Friday 28 June 2013

KAS Life Blog: പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം

KAS Life Blog: പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം: അറുപതുകളിലാണ് , പള്ളിപ്പെരുന്നാളിനും ഉല്‍സവത്തിനും “കാഴ്ചപ്പെട്ടി”ക്കാരുണ്ടായിരുന്നു. ചൈനയിലെ വന്മതില്‍ , ചാഞ്ഞുനില്‍ക്കുന്ന പിസാഗോപു...

പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം

Photo: LIKE THIS PAGE >>> Worry less, Smile more

അറുപതുകളിലാണ്, പള്ളിപ്പെരുന്നാളിനും ഉല്‍സവത്തിനും “കാഴ്ചപ്പെട്ടി”ക്കാരുണ്ടായിരുന്നു. ചൈനയിലെ വന്മതില്‍, ചാഞ്ഞുനില്‍ക്കുന്ന പിസാഗോപുരം, വെണ്ണക്കല്‍ താജ്മഹല്‍, തുടങ്ങി എല്ലാം കാണാം, കാലണ കൊടുത്താല്‍ മതി. അരയണ എങ്കില്‍ ഇരട്ടിസമയം ഇരട്ടികാഴ്ചകള്‍ കാണാം. ഈ കാഴ്ചകള്‍ മതിയാകാത്തവര്‍ക്ക് സ്പെഷല്‍ കാഴ്ചകളുണ്ട്. അതിലൊന്നാണ് “പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം”, കുട്ടികള്‍ക്ക് ഇത് കാണാന്‍  വിലക്കുണ്ട്. കാഴ്ചകള്‍ പരിധി ലംഘിച്ചാല്‍ പെട്ടിക്കാരനു അടിയും  ഉറപ്പ്.

കാഴ്ചപ്പെട്ടിമാറി വിഡ്ഢിപ്പെടുത്തി വന്നതോടെ കാഴ്ചയുടെ സര്‍വസീമകളും ലംഘിക്കപ്പെട്ടു. മിനിമം കാഴ്ച “വേഴ്ച” യായി മാറി. കയ്യെത്താദൂരത്തായതുകൊണ്ടു വിഡ്ഢിപ്പെട്ടിക്കാര്‍ക്ക് അടി കിട്ടുന്നില്ലെന്നെയുള്ളൂ.  

അശ്ലീലചിത്രങ്ങളുടെ വ്യാപനവും പ്രദര്‍ശനവും തടയേണ്ടവര്‍ തന്നെയാണ് അതിന്റെ പ്രോക്താക്കള്‍ എന്നത് രസാവഹമായിരിക്കുന്നു.  ഇതുതന്നെയാണോ ഏതോ വിഡ്ഢി വിളിച്ച “ദൈവത്തിന്റെ സ്വന്തം നാട്?’


-കെ എ സോളമന്‍ 

Wednesday 26 June 2013

ചാനല്‍ സെക്സ് ഷോ -കെ എ സോളമന്‍


അങ്കമാലിക്കു പുറത്തു “ ചെറ്റ” എന്നറിയപ്പെടുന്ന സാധനം അങ്കമാലിക്കകത്ത് എത്തുമ്പോള്‍ “ തെറ്റ” എന്നറിയപ്പെടും. തെറ്റ എന്നുവെച്ചാല്‍ തെറ്റുചെയ്തവന്‍ എന്നര്‍ത്ഥം. വാര്‍ത്ത ശരിയെങ്കില്‍ ഒരച്ഛനും മകനും ചെയ്തത് മൃഗങ്ങളില്‍ മാത്രം കാണുന്ന സ്വഭാവ വൈകൃതം ആണ്.

തന്നെ ട്രാപ്പ് ചെയ്തെന്ന് പറഞ്ഞു അച്ഛന്‍ തെറ്റയില്‍ ചാനലിലും ബന്ധുവീട്ടിലുമായി നടക്കുമ്പോള്‍  കാമുകിയെ വിട്ടു അച്ഛനെ ട്രാപ്പിലാക്കിയ മകന് ഇതൊന്നുമറിയാതെ മുംബൈയില്‍ കറങ്ങുന്നു. ചാനലുകള്‍ കാണാന്‍ സമയം കിട്ടാത്ത പോലീസ് അച്ഛനെയും മകനെയും അന്വേഷിച്ചു തെക്കുവടക്കു നടക്കുന്നു. സ്ത്രീകളെ രക്ഷിക്കുന്നതും പുരുഷന്മാരേ ശിക്ഷിക്കുന്നതുമാണ് സമീപകാല സ്ത്രീസുരക്ഷാ നിയമം. സംസ്ഥാനത്തെ ഏതാഭിസാരിക വിചാരിച്ചാലും കുഞ്ഞുകുട്ടി പരാദീനങ്ങളോടെ മാനം മര്യാദയായി കഴിയുന്ന ഏതവനെയും പിടിച്ച് അകത്താക്കാം.

