളുത്തും കാണുന്ന രീതിയിലായിരുന്നു അച്ചായന്‍ചാനെലിന്റെ ലൈറ്റ് അറേഞ്ച്മെന്റ് . യേശുദാസുമായുള്ള അഭിമുഖം ഇതേ മാതിരി ഒന്ന് രണ്ടെണ്ണം കൂടി വെളിച്ചം കണ്ടാല്‍ ഗയാകനെ നെഞ്ചിലേറ്റി നടക്കുന്നവരുടെ ഇപ്പോഴുള്ള അഭിപ്രായം താനേ മാറിക്കൊള്ളും.


യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്‍ എന്നതുകൊണ്ട് മാത്രമല്ല, ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഇക്കുറി അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ കേട്ടാല്‍ തോന്നുക എല്ലാവരോടും അദ്ദേഹത്തിനു വെറുപ്പുള്ളതുപോലെ.

ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുന്ന പതിവ് ഇവിടെയും ലൂക്കാച്ചന്‍ തെറ്റിച്ചില്ല. ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ താന്‍ പോയില്ല എന്നാണു യേശുദാസ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് . അതിനു അദ്ദേഹത്തിനു കാരണവുമുണ്ട് . ആള്‍ ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള്‍ ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല . ആള്‍ ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്. നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളിലും പ്ളാസ്റെര്‍ ഓഫ് പാരിസിലും നിര്‍മിച്ചിട്ടുള്ള ബിംബങ്ങളുടെ മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണോ ചോരയും നീരുമുള്ള ആള്‍ ദൈവങ്ങളെ കുറിച്ച് ഇങ്ങനെ പറയുന്നത്? തന്റെ ഉല്പന്നം വിറ്റുപോകാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കപട ഭക്തി ?

എഴുത്തുകാരന്‍ സക്കറിയായ്ക്കും കിട്ടി ഇടയ്ക്കൊരു കൊട്ട്. എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന ആളാണ് സക്കറിയ. അമൃതാനന്ദമയി എന്നു കേട്ടാല്‍ സക്കറിയായ്ക് ഹാലിളകും. സംഘപരിവാര്‍ എന്നതും സഹിക്കില്ല. ആദ്വാനിയെക്കുറിചചെന്നല്ല ആരെ ക്കുറിച്ചും സക്കറിയായ്കു നല്ല അഭിപ്രായമില്ല. ഇതിനു ഒരു മാറ്റം വന്നത് ഏതോ വേദിയില്‍വെച്ചു ഡിഫി യുത്തന്മാര്‍ ഒന്നു തോണ്ടിയപ്പോഴാണ്.

പരക്കെ പലരെയും ചീത്ത പറഞ്ഞു നടന്ന കാലത്ത് യേശുദാസിനെയും വിട്ടില്ല . മറ്റൊന്നും പറഞ്ഞില്ല, യേശുദാസിനു പാടാന്‍ അറിഞ്ഞു കൂടെന്നെ പറഞ്ഞുള്ളൂ. ഇപ്പോള്‍ സക്കറിയ തിരുത്തിയിരിക്കുന്നു, യേശുദാസിനെ ക്കുറിച്ച് അന്ന് പറഞ്ഞത് തെറ്റായി പ്പോയെന്ന്. " സക്കറിയയെ നാലാള് അറിയുന്നത് തന്നെ വിമര്‍ശിച്ചത് കൊണ്ടല്ലേ ?" എന്ന് ഗായകന്‍ ലൂക്കാച്ചനോടു ചോദിക്കുന്നു. ഇതല്പം കടന്ന കൈ ആയിപ്പോയ് എന്നു ഗായകനോട് പറയാതെ നിര്‍വാഹമില്ല. യേശുദാസിനെ വിമര്‍ശിക്കാതെ തന്നെ ആര്‍ത്തവരക്തത്തിന്റെയും ആസനത്തിന്റെയു മൊക്കെ കഥകളെഴുതി കറിയാച്ചന്‍ അല്പം പ്രസിദ്ധനായിരുന്നുവെന്നതാണ്‌ വാസ്തവം.

