Friday 31 August 2012

നല്ലയിനം മീന്‍ വില്ക്ക്പ്പെടും –കഥ-കെ എ സോളമന്‍




“ എന്താ മനോഹരാചെറുതൊന്നുമില്ലെമത്തിമണങ്ങ് പോലുള്ള ഇനംനിന്നെ നമ്മുടെ വേദികളിലൊന്നും ഇപ്പോ കാണുന്നില്ലല്ലോ?, എന്താ കവിഥ്യെഴുത് നിറുത്തിയോ?” ഞാന്‍ മനോഹരനോടു ചോദിച്ചു. 

ഞാന്‍ ആരെന്നു പറഞ്ഞില്ലലോനാരായണന്‍നാരായണന്‍ മാസ്റ്റര്നാണുമാസ്റ്റര്‍ എന്നു മനോഹരന്‍ ഉള്‍പ്പടെയുള്ള പരിചയക്കാര്‍ സ്നേഹത്തോടെ  വിളിക്കും. സത്യം പറയാമല്ലോ എനിക്കീ നാണു വിളി തീരെ ഇഷ്ടമില്ല. അച്ഛന്‍ ഇട്ട പേരാണ് നാരായണന്‍ എന്നത്. അച്ഛന്‍ വലിയ ഭക്തനായിരുന്നു. എപ്പോഴും “നാരായണനാരായണ” എന്നു വിളിച്ച് കൊണ്ടിരിക്കണം. അതുകൊണ്ടു ഏക  മകനായ എനിക്കു നാരായണന്‍ എന്ന പേരിട്ടു. അത് ലോപിച്ചാണ് നാണു ആയത്. പിന്നെ ഈ മനോഹരന്‍കോളേജില്‍ പോയിട്ടുണ്ടെന്നാണ് അവന്‍ പറയുന്നതു. എനിക്കത്ര വിശ്വാസം  വന്നിട്ടില്ല. മീന്‍ കച്ചവടമാണ് ഇപ്പോ തൊഴില്‍പലതും പയറ്റിയതാണെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്.

മറ്റുള്ളവരുടേതിനെക്കാള്‍ മെച്ചപ്പെട്ട മീനാണ് മനോഹരന്‍റേത്. ഐസും അമോണിയയായും ചേര്‍ത്ത് ദിവസങ്ങള്‍ കാത്തുവെച്ചുള്ള കച്ചോടം അവനില്ല. കാത്തുവെച്ചാല്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ കാശു ഐസു വാങ്ങാന്‍ വേണമെന്നാണ് അവന്റെ കണ്ടെത്തല്‍. അതുകൊണ്ടു അല്പം നഷ്ടം സംഭവിച്ചാലും ഉള്ള മീന്‍ പെട്ട വിലക്ക് വില്‍ക്കുമ് നാട്ടുകാര്‍ക്ക് അനുഗ്രഹവുമാണ്മീന്ഭക്ഷിച്ചു ആശുപത്രിയില്‍ പോകേണ്ടല്ലോ.

മീന്‍കാരെനെങ്കിലും മനോഹരന് സര്‍ഗ വാസനയുണ്ട്. താനൂള്‍യുള്ള മറ്റ് കവികളുടെതിനേക്കാള്‍ മെച്ചപ്പ്ട്ടതാണ് അവന്റെ കവിതകള്‍ എന്നു രഹസ്യ്മായെങ്കിലും സമ്മ്തിക്കാതെ വയ്യ. ചില വാദ്യാന്‍മാരുടെ നാടന്‍ പാട്ടും കവിതയും കേട്ടാല്‍ ഇവര്‍ പഠിപ്പിച്ചുവിട്ട പിള്ളാരുടെ ഗതി ഒരു നിമിഷം  ഓര്‍ത്തുപോകും. ഒരു കുഴപ്പം മാത്രമേ മനോഹരന്റെ കവിതയില്‍ താന്‍ കണ്ടിട്ടുള്ളൂപാടുമ്പോള്‍ എപ്പോഴും ഒരേ ഈണം. ഒരു പാട്ടിന് പകരം പലപാട്ട് പാടനമെന്ന വാശിയും ചിലപ്പോള്‍ കാണിക്കും. പാട്ടില്‍ അല്പം  വിറയലുമുണ്ട്.  കുറച്ചു നാളായി വേദികളിലൊന്നും കാണുന്നില്ല.

