Wednesday 30 January 2013

പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍…


Photo: കല്ലെവിടെ....കല്ലെവിടെ.......
കണ്ടിട്ട് സഹിക്കണില്ലണ്ണാ


-> nalla chithrangalkum postukalkum vendi
Malayali Online LIKE cheyyuka 
<>


പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍- എന്ന വിഷയമാണ്‌ ഇന്നത്തെ കുറ്റവിചാരണയില്‍ നാം ചര്‍ച്ച ചെയ്യുന്നത്‌. പൂച്ചയ്ക്ക്‌ മണികെട്ടുമെന്നത്‌ വലിയ കുറ്റമാണ്‌. പൂച്ചയുടെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമാണ്‌. ഇതിന്‌ തക്കതായ ശിക്ഷ കൊടുക്കേണ്ടതുണ്ട്‌. നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച്‌ മണികെട്ടുന്നവര്‍ രക്ഷപ്പെടുന്ന ലജ്ജാവഹമായ കാഴ്ചയാണ്‌ നാം കാണുന്നത്‌. നിയമം നടപ്പിലാക്കേണ്ട സര്‍ക്കാര്‍ കൈയുംകെട്ടി കാഴ്ചക്കാരാകുന്നു.
സമൂഹമനസാക്ഷി ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്‌. നമ്മുടെ ചാനല്‍ ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ ഈ വിഷയമാണ്‌. നമ്മോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. മി. പോത്തന്‍ മത്തായി, ലോക വനിതാ ചെണ്ടമേളം വിദഗ്ധ സരോജിനിയമ്മ, കുടുംബശ്രീ പ്രവര്‍ത്തക കാര്‍ത്ത്യായനിപിള്ള, അവരുടെ ഭര്‍ത്താവ്‌ രാമന്‍ നായര്‍ എന്നിവര്‍ സംസാരിക്കുന്നു. അമേരിക്കയില്‍നിന്ന്‌ മിഷേല്‍ ഒബാമ, റഷ്യയില്‍നിന്ന്‌ മരിയ ഷറപ്പോവ എന്നിവരെ ഫോണിലും പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്ക്‌ ഫോണ്‍ നമ്പര്‍ 767676-ലും ഫേസ്ബുക്കിലും ട്വിറ്ററിലും ലിങ്ക്ഡ്‌ ഇന്നിലും മൈ സ്പേസിലും പ്രതികരിക്കാം.

“അപ്പോള്‍ അഡ്വ. പോത്തന്‍ മത്തായി, ‘പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍’- എന്ന വിഷയത്തെക്കുറിച്ച്‌ എന്താണ്‌ താങ്കളുടെ അഭിപ്രായം. ഈ വിഷയം സംബന്ധിച്ച്‌ ഒത്തിരി കേസുകള്‍ വിവിധ കോടതികളിലായി താങ്കള്‍ വാദിക്കുകയും ഒരു കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാലാണ്‌ താങ്കളോടുതന്നെ ആദ്യമായി ഈ വിഷയം സംബന്ധിച്ച്‌ ചോദിക്കുന്നത്‌.”

“ശരിയാണ്‌, ഞാന്‍ ഒരുപിടി ‘പൂച്ചയ്ക്ക്‌ മണികെട്ടുന്ന’ സംഭവം സംബന്ധിച്ച്‌ കോടതികളില്‍ വാദിക്കുകയും എല്ലാ കേസുകളും തോറ്റുകൊടുക്കുകയും ചെയ്തിട്ടുണ്ട്‌. പൂച്ചയ്ക്ക്‌ മണികെട്ടുക എന്നത്‌ പൂച്ചയുടെ മനുഷ്യാവകാശത്തിലുള്ള ഒരു കടന്നുകയറ്റമാണ്‌. നമ്മുടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇതൊന്നും കാണാത്തതെന്താണെന്നാണ്‌ എന്റെ സംശയം. ഒരുപക്ഷേ അവര്‍ക്ക്‌ ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ പകരം മറ്റ്‌ ചില വിഷയങ്ങളിലാവും താല്‍പ്പര്യം. പൂച്ചയ്ക്ക്‌ മണികെട്ടുന്ന കുറ്റവാളികളെ തൂക്കിലിടണമെന്ന വാദത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ജീവിതാവസാനംവരെ ജയിലിലടയ്ക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല. ചപ്പാത്തിയും കോഴിക്കറിയും ചാനല്‍ കാഴ്ചകളും ജീവിതാവസാനംവരെ ആസ്വദിക്കുക, അതും ഒരുവിധ ചെലവുമില്ലാതെ, വളരെ നല്ല കാര്യമാണത്‌.”

