Wednesday 20 October 2021

അങ്ങനെയൊരാളില്ല, സർ


കഥ - കെ എ സോളമൻ

ഇത് വായിക്കുന്നവർ ഇത്തരത്തിലുള്ള പല കഥകളിലെയും കഥാപാത്രങ്ങളായി എപ്പോഴെങ്കിലും അവതരിപ്പിട്ടുണ്ടാവാം. അതുകൊണ്ട് കാലിക പ്രസക്തി ഉണ്ട് .

ഞങ്ങളുടെ കോളേജിൽ ഫ്രാൻസിസ്  പാറക്കൽ എന്ന ലണ്ടൺ റിട്ടേൺ സർ പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ നടന്ന സംഭവമാണ്.  പാറക്കൽ സാറിന്റെ കാലഘട്ടം കോളജിന്റെ സുവർണ്ണ കാലം എന്നു പറയാം. ഞങ്ങൾ അധ്യാപകരൊക്കെ പഠിപ്പിക്കുന്നതിനൊപ്പം  ഇംഗ് ളിഷിൽ പരസ്പരം സംസാരിക്കാനും തുടങ്ങിയത്. അക്കാലത്താണ്. സാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ഇംഗ്ലീഷിലായിരുന്നു. കൈ കഴുകൽ അല്ല ഹാൻഡ് വാഷ് ആയിരുന്നു അദ്ദേഹത്തിന്റെ രീതി.

കോളജിൽ ഞങ്ങളോടൊപ്പം  ജോലി ചെയ്തിരുന്ന ആംഗ്ലോ-ഇന്ത്യൻ കാരനായ ഒരു പിയൂൺ ഉണ്ടായിരുന്നു. പേരു് ഗിൽബർട്ട് ഓസ്റ്റിൻ കൊറിയ. കൊറിയയുടെ മാതൃഭാഷ ഇംഗ്ലീഷ് ആയതിനാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന പ്രിൻസിപ്പലിനോട്  അദ്ദേഹത്തിന് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നു. പ്രിൻസിപ്പലിന് തിരിച്ചും അങ്ങനെ ആയിരുന്നുവെന്നു വേണം കരുതാൻ
ഞങ്ങൾ അധ്യാപകർക്ക് ചെയ്യാൻ കഴിയുന്ന തിലും നന്നായി അവർ രണ്ടാളും സായിപ്പിന്റെ ഭാഷയിൽ കമ്യൂണിക്കേഷൻ നടത്തുമായിരുന്നു.

 എൻറെ ഡിപ്പാർട്ട്മെൻറിലെ ഒരു അധ്യാപകനായിരുന്നു ദിവാകരൻ ആചാരി. കോളജിന്റേത് ന്യൂനപക്ഷ മാനേജ്മെന്റ് ആയിരുന്നെങ്കിലും അധ്യാപക നിയമനത്തിൽ  മെറിറ്റിന് വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്. അതു കൊണ്ട് ലത്തീൻ ക്രിസ്ത്യാനികൾക്കൊപ്പം അവിടെ ആശാരിയും നമ്പൂതിരിയും ഷേണായിയും പെന്തക്കോസ്ത്യം നായരുമൊക്കെ അധ്യാപകരായി ഉണ്ടായിരുന്നു.

കമ്യൂണിക്കേഷൻ എളുപ്പമായതു കൊണ്ട് ഒരിക്കൽ പാറക്കൽ സാർ കൊറിയയോടു പറഞ്ഞു.
"ആസ്ക് മി ദിവാകരൻ  ആചാരി ടു മീറ്റ് മി "
എന്നു വെച്ചാൽ ആചാരി സാറിനെ കണ്ടു പറയണം പ്രിൻസിപ്പലിനെ ഒന്നു ചെന്നു കാണണമെന്ന്.

ഞങ്ങളുടെ  ഡിപ്പാർട്ട്മെൻറും പ്രിൻസിപ്പാളിന്റെഓഫീസും അടുത്തടുത്തായിരുന്നു. എന്തോ അത്യാവശ്യ കാര്യം പറഞ്ഞേൽപിക്കാനാണ്, ആചാരി സാർ വരുന്നതും നോക്കി പ്രിൻസിപ്പൽ കാത്തിരുന്നു.