റോഡിലെ കുഴികളുടെയും മാലിന്യകൂമ്പാരങ്ങളുടെയും വെള്ളക്കെട്ടുപ്രദേശങ്ങളുടെയും വേമ്പനാട് കായലിലെ കരിമീന്‍ കുഞ്ഞുങ്ങളുടെയും എണ്ണമെടുത്തിട്ടുള്ള സര്ക്കാര്‍ ഏജന്‍സികള്‍ ലൈംഗിക തൊഴിലാളികളുടെയും എണ്ണമെടുത്തിട്ടുണ്ട്- 28000. ഒരണ്ണം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. ഇവരില്‍ നക്ഷത്ര വേശ്യകളും സിനിമ-സീരിയല്‍ നടിമാരും,സോളാര്‍ തട്ടിപ്പുകാരികളും പെടില്ല. ഈ ഇരുപത്തെണ്ണായിരത്തില്‍പെട്ട ഏത് അഭിസാരിക  വിചാരിച്ചാലും ഏത് എം എല്‍ എ യും മന്ത്രിയെയും അകത്താക്കാനാവും.

നിലവില്‍ സ്ത്രീപീഠനത്തില്‍ ഏര്‍പ്പെട്ട എം എല്‍ എ മാരുടെ കാര്യത്തില്‍ ഒരു ഭരണ –പ്രതിപക്ഷ ധാരണയുണ്ട്. ഒന്നെനിക്ക്, ഒന്നു നിനക്ക് എന്നതാണ് ധാരണ. ഒരു ജോസ് അപ്പുറത്തുനിന്നു വരുമ്പോള്‍ ഒരു ജോര്‍ജ് ഇപ്പുറത്തുനിന്ന് ഉണ്ടായിരിക്കും.

മറ്റൊരു സര്ക്കാര്‍ വകുപ്പിലും ഇല്ലാത്ത റിക്രൂട്മെന്‍റ് റാലി എന്തുകൊണ്ട് പോലീസില്‍ മാത്രം എന്നതിനെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. ജലപീരങ്കി പ്രവര്‍ത്തിക്കാന്‍ ആളു വേണമെന്നതു ശരിയാണെങ്കിലും അന്വേഷണടീമുകളുടെ ബാഹുല്യമാണ് കൂടുതല്‍ പേരെ പോലീസിലേക്ക് റിക്രൂയിട് ചെയ്യാന്‍ സാഹചര്യമൊരുക്കുന്നത്. ഈ ടീമുകളൊക്കെ എന്തൊക്കെ കാര്യങ്ങളാണ് അന്വേഷിക്കുന്നത് എന്നു ചോദിച്ചാല്‍ മറുപടിപറയുക പ്രയാസം. സരിത നായരുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വായിച്ചു ഒരു ഉന്നത ഉദ്യോഗസ്ഥന്റെ  തല ചെകിടിച്ചുപോയി. ഒരുവിധപ്പെട്ട ഇക്കിളിനോവലിലും കാണാത്തത്ര സൂപ്പര്‍ ഡയലോഗുകള്‍. ഒരുത്തന്‍ ഭാര്യാ വിരക്തനാവാന്‍ എന്തിന് ഓഷോയുടെ ആശ്രമത്തില്‍ പോയി താമസിക്കണം, ഈ ഫോണ്‍ ഡയലോഗുകള്‍ മാത്രം വായിച്ചാല്‍ പോരേ, എന്നതാണു അവസ്ഥ.

തെറ്റയിലിന്റെ വീടും പശുത്തൊഴുത്തും, പരാതിക്കാരിയുടെ ഫ്ലാറ്റും പോലീസ് അരിച്ചുപെറുക്കിയെന്നാണ് റിപ്പോര്‍ട്. കണ്ടുകിട്ടിയ തൊണ്ടി സാധനങ്ങളില്‍ അടിപ്പാവട-1 തിരുപ്പന്‍-1 -1, ആഗ്നാബ്രാ-1 കൈയ്യുള്ള ബാനിയന്‍ -1, സേഫ്റ്റി പിന്‍-5, ഫിയാമ സോപ്പിന്റെ കൂട്-1, കുട്ടിക്കൂറ സാമ്പിള്‍ പാക്-1, എന്നിവ ഒഴിവാക്കിയാല്‍ മറ്റുവിലപ്പെട്ടതൊന്നും കിട്ടിയില്ല.