“ശരി പോത്തന്‍ മത്തായി, ഞാന്‍ താങ്കളിലേക്ക്‌ വരികയാണ്‌. ലോക തായമ്പക വിദഗ്ധ സരോജിനിയമ്മയ്ക്ക്‌ എന്തുണ്ട്‌ പറയാന്‍ എന്നത്‌ ശ്രദ്ധിക്കാം. ഹലോ സരോജിനിയമ്മ, കേള്‍ക്കാമോ, കേള്‍ക്കാന്‍ പാടില്ല, എന്താ ചെവിക്ക്‌ പൊട്ടുണ്ടോ, കേള്‍ക്കാമെന്നോ, എങ്കില്‍ പറ, പൂച്ചയ്ക്ക്‌ മണികെട്ടുന്നത്‌ കുറ്റകരമാണോ? ”
“വലിയ കുറ്റമെന്ന്‌ മാത്രമല്ല, കൊലപാതകത്തേക്കാള്‍ ഭയങ്കരമാണ്‌. മണികെട്ടുമ്പോള്‍തന്നെ ഒരു പൂച്ച മരിച്ചുകഴിഞ്ഞു. പിന്നെ പെനിട്രേഷന്‍ ഉണ്ടോ, മണികെട്ടിയപ്പോള്‍ ചരടുകൊണ്ട്‌ തൊലി മുറിഞ്ഞോ, മുറിഞ്ഞഭാഗം ഡെറ്റോളിട്ട്‌ കഴുകിയോ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരു പ്രസക്തിയുമില്ല. ഒരു നിയമംകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ സാമൂഹിക അവബോധമാണ്‌, മണി കെട്ടിയോ, മണികെട്ടാന്‍ ശ്രമിച്ചോ, അതിന്‌ ബലാല്‍ക്കാരം വേണ്ടിവന്നോ, എന്നതൊക്കെ കൃത്യമായി തെളിയിക്കുക വിഷമകരമാണ്‌. പൂച്ചകളുടെ അവകാശം ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്‌.”
“സരോജിനിയമ്മ, ഞാന്‍ ഇടപെടുകയാണ്‌, ഒരു പ്രേക്ഷകന്‍ ലൈനിലൂടെ”.

“ആരാണ്‌, എന്താണ്‌ താങ്കള്‍ക്ക്‌ പറയാനുള്ളത്‌?”
“ഇത്‌ ഞാന്‍, ഷാജഹാന്‍, മലപ്പുറത്തുനിന്ന്‌ വിളിക്കുന്നു. അതേയ്‌ ഒരു പൂച്ചയും അസമയത്ത്‌ പുറത്തിറങ്ങരുത്‌, അങ്ങനെ ഇറങ്ങുന്നതുകൊണ്ടാണ്‌ മണി….”
“തികച്ചും യുക്തിരഹിതമായ മറുപടിയാണ്‌ പ്രേക്ഷകന്റേത്‌. പൂച്ചകള്‍ പുറത്തിറങ്ങരുത്‌ എന്നത്‌ പിന്തിരിപ്പന്‍ ആശയമാണ്‌, ഇതാ നമുക്ക്‌ ഒരു ഇന്റര്‍നാഷണല്‍ കോളുണ്ട്‌, വൈറ്റൌസില്‍ നിന്നാണെന്ന്‌ തോന്നു, അതേ മിഷേല്‍ ഒബാമ, ഹലോ മിസിസ്‌ ഒബാമ… ലൈനില്‍ എന്തോ തകരാറുണ്ട്‌. ഒബാമയിലേക്ക്‌ നമുക്ക്‌ തിരികെവരാം.”

“ഹലോ ക്യാര്‍ത്ത്യായനിഅമ്മ, കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടുന്ന സംഭവം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ എന്താണ്‌ അഭിപ്രായം”.