അര കിലോമീറ്റർ അകലെ കോളേജ് ഗ്രൗണ്ടും കഴിഞ്ഞ് അച്ചൻമാരുടെ സെമിനാരി ഉണ്ട് .  അവിടെ കുറെ ആശാരിമാർ ചേർന്ന് കോളേജ് കെട്ടിടനിർമ്മാണത്തിന്  ആവശ്യമായ പണി ചെയ്യുന്നുണ്ടായിരുന്നു. ദിവാകരൻ ആചാരിയെ തിരക്കി കൊറിയ അങ്ങോട്ടുപോയി . അര മുക്കാൽമണിക്കൂർ കാത്തിരുന്നിട്ടും കൊറിയയെയും ആചാരിയെയും കാണാത്തതിനാൽ പ്രിൻസിപ്പലിന് ഉത്കണ്ഠയായി.  

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൊറിയ തിരികെയെത്തി പ്രിൻസിപ്പാളിനോട് പറഞ്ഞു.

" അങ്ങനെയൊരാളില്ല, സർ, ഞാൻ അവിടെ എല്ലാം തിരിക്കി . ഒരു നാരായണനാചാരി ഉണ്ട് , ഒരു ചെല്ലപ്പൻ ആചാരിയും ഉണ്ട്, മറ്റൊരാൾ തമ്പി ആചാരി. വേറെയും ചിലരുണ്ട്. പക്ഷെ  സാറു പറഞ്ഞ ദിവാകരൻ ആചാരി മാത്രം ഇല്ല . അത്രടം വരെ നടന്നു പോയത് കൊണ്ടാണ് തിരികെ എത്താൻ വൈകിയത്.

പ്രിൻസിപ്പൽ പാറക്കൽ സാറും ആംഗ്ളോ ഇന്ത്യൻ പീയൂൺ കൊറിയയും ഒന്നാം ഭാഷയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനാൽ.  ഇവരുടെ തുടർന്നുള്ള സംഭാഷണം കേട്ട് ചിരി നിയന്ത്രിക്കുന്ന ബന്ധപ്പാടിലായിരുന്നു  ഞാനുൾപ്പെടെ ഇടങ്ങേറു കണ്ടാസ്വദിക്കാൻ നടക്കുന്ന രണ്ടു മൂന്നുപേർ.

"തന്നെ പറഞ്ഞയച്ചഎന്നെ വേണം പറയാൻ" എന്നത് എങ്ങനെ ഇംഗ്ലീഷിൽ പറയാം എന്ന് അന്നാണ് എനിക്ക് ആദ്യമായി മനസ്സിലായത് .

കെ എ സോളമൻ

Sunday 3 October 2021

വിമുക്തി ക്ലബ്



അടുത്ത വർഷം ഗാന്ധിജയന്തിക്ക് മുന്നോടിയായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി ഗോവിന്ദൻ പറയുന്നു.. ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ഭീഷണിയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുന്നതിനാണിത്.

കുട്ടികൾ പോലും ഈ തിന്മയ്ക്ക് ഇരയാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നത് ശരിയാണ്. നേതാക്കളുടെ ഉദാസീനമായ സമീപനം മൂലമാണ് ഇത് സംഭവിച്ചത്. യുവാക്കൾക്ക് ബെവ്കോ വിൽപന പോയിന്റുകൾ സന്ദർശിക്കുന്നതിന് പ്രായ നിയന്ത്രണമുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കിയിട്ടില്ല. പോലീസിന്റെയും എക്സൈസിന്റെയും അലസമനോഭാവം ഈ സംസ്ഥാനത്തെ മയക്കുമരുന്ന് കച്ചവടക്കാർ ഒരു മേച്ചിൽ സ്ഥലമാക്കി.. ചില പോലീസ് ഉദ്യോഗസ്ഥർ പോലും മയക്കുമരുന്ന് വ്യാപാരികളുടെ ഏജന്റുമാരാണ്, അവർ ഈ വൃത്തികെട്ട ബിസിനസിൽ നിന്ന് വലിയ ലാഭം നേടുകയും ചെയ്യുന്നു.

കേരളത്തിലുടനീളം എണ്ണമറ്റ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ച ശേഷം, വിമുക്തി ക്ലബ്ബുകൾ കോമ്പസുകളിൽ തുറക്കുന്നത് പ്രയോജനപ്പെടില്ല. ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി അപകടകരമായ നിലയിലെത്തിയെന്ന് വിലപിച്ചുകൊണ്ട്. മയക്കുമരുന്ന്, മദ്യ കേസുകൾ സൗന്ദര്യവർദ്ധക ചികിത്സയിലൂടെ നിയന്ത്രിക്കാനാകില്ല, എന്നാൽ മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ കർശനമായ പോലീസ് നടപടി പ്ളാൻ ചെയ്താൽ. അതു ഗുണം ചെയ്യും.

കെ എ സോളമൻ