Friday 27 November 2015

അതുരവിപിള്ള, ഇതുമഞ്ജുപിള്ള !

rp2

രവിപിള്ളയുടെ മകളുടെ കല്യാണത്തിന് മഞ്ജുവാരിയരുടെയും ശോഭനയുടെയും നൃത്തം

Sunday 15 November 2015

ബര്‍മുഡാ കള്‍ച്ചര്‍





സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സംഭവിച്ച മാറ്റം ചർച്ച ചെയ്തു ചെയ്തു പുരുഷൻമാർക്കു വസ്ത്രം വേണ്ടാത്ത അവസ്ഥയായി. നെഞ്ചത്തും പുറത്തും അല്പം ദശവെച്ചു പോയാൽ ഹിന്ദി നsന്മാരെ പോലെ ഷർട്ടു ധരിയ്ക്കില്ല  ചെറുക്കന്മാർ.  സിക്ക് സ് പാക് പ്രദർശനത്തിന്റെ പേരിൽ ബർമുഡായെന്നുവിളിയ്ക്കുന്ന അണ്ടർവെയർ മാത്രമാണ് ഉണ്ടന്നു കരുതുന്ന നാണം മറയ്ക്കാന്‍ ഇവർക്കുള്ളഏക മാർഗ്ഗം.
പണ്ട്‌ പ്രീ ഡിഗ്രി കാലത്തെ ഒരു സംഭവം ഓർത്തു പോകുന്നു. ക്ളാസ്സിൽ പുതുതായി എത്തിയവരിൽ  മുണ്ടുടുത്തവരും ട്രവുസർ കാരുമുണ്ട്.പാന്റ്സ് ധരിച്ചവർ വിരലിലെണ്ണാൻ മാത്രം. ട്രൗസർ ധരിച്ചവരെ അടുത്തു വിളിച്ചു പ്രിൻസിപ്പാൾ  സാർ ചെവിയിൽ പറഞ്ഞു കൊടുക്കും ,നാളെ മുതൽ വരുമ്പോൾ ട്രൗസറിനു പുറമേ ഒരു മുണ്ടു കൂടി ചുറ്റാൻ. ഇത്തരം നല്ല കാര്യങ്ങൾ പറയാൻ ഇന്നു അധ്യാപകർ ഇല്ലാത്തതും അതു കേൾക്കാൻ ബർമു ഡാ വാഹകർക്കു കഴിയാത്തതും വലിയ വ്പ്രതിസന്ധിയാണ്. 
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്' കമ്മിറ്റിക്കു പുരുഷൻമാരുടെ വസ്ത്രധാരണം സംബന്ധിച്ചു നിർദ്ദേശങ്ങൾ ന ൾകാം. പൊതുനിരത്തിൽ ശല്യമുണ്ടാക്കുന്നവരെ പ്രോസിക്യൂട്ടു ചെയ്യാൻ പഞ്ചായത്ത് ആക്ടിൽ വകുപ്പുണ്ട്.