“ഒത്തിരി സംഭവങ്ങള്‍ ഉണ്ട്‌, ലോക്കല്‍ നേതാക്കള്‍ തുടങ്ങി സംസ്ഥാന നേതാക്കള്‍വരെ മണികെട്ടുന്നുണ്ട്‌. പക്ഷേ പലതും പുറത്തുവരുന്നില്ലെന്നേയുള്ളൂ, ഞാന്‍ തന്നെ നേരിട്ടുകണ്ട ഒരു സംഭവം…”

“കാര്‍ത്ത്യായനിയമ്മ, സമയക്കുറവുകൊണ്ട്‌ ഞാന്‍ ഇടപെടുകയാണ്‌. താങ്കളുടെ ഭര്‍ത്താവ്‌ രാമന്‍ നായരും കൂടെയുണ്ടല്ലോ, അദ്ദേഹത്തിന്‌ എന്തെങ്കിലും പറയാന്‍ കാണും, ഹലോ രാമന്‍നായര്‍”

“അമ്പത്‌ ശതമാനം പൂച്ചകള്‍ക്ക്‌ മണിയുണ്ടല്ലോ, പിന്നെന്തിനാ കൂടുതല്‍ മണികെട്ടുന്നത്‌”. ശരിയാണ്‌, രാമന്‍ നായര്‍ പറഞ്ഞത്‌, നമ്മുടെ ചര്‍ച്ച ഇവിടെ അവസാനിക്കുകയാണ്‌. പൂച്ചയ്ക്ക്‌ മണികെട്ടുന്നതിന്‌ ഏതുതരം ശിക്ഷ നടപ്പാക്കിയാലും നിലവിലെ സാഹചര്യത്തില്‍ മണികെട്ടുകയോ കെട്ടാതിരിക്കുകയോ ആവാം. അടുത്ത പരിപാടിയിലേക്ക്‌ കടക്കാം- ചര്‍ച്ച ഇവിടെ അവസാനിക്കുന്നു.

** കെ.എ.സോളമന്‍

Friday 11 January 2013

അമ്മേ പൊറുക്കുക-കവിത –കെ എ സോളമന്‍


Photo: GooD AFterNooN


പണ്ടൊരിക്കല്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
ചുണ്ടോട് ചേര്‍ത്തെന്നമ്മ ചിരിച്ചതും
പരിചിതര്‍ അല്ലെങ്കിലെന്തനിക്കെല്ലാരും  
തെളിവാര്‍ന്ന സ്നേഹത്തിന്‍ താരകങ്ങള്‍.  

അമ്മയറിഞ്ഞതും ചൊല്ലി “ നീ എങ്കുഞ്ഞേ
അവിവേക മൊട്ടൊന്നും കാട്ടിടാതെ.
ഈലോകമൊട്ടുമെ നന്നല്ല നോക്കുക
മാലോകരെല്ലാമേ  മാറിയിപ്പോള്‍ “

അമ്മയ്ക്ക് പറ്റിയബദ്ധംഎന്നോര്‍ത്തുഞാന്‍
ചെമ്മെതുടങ്ങിയെന്‍ യാത്രയപ്പോള്‍.
ജീവിതമാം ചെറു വഞ്ചിയില്‍ ഞാനിന്ന്
ദൂരങ്ങളിത്രയും പിന്നീടുംപോള്‍   

ഏകയാംപക്ഷിയെ ഞാന്‍ കണ്ടുവേടന്‍മാര്‍
ക്രൂരമായി അമ്പെയ്ത്ത് വീഴ്ത്തുന്നതും
നാട്ടിന്‍ വഴികളില്‍  കുഞ്ഞാടിന്‍രക്തവും
നാട്ടിന്‍പുറത്തെ കൊലവറി കോലവും  

വര്‍ഷങ്ങള്‍ ഏതാനും  പിന്നീട്ടു പിന്നിട്ടു
കൌമാര കൌതുകം കണ്ടുനടന്ന നാള്‍
കാലമാംകടലിന്റെ മയാമിക തീരത്ത്  
കാഴ്ചകള്‍ കാത്തിരുപ്പുണ്ടായിരുന്നു

കത്തിനശിച്ചോര പാര്ശ്വപ്പുരകളില്‍
പെണ്‍പണപിശാചുകള്‍ വാണിരുന്നു.
പിന്നേയും കണ്ടു ഞാന്‍ കൊലയുംകവര്‍ച്ചയും
ഉള്ളൂരികിപ്പോയ കാഴ്ചകളും