“ അത്നാണു മാഷെകവിത ചൊല്ലി നടന്നാല്‍ അകത്തേക്ക്പോണതെങ്ങനെ. വീട്ടില്‍ വേറെയും വയറു മൂന്നെണ്ണമുണ്ടെ. പെങ്കൊച്ച് ഒന്നുള്ളത്  വലുതായാണ് വരുന്നത്. മാഷിനാണെങ്കില്‍ മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല. പത്തു പതിനായിരം പെന്‍ഷന്‍ കിട്ടുംഅതും ഒരു പണിയും ചെയ്യാതെ. എനിക്കു ആരെങ്കിലും പതിനായിരം വേണ്ടഅയ്യായ്യിരം തരാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ ദിവ്സവും കവിത ചൊല്ലി നടന്നേനെ”

“ ഒരു പണിയും ചെയ്യാതെപതിനായിരം പെന്‍ഷന്‍ എന്നത് നീ മാത്രം പറയുന്ന വിവ്രക്കേടല്ല പെന്‍ഷന്‍ വാങ്ങുന്ന ചില തനിപിന്തിരുപ്പന്‍മാര്‍ വരെ ഇങ്ങനെ  പറയുന്നുണ്ട്. ഇവന്മാര്‍ വിളംബുന്നതൊക്കെ മുന്നിലിരിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങണമെന്ന ആഗ്രഹവും ഇവന്‍മാര്‍ക്കുണ്ട്. വീട്ടുകാരിയുടെ കുത്തിവെപ്പ് നടന്നു പോകുന്നത് പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടാണ്, അതില്ലായിരുന്നെങ്കില്‍ അവള്‍ നേരത്തെ സ്ഥലം കാലിയാക്കിയേനെ. കടുത്ത ഡിയബറ്റിക് പേഷിയന്‍റ് ആണ് അവള്‍  "

 ങാ,മീനിനുവിലയെങ്ങനെ”

“ വില ഞാന്‍ പറയാംമാഷിന്റെ പ്രതിദിന പെന്‍ഷന്‍തുക ഒരു കിലോ മീനിന് തികയുമോ എന്നറിയില്ലഅത് നാരന്‍കിലോ 500 രൂപരണ്ടു കിലോ ബൂക്ക്ഡ് ആണ്റിസോര്‍ട്ടിലേക്ക്ഗുണമുള്ള സാധനമെന്തെന്ന് സായിപ്പിനറിയാം. പിന്നെ നെമ്മീന്‍ 400ആകോലി 350മാചാന്‍ 300,സ്രാവിനും 300ചൂരയ്ക്കാണു അല്പം കുറവുള്ളതുഇരുന്നൂറെയുള്ളൂ. അമേരിക്കയില്‍ചൂരക്കാണു വിലക്കൂടുതല്‍ “

“ നിനക്കു അമേരിക്കയില്‍ ആരുന്നോ നേരത്തെ മീന്‍ കച്ചോടംഅരക്കിലോ ചൂരയെടുക്ക്?

“അരക്കിലോ കാച്ചോടമില്ല മാഷെഒരുകിലോരണ്ടു കിലോഅങ്ങനെ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കും. കാര്‍ സര്‍വീസാണ്റൂം സര്‍വീസ് എന്നു കേട്ടിട്ടില്ലേചന്തയില്‍ നിന്നു കച്ചോടം ഹൈവേയിലോട്ട് മാറ്റിയതിന്റെ കാരണം തന്നെ അതാണ്ലാന്‍സറില്‍ നിന്നും ടയോട്ടയില്‍ നിന്നും ആരും പുറത്തിറങ്ങില്ലകാറിനകത്തേക്ക്  കൊടുക്കണംപറയുന്ന കാശാണു.”

“മാഷ്എന്തിന് ചൂര വാങ്ങണംനേമ്മീന്‍ തന്നെകൊണ്ടു പോഒരു ഓഫറുണ്ട്”

“മീന്‍ കച്ചോടത്തിലും ഓഫറോ?’