കെ. എ. സോളമൻ



Friday 6 November 2015

ഇങ്ങനെയും ഒരു മാര്ഗ്ഗം - കഥ- കെ എ സോളമന്‍






വലിയ കോളേജായതുകൊണ്ടു ഓഫീസ് ഒരിടത്തും ഡിപ്പാര്ട്മെ ന്റ്- സ്റ്റാഫ് റൂഫ് റൂമുകള്‍ പലയിടങ്ങളിലുമാണ്. സ്റ്റാഫ് റൂമില്‍ നിന്നു കോളേജ് ഓഫീസ് വരെ ചെന്നു കാര്യം തിരക്കി തിരികെ എത്തണമെങ്കില്‍ കുറഞ്ഞത് അര മണിക്കൂര്‍ വേണം. ആ സമയം മുഴുവന്‍ രാഷ്ട്രീയം പറയാം. അതുകൊണ്ടു ആരും കസേരയില്‍ നിന്നു എഴുന്നേല്ക്കാറില്ല.
മൊബൈലുകള്‍ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ല. അങ്ങോട്ട് മൊബൈലില്‍ വിളിച്ചാല്‍ വിളി കേള്ക്കു ന്നവനും കാശു പോകുന്ന കാലം. ഒരു പത്രാസിന് വേണ്ടി ഇന്റര്കോംഫ കോളേജില്‍ സ്ഥാപിച്ചിരുന്നു. മുടക്ക് മുതലുപോലും ലഭിക്കാതെ ആ സാധനം പിന്നീട് ആക്രിക്കാരന് ചുമ്മാ കൊടുത്തു.
ഇന്റര്കോം പരാജയപ്പെട്ടതിന് കാരണംവിളിവന്നാല്‍ ആരും അറ്റന്റ്ചെയ്യാറില്ലെന്നത് തന്നെ. ഇന്റ ര്കോം ആരുംതന്നെ ഉപയോഗിച്ചിരുന്നില്ലായെന്ന് പറഞ്ഞുകൂടാ. ചില അറുബോറന്മാ്രായ അദ്ധ്യാപകര്‍ നേരംപോക്കിനുവേണ്ടി മുന്കൂകട്ടി പറഞ്ഞു വെച്ചതനുസരിച്ച് ഇന്റ്ര്കോേമിലൂടെ തമാശ പറയും, രസിക്കും. തമാശയുടെ വിഷയം മിക്കപ്പോഴും പരദൂഷണം തന്നെ. കറുത്ത സുന്ദരി ടീച്ചറിന്റെ വെളുത്ത ചെരുപ്പ്, വെളുത്ത ടീച്ചറിന്റെ ചുവന്ന ലിപ്സ്റ്റിക്കു തുടങ്ങിയവയാണ് വിഷയങ്ങള്‍ .
പ്രിന്സിപ്പല്‍ വിളിച്ചാലും ആരും ഫോണ്‍ എടുക്കില്ല. “ക്ലാസിലായിരുന്നു” എന്ന മറുപടി അദ്ദേഹംചോദിക്കുന്നെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി.നൂറുകൂട്ടം കാര്യങ്ങള്കൊടുവില്‍ ഇത് ചോദിക്കാന്‍ അദ്ദേഹത്തിന് എവിടെ നേരം.?
ഓഫീസ് സ്റ്റാഫിനാണെങ്കില്‍ അവരാണ് കോളേജ് നടത്തിപ്പിന്റെ ആണിക്കല്ല് എന്നാണ് വിചാരം. സാറന്മാ്ര്‍ എന്തു ചോദിച്ചാലും കൃത്യമായ മറുപടി കൊടുക്കില്ല. കാല് പിടിച്ചാലാണ് വല്ലപ്പോഴുമൊരിക്കല്‍ പി എഫ് ലോണ്‍ എടുക്കാന്‍ പോലും സഹായിക്കുന്നത്. നേരിട്ടു ചോദിച്ചാല്‍ മറുപടി തരാത്തവര്‍ എങ്ങനെയാണ് ഇന്റെര്കോപമില്‍ സംസാരിക്കുക? അതുകൊണ്ടു തന്നെ ഓഫീസിലെ ഇന്റെര്കോം എപ്പോഴും എന്ഗേുജിട് ആണ്. റെസീവര് എടുത്തു താഴെ വെച്ചാല്‍ എന്ഗേരജിടു ടോണ്‍ എന്ന “ബീഫ് ബീഫ്” മാത്രം.
ഓഫീസ് സൂപ്രണ്ടിനാണെങ്കില്‍ ജൂനിയര്‍ അദ്ധ്യാപകരെ കണ്ണിന് കണ്ടുകൂടാ. സൂപ്രണ്ടിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നെന്നും അതവര്‍ പറഞ്ഞു നടക്കുന്നുവെന്നതുമാണ് ഈ നീരസത്തിന് പിന്നില്‍.
പിന്നെ എങ്ങനെയാണ് ഓഫീസിലെ വിവരങള്‍ അറിയുന്നത്? എന്തെങ്കിലും ഒരു മാര്ഗം വേണ്ടേ? ഒത്തിരി ആലോചിച്ചതിന് ശേഷമാണ് ഏവര്കും ശരിയെന്നു തോന്നിയ മാര്‍ഗ്ഗം. രാജന്‍ നായര്സാര്‍ കണ്ടു പിടിച്ചത്?