ബെസ്സിനകത്തെ ക്രൂരതയില്‍ എന്നുടെ
മസ്തിഷ്കം പോലും മരവിച്ചൊരുനേരം
മതിയായ് എനിക്കിനി കാഴ്ചകള്‍ ഒന്നുമേ
താങ്ങുവാനാവില്ല എന്‍ ഹൃത്ത് മന്ത്രിച്ചു

രക്ഷപ്പെട്ടോടുവാന്‍  മോഹിച്ചുവെങ്കിലും
രക്ഷക്കായ് വന്നില്ല ഒരു ദേവദൂതനും
മായാത്ത പുഞ്ചിരി താനേ മറന്നുപോയ്
അമ്മേ നീ ചൊന്നതു എത്ര സത്യം

കുഞ്ഞിളം കയ്യിലെ പൂവു കരിഞ്ഞുപോയ്
കുഞ്ഞോമനമുഖം വാടിത്തളര്‍ന്നു പോയ്
കരിന്തിരി കത്തിയ  ദീപം അണഞ്ഞുപോയ്
കാലത്തിന്‍ഗതി കീഴ്മേല്‍ മറിഞ്ഞ് പോയ്

അറിയേണ്ടേനിക്കിനി ലോകത്തിന്‍ കാഴ്ചകള്‍
മറക്കാന്‍ ശ്രമിക്കട്ടെ ഞാന്‍ കണ്ടതൊക്കെയും
അമ്മേ പൊറുക്കുക, ആ മടിയില്‍ ഉറങ്ങട്ടെ
ഉണരാതെ ഉണരാതെ ഒന്നൊന്നും ഓര്‍ക്കാതെ.

-കെ എ സോളമന്‍

Saturday 5 January 2013

KAS Life Blog: സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം-കെ എ സോളമന്‍

KAS Life Blog: സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം-കെ എ സോളമന്‍: ഇതൊരു വലിയ പ്രതിസന്ധിയാണ് ,  ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്...

സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം-കെ എ സോളമന്‍



Lovely













ഇതൊരു വലിയ പ്രതിസന്ധിയാണ്, ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല. അരിയില്ല,തുണിയില്ല, മണ്ണെണ്ണയില്ല ഗ്യാസ്സില്ല, ലോട്ടറിയുമില്ലെന്ന് വെച്ചാല്‍? സംസ്ഥാന ധനമന്ത്രി ഉടന്‍ ഉത്തരവായി, എല്ലാറ്റിനും മുപ്പത്തിന്റെ ടിക്കറ്റ് ആവശ്യത്തിന് അടിച്ചു കൊടുക്കാന്‍. ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് അടിച്ചടിച്ചു നടുവൊടിഞ്ഞ ഗവണ്‍മെന്‍റ് പ്രെസ്സ് ജീവനാക്കാര്‍ക്ക് അതോടെയാണ് നടൂ നിവര്‍ത്താനായത്.

30-നു പകരം ടിക്കറ്റ് വില 300 ആക്കണമെന്നതാണ് ധനമന്ത്രിയോടുള്ള രാമന്‍ നായരുടെ റിക്വെസ്റ്റ്, തെണ്ടുന്നെങ്കില്‍ അന്തസ്സായി തെണ്ടട്ടെ.

പാലമാണിക്ക്യത്തിന്റെ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം എന്നു കേട്ടപ്പോള്‍ അത്രയ്ക്കങ് നിരീച്ചില്ല. യുവാക്കള്‍ സര്ക്കാര്‍ ജോലിക്കു കാത്തുനില്‍ക്കാതെ സ്വയം സംരംഭകരാകണമെന്നതാണ് കേന്ദ്രമന്ത്രി ചിദംബരചെട്ടിയാര്‍ തൊട്ട് ഉമ്മന്‍ചാണ്ടിതൊട്ട് കുഞ്ഞുമാണിവരെയുള്ള സകല മന്ത്രിമാരുടെയും ഉദ്ബോധനം. വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി സ്വയം സംരംഭകത്വം നടത്തിയാലെ നാടു പുരോഗമിക്കൂ .യുവാക്കളുടെ കര്‍മശേഷി ഉയര്‍ത്താന്‍ എന്തുവേണമെന്ന് കണ്ടുപിടിക്കാന്‍ രാത്രി ഒന്‍പതിന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അധ്വാന വര്‍ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസംസാരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ആശയമാണ് സെസ് അഥവാ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം

യുവാക്കല്‍ക്ക് ഒത്തിരി കഴിവുകള്‍ ഉണ്ട്. അത് വേണ്ടപോലെ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ല. ചിലരെല്ലാം മദ്യപിച്ചു സ്വയം നശിക്കുമ്പോള്‍, മറ്റുചിലര്‍പണിക്കു പോകാതെ കവിത ചൊല്ലിയും കഥ വായിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്നു. 24 മണിക്കൂറും മൊബൈലില്‍ ചിലര്‍കെട്ടിമറിയുമ്പോള്‍ മറ്റുചിലര്‍ ഫേസ്ബുക്ക് ട്വിറ്റെര്‍ പോലുള്ള സാമൂഹ്യ തിന്മകളില്‍ ഏര്‍പ്പെട്ടു  സമയം പാഴാക്കുന്നു. യുവാക്കളുടെ വഴിവാണിഭത്തിന് അല്പം അടക്കം വന്നിട്ടുണ്ട് എന്താണെന്ന് വെച്ചാല്‍   മുന്പ് ഈ പണിക്കു  പോയവനെല്ലാം ഇപ്പോള്‍ അടിച്ചിലില്‍ വീണ മൂഷികന്ടെ അവസ്ഥയിലാണ്. അതുകൊണ്ടു ഈ യുവാക്കളെ വെറുതെ വിട്ടു കൂടാ, അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കണം, അതിനാണ് സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.

പദ്ധതിക്ക് പേര് ഇംഗ്ലീഷില്‍ തന്നെയാക്കാന്‍പല കാരണങ്ങളുണ്ട്. മലയാളത്തില്‍ പദ്ധതിക്ക് പറ്റിയ പേര് കൊടുക്കാന്‍ വാക്ക്  ഇല്ലായെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് കേരളത്തില്‍ നടക്കുന്ന എല്ലാ വെകിളിത്തരത്തിനും ഇംഗ്ലീഷ് ആണ് സ്വീകാര്യം. മലയാളസിനിമകളുടെ പേര് കേട്ടാല്‍ തന്നെ ഹോളിവുഡ് സിനിമയാണോ ഇറാനിയനാണോ എന്നു സംശയിക്കും. ‘22 ഫീമെയില്‍ കോട്ടയം മായാള സിനിമയാണെന്ന് ആരാ പറഞ്ഞത്? ഉടായിപ് ചാനലുകള്‍ അവരുടെ ഉഡായിപ് പരിപാടികള്‍ക്ക് പേര് കൊടുക്കുന്നതും ഇംഗ്ലീഷിലാണ്. ന്യൂസ്അറ്റ് എയിറ്റ്, നൈറ്റ് വിഷന്‍ , നൈറ്റ് എഡിഷന്‍ , വേള്‍ഡ് വിഷന്‍,റിപ്പോര്‍ട്ടര്‍ , ഗുഡ്നെസ്സ് എന്നൊക്കെ പറയുന്നതു ബി ബി സി പരിപാടികളാണെന്നു സംശയമുണ്ടോ?

നോക്കൂ, കുട്ടനാട്ടില്‍ പണ്ട് പറഞ്ഞു കേട്ടിരുന്ന പദ്ധതിയാണ് ഒരു നെല്ലും,ഒരു മീനും’. എന്തു ചെയ്യാം, പദ്ധതിയുടെ പേര് മലയാളത്തില്‍ ആയിപ്പോയി,അതുകൊണ്ടു വിജയിച്ചില്ല. ഇപ്പോള്‍ അവിടെ നെല്ലുമില്ല, മീനുമില്ല,ആകെയുള്ളതു ആഫ്രിക്കന്‍ പായലും ആഫ്രിക്കന്‍ മുഷിയും, രണ്ടും കാന്‍സര്‍ പോലെ അപകടകാരികള്‍ . അതുപോലൊരു പദ്ധതിയാണ് അമ്മയും കുഞ്ഞും പദ്ധതി”. പേറെടുക്കാന്‍ മറവേണ്ടാത്ത സിനിമാനടിയാണ് ഈ സര്ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചാനലില്‍ കേറി നിന്നു “അമ്മയും കുഞ്ഞും പ-ത്ത-ഥ-തി” എന്നു ഈ നടി വിളിച്ച് കൂവുന്നതോടെ ഒരുവിധപ്പെട്ട അമ്മമാരെല്ലാം കുഞ്ഞിനെ ഇട്ടിട്ടു ഓടിക്കളയും.
അങ്ങനെ മലയാളത്തില്‍ പേരിട്ടാല്‍ ഒരു പദ്ധതിയും വിജയിക്കില്ലെന്നറിയാം. അതുകൊണ്ടാണ് 43-ലക്ഷം വരുന്ന തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ രക്ഷിക്കാന്‍ സര്ക്കാര്‍  സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം എന്നു ഇംഗ്ലീഷില്‍ .പ്രഖ്യാപിച്ചത്. ഇതിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയണമെങ്കില്‍ സ്മാട്സിറ്റിയുടെയും എമെര്‍ജിങ് കേരളയുടെയും ബ്രോഷര്‍ കിട്ടും,അവയെടുത്ത് വായിച്ചു നോക്കിയാല്‍ മതി. 