അതിനിടെ ചാനലിലെ സിനിമകണ്ട് സാധാരണ ജനവും അവരുടെ കുട്ടികളും ഞെട്ടി. ”എന്തിനാണ് അപ്പൂപ്പാ, ആ അപ്പൂപ്പന്‍ പച്ച സാരിയുടുത്ത ചേച്ചിയെ ചുറ്റിപ്പിടിക്കുന്നത് ?“ ശാരിമോള്‍ രാമന്‍ നായരോട് ചോദിക്കുകയും ചെയ്തു. ചാനല്‍ മാറ്റാന്‍ റിമോട്ടില്‍ ഞെക്കി ഞെക്കി നായരുടെ വിരല്‍ ഉളുക്കിയതല്ലാതെ സിനിമാ മാത്രം മാറിയില്ല. എല്ലാ ചാനലുകിളിലും ഒരേ സിനിമ തന്നെയായിരുന്നു ഇരുപതിനാലുമണിക്കൂറും.

വാര്‍ത്താ ചാനലുകള്‍ മുഖ്യമായും ജനത്തെ  വാര്ത്തകള്‍ അറിയിക്കാന്‍ വേണ്ടിയുള്ളതാണ്. കേരളത്തിലെ വാര്‍ത്ത ചാനലുകളാവട്ടെ, ജനത്തെ സുഖിപ്പിക്കുകയും ഒപ്പം ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. പോര്‍നോഗ്രാഫി-അശ്ലീല ചിത്രങ്ങളുടെ നിരമ്മാണവും പ്രദര്‍ശനവും- ശിക്ഷാര്‍ഹമാണന്നിരിക്കെ തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്നാണ് ചാനലുകളുടെ നിലപാട്. “നിന്റെ ചാനല്‍ ഇപ്പോ പൂട്ടിക്കും “ എന്നു  വീമ്പിളക്കിയ ചീഫ് വിപ്പ് പ്രസ്തുത ചാനലില്‍ അട്ടിപ്പേറു കിടക്കുന്നു.. കേരളത്തിന്റെ അനിവാര്യദുരന്തം ഇനി ചാനലുകളില്‍ സുരക്ഷിതം!


 -കെ എ സോളമന്‍ 

Saturday 22 June 2013

KAS Life Blog: ശ്രേഷ്ഠ മലയാളം, വിശിഷ്ട മലയാളം !-കെ എ സോളമന്‍

KAS Life Blog: ശ്രേഷ്ഠ മലയാളം, വിശിഷ്ട മലയാളം !-കെ എ സോളമന്‍: ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ മലയാളം ശ്രേഷ്ഠമലയാളമായി. ശ്രേഷ്ഠം എന്ന വാക്ക് സംസ്കൃതമായതുകൊണ്ടു അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും ...

ശ്രേഷ്ഠ മലയാളം, വിശിഷ്ട മലയാളം !-കെ എ സോളമന്‍

Photo: Pray for them...

ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ മലയാളം ശ്രേഷ്ഠമലയാളമായി. ശ്രേഷ്ഠം എന്ന വാക്ക് സംസ്കൃതമായതുകൊണ്ടു അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും, മലയാളികള്‍ വേറെ വാക്ക് കണ്ടുപിടിക്കണമെന്നും മലയാളികള്‍ അല്ലാത്ത സംസ്കൃത പണ്ഡിതര്‍. . വിശിഷ്ട മലയാളം, മാതൃക മലയാളം, പൌരാണിക മലയാളം എന്നൊക്കെ വിളിക്കാമെന്നിരിക്കെ എന്തിന് ശ്രേഷ്ഠ മലയാളത്തിന്റെ പുറകെ പോയെന്നാണ് മാരാരിക്കുളം മലയാളം മാത്രം സംസാരിക്കുന്ന രാമന്‍നായര്‍ക്ക് ചോദിക്കാനുള്ളത്.

കേന്ദ്രത്തില്‍ നിന്നു കിട്ടുമെന്നു പറയുന്ന 100 കോടിയാണ് ലക്ഷ്യമെങ്കില്‍ അതെന്തിന്നുണ്ട്? ഒന്നോരണ്ടോ ലോകശ്രേഷ്ഠ മലയാള സമ്മേളനം കഴി യുമ്പോള്‍ തന്നെ പണം തികയാതെ വരും. വെറുതെ ആക്രി പെറുക്കി നടന്നവനൊക്കെപതിനായിരം കോടിയുടെ കണക്ക് പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന് കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ല എന്നാണ് ഭരണ-പ്രതിപക്ഷത്തെ ചില സോളാര്‍ നേതാക്കളുടെ പ്രതികരണം.