എല്ലാമാസവും മൂന്നാം തീയതിയാണ് ശമ്പളം ലഭിക്കുക. ശമ്പള ബില്‍ എഴുതുന്ന ക്ലാര്ക്വ തോമാചേട്ടന്റെയും, അത് ഡി ഡി ഓഫീസില്‍ എത്തിക്കുന്ന കോശിയുടെയും ബില്‍ ഒപ്പിടുന്ന ഡി ഡി യുടെയും സൌകര്യമനുസരിച്ച് ശമ്പള വിതരണം ഒരാഴ്ചയോ രണ്ടാഴ്ചയോ നീളും. ഈ ദിവസങ്ങളിലെല്ലാം ഓഫീസില്‍ ചെന്നു “ശമ്പളം വന്നോ വന്നോ?” എന്നു ചോദിക്കുന്നതിലെ പ്രയാസം ഒഴിവായിക്കിട്ടുകയെന്നത് എല്ലാവരുടെയും ആഗ്രഹ മായിരുന്നു.
കോളേജിലെ ഒട്ടു മിക്ക നവീനാശയങളുടെയും ഉപഞ്ജതാവ് രാജന്‍ നായര്‍സാര്‍ തന്നെ.
“ശമ്പളം വന്നോ എന്നറിയാണ്‍ നിങ്ങള്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഓഫീസില്‍ കോശി നില്പ്പുുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി”
“ അതെങ്ങനെ സാര്‍?” സംശയം ജോസ് മാത്യു സാറിന്റെതാണ്.
കോളേജില്‍ ശമ്പളം വിതരണം ചെയ്യുന്നത് റവ. സിസ്റ്റര്‍ റോസ് ആണ്. തന്റെ കയ്യില്‍ നിന്നാണ് ശമ്പളം ഏവര്‍ക്കും കൊടുക്കുതെന്നാണ് സിസ്റ്ററിന്റെ വിചാരം. ആദ്യമൊക്കെ ഇങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നതാണ്. രാജന്‍ നായര്‍ സാര്‍ ഒരിക്കല്‍ പറഞ്ഞതനുസരിച്ചാണ് സിസ്റ്റര്‍ക്കു ഇങ്ങനെയൊരു വിചാരമുണ്ടായത്.
“ ഓഫീസിലെത്തിയ ശമ്പളം വിതരണം ചെയ്യുന്നതിന് മുന്പ് ആരെങ്കിലും എടുത്തോണ്ടു പോയെന്നു കരുതുക.. ഹെഡ് അക്കൌണ്ടന്റ് ആയ സിസ്റ്റര്‍ തന്നെ കയ്യില്‍ നിന്നു കൊടുക്കേണ്ടെ?”
അത് ശരിയാണെന്ന് സിസ്റ്റെറിന് തോന്നി. അന്ന് മുതലാണ് തന്റെ കയ്യില്‍ നിന്നാണ് എല്ലാവര്ക്കും ശമ്പളം നല്കുിന്നതെന്ന് സിസ്റ്ററിന് വിചാരമുണ്ടായത്.
“ ശമ്പളം വന്നാല്‍ കോശി, സിസ്റ്റര്‍ റോസ്സിന്റെ അടുത്തു നില്പ്പു ണ്ടാവും. നാക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചാണ് കോശി നില്‍ക്കുന്നതെങ്കില്‍ ശമ്പള വിതരണം തുടങ്ങി എന്നു മനസ്സിലാക്കണം. റവന്യൂ സ്റ്റാമ്പ് ഓരോന്നായി കീറി കോശി സിസ്റ്ററെ ഏല്പിക്കും, സിസ്റ്ററാകട്ടെ സ്റ്റാംപ് കോശിയുടെ നീട്ടിയ നാവില്‍ അമര്ത്തി യതിന് ശേഷം ആക്യിറ്റന്സ് രജിസ്റ്ററില്‍ ഒട്ടിക്കും. എല്ലാവരും ശമ്പളം വാങ്ങി തീരുന്നതു വരെ ഈ പരിപാടി തുടരും. അപ്പോള്‍ ശമ്പളം വന്നോയെന്ന് ആരോടും ചോദിക്കേണ്ടി വരില്ല.” രാജന്‍ സാര്‍.
“ കോശിയുടെ നാവ് ഇടയ്ക്കു ഉണങ്ങിപ്പോയാലോ സാര്‍?” സംശയം ജോസ് മാത്യു വിന്റേതു തന്നെ.
“ പണം കണ്ടാല്‍ നാവില്‍ വെള്ളമൂറുന്നതല്ലാതെ ഒരുത്തന്റെ നാവും ഉണങ്ങിപ്പോവില്ല ജോസേ----?
രാജന്‍ നായര്‍ സാര്‍ പറഞ്ഞത് ശരിയാണെന്ന് തുടര്ന്നു ള്ള ശമ്പള വിതരണ ദിവസങ്ങളില്‍ ഏവര്ക്കും ബോധ്യമായി.
ഇക്കഥ യഥാര്ത്ഥ ത്തില്‍ സംഭവിച്ചതല്ലെന്നും രാജന്‍ നായര്‍സാറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ കെട്ടുകഥയാണെന്നും വിശ്വസിക്കാനാണ് നിലവിലെഅദ്ധ്യാപകരില്‍ കൂടുതല്‍ പേര്ക്കും താല്പര്യം.
കെ എ സോളമന്‍