പത്തിരുപത് മാസം മുന്പ് യു ഡി എഫ് സര്ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 25000 പേര്‍ക്കു ഉടന്‍ പണികൊടുക്കുമെന്ന് വാഗ്ദാനം നടത്തിയിരുന്നു.  എന്തു പണിയെന്ന് മാത്രം കൃത്യമായി പറഞില്ല. ചിലര്‍ക്ക് ഇപ്പൊഴും സംശയം അവശേഷിക്കുന്നത് കൊണ്ടാണ് 2 ഡെസന്‍ ജലാപീരങ്കിക്ക് കൂടി ഓര്‍ഡര്‍ കൊടുത്തത്. സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.പുരോഗമിക്കുന്ന മുറക്ക് 43 ലക്ഷത്തെ പൊതു നിരത്തില്‍ കുളിപ്പിച്ചെടുക്കാന്‍ ജലാപീരങ്കിയേക്കാള്‍ വിശേഷപ്പെട്ട മാര്‍ഗ്ഗമില്ല പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കൂട്ടായ തീരുമാനം വേണമെന്ന നിലവിലെ ചൂണ്ടയില്‍ ആവശ്യക്കാരായ സര്ക്കാര്‍ മീനുകള്‍ കേറിക്കൊത്താത്തതു മാത്രമാണു 43 ലക്ഷത്തിന്റെ ഏക ആശ്വാസം. 

പാലാമാണിക്ക്യത്തിന്റെ  സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.

-കെ എ സോളമന്‍ 

Wednesday 2 January 2013

KAS Life Blog: ചുരണ്ടുക, നേടുക പദ്ധതി

KAS Life Blog: ചുരണ്ടുക, നേടുക പദ്ധതി: പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ്‌ കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന...

ചുരണ്ടുക, നേടുക പദ്ധതി


Photo




















പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ്‌ കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന്റ്‌ പദ്ധതി തുടങ്ങിയവ ഉദാഹരണം. അക്കൂട്ടത്തില്‍പ്പെട്ട ഒരു പദ്ധതിയാണ്‌ “ചുരണ്ടുക, നേടുക പദ്ധതി” മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാത്തതുകൊണ്ട്‌ ഈ പദ്ധതി അറിയപ്പെടുന്നത്‌ ‘സ്ക്രാച്ച്‌ ആന്റ്‌ വിന്‍ സ്കീം’ എന്നാണ്‌.

അറുബോറന്‍ പരസ്യങ്ങള്‍ എത്ര വേണമെങ്കിലും ചാനലുകളില്‍ ലഭ്യം. പരസ്യങ്ങളുടെ ദൈര്‍ഘ്യം പരിപാടിയെക്കാള്‍ കൂടരുത്‌ എന്ന്‌ വാര്‍ത്തകളുണ്ടെങ്കിലും മലയാളം ടിവിചാനലുകള്‍ക്ക്‌ അത്‌ ബാധകമല്ല. അരമണിക്കൂര്‍ പരിപാടിക്ക്‌ ഇരുപതുമിനിട്ടില്‍ കൂടുതല്‍ സമയമാണ്‌ പരസ്യങ്ങള്‍ കാണികളുടെ നവദ്വാരങ്ങളിലേക്ക്‌ തള്ളിക്കേറ്റുന്നത്‌. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തിന്‌ ബാധകമല്ലെന്നതാണ്‌ എഫ്ഡിഐയില്‍ നാം കണ്ടത്‌. . എഫ്ഡിഐക്ക്‌ അനുകൂലമായി വോട്ടു ചെയ്യും, പക്ഷെ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്ന്‌ മുഖ്യമന്ത്രിക്ക്‌ പറയാമെങ്കില്‍ കേന്ദ്ര ഗവ.നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ചാനലുകള്‍ക്കും ബാധകമല്ല. പരസ്യങ്ങളുടെ കാര്യത്തില്‍ ചാനലുകളുടെ സമീപനം സംസ്ഥാന സര്‍ക്കാര്‍ സമീപനം തന്നെ, കേന്ദ്രത്തിനെതിര്‌..