അതിനിടെ പ്രതിമാസ സ്വൊര്യം കെടുത്തലായി കഥാ- കാവ്യ സംഗമം നടത്തുന്ന അരങ്ങ് സാഹിത്യവേദിയുടെ സെക്ക്രട്ടറി മൊയിദീന്‍കോയയുടെ സംശയം നുമ്മക്കും വല്ലതും  കിട്ടുമോ എന്നാണ്. റെജിസ്റ്റര്‍ ചെയ്ത സംഘടന ആയതുകൊണ്ട് സഹായം കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാന പ്പെടുത്തലില്‍ ആശ്വാസം കണ്ടിരിക്കുകയാണ് കോയ. പണം കിട്ടുന്ന മുറയ്ക്ക് പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടു തവണയാക്കാനുള്ള ഉദ്ദേശ്യവും കോയായ്ക്കുണ്ട്.

നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലിഷ് പദങ്ങള്‍ക്ക് തുല്യമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതു ഭാഷ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ഉദാഹരണമായി പാനല്‍ എന്ന വാക്കിന് മലയാളത്തില്‍ പലക, ചട്ടം, എന്നൊക്കെ പറയാമെങ്കിലും ആതാരും ഉപയോഗിച്ചു കാണുന്നില്ല. സോളാര്‍ പാനലിനു സൌരപ്പലക എന്നു വിളിക്കാമെന്നിരിക്കെ ചാനലുകളിലെ മുഴുവന്‍നേര വായ്പാട്ടുകാര്‍ 24 24x7-ലും  സോളാര്‍പാനല്‍ എന്നുതന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത്. പത്രങ്ങളായ പത്രങ്ങളിളൊക്കെ സോളാര്‍പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൌരചട്ടം എന്നെഴുതിക്കാണുന്നില്ല. സോളാര്‍  എനേര്‍ജിയെ സൌരോര്‍ജം എന്നു ശ്രേഷ്ഠമലയാളത്തില്‍ വിളിക്കാമെങ്കില്‍ എന്തുകൊണ്ട് സോളാര്‍പാനലിനെ സൌരപ്പലക എന്നു വിളിച്ചുകൂടാ? അതുകൊണ്ടു എത്രയും വേഗം സോളാര്‍ പാനലിനെ സൌരപ്പലക എന്നു വിളിക്കണമെന്നതാണ് രാമന്‍നായരുടെ റിക്ക്വസ്റ്റ്. അതോടെ സോളര്‍പാനല്‍ ബിജു സൌരപ്പലക ബിജുവും, സരിത സൌരപ്പലകസരിതയും ആകും. സോളാര്‍ പാനലില്‍ കാല്‍ത്തട്ടിവീണെന്ന് പറയുന്നശാലുവിനും ,, ജോപ്പനും, കോപ്പനുമൊക്കെ പുതിയപേരുകള്‍ കണ്ടെത്തുകയുമാവാം.

സൂര്യന്റെ പ്രായം 10 ബില്ലിയണ്‍വര്ഷം അതായത് 1000 കോടികൊല്ലം. അതായത് ഇപ്പോള്‍ സൂര്യന്‍ കൌമാര ദിശയില്‍, എന്നുവെച്ചാല്‍ പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന പ്രായം. അടുത്ത 30 ബില്ലിയണ്‍ വര്ഷം കൂടി സൂര്യന്‍ ഇതേ പ്രഭയോടെ പ്രകാശിക്കുമെന്നാണ് ഭൌതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്. ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരുവിധ അഴിമതിയും നടക്കില്ല .അഴിമതിയെല്ലാം ഭൂമിയിലാണ്, സൂര്യനില്ലെങ്കില്‍ ഭൂമിയില്ല എന്ന സത്യം മറന്നുകൊണ്ട്

ജാതിപറയും എന്നു വാശിയുള്ള സമുദായനേതാവ് ഈയിടെ വലിയൊരു ശരി പറഞ്ഞു. ബിജുവിനും, സരിതയ്ക്കും ശാലുവിനും പുറകെയാണ്നേതാക്കള്‍. സരിതയ്ക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശനങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ചു ജനം വലയുന്നു, ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകേറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണ പ്രതിപ്ക്ഷങ്ങള്‍ കാണുന്നില്ല. ഏവരും  സരിതയ്ക്കൊപ്പം സൌരപ്പലകയില്‍ ചവുട്ടി നില്‍പ്പാണ്-അടുത്ത പൊറാട്ടിന് കാതോര്‍ത്തുകൊണ്ട്.


-കെ എ സോളമന്‍ 

Thursday 20 June 2013

KAS Life Blog: ഒത്തിരി ദമ്പതികള്‍, ഒരുപാടുമക്കള്‍ !