“ അതേ മാഷെമാഷ് എന്നോടു കുറെ ചോദ്യം ചോദിച്ചു വെരട്ടിയിട്ടുള്ളതല്ലേഇതൊരു സിമ്പിള്‍ കൊസ്റ്റിന്‍ശരിയുത്തരം പറഞ്ഞാല്‍ ഒരു കിലോ നെമ്മീന്‍ ഫ്രീ. ഒന്നു മുതല്‍ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കുമെന്നല്ലേ  ഞാന്‍ പറഞ്ഞത്. പക്ഷേ എന്റെ കൈയ്യില്‍ മൂന്നു കട്ടികളെയുള്ളൂകട്ടി എന്താണെന്ന് മാഷിന് മനസ്സിലായില്ലെങ്കില്‍ മലയാളത്തില്‍  പറയാംവെയിറ്റ്ഏതൊക്കെ യാണ് എന്റെ കയ്യിലുള്ള കട്ടികള്‍?  മൂന്നെണ്ണ മേയുള്ളൂ, 13 കിലോ വരെ തൂക്കണം. മാഷിന് ഈ സ്റ്റൂളില്‍  ഇരുന്നു ആലോചിക്കാംഒരു ഇന്നോവ  സ്പീഡ് കുറച്ചു വരുന്നുണ്ട്ഞാന്‍ ഒന്നു അറ്റണ്ട് ചെയ്യട്ടെഓ അവന്മാര്‍ വിട്ടുപോയി.

“ എന്ന ഞാന്‍ പിന്നെ വരാം മനോഹരഅപ്പുറത്ത് വല്ല ചെറുമീന് മുണ്ടോയെന്ന് നോക്കാം,
“ എന്തിനാ മാഷ് അമോണിയ ഇട്ടത് വാങ്ങാണതു? മീനില്ലാതെ പോകേണ്ട, നെമ്മീന്‍ വിറ്റുതീരുന്നത് വരെ ഓഫറുണ്ടാകുംഇനിവരുമ്പോള്‍ ഉത്തരം പറഞ്ഞാലും മതി”  ഒരു ചൂര മീന്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞു എന്നെ ഏല്‍പ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു. 

മനോഹരന്റെ  ഓഫറിനെ കുറിച്ചു ചിന്തിച്ച് കൊണ്ട് ഞാന്‍ പതുക്കെ പതുക്കെ നടന്നു.

-കെ എ സോളമന്‍

Wednesday 22 August 2012

ഹോളിഏഞ്ചല്‍ - കഥ-കെ എ സോളമന്‍



സകല വിശുദ്ധന്‍മാരുടെയും തിരുനാള്‍ കഴിഞ്ഞതേയുള്ളൂ. അന്നൊരു പ്രസംഗം നടത്തിയതാണ്. അടിപൊളിയെന്നാണ് ആന്‍സി പറഞ്ഞത്. അവള്‍ എപ്പോഴും അങ്ങനയെ പറയൂ. കപ്യാര്‍ മത്തായിച്ചേട്ടന്റെ പേരക്കുട്ടിയാണ്, ആന്‍സിക്ക് തന്റെ പ്രസംഗം കേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. ചിരിച്ചുംകൊണ്ടു അവള്‍ മുന്നിലിരിക്കുമ്പോള്‍ പ്രസംഗിക്കാന്‍ന്‍ തനിക്കും ഒരു തൃല്ലുണ്ട്. അവളില്ലെങ്കില്‍ പ്രസംഗം താനറിയാതെ തന്നെ ചുരുങ്ങിപ്പോകും. എത്ര ബോറായി പ്രസംഗിച്ചാലും ആന്‍സി നല്ലതെന്നെ പറയൂ. അവളെ തനിക്ക് ഇഷ്ടമാണോയെന്ന് ചോദിച്ചാല്‍ അത് പറയുകവയ്യ. പതിനൊന്നു വര്‍ഷത്തെ മുട്ടിന്‍മേല്‍ നിന്നുള്ള പ്രാര്‍ഥനയും പരിശീലനവും ലൌകീക ചിന്തകളില്‍ നിന്നു തന്നെ എന്നേ മോചിപ്പിച്ചിരിക്കുന്നു. സെയിന്‍റ് മേരീസ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാദര്‍ ഫ്രാന്‍സിസ് പുല്‍പ്പറമ്പില്‍ ഓര്‍ത്തു.

സഹിക്കാന്‍ പറ്റാത്തത് അന്നാമ്മ ടീച്ചറിന്റെ ഉപദേശമാണ്. “ മനസ്സിക്കരെ” എന്ന സിനിമ കണ്ടതിന് ശേഷമാന് ഈ അസ്സുഖം പിടിപെട്ടതെന്ന് തോന്നുന്നു.  ഏത് പ്രസംഗം കഴിഞ്ഞാലും ടീച്ചര്‍ ഉപദേശിക്കും, റിട്ടയേര്‍ഡ് മലയാളം ടീച്ചറെന്ന വിചാരമാണ് എപ്പോഴും. ഒരു വൈദികനെയാണ് ഉപ്ദേശിക്കുന്നതെന്ന വിചാരം പോലുമില്ല. പഠിപ്പിച്ച ടീച്ചറായാത് കൊണ്ട് കേട്ടു നില്‍കുന്നുവെന്നെയുള്ളൂ.

