Thursday 7 July 2016

സ്വർണ്ണ നാണയങ്ങൾ - കഥ - കെഎ സോളമൻ

"നിനക്കു എന്റെ കൂടെ ഇങ്ങനെ നടക്കാൻ വിഷമമില്ലാത്തതുകൊണ്ടാണ് ഞാൻ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. അതോ നിനക്കു എന്തെങ്കിലും വിഷമം തോന്നാറുണ്ടോ ? " രാമൻ നായർ മകനോടു ചോദിച്ചു
.
" എന്തു വിഷമമച്ഛാ , അച്ചൻ ചോദിച്ചു കൊള്ളൂ"
'' അല്ല, നിന്റെ പ്രായത്തിലുള്ള കുട്ടികൾ ഭൂരിഭാഗം പേർക്കും മാതാപിതാക്കൾ കൂടെ നടക്കുന്നതു ഇഷ്ടമല്ല.'ഇത്തരം ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിൽ പോലും ഇത്ര മണിക്കു കോളജിൽ എത്താൻ പറയുക മാത്രമേയുള്ളൂ. എന്താ പ്രോഗ്രസ് കാർഡ് ഒപ്പിടുകയെന്നത് അത്ര വിശേഷപ്പെട്ട കാര്യമാണോ? "
" അതേ അച്ഛാ, സ്റ്റാഫ് കൗൺസിൽ തീരുമാനമാണ്. .എല്ലാ ഡിപ്പാർട്ടുമെന്റുകളുംരക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർത്ഥിയെ കൂടെ നിർത്തി പ്രോഗ്രസസ് റിപ്പോർട്ടിൽ ഒപ്പിടുവിക്കണമെന്നതാണ് തീരുമാനം . അങ്ങനെ അധ്യാപകർക്ക് കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും പൊതുവായ പെരുമാറ്റത്തെക്കറിച്ചും് നേരിട്ടു രക്ഷിതാവിനെ അറിയിക്കാം''
''അതു കൊള്ളാമല്ലോ . അതിരിക്കട്ടെ കഴിഞ്ഞ ദിവസം നമ്മൾ മാർക്കറ്റിൽ പോയപ്പോൾ ചോദിച്ച ചോദ്യമില്ലേ? അതിനു നീ പറഞ്ഞ ഉത്തരം പൂർണ്ണമായും ശരിയാണ്. നമ്മൾ രണ്ടു പേരല്ലാതെ ആരാണ് ചന്തയിൽ പോകുന്നതെന്നു എങ്ങനെ പറയാൻ കഴിയും ? അയാളും നാലു ഭാര്യമാരും പട്ടിക്കുട്ടി കളും ചന്തയിലേക്കാണെന്നു നമുക്കു പറയാൻ കഴിയുന്ന തെങ്ങനെ ?
ഞാൻ വേറൊരു ചോദ്യം ചോദിക്കാം ആലോചിച്ച സാവകാശം ഉത്തരം പറഞ്ഞാൽ മതി.
ഒരു ഭാഗ്യവാനു 6 കുടംകിട്ടി. നിധി കുംഭ മെന്നും വിളിച്ചോളു. ഇവയിലെല്ലാം സ്വർണ്ണ നാണയങ്ങളാണ്. ഒന്നാമത്തേതിൽ 60 നാണയങ്ങൾ , രണ്ടാമത്തതിൽ 30 , മൂന്നിൽ 20 , നാലിൽ 15. ഈ നാണയങ്ങളുടെ എണ്ണത്തിനു ഒരു ക്രമമുണ്ട്. എങ്കിൽ ബാക്കി രണ്ടെണ്ണത്തിൽ എത്ര നാണയങ്ങൾ വീതമുണ്ട് ?
നീ അതു കണ്ടോ ആ പോലിസ്കാരനെ, അയാള് ഒരു വ്യദ്ധനെ കൈ പിടിച്ചു റോഡു കടത്തുന്നത് ?"
"അച്ഛൻ പറഞ്ഞു വരുന്നതു മനസ്സിലായി. , പോലിസ് കാർ അങ്ങനെയാവണം എന്ന ല്ലേ? "
"അതെ , തീർച്ചയായും . അല്ലാതെ റോഡു വളവിൽ മറഞ്ഞു നിന്നിട്ടു ഹെൽമറ്റു വെയ്ക്കാത്ത ബൈക്കുയാത്രക്കാരനെ കോളറിൽ പിടിച്ചു വലിച്ചു താഴെയിടുകയല്ല വേണ്ടത് "
" അച് ചൻ ഇന്നലെ പത്രത്തിൽ വന്ന ന്യൂസ് വായിച്ചു ?"
"പോലിസ് കാരിലും രണ്ടു തരം ആൾക്കാരുണ്ട് ,പൊതു സമൂഹത്തിൻ സഹായികളായും അല്ലാത്തവരായും "
പെറ്റിക്കേസുകളുടെ ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും സാധാരണക്കാരോടു മര്യാദയോടെ പെരുമാറാനാണ് ഒരു നല്ല പോലിസുകാരൻ ശ്രമിക്കേണ്ടത് .
കൂട്ടത്തിൽ ചോദിക്കട്ടെ നിന്റെ പ്രിൻസിപ്പാൾ എന്നെ ഫയർ ചെയ്യുമോ?"
"പ്രിൻസിപ്പൽ അല്ലച്ഛാ , പ്രഫസർ. ഡിപ്പാർട്ടുമെന്റ് ഹെഡ്. അദ്ദേഹമെന്തിനു അച്ഛനെ വഴക്കു പറയണം?"
"നിന്നെ എനിക്കറിയാവുന്നതുകൊണ്ടു് എനിക്കാവിധ സംശയങ്ങൾ ഒന്നുമില്ല. പക്ഷെ രക്ഷിതാക്കളെ അധ്യാപകർ വിളിച്ചു വരുത്തുന്നത് എല്ലാവരെയും അനുമോദിക്കാനല്ലല്ലോ.? മക്കളെ ശരിക്കറിയാവുന്ന രക്ഷിതാക്കൾക്കു അധ്യാപകരുടെ ഏതു അഭിപ്രായവും ഒരു പോലെ സ്വീകാര്യം . നിന്റെ കാര്യത്തിൽ എന്നിക്കങ്ങനെയാണ് തോന്നുക. ചില രക്ഷിതാക്കളുണ്ട് , മക്കളെക്കുറിച്ചുള്ള പരാതി അധ്യാപകരുടെ മുന്നിൽ കെട്ടഴിക്കും. കഴപ്പം എവിടെ യെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?
അതിരിക്കട്ടെ, അവസാന ത്തെ രണ്ടു കുടങ്ങളിൽ എത്ര നാണയം വീതമു െ ണ്ടന്നു നീ പറഞ്ഞില്ല. വീട്ടിൽ തിരികെ എത്തുമ്പോൾ പറഞ്ഞാലും മതി"