KAS Life Blog: ഒത്തിരി ദമ്പതികള്‍, ഒരുപാടുമക്കള്‍ !: വാര്‍ത്തകള്‍ കേട്ടു ഞെട്ടുന്ന കാലമാണിത്. അരീപ്പറമ്പില്‍ പെരുംപാമ്പു പട്ടിയെ വിഴുങ്ങിയെന്നും പട്ടിപ്പ്രേമികളായ നാട്ടുകാര്‍ പാമ്പിന്‍റെ വാ...

ഒത്തിരി ദമ്പതികള്‍, ഒരുപാടുമക്കള്‍ !

Photo

വാര്‍ത്തകള്‍ കേട്ടു ഞെട്ടുന്ന കാലമാണിത്. അരീപ്പറമ്പില്‍ പെരുംപാമ്പു പട്ടിയെ വിഴുങ്ങിയെന്നും പട്ടിപ്പ്രേമികളായ നാട്ടുകാര്‍ പാമ്പിന്‍റെ വായില്‍ നിന്നും പട്ടിയെ വലിച്ചൂരി എടുത്തെന്നും ഈ പ്രോസസ്സില്‍ പട്ടിയും പാമ്പും ചത്തുപോയെന്നും ഫോട്ടോസാഹിതമുള്ള വാര്‍ത്താകണ്ടു  രാമന്‍ നായര്‍ ഞെട്ടി. പ്രമുഖ പത്രങ്ങളില്‍ പ്രാമുഖ്യത്തോടെ കൊടുത്ത വാര്‍ത്ത തെറ്റാണെന്നു പിറ്റേ ദിവസം തിരുത്ത് കണ്ടപ്പോഴാണ് ഞെട്ടല്‍ അലപ്മെങ്കിലും കുറഞ്ഞത് . ഞെട്ടല്‍ പൂര്‍ണമായും മാറണമെങ്കില്‍ ഒന്നു രണ്ടു ദിവസംകൂടി കഴിയണം, തിരുത്തിയ വാര്‍ത്തയ്ക്ക് വീണ്ടും തിരുത്ത് വന്നെങ്കിലോ?

പട്ടി-പാമ്പു എപ്പിസോഡിനെക്കാള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി തോന്നിയത് ഒരു കോടതി വിധിയാണ്. ഉസ്ബക്കിസ്ഥാന്‍ കോടതിയോ താലിബാന്‍ കോടതിയോ ആണ് ഈ വിധി പ്രസ്താവിച്ച്ചതെങ്കില്‍ പോട്ടെന്നു വെയ്ക്കാം. മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ വിധിപ്രകാരം  പരസ്പരധാരണയോടെ സ്ത്രീയും പുരുഷനും  ലൈംഗികബെണ്ഡത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാര്യ-ഭര്‍ത്താക്കന്‍മാരായി പരിഗണിക്കും. ഭാരതീയ സംസ്കാരവും വനിതാക്ഷേമവും സംരക്ഷിക്കാന്‍ ഈ വിധി കൂടിയേ തീരൂ –ജഡ്ജി. നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ 110 കോടി എന്നൊരു കണക്കുണ്ട്. പുതിയ സെന്‍സസ് കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ചെറിയ വെത്യാസമുണ്ടാവാം  പക്ഷേ മദ്രാസ് ഹൈക്കോടതി വിധിയോടെ ഇന്ത്യയിലെ ദമ്പതികളുടെ എണ്ണം 200 കോടി കവിയും. പുരുഷന് ഒന്നില്‍കൂടി ഭാര്യമാരും സ്ത്രീക്കു ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്‍മാരൂമുണ്ടെന്നാണ് സിനിമ-ടിവി സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ഈ സീരിയല്‍-സിനിമകളില്‍ കാണിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെങ്കില്‍ എന്തിനവ അനുവദിക്കുന്നു?
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആവണമെങ്കില്‍ തെളിവുവേണം.. തെളിവില്ലാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഏതൊക്കെ തെളിവുകളാണ് കോടതി സ്വീകരിക്കുകഎന്നതു ഇനിയും വ്യക്തമാക്കിയിട്ടില്ല  