 “ അച്ഛന്‍ ബൈബിളും മറ്റ് പുസ്തകങ്ങളും കുറെക്കൂടി വായിക്കണംഇതാണ് എപ്പോഴുമുള്ള ഉപദേശം. ടീച്ചറിനെ സഹിക്കാം, ടീച്ചറിന്റെ കൊച്ചുമോള്‍ റോസ്മേരിയെയാണ് സഹിക്കാന്‍ പറ്റാത്തത്. ടീച്ചര്‍ ഉപദേശിക്കാന്‍ തുടങ്ങുംപോള്‍ അവള്‍ക്ക് “കുളുകുളെ” എന്നൊരു ചിരിയുണ്ട്. തടിയല്‍പം കൂടീട്ടാന്നെങ്കിലും ആന്‍സിയെപ്പോലിരിക്കുന്നത് കൊണ്ട് അവളോടും തനിക്ക് കാര്യമായ് പരിഭവമില്ല. എങ്കിലും ഇവള്‍ക്ക് ചിരിക്കാതിരുന്നുകൂടെയെന്ന് പലകുറി തോന്നിയിട്ടുണ്ട്.


അടുത്ത ഞായറാഴ്ച ഹോളിഏഞ്ചല്‍-- -വിശുദ്ധ മാലാഖയുടെ തിരുനാളാണ്. വികാരിയച്ചനാണ് പ്രസംഗിക്കേണ്ടത്. പക്ഷേ പ്രസംഗം അച്ഛന്‍ തന്നെ ഏല്പിച്ചിരിക്കുകയാണ്. അച്ഛന് അന്നേ ദിവസം പാലായില്‍ ഒരു കല്യാണമുണ്ട്.

മാലാഖമാരെക്കുറിച്ചും വിശുദ്ധന്മാരെക്കുറിച്ചും തനിക്കറി യാവുന്നതൊക്കെ പള്ളിയില്‍ പ്രസംഗിച്ചിട്ടുള്ളതാണ്. വീണ്ടും അതുതന്നെ വിളംപിയാല്‍ അന്നാമ്മ ടീച്ചര്‍ ഉപദേശിക്കും, റോസ്മേരി കുളുകുളെ ചിരിക്കും, ആന്‍സി മാത്രം നല്ലതെന്നു പറയും.

അന്നാമ്മടീച്ചറിന്റെ ഉപദേശം ഇക്കുറി നിര്‍ത്തണം, റോസ്മേരിയുടെ ചിരിയും. മത്തായിചേട്ടന് ഹോളിഏഞ്ചലിനെക്കുറിച്ചു എന്തെങ്കിലും പറയാന്‍ കഴിയും. അദ്ദേഹത്തോടു ചോദിക്കാം.

അതിന്നെന്തിന് അച്ഛന്‍ വിഷമിക്കുന്നു.അലക്സിനോട് പറഞ്ഞാല്‍ പോരേ, അവന്‍ ഏതെങ്കിലും സൈറ്റ് നോക്കി പറഞ്ഞു തരും".


മത്തായിചേട്ടനു പോലും ഇന്‍റര്‍നെറ്റ് എന്തെന്നറിയാം. സൈറ്റിനെ കുറിച്ചും സര്‍ഫീങ്ങിനെകുറിച്ചും സംസാരിക്കുന്നു. ഇതൊക്കെ പഠിക്കാന്‍ ഒത്തിരി അവസരമുണ്ടായിരുന്നു, മടി കാണിച്ചതാണ് കുഴപ്പമായത്. സൌകര്യങ്ങള്‍ പ്രയ്ജനപ്പെടുത്തണമെന്ന് ഉപദേശിക്കാറുണ്ടെങ്കിലുംതാനത് ചെയ്തില്ല.

“ അലക്സെ, എങ്ങനെ നമ്മുടെ പ്രസംഗം, നടക്കുമോ?”
“നോക്കിക്കൊണ്ടിരിക്കുകയാണച്ചാ ..."