ഏഷ്യന്‍ പെയിന്റ്സ്‌ എന്നൊരു മൂന്നാംകിട പെയിന്റ്‌ കമ്പനിയുണ്ട്‌. . അവരുടെ ഉല്‍പ്പന്നം എന്തുകൊണ്ട്‌ ജനം വാങ്ങാതിരിക്കണം എന്നു ബോധ്യപ്പെടുത്തുന്നതാണ്‌ അവരുടെ ‘ടെഫ്ലോണ്‍ റോയാലെ’ പരസ്യം. ഒരു വായ്നോക്കി ഭാര്യയുടെ പിന്‍ഭാഗം നോക്കി ‘മനോഹരം’ എന്നുപറയുന്നത്‌ കണ്ടാല്‍ ഒരുത്തനും ഏഷ്യന്‍ പെയിന്റ്‌ വാങ്ങില്ല.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ, ബുദ്ധിമാന്ദ്യം ബാധിച്ചവരെ വെച്ചുള്ള പരസ്യമാണ്‌ മറ്റൊരു അറുബോറന്‍ പരസ്യം. പരസ്യങ്ങളില്‍ കഥാനായകന്മാര്‍ ചോദിക്കുന്ന ചോദ്യം എസ്ബിഐ ലൈഫില്‍ നിക്ഷേപം നടത്തിയവരുടെ യോഗ്യത വ്യക്തമാക്കുന്നതാണ്‌. . രണ്ടുവര്‍ഷംമുമ്പ്‌ ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവന്‌ തുക ഒരു ലക്ഷത്തില്‍ താഴെയാക്കി തിരികെ നല്‍കുന്ന എസ്ബിഐ ബുദ്ധി അവരുടെ പരസ്യങ്ങളിലും വ്യക്തം. എസ്ബിഐ ലൈഫില്‍ വീണ്ടും നിക്ഷേപിക്കാനാണ്‌ ബാങ്ക്‌ ആവശ്യപ്പെടുന്നത്‌. .  ബുദ്ധിമാന്ദ്യമുള്ളവര്‍ക്കല്ലേ അത്‌ പറ്റൂ-ബാങ്ക്‌ അത്‌ മനസ്സിലാക്കുന്നു.

മറ്റൊരു പരമബോറന്‍ പരസ്യമാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ കച്ചോട പരസ്യം. നാട്ടുകാരെ മുഴുവന്‍ കുത്തുപാളയെടുപ്പിച്ചേയടങ്ങൂ എന്ന ലക്ഷ്യത്തില്‍ പരസ്യപേക്കൂത്താണ്‌ ടിവിയില്‍. . ഏതുതരം ഭാഷയാണ്‌ ജികെഎസ്‌എഫ്‌ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ ചോദിച്ചാല്‍ മലയാളിയെ ഇന്‍സള്‍ട്ടു ചെയ്യാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗ്ഗം വേറെയില്ലെന്ന്‌ ഉത്തരം. വ്യവസായവും ധനകാര്യവും തന്റെ വകുപ്പില്‍പ്പെട്ടതല്ലെങ്കിലും മന്ത്രി അനില്‍കുമാറാണ്‌ ജികെഎസ്‌എഫിന്റെ പൂര്‍ണ ചുമതലയുള്ള സംസ്ഥാന മന്ത്രി . ജികെഎസ്‌എഫിന്റെ ആറാം സീസണാണ്‌ കണ്ണൂരില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുക. 101 കിലോ സ്വര്‍ണമാണ്‌ സമ്മാന വാഗ്ദാനം.