പറവൂര്‍ പെണ്കുട്ടി എന്നൊരു പെണ്കുട്ടിയുണ്ട്. സൂര്യനെല്ലി പ്പെങ്കുട്ടിയെപ്പോലെ പ്രസിദ്ധയാണിവളും. പത്തു നാല്പതുപേരുടെഫോട്ടോ ഇവളുടെ മൊബൈലില്‍ ഉണ്ടെന്നും പറയുന്നു. പെങ്കുട്ടിയുടെ നടപ്ടിക്രമ മനുസരിച്ച് ക്ലൈന്ടുമായി ഫോട്ടോ ഷൂട്ടാണ് ആദ്യഇനം. ഇങ്ങനെ ഫോട്ടോയ്ക്ക് നിന്നുകൊടുത്തവന്ടെ എല്ലാം .മൊബൈല്‍ ചിത്രം തെളിവായി പ്രഖ്യാപിക്കുന്നപക്ഷം പെങ്കുട്ടിക്ക് ഒന്നില്‍ക്കൂടുതല്‍ പേരെ ഭര്‍ത്താവായി. സ്വീകരിക്കാം. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നിലവില്‍ ഭാര്യമാര്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ ദമ്പതിമാരുടെ എണ്ണം 200 കോടി കവിയുമെന്നതിന് മറ്റുകണക്കിന്റെ ആവശ്യമില്ല.

നമുക്കൊരു  കേന്ദ്രമന്ത്രിയുണ്ടായിരുന്നു, പിന്നീട് ആന്ധ്രഗവര്‍ണറുമായി,  പേര് എന്‍ ഡി തീവാരി. തെലുങ്കാന സമരത്തിന്റെ പേരില്‍ ആന്ധ്ര കത്തിയെരിഞ്ഞപ്പോള്‍ ചീയര്‍ ഗേള്‍സുമായി ആന്ധ്ര ഭവനില്‍ വീണ വായിച്ച  വിദ്വാന്‍. ഇന്ത്യയിലെ ആദ്യത്തെ ജാരപിതാവു എന്ന നേട്ടംഇദ്ദേഹം  കൈവരിച്ചത് .ഡി എന്‍ എ ടെസ്റ്റിലൂടെയാണ്.

അപ്പോ പറഞ്ഞുവരുന്നത് ഇതാണ്. ഡി എന്‍ എ ടെസ്ട് നിലവില്‍ കോടതി സ്വീകരിക്കുന്ന ഒരു തെളിവാണ്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അഛനേത്, ഭര്‍ത്താവ് ആര് എന്നൊക്കെ തെളിയിക്കാന്‍ ഇതുവേണ്ടിവരും. വക്കീല്‍മാരുടെ ജോലിഭാരം കൂടുന്നതിനൊപ്പം അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും വര്‍ദ്ധിക്കും.. ഡി എന്‍ എ ടെസ്ട് സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒപ്പമാവുമ്പോള്‍ ആവശ്യക്കാരന് അവ കൂടുതല്‍ സൌകര്യപ്രദമായിരിക്കും.

ഒത്തിരി ദമ്പതികള്‍, ഒരുപാട് മക്കള്‍- സഭാപിതാക്കന്മാരുടെയും സമുദായനേതാക്കളുടെയും ആഗ്രഹത്തിന് അനുസരണമാണ് വിധി. പക്ഷേ കോടതി തിണ്ണയില്‍ നിന്നു ഇറങ്ങാന്‍ കഴിയാതെവരുന്നത് രാഷ്ട്രീയ പ്രമാണിമാര്‍ക്കും, പൌരമുഖ്യര്‍ക്കുമാണ്. കൂടുതല്‍ ഭാര്യമാരും മക്കളും  അതാണല്ലോ പലപ്രമാണിമാരുടെയും പ്രമാണിത്വത്തിന്റെ ലക്ഷണം.


-കേ എ സോളമന്‍  
Janmabhumi June 25

Tuesday 18 June 2013

KAS Life Blog: പിഎസ്സിയുടെ മാനുഷിക മുഖം

KAS Life Blog: പിഎസ്സിയുടെ മാനുഷിക മുഖം: പരീക്ഷകള്‍ നടത്തി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും കാലാവധി കഴിഞ്ഞ്‌ റദ്ദാക്കുകയും ചെയ്യുന്നത്‌ മാത്രമല്ല പിഎസ്സിയുടെ പണി. ഉദ്യോഗ...