അലക്സും മത്തായിചേട്ടന്റെ പേരക്കുട്ടി തന്നെ. ചേട്ടനു പത്തു മക്കളാണ്. അതുകൊണ്ടു തന്നെ പേരക്കുട്ടികളും പത്തില്‍ കുറയാതെ കാണും. എല്ലാവരെയും തനിക്ക് പരിചയവുമില്ല. എന്തുകൊണ്ട് ഒരണ്ണത്തെയും വേദപഠനത്തിന് വിട്ടില്ലായെന്ന് ഒരിക്കല്‍ മത്തായി ചേട്ടനോട് ചോദിച്ചതാണ്.
അച്ഛന്‍മാരേയും കന്യാസ്ത്രീകളെയും തനിക്കല്ലേ നന്നായ് അറിയൂ, എന്ന ദുസൂചന കലര്‍ന്ന മറുപടിയാണ് മത്തായി ചേട്ടനില്‍ നിന്നുണ്ടായത്.

“ലാപ് ടോപ് ബൂട്ട്അപ് ആയി അച്ഛാ, ഏത് സൈറ്റാ നോക്കേണ്ടത്?” അലക്സ്.

ബൂട്ട് അപ് എന്താണെന്ന് അലക്സിനോട് ചോദിച്ചില്ല. തന്റെ അറിവില്ലായ്മ്മ അവന്‍ മനസ്സിലാക്കാതിരിക്കട്ടെ.
“നിനക്കല്ലേ  അതൊക്കെ അറിയൂ,  ഏതെങ്കിലും നോക്കൂ അലക്സ്, വിശുദ്ധ മാലാഖയെക്കുറിച്ചു വിവരണം വേണം “
“ ചാര്‍ളീസ് ഏഞ്ചല്‍സ് പറ്റുമോ അച്ഛാ?”
“ എവിടെ നോക്കട്ടെ”
അലക്സ് സൈറ്റ് ഓപണ്‍ ചെയ്തതും കാമറൂണ്‍ ഡൈസ് എന്ന ഹോളിവുഡ് നടി കാലും പൊക്കി നില്‍കുന്ന ചിത്രമാണ് സ്ക്രീനില്‍ തെളിഞ്ഞത്. ചാര്‍ളീസ് ഏഞ്ചല്‍സ് ഒരു ഹോളിവൂഡ് സിനിമയാണ്.

“ഇതാണോ അലക്സ് ഹോളി ഏഞ്ജല്‍?, ഇത് പിന്നെ കാണാം അടുത്തത് നോക്കൂ”
“കൈന്ടര്‍ ഏഞ്ചല്‍സ്, എന്റര്‍ ചെയ്യട്ടെ അച്ഛാ?”
“ എന്താണെന്ന് വെച്ചാല്‍ ചെയ്യൂ”

“ഒരു വാണിങ് മെസ്സേജ് ഉണ്ടച്ചാ, വായിയ്ക്കാം,
 This site contains adult materials, needs parental guidance. സൈറ്റ് അല്പം കുഴപ്പം പിടിച്ചതാണച്ചാ, പേരന്റ്സിന്റെ കാവല്‍ വേണമെന്ന്”

“ അതിനിപ്പോ വികാരിയച്ചനെ വിളിക്കാന്‍ പറ്റുമോ?, നീ നോക്കു”.
അലക്സ് നോക്കിയതും മൂന്നു ഹോളിവുഡ് സുന്ദരികളുടെ കാണാന്‍ പാകത്തിലല്ലാത്ത ചിത്രങ്ങളാണ് തെളിഞ്ഞു കണ്ടത്. ചിത്രം കണ്ടു ഫാദര്‍ പുല്‍പ്പറമ്പിലും അലക്സും സ്തംബീച്ചിരുന്നു പോയി.
“ ദേ, വികാരിയച്ചന്‍ വരുന്നു, അതിന്റെ സ്വിച്ച് ഓഫ് ചെയ്യൂ അലക്സ്.”
“ ജാം ആയെന്ന തോന്നുന്നത്, സൈറ്റ് മാറുന്നില്ല.”
“ എങ്കില്‍ അത് അടച്ചു വെയ്ക്കൂ,, അല്ലെങ്കില്‍ മേശക്കുള്ളില്‍  തള്ളൂ  , ദാ അച്ഛന്‍ വന്നു കഴിഞ്ഞു”
“ എന്താ അച്ഛനും അലക്സും കൂടി കംപൂട്ടറില്‍ കളി, ആരാണ് ജയിച്ചത്?
“ കളിയല്ലച്ചാ, അലക്സിന്റെ സ്കൂട്ടറിന്റെ കീ കംപൂട്ടറിന്റെ ബൂട്ട്അപ്പീല്‍ വീണു പോയി, അത് എടുക്കാന്‍ ഉള്ള ശ്രമത്തിലാണു.”