കഴിഞ്ഞവര്‍ഷവും ഇതേപോലെ കുറച്ചധികം കിലോ സ്വര്‍ണം സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. എത്രകിലോ കൊടുത്തു, എത്ര കിലോ കിട്ടിയെന്നും ഒരു മന്ത്രിയും വ്യക്തമാക്കിയതായി കണ്ടില്ല. കടം കേറി മുടിഞ്ഞ, തലയ്ക്കു തീരെ മൂളയില്ലാത്തവനെ കയര്‍ക്കുടുക്കില്‍ തലകടത്താന്‍ പ്രേരിപ്പിക്കുകയാണ്‌ മന്ത്രിയും കൂട്ടരും. പ്രേരണാകുറ്റത്തിന്‌ എന്താണാവോ ശിക്ഷ?

ഡിസൈനര്‍ താടിയും കളര്‍ഫുള്‍ കുര്‍ത്തയുമായി ആലപ്പുഴയിലും പരിസരത്തും ശാസ്ത്രസാഹിത്യ പരിഷത്ത്‌ ദമ്പതികളുടെ മാരകേളി ഉദ്ഘോഷിച്ചു നടക്കുന്ന തോമസ്‌ ജി ഐസക്ജിയായിരുന്നു സെയില്‍ടാക്സ്‌ പിരിവിലെ തുഗ്ലക്‌ മോഡലായ സ്ക്രാച്ച്‌ ആന്റ്‌ വിന്‍ പദ്ധതി കൊണ്ടുവന്നത്‌. . കടകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും ജികെഎസ്‌എഫിന്റെ ഭാഗമായി  വ്യാപകമായി നല്‍കാനാണ്‌ പ്ളാന്‍  . സ്ക്രാച്ച്‌ ആന്റ്‌ വിന്‍- -ചുരണ്ടുക, നേടുക - അതാണ്‌ ജികെഎസ്‌എഫിന്റെയും കേരള സര്‍ക്കാരിന്റേയും പദ്ധതി. മുന്‍കാലങ്ങളില്‍ സമ്മാനം പണമായാണ്‌ നല്‍കിയതെങ്കില്‍ ഇത്തവണ കരകൗശല വസ്തുക്കളായാണ്‌ സമ്മാനം. എന്നുവെച്ചാല്‍ മുസരിസ്‌ ബിനാലെയ്ക്കുശേഷം ബാക്കി വരുന്ന അമ്മിക്കല്ലും പിള്ളക്കല്ലും വെറുതെ കളയില്ല, ജികെഎസ്‌എഫ്‌ സമ്മാനപദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യും.


- കെ.എ. സോളമന്‍
Janmabhumi 3-1-13

Tuesday 1 January 2013

കവി പീറ്റര്‍ ബെഞ്ചമിന് ആലോചന ഗ്രാമീണ പുരസ്കാരം


çºVJÜ D ®Øí®W Éáø¢ ¦çÜÞºÈ ØÞ¢ØíµÞøßµ çµdwJßæa d·ÞÎàà ÉáøØíµÞø¢ കടലിന്റെ കവി ÉàxV æÌFÎßX ¥tµÞøÈÝßAí Õß.¦V. ØádÌÙíÎÃcX ØNÞÈß‚á.  10000 രൂപായും പ്രശംസാപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.  ÎÞÇÕX ØÞø¢·ß ¥ÇcfÄ ÕÙß‚á. dÉË. ç¼ÞØí µÞGâV, ØÞÌí¼ß, Õß.æµ. ØádÉX, æÕGÏíAW μàÆí, ©ˆÜ ÌÞÌá, §. ~ÞÜßÆí, ÌÞÌá, ®X.¿ß. ÍdÆX, æµ.¦V. ÌÞܵã×íÃX, øÕß ¥{MLù, èÕø¢ ÕßÖbX, dÉØÞÆí èÄMùOßW ®KßÕV dÉØ¢·ß‚á.

പ്രഫ കെ എ സോളമന്‍ പൊന്നാട അണിയിച്ചു. പീറ്റര്‍ ബെഞ്ചമിന്‍ മറുപടി പ്രസംഗം നടത്തി. 

തുടര്‍ന്നു നടന്ന കവി സമ്മേളനത്തില്‍ എന്‍ ടി ഓമന, വി എസ് പ്രസന്നകുമാരി ടീച്ചര്‍, പ്രീതി പുന്നപ്ര , ശോഭ, കരപ്പുറം രാജശേഖരന്‍ , വയലാര്‍  ഗോപാലകൃഷ്ണന്‍, വിശ്വന്‍ വെട്ടക്കല്‍ തുടങ്ങിയവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.