പിഎസ്സിയുടെ മാനുഷിക മുഖം

Photo: Beautiful


പരീക്ഷകള്‍ നടത്തി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും കാലാവധി കഴിഞ്ഞ്‌ റദ്ദാക്കുകയും ചെയ്യുന്നത്‌ മാത്രമല്ല പിഎസ്സിയുടെ പണി. ഉദ്യോഗാര്‍ത്ഥിയുടെ സാമൂഹിക പ്രതിബദ്ധതയും പാരമ്പര്യ ഗുണവും മുജ്ജന്മ സുകൃതവും അന്വേഷിക്കുന്നതും പിഎസ്സിയുടെ ജോലിയാണ്‌. പണി കഞ്ചാവ്‌ വില്‍പ്പനയാണെങ്കിലും ചാകുമ്പോള്‍ തറവാട്ടു മഹിമ പറയുന്നത്‌ ചിലര്‍ക്ക്‌ ആവേശമാണ്‌. ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും പെട്ടവര്‍ ഡോക്ടര്‍മാരാവുന്നില്ല എന്ന്‌ പിഎസ്സി ചെയര്‍മാന്‍ നിരീക്ഷിക്കുന്നതിന്‌ പിന്നില്‍ ഈ പാരമ്പര്യാന്വേഷണം നോക്കി മനസ്സിലാക്കാവുന്നതാണ്‌.

ടെസ്റ്റില്ലാതെ ഇന്റര്‍വ്യൂ നടത്തി 3500 ഓളം ഡോക്ടര്‍മാരെയാണ്‌ പിഎസ്സി തെരഞ്ഞെടുത്തത്‌. കുറെ പൊട്ടന്മാരെ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ്‌ നിലവിലെ പിഎസ്സിയുടെ ഒഎംആര്‍ പരീക്ഷ. പേരെഴുതാന്‍ അറിവില്ലെങ്കിലും കറക്കിക്കുത്തി റാങ്ക്ലിസ്റ്റില്‍ കേറിപ്പറ്റാം. എന്തുകൊണ്ടോ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക്‌ ആ ഭാഗ്യം ലഭിച്ചില്ല. എല്ലാവരേയും ഇന്റര്‍വ്യൂ നടത്തിയാണ്‌ തെരഞ്ഞെടുത്തത്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ റാങ്ക്ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ പിഎസ്സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയതോടുകൂടിയാണ്‌ ഈ ഡോട്കര്‍മാരെല്ലാം വല്ലാത്ത പൊല്ലപ്പിലാണ്‌ ചെന്ന്‌ വീണതെന്ന്‌ മനസ്സിലാക്കിയത്‌. ഡോക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും വിവരമില്ലത്രെ!

അഭിനവ ഡോക്ടര്‍മാരെക്കുറിച്ച്‌ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങള്‍ വായിക്കുക. ഒരെണ്ണത്തിനുപോലും സാമൂഹിക പ്രതിബദ്ധതയില്ല, പൊതുവിജ്ഞാനമില്ല, പത്രങ്ങള്‍ കൈകൊണ്ടു തൊടാറില്ല, മെഡിക്കല്‍ എത്തിക്സ്‌ അറിയില്ല, ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല, പ്രായോഗിക ജ്ഞാനം ഇല്ല, പാവപ്പെട്ടവരോട്‌ കൂറില്ല, പിന്നോക്ക സമുദായത്തിലെ ആദ്യ തലമുറയില്‍ പെട്ടവരില്ല, ഇങ്ങനെ പോകുന്നു ഇല്ലായ്മയുടെ കണക്ക്‌.
ചെയര്‍മാന്‍ പറഞ്ഞില്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക്‌ അറിയാവുന്ന ഒരു സംഗതി അവര്‍ മുടക്കിയ പണത്തിന്റെ കണക്കാണ്‌. പഠനത്തിന്‌ 20 ലക്ഷം, അഡ്മിഷന്‌ 50 ലക്ഷം. സ്വാശ്രയ കോളേജില്‍ എംബിബിഎസ്‌ അഡ്മിഷന്‍ 50 ലക്ഷത്തിന്‌ കിട്ടുന്നത്‌ ലാഭകരമെന്നാണ്‌ നിലവിലെ സംസാരം. 50 ലക്ഷം മുടക്കാന്‍ സാധാരണക്കാരനാവില്ല. അതുകൊണ്ട്‌ ഡോക്ടര്‍മാരില്‍ പാവപ്പെട്ടവരില്ലായെന്ന്‌ കണ്ടെത്താന്‍ 6000 ഡോക്ടര്‍മാരെ ഇന്റര്‍വ്യൂ നടത്തേണ്ട കാര്യമില്ല. പതിനായിരങ്ങള്‍ ചെലവു വരുന്ന എന്‍ട്രന്‍സ്‌ കോച്ചിംഗും മറ്റും നടത്തി ഡോക്ടറാവാന്‍ പാവപ്പെട്ടവര്‍ക്ക്‌ കഴിയില്ലായെന്നറിയാന്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ പിഎസ്സി ചെയര്‍മാനോ മെമ്പറോ ആകേണ്ടതില്ല. പിന്നോക്ക ജില്ലയായ ആലപ്പുഴയില്‍നിന്ന്‌ കുറെ കൊല്ലങ്ങളായി ആദ്യത്തെ 100 റാങ്കില്‍ആരും  ഉള്‍പ്പെടാത്തതു എന്തുകൊണ്ടാണെന്നറിയാന്‍ അധിക വിവരം വേണ്ട. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കണക്ക്‌ പ്രസിദ്ധീകരിക്കട്ടെ.

ഡോക്ടര്‍മാരാവാന്‍ പാവപ്പെട്ടവര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ഗ്രാമവാസികള്‍ക്കും കഴിയുന്നില്ലെന്ന്‌ പരസ്യപ്പെടുത്താന്‍ ഒരു പിഎസ്സി ചെയര്‍മാന്‍ വേണ്ടി വന്നു. ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്ക്‌ വ്യക്തമായി അറിയാവുന്ന ഈ സത്യം വെളിപ്പെടുത്തിയതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന്‌ കരുതാനാവില്ല.
പിഎസ്സിയും ചെയര്‍മാനും മാനുഷിക മുഖം കാട്ടിത്തുടങ്ങിയത്‌ നല്ല കാര്യം. പാവപ്പെട്ടവരെയും കീഴ്ജാതിക്കാരെയും കുറിച്ചു ചിന്തിച്ചത്‌ എന്തുകൊണ്ടും ഉചിതം. അങ്ങനെയെങ്കില്‍ കുറച്ചെങ്കിലും പാവപ്പെട്ട വരെ എന്‍ട്രന്‍സ്‌ ടെസ്റ്റില്‍ കുടുക്കാതെ നേരിട്ടെടുത്ത്‌ പഠിപ്പിക്കരുതോ? ഉദ്യോഗാര്‍ത്ഥികളെ ശരിയായ വിധത്തില്‍ അസസ്സു ചെയ്യാന്‍ ഒഎംആര്‍ ടെസ്റ്റ്‌ ഒഴിവാക്കി ഡിസ്ക്രിപ്റ്റീവ്‌ മാതൃകയില്‍ പരീക്ഷ നടത്താന്‍ പിഎസ്സി തയ്യാറുണ്ടോ? പണക്കാര്‍ക്കു മാത്രം സംവരണം ചെയ്തിരിക്കുന്ന ഇന്നത്തെ മെഡിക്കല്‍ അഡ്മിഷന്‍ സമ്പ്രദായത്തിന്‌ മാറ്റം വരുത്താന്‍ ഭരണകൂടത്തിന്‌ ഉദ്ദേശ്യമുണ്ടോ?
ആര്‍ക്കും പാവപ്പെട്ടവര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കാം, പിഎസ്സി ചെയര്‍മാനും.

കെ എ സോളമന്‍

Saturday 15 June 2013

KAS Life Blog: സോളാര്‍ പാനല്‍ !

KAS Life Blog: സോളാര്‍ പാനല്‍ !: പനിമൂലം പണിച്ചു വിറക്കുകയായിരുന്നു രണ്ടാഴ്ചയായി  കേരളം. ഇപ്പോ പനി മാറി, എല്ലാവരും പുതപ്പിനുപുറത്തു കടന്നു, സരിത എസ് നായരുടെയും അവരുടെ പ...

സോളാര്‍ പാനല്‍ !


പനിമൂലം  വിറക്കുകയായിരുന്നു രണ്ടാഴ്ചയായി  കേരളം. ഇപ്പോ പനി മാറി, എല്ലാവരും പുതപ്പിനുപുറത്തു കടന്നു, സരിത എസ് നായരുടെയും അവരുടെ പല നായന്മാരില്‍ ഒരാളായ ബിജു രാധാകൃഷ്ണന്റെയും പിന്നാലേ കൂടിയിരിക്കുകയാണ്. 

എത്രപേര്‍ പനിബാധിച്ചുമരിച്ചുവെന്ന് സര്ക്കാടരിന് കണക്കില്ല, എത്ര പേര്‍ ചികില്സയില്‍ ആണെന്നതിനും കണക്കില്ല. പ്രൈവറ്റ് ആശുപത്രിയില്‍ ചികില്സിക്കുന്നവര്‍ ഈ നാട്ടുകാര്‍ അല്ലാത്തത് കൊണ്ട് സര്ക്കാര്‍ അവരുടെ കണക്ക് അന്വേഷിക്കാറില്ല. ആകെയുള്ള കണക്ക് പ്രമുഖ പത്രങ്ങളുടെ ചരമകോളത്തില്‍ വരുന്നവരുടെ എണ്ണം മാത്രമാണ്. മരിച്ചവരുടെ ചിത്രം ചരമകോളത്തില്‍ കളര്‍ഫുള്‍ ആയതുകൊണ്ട