കമ്പൂട്ടറിനെ ക്കുറിച്ച് തനിക്കും വികാരിയച്ചനും ഉള്ള വിവരം ഏറെക്കുറെ തുല്യമാണെങ്കിലും മറ്റുള്ളവര്‍ മനസ്സില്‍ കാണുന്നത് അദ്ദേഹം മരത്തേല്‍ കാണും
“ രണ്ടുപേരും  കൂടി ബൂട്ടആപ്പില്‍ കൈയിടുന്നത് കൊള്ളാം, നാളത്തെ പ്രസംഗം മറക്കരുത്, കല്യാണത്തിനു ചെന്നില്ലെങ്കില്‍ മാണി സാര്‍ പരിഭവിക്കും”
ഫാ. പുല്‍പ്പറമ്പില്‍ അലക്സിന്റെ മുഖത്തേക്കു നോക്കി. ഇഞ്ചി കടിച്ച കുരങ്ങന്റെ മുഖമായിരുന്നു അപ്പോള്‍ അലക്സിന്‍റേത്. ഹോളി ഏഞ്ചലിനെ കുറിച്ചുള്ള നാളത്തെ പ്രസംഗം. അതോര്‍ത്തപ്പോള്‍ അന്നമ്മ ടീച്ചറും, റോസ്മേരിയും കൂടെ ആന്‍സിയും ഒരുമിച്ച് നിന്നു "കുളുകൂളെ"ചിരിക്കുന്നതായി ഫാ. ഫ്രാന്‍സിസ് പുല്‍പ്പറമ്പിലിനു തോന്നി.

-കെ എ സോളമന്‍  

മനുഷ്യന്‍ -കവിത-കെ എ സോളമന്‍


മധുരം, സുഖം, സന്തോഷം മാലാഖയുടെ
ഈ സ്വര്‍ഗജീവിതം എനിക്കു മടുത്തു
ഞാന്‍ പിശാചാകാന്‍ തീരുമാനിച്ചു
കയ്പ്പ്, ദുഖം, കൊലവെറി, കൊല
ഈ നരകവും എനിക്കു മടുത്തു
ഒടുക്കം
ഞാന്‍ മനുഷ്യനാകാന്‍ തീരുമാനിച്ചു.

-കെ എ സോളമന്‍ 

Monday 20 August 2012

KAS Life Blog: Marriage is not in heaven but in different panchay...

KAS Life Blog: Marriage is not in heaven but in different panchay...: Reason for preferring Kerala as a place for marriage is, of course, the convenience of the people especially the foreigners. They get mar...

Marriage is not in heaven but in different panchayats.!


Reason for preferring Kerala as a place for marriage is, of course, the convenience of the people especially the foreigners. They get married easily and  get the marriage certificate not one but many from local bodies if marriages are conducted in different locations. The rules of the marriage registration agency particularly those of the panchayats are baggy to get certificate very easily. It is now not an offence to get more certificates by arranging the marriage of the same couple at different localities.

Today I attended a Christian marriage at Vanaswargam Church, S L Puram, Cherthala for which the bride was one converted from Hindu religion. The marriage is likely to be registered in Kanjikkuzhy panchayat. The reception was arranged in an auditorium at Muhamma Panchayat. When I reached the auditorium the people there were waiting for the bride and groom to come as the “muhurtham” was almost ahead for the marriage. Soon the couple married  at the church an hour before  reached spot in Hindu marriage attire and re-married in the Hindu style. A priest (Shanti) of the local SNDPwith a photo of Sre Narayana Guru and a traditional lamp was present their to chant the Hindu marriage manthras. Obviously this Hindu marriage is going to be registered in Muhamma Munchayat. The whole incident was incomprehensible to me and hence I left the place avoiding the reception. I think, I was invited only for the Christian marriage in the Church.

And which certificate the couple is going to collect is unknown to me. Perhaps they collect certificates from both the panchayats and use them advantageously for their foreign trips. And they also keep separate wedding albums to show their kids in future the diverse version of their marriages. This is not my first experience  to attend a marriage of the sort as I had another experience  at Kanichukulangara Co-operative bank auditorium a few months back.

I can’t understand why the people arrange both the types of marriage ceremony for inter-caste marriages. Why can’t they prefer a registered marriage in that case?.  Does the law permit people to hold two more marriage certificates?  And if it is a criminal offence what is the punishment? Could the marriage registration authority issue certificates  without proper enquiry?