അഭിമുഖത്തിലെ മറ്റൊരു ഇനം തന്റെ തൂവെള്ള വസ്ത്രങ്ങളുടെ കുറിച്ചുള്ള രഹസ്യമാണ്. രഹസ്യം വെളിവാകണമെങ്കില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ലൂക്കാ സുവിശേഷത്തിനായി കാണികള്‍ കാത്തിരിക്കണം. മുടിയും താടിയും കറുപ്പിക്കുന്നത് എഴുപത്തൊന്നാം വയസ്സില്‍ നിര്‍ത്തിയതു ഭാര്യയുടെ അനുവാദത്തോടെ എന്നും ഗായകന്‍ . എന്പതാം വയസ്സില്‍ ഭാര്യ എന്താണാവോ ഇനി പറയുക ? ഒരു കാര്യം ഗായകനോട് പറയാതെ വയ്യ. അതു പ്ളസ് ടു ക്ളാസ്സില്‍ പഠിപ്പിച്ച ഒരു മലയാളംഅധ്യാപകന്റെ കഥയാണ്. അമ്പതു എത്തിയതോടെഅധ്യാപകന്‍ പൂര്‍ണമായും നരച്ചു, മുടിയും താടിയും അപ്പുപ്പന്‍താടി പോലെ. പഠിപ്പിക്കാന്‍ കളാസില്‍ എത്തുമ്പോള്‍ കുട്ടികള്‍ വലിയ വില കല്പിച്ചില്ല. "കെളവന്‍ എന്തെങ്കിലും കാട്ടിയിട്ട് പോട്ടെ " എന്നതായിരുന്നു കുട്ടികളുടെ നിലപാട്. ഇതോടെ അധ്യാപകന് വലിയ വിഷമമായി. ഏറ്റവും അടുത്ത സ്നേഹിതന്റെ ഉപദേശ പ്രകാരമാണ് മുടിയിലും താടിയിലും ചായം അടിച്ചു തുടങ്ങിയത്. ഫലം അത്ഭുതാവഹമായിരുന്നു, ക്ളാസ്സില്‍ പൂര്‍ണ അച്ചടക്കം. " എടാ സാറു പയ്യനാണ്, അനങ്ങാതിരുന്നില്ലേല്‍ നീ അവുട്ട് " .ക്ളാസ്സില്‍ ഒരുത്തന്‍ അവന്റെ കൂട്ടുകാരനോട് പറയുന്നതു കേട്ടു. മുടിയില്‍ തേച്ച ചായത്തിന്റെ മേന്മ അങ്ങനെയാണ് സാറു മനസ്സിലാക്കിയത്.

അതുകൊണ്ടു ഗായകനും ഭാര്യയും ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. ചെത്തു പിള്ളാരുടെ സിനിമയില്‍ പാടാന്‍ വിളിക്കില്ല എന്നു മാത്രമല്ല, കെളവനല്ലേ , വണ്ടിചെക്കു പ്രതിഫലമായി കൊടുത്തുകളയാമെന്നു ചില നിര്‍മാതാക്കള്‍ കരുതുകയും ചെയ്യും. അതുകൊണ്ടു മുടിയും താടിയും കറുപ്പിക്കേണ്ടയെന്ന തീരുമാനം പുന പരിശോധിക്കുന്നതായിരിക്കും നല്ലത്.
മനോഹര ഗാനാലാപനത്തിന്റെ ഒരുന്നൂറു വര്‍ഷങ്ങള്‍ നേര്‍ന്നു കൊണ്ട് !

-കെ എ സോളമന്‍

Monday 12 September 2011

ജന്മനാ വിഭാഗീയന്‍ ! Janmabhumi Daily









ജന്മനാ അന്ധന്‍ , ജന്മനാ വികലാംഗന്‍ , പിതൃശൂന്യന്‍ , കൊഞ്ഞാണന്‍ , നല്ല ബാപ്പക്ക്‌ പിറന്നവന്‍ എന്നിങ്ങനെ ഒത്തിരി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ട്‌. ‘ജന്മനാ വിഭാഗീയന്‍’  എന്ന പ്രയോഗം ആദ്യമായാണ്‌. പ്രയോഗകാരന്‍ റൂപ്പര്‍ട്ട്‌ ബ്രിട്ടാസ്‌ എന്ന്‌ പരിണാമം സംഭവിച്ച പഴയ ജോണ്‍ ബ്രിട്ടാസ്‌. കൈരളി ടിവിയില്‍നിന്ന്‌ മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ്‌ ചാനലിലേക്ക്‌ മാറിയപ്പോഴാണ്‌ പേരുമാറ്റം സംഭവിച്ചത്‌. കൈരളിയില്‍ എംഡിയായി പ്രവര്‍ത്തിച്ച്‌ ശ്രേയാ ഘോഷാലുമായി ഇന്റര്‍വ്യൂ നടത്തി ദേശീയോദ്ഗ്രഥന പ്രവര്‍ത്തനം ആരംഭിക്കും മുമ്പ്‌ പ്രായോജക പരിപാടിയായിട്ടാണ്‌ ‘ജന്മനാ വിഭാഗീയന്‍’ അവതരിപ്പിച്ചത്‌. നേരിട്ട്‌ വിളിക്കയല്ലായിരുന്നു, ഇടം തടിച്ചു നില്‍ക്കുന്ന മുന്‍ പൊളിറ്റ്‌ ബ്യൂറോ മെമ്പറെ ആക്ഷേപിക്കുന്നതിന്‌, ഔദ്യോഗിക പക്ഷ സ്പോണ്‍സര്‍ഷിപ്പോടെ വിക്കിലീക്സിന്റെ മുന്നില്‍ അവതരിപ്പിച്ച ജനകീയ പരിപാടിയായിരുന്നു ‘ജന്മനാ വിഭാഗീയന്‍’ .അസാണ്‍ജി സായിപ്പിന്റെ വിക്കിലീക്സ്‌ അതിന്റെ സ്റ്റാന്‍ഡാര്‍ഡ്‌ കളഞ്ഞുകുളിക്കുന്ന ലക്ഷണം കാണുന്നുണ്ട്‌. സിഐഎ ക്രൂരത, അപ്പോളോ മിഷന്‍ തട്ടിപ്പ്‌, സ്വിസ്‌ ബാങ്ക്‌ നിക്ഷേപം, രാജ്യാന്തര ആയുധ വ്യാപാരം തുടങ്ങി വമ്പന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുകൊണ്ടിരുന്ന വിക്കിലീക്സ്‌ ചുരുങ്ങി ചുരുങ്ങി മുനീര്‍ സാഹിബിലും തോമസ്ജി ഐസക്ക്ജിയിലും വന്നുനില്‍ക്കുന്നു. കുഞ്ഞാലിക്കുട്ടി, എന്‍ഡിഎഫ്‌ എന്ന തീവ്രവാദി ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ്‌ ഏജന്റാണെന്ന്‌ മുനീര്‍ പറഞ്ഞ വിവരമാണ്‌ ഒന്നാമത്തെ ലീക്സ്‌. പക്ഷെ മുനീര്‍ അത്‌ നിഷേധിച്ചു. മുനീര്‍ സത്യം മാത്രം പറയുന്ന ഒരു നേതാവാണെന്ന്‌ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത്‌ മാറിക്കോട്ടെന്ന്‌ അദ്ദേഹം കരുതിക്കാണണം. ലോകത്തില്‍ ആദ്യമായാണ്‌ വിക്കിയുടെ ലീക്സ്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ഒരു ‘ദേശീയകക്ഷി’യുടെ നേതാവ്‌ സ്വന്തം ചാനലിലൂടെ ജനത്തെ അറിയിക്കുന്നത്‌.
പിണറായിപക്ഷം അമേരിക്കന്‍ ചാരന്മാരാണെന്ന മറ്റൊരു പ്രാദേശിക ലീക്സും അസാണ്‍ജി സായിപ്പിന്റെ സ്ഥാപനം പുറത്തുവിട്ടു. കോളാ വിരുദ്ധ സമരം, മാധ്യമ സിന്‍ഡിക്കേറ്റ്‌, അമേരിക്കന്‍ ഇടപെടല്‍ എന്നൊക്കെയുള്ള സഖാക്കന്മാരുടെ കൂടെകൂടെയുള്ള പ്രസ്താവന വായിച്ചപ്പോള്‍ ഈ സംശയം തോന്നിയിരുന്നതാണ്‌. അമേരിക്കയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ അടവുനയമുണ്ടെന്ന്‌ രണ്ടാം അമര്‍ത്യസെന്‍ പറഞ്ഞതോടെ വിക്കിലീക്സിന്റെ കാര്യത്തില്‍ മുനീര്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ ഏവര്‍ക്കും ബോധ്യമായി. വിക്കിലീക്സ്‌ പറഞ്ഞതിനോട്‌ വിയോജിക്കാനും അമേരിക്കക്കെതിരെ നിലപാടെടുക്കാനും ഐസക്ജി തയ്യാറല്ല. ഇന്ത്യക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള ഐസക്കിന്റെ മക്കള്‍ ആര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന്‌ പൂജപ്പുര റിസോര്‍ട്ടിലെ എ സി ലൗഞ്ജിലിരുന്ന്‌ ഒരു പിള്ള ചോദിച്ചിട്ടുണ്ട്‌. അമേരിക്ക കൊള്ളാം, അവരുടെ സാമ്രാജ്യത്വം കൊള്ളില്ല, കൊക്കകോള കൊള്ളാം, അതിന്റെ കോണ്‍സണ്‍ട്രേറ്റു കൊള്ളില്ല, ചത്ത കോഴീന്റെ ചാറു കൊള്ളാം, അതിന്റെ ഇറച്ചി കൊള്ളില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ്‌ മനസിലാകുക? അമേരിക്കന്‍ എംബസിയിലെ സായിപ്പന്മാരെ കണ്ടത്‌ ശരിയായോയെന്ന്‌ ചോദിച്ചാല്‍ മനുഷ്യന്‍ മനുഷ്യനെ കാണുന്നതില്‍ എന്ത്‌ തെറ്റെന്നു മറുചോദ്യം. പാവം ബര്‍ളിന്‍ , ഒരു മനുഷ്യന്‍ പോലുമല്ലാതായിരിക്കുന്നു! പകരം ജോണ്‍ ബ്രിട്ടാസാണ്‌ യഥാര്‍ത്ഥ മനുഷ്യന്‍ .
ജോണ്‍ ബ്രിട്ടാസിന്‌ ആരെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു ചാനല്‍ സ്വന്തമായുള്ളവന്‌ ഏത്‌ നാറ്റക്കേസും എഴുന്നള്ളിക്കാം. സമരം ചെയ്യാനും തല്ലിപ്പൊളിക്കാനും അവസരം പാര്‍ത്തുനടക്കുന്ന തൊഴിലില്ലാപടയുള്ളപ്പോള്‍ ചാനല്‍ മുതലാളി വിചാരിക്കുന്നതു നടപ്പിലാകും. ജോണ്‍ ബ്രിട്ടാസിന്‌ ആരെയും പേടിക്കാനില്ല, ‘വെറുക്കപ്പെട്ടവന്‍’'കൂടെയുണ്ട്‌. ഫുട്ബോള്‍ മേളക്ക്‌ കുറച്ച്‌ തുക ചോദിച്ചാല്‍ 60 ലക്ഷം കൊടുക്കും. പി.ടി. ഉഷ സ്കൂള്‍ നടത്തിപ്പിന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഒരു കോടി കൊടുക്കും. അങ്ങനെയുള്ള വ്യക്തി കൂടെയുള്ള ബ്രിട്ടാസിന്‌ ആരെ ഭയപ്പെടണം? അതുകൊണ്ട്‌ ആരെ വേണമെങ്കിലും ‘ജന്മനാ വിഭാഗീയന്‍’' എന്നോ ‘ജന്മനാ വിദേശി’യെന്നോ വിളിക്കാം. കളിക്കുന്നെങ്കില്‍ തരത്തില്‍ കളിക്കണം. വെറുതെ ബാറ്റും പിടിച്ചു നിന്നാല്‍ പോരാ, ബൗള്‍ ചെയ്യുന്നത്‌ ബ്രിട്ടാസാണ്‌. സ്റ്റുഡിയോക്കകത്ത്‌ ‘നമ്മള്‍ തമ്മില്‍ ’, പുറത്തും ‘നമ്മള്‍ തമ്മില്‍ .’
-കെ .എ. സോളമന്‍
Janmabhumi daily dated 12-9-2011

Saturday 10 September 2011

To Std VIIA Kandamangalam HSS

മനോഹരമായിരിക്കുന്നു  ഓണക്കവിതകള്‍ എല്ലാം . ലിന്റ, ടിനു, അനുമോള്‍ , സവിത, ഹരീഷ്, ആതിര ബാബു, ബിനിത, വിഷ്ണുപ്രിയ, ജെനിമോള്‍., പിന്നെ നിങ്ങളുടെ സാര്‍ പ്രശാന്തിനും, എന്റെ ഓണാശംസകള്‍.  ഞാന്‍ ആരെന്നു അറിയേണ്ടേ ? നിങ്ങളുടെ സ്കൂളില്‍ നിന്ന് പണ്ടു പണ്ടു, അതായത് 1968 - ല്‍ പത്താം ക്ളാസ് പഠിച്ചിറങ്ങിയ ഒരു 'സാര്‍ '
View K A Solaman Blog

പ്രണയത്തിലെ അഭിനയം പ്രധാന കാര്യമാണെന്ന്‌ നടി ജയപ്രദ








കൊച്ചി: പ്രണയം എന്ന സിനിമയിലെ അഭിനയം തന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ സംഭവമാണെന്ന്‌ പ്രണയത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടി ജയപ്രദ പറഞ്ഞു. ഈ സിനിമയിലെ അഭിനയംകൊണ്ട്‌ മാത്രം ജനമനസ്സുകളില്‍ തനിക്ക്‌ പത്ത്‌ വര്‍ഷംകൂടി ജീവിക്കാനാകും. ഭാഷ വശമില്ലാതിരുന്നിട്ടും മോഹന്‍ലാലിനോടും അനുപംഖേറിനോടുമൊപ്പം വിജയകരമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌. നല്ല തിരക്കഥയുണ്ടെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജയപ്രദ പ്രസ്ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസില്‍ പങ്കെടുത്തുകൊണ്ട്‌ അഭിപ്രായപ്പെട്ടു.

Comment: വയസ്സാന്‍കാലത്ത് ഇവിടെ പ്രണയം അഭിനയിച്ചു നടന്നോ. അവിടെ അമര്‍സിംഗ് അകത്തായി .
-കെ എ സോളമന്‍

Wednesday 7 September 2011

Happy Onam to all !






Happy Onam to all !

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം കൂട്ടരുത് ?








ഞാന്‍ കേരള സര്‍ക്കാരിന്റെ ഒരു പെന്‍ഷന്‍കാരന്‍ ആണെന്ന് സൂചിപ്പിക്കട്ടെ. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട യാതൊരു ആവശ്യും ഇല്ല .സര്‍ക്കാരിന്റെ സമ്പത്തു സംരക്ഷിക്കേണ്ടതു പെന്‍ഷന്‍ പ്രായം നീട്ടിക്കൊടുത്തു കൊണ്ടല്ല, പകരം വികസന കാഴ്ചപ്പാട്‌ വിപുലീകരിച്ചു ആവണം .

സര്‍വീസിലുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. മരിക്കുന്നത് വരെ കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്ന ഏക ആഗ്രഹം മാത്രമേ ഇവര്‍ക്കുള്ളൂ . ജോലിഅന്വേഷിച്ചു നടക്കുന്ന സ്വന്തംമക്കളെ ക്കുറിച്ചു പോലും ഇവര്‍ ചിന്തിക്കുന്നില്ല . 55 -ല്‍ പിരിയുന്ന ഒരുത്തന്റെ കുടുംബം ഒരിക്കലും തകര്‍ന്നു പോവില്ല. പുതുതായി ഒരാള്‍ ജോലിക്കു കയറിയാല്‍ , അതിനു അവസരമുണ്ടാക്കി ക്കൊടുത്താല്‍ ഒരു കുടുംബം രക്ഷപെടുകയും ചെയ്യും.

പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു പറയുന്നത് വാചകമടിയാണ്. ഏതു യന്ത്രവും അതിന്റെ മിനിമം എഫിഷ്യന്സിയില്‍ പ്രവര്‍ത്തിക്കുമെന്നു പറയുന്നത് സര്‍ക്കാര്‍ യന്ത്രത്തിനും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 20 - ശതമാനത്തിന്റെ അദ്ദ്വാനം ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മുന്നോട്ടു പോവുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടി ഇതിനു മാറ്റം വരുത്താമെന്നു പറയുന്നത് വിഡ്ഢിത്തം . മാര്‍ച്ച് 31 - ലേക്കുള്ള വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം . ഇതിനു സമമായിട്ടുള്ളത് ഈ ഏര്‍പ്പാട് കൊണ്ടുവന്ന മന്ത്രിയുടെതന്നെ റോഡിലെ കുഴി എണ്ണല്‍ പ്രക്രിയ ഒന്നു മാത്രമാണ്.

റിട്ടയര്‍ ചെയ്തവര്‍ക്കു ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു വിഷമമുണ്ടെങ്കില്‍ അവരെ വെടി വെച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ ഇതു പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി ബാധകമാക്കണം . 80 - പിന്നിട്ട ചില രാഷ്ട്രീയ നേതാക്കള്‍ ഊര്ജസ്വലതയോടെ ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനെ 55 -ല്‍ പറഞ്ഞുവിടുന്നത്‌ ന്യായമാണോ എന്നാണു മറ്റൊരു ചോദ്യം. 55 -കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളോ ? മറ്റൊരു ജോലിയം പറ്റിയില്ലെങ്കില്‍ രാഷ്ട്രീയം കളിക്കട്ടെ. എന്തിനു പാവപ്പെട്ട യുവാക്കളുടെ അവസരം നശിപ്പിക്കുന്നു, അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു ? ഇതര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ഉം മുകളിലുമാണ് , അതുകൊണ്ട് ഇവിടെയും കൂട്ടണമെന്നാണ് മറ്റൊരു വാദം. തൊഴിലില്ലാപ്പട അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ് ഇവിടെ എന്നു ഇക്കൂട്ടര്‍ അറിയുന്നതു നന്ന്.

കള്ളു കച്ചവടത്തിലും മറ്റുമായി സര്‍ക്കാരിനു ഒത്തിരി വരുമാനമുള്ളപ്പോള്‍ എന്തിനു പെന്‍ഷന്‍ പ്രായം കൂട്ടിലാഭ മുണ്ടാക്കുന്നു? എന്തിനു അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നം തല്ലിക്കെടുത്തുന്നു ?

- കെ എ സോളമന്‍

Tuesday 6 September 2011

മായാവതിയുടെ ചെരുപ്പ് !









വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്നും തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വിക്കി ലീക്‌സ് രേഖകള്‍ പുറത്തുവിട്ടതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. ഇത് തന്നെയാണ് മുനീറും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറയുന്നത് . അസാഞ്ജി സായിപ്പിന്റെ മാത്രമല്ല മൊത്തം ജനത്തിന്റെയും മാനസിക ആരോഗ്യനില പരിശോധിക്കാന്‍ ആവശ്യപ്പെട്ടാലോ ? അവരാണല്ലോ മായാവതിയുള്‍പെടെയുള്ള നേതാക്കളെ തെരഞ്ഞെടുത്തുവിടുന്നത്.

-കെ എ സോളമന്‍

Friday 2 September 2011

വായനയുടെ ഫലം-ഷേണായി കഥ -കെ എ സോളമന്‍







പുസ്തകം വായിച്ചു കൊണ്ടിരുന്ന ഷേണായിസാര്‍ മകന്‍ ലിറ്റില്‍ ഷേണായിയോട് :

" എട, ഞാന്‍ എത്ര തവണ നിന്നോട് പറഞ്ഞു വായനയുടെ മഹത്വത്തെ ക്കുറിച്ച് . എന്നിട്ടും നീ വായിക്കാറില്ല. പകരം ടി വി കാണും . വായനയുടെ മഹത്വം മനസ്സിലാക്കാന്‍ ഈ ലക്കം 'പിറവി ന്യൂസ്‌ 'വായിക്കണം . അതിലെ 'എന്റെ വായന ' പ്രത്യേകം ശ്രദ്ധിക്കുകയും വേണം . പുസ്തകങ്ങളിലെ എന്‍ ബി എസ് മുദ്ര നോക്കി വായിക്കുകയെന്നത് തന്റെ ആവേശമായിരുന്നുവെന്നാണ് മന്ത്രി സുധാകരന്‍ പറയുന്നത് ,ഒരു ദിവസം ഒരു പുസ്തകം, അതായിരുന്നു കണക്ക് ".

""അപ്പോള്‍ അച്ഛാ അദ്ദേഹം ആശുപത്രിയില്‍ പോയിട്ടില്ലേ
" അതെന്താടാ, അങ്ങനെയൊരു ചോദ്യം ? "
"അല്ലച്ച, ചേര്‍ത്തലയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉത്ഘാടനം ചെയ്തു അദ്ദേഹം പറയുകയാ ,ഡോക്ട്രര്‍മാര്‍ നീതി സ്റൊറിലേക്ക് മരുന്നിന്റെ ചീട്ടു എഴുതിക്കൊടുക്കുന്നില്ലെന്ന് . ഏതെങ്കിലും ഡോക്ടര്‍ കരിയില്‍ സ്റൊഴ്സ് എന്ന് എഴുതുമോ അച്ഛാ "
" നീ അനാവശ്യമായി ചിന്തിക്കുന്നതെന്തിന് ? എന്‍ ബി എസ്സിന്റെ പുസ്തകങ്ങളില്‍ മരുന്നു കടകളെക്കുറിച്ചുള്ള ഭാഗങ്ങലില്ല. ദിവസവും ഓരോ പുസ്തകം വായിക്കുമ്പോ മറ്റു കാര്യങ്ങള്‍ അറിഞ്ഞെന്നും വരില്ല. എന്നു കരുതി നീ പുസ്ടകം വായിക്കാതിരിക്കരുത് " .
മൂത്ത ഷേണായി പുസ്ടകം മടക്കി വെച്ചു ടി വി ഓണ്‍ ചെയ്തു.

-കെ എ സോളമന്‍