Thanks to cell phone and the Internet.  Coming are the days of more and more “online” inter-caste marriages. The government should weigh up to make rules to contain marriage frauds.
Don’t permit God’s Own Country to become a place of  fraud nuptial knots.

K A Solaman 

Saturday 18 August 2012

സി.ഹരികുമാറിനു ആദരാഞ്ജലികള്‍



പത്തനംതിട്ട: കിടയറ്റ രാഷ്ട്രീയ ലേഖനങ്ങളിലൂടെ മലയാളപത്രപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍(52) അന്തരിച്ചു. മാതൃഭൂമി പത്തനംതിട്ട ബ്യൂറോചീഫും പ്രത്യേക ലേഖകനുമായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചി പി വി എസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.

1987 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ഹരികുമാര്‍ രാഷ്ട്രീയ,സാമൂഹിക,സാസ്‌കാരിക മേഖലകളില്‍ മികച്ച റിപ്പോര്‍ട്ടുകളുമായി ശ്രദ്ധനേടി.സ്‌കൂള്‍ കലോല്‍സവങ്ങളില്‍ വേറിട്ടതും പുതുമയാര്‍ന്നതുമായ റിപ്പോര്‍ട്ടിങ് രീതി തുടങ്ങിവെച്ച ഹരികുമാര്‍ പതിവു ശൈലികളെ മാറ്റിമറിച്ചവരില്‍ മുഖ്യപങ്കു വഹിച്ചു. വേദിയില്‍ തിളങ്ങുന്നവരെ മാത്രമല്ല, സദസിലും അണിയറയിലും നിന്നുള്ള വേറിട്ട ജീവിതങ്ങള്‍ വരെ കലോല്‍സവസ്‌റ്റോറിയാക്കി അവതരിപ്പിച്ചു തുടങ്ങിയത് അദ്ദേഹമുള്‍പ്പെടുന്ന അന്നത്തെ യുവസംഘമായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം സ്‌കൂള്‍ കലോല്‍സവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം.

നിയമസഭാറിപ്പോര്‍ട്ടിങ്ങിലും തിളങ്ങിനിന്ന അദ്ദേഹം സഭയിലെ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ച ശൂന്യവേളയെന്ന പംക്തി കൈകാര്യം ചെയ്തു. നിശിതമായ രാഷ്ട്രീയ വിമര്‍ശം ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ രചനകളെ രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം വളരെ താല്‍പര്യത്തോടെയാണ് നിരീക്ഷിച്ചത്. കേന്ദ്ര,സംസ്ഥാനരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ വ്യക്തി രേഖകള്‍ അദ്ദേഹം തയ്യാറാക്കിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് എന്നും പാഠ്യവിഷയമായി. മാതൃഭൂമി നര്‍മ്മ ഭൂമിയില്‍ അദ്ദേഹം തയ്യാറാക്കിയിരുന്ന വക്രദൃഷ്ടി എന്ന പംക്തി ഹാസ്യത്തില്‍ പൊതിഞ്ഞ കിടയറ്റ രാഷ്ട്രീയ സാമൂഹിക വിമര്‍ശനം എന്ന നിലയില്‍ കേരളം വായിച്ചു. മാതൃഭൂമി വാരാന്ത്യത്തില്‍ ഇപ്പോള്‍ കൈകാര്യം ചെയ്തു വന്നിരുന്ന നര്‍മ്മം എന്ന പംക്തിയും ഇതേ രീതിയില്‍ ശ്രദ്ധനേടി.

മാധ്യമഭാഷയില്‍ വ്യാകരണവും ശൂദ്ധിയും കാത്തു സൂക്ഷിക്കുന്നതില്‍ എന്നും നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിന്റെ രചനകള്‍ ഭാഷാരംഗത്തുള്ള പ്രമുഖരുടെ പ്രശംസ നേടി. തെറ്റില്ലാത്ത തെളിമലയാളം എന്ന ആശയം അദ്ദേഹം എന്നും ശക്തിയോടെ സഹപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കും കൈമാറി. വല്യമ്മാവനായിരുന്ന സാഹിത്യകുലപതി ഇ വി കൃഷ്ണപിള്ളയുടെ പാരമ്പര്യം അദ്ദേഹം എന്നും രചനകളില്‍ നിലനിര്‍ത്തി.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച ഹരികുമാര്‍ എല്ലായിടത്തും പൊതുസമൂഹത്തിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങിയ മാധ്യപ്രവര്‍ത്തകനായിരുന്നു.പത്തനംതിട്ട, ആലപ്പുഴ ബ്യൂറോകളിലാണ് ഏറെ നാള്‍ സേവനം അനുഷ്ടിച്ചത്്.

അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്ന പന്തളം പട്ടിരേത്ത് വീട്ടില്‍ പ്രൊഫ.പി. ആര്‍. സി. നായരുടേയും അടൂര്‍ തറയില്‍ വീട്ടില്‍ സി കെ ഭാരതിയമ്മയുടെയും മകനായി ജനിച്ച ഹരികുമാര്‍ അടൂര്‍ ഗവ. സ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ് , ചങ്ങനാശേരി എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നേടിയത്..മാധ്യമപ്രവര്‍ത്തനത്തിനുള്ള കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ പാമ്പന്‍മാധവന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ-ആര്‍. ഗീത. മക്കള്‍- വിഷ്ണുനായര്‍ ( വിദ്യാര്‍ഥി, പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചീനീയറിങ് കോളേജ്), മഹേഷ് നായര്‍ ( വിദ്യാര്‍ഥി, അമൃതവിദ്യാലയം, പത്തനംതിട്ട).സഹോദരങ്ങള്‍- ശ്രീദേവി, രാധാമണി, സുശീല, പരേതനായ ശങ്കര്‍.

കൊച്ചി മെഡിക്കല്‍ സെന്റെര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായറാഴ്ച രാവിലെ 7 ന് പത്തനംതിട്ടയിലേക്ക് കൊണ്ടു വരും. 10 ന് പത്തനംതിട്ട പ്രസ്‌ക്ലബ്ബിലെ പൊതുദര്‍ശനം. 2ന് അടൂര്‍ പുതിയ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം തറയില്‍ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
Comment: He was really an inspiration. My heartfelt condolence.
-K A Solaman

Tuesday 14 August 2012

ടി.പി.വധം: പൊട്ടിക്കരഞ്ഞ് കൃഷ്ണയ്യരുടെ പ്രതികരണം


കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് തിരിച്ചറിയുന്നത് സങ്കടകരമാണെന്നും ഇങ്ങനെയായിരുന്നെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേ ഇറങ്ങില്ലായിരുന്നുവെന്നും ഇ.എം.എസ്. മുഖ്യമന്ത്രിയായ കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. അങ്ങേയറ്റം വികാരാധീനനായാണ് കൃഷ്ണയ്യര്‍ ടി.പി. വിഷയത്തില്‍ പ്രതികരിച്ചത്.

പിണറായിയും വി.എസും പരസ്പരം കുരിശുയുദ്ധം നടത്തുകയാണെന്നും ഒരു കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''കഷ്ടം തോന്നുന്നു. സങ്കടമുണ്ട്. എ.കെ.ജിയും മറ്റും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പാര്‍ട്ടി പട്ടികയനുസരിച്ച് വധം നടത്തുന്നുവെന്നാണ് പത്രങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് സങ്കടം വരുന്നു''കരഞ്ഞുകൊണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു.
Comment: പ്രായമേറിയാല്‍ ചിലര്‍ക്കൊക്കെ പെട്ടന്നു കരച്ചില്‍ വരും. അതിനു പാര്‍ടിയില്‍ മുന്പു പ്രവര്‍ത്തിച്ചിരിക്കണമെന്നില്ല. 
-കെ എ സോളമന്‍ 
 

Friday 10 August 2012

Risky contributory pension



Bizarre is the decision of the Kerala Government to replace statutory pension scheme with the contributory pension scheme for its new employees joining from next year. This can be thought as a free runner to hike the retirement age from 56 to 60. Seemingly the present government has no concern about the fates of thousands of unemployed educated youths waiting for a job.

For the present staff, the decision of the government about contributory pension and pension age hike is something very sweet to chew and the same time very sour to swallow. Past experience tells that the youth organizations cannot be trusted because they are more interested in matters other than those related to unemployed youths.

The Chief Minister or else who defending the pension age hike by quoting examples of other states is unacceptable as the situation is entirely different in Kerala. It is of course a bad practice on the part of the government to sustain by withholding the retirement benefits of the employees. The government implementing such bizarre pension scheme without any discussion in the State assembly or among public is unjustifiable.

The pension fund collected by way of contributory pension is going to the hands of private mutual fund and insurance promoters and the past records of most of them are dubious The future pensioners are likely to lose their pension as operation in stock market is unpredictable especially when the fund managers are unscrupulous persons. The present decision of the government is highly risky and it should be withdrawn.

K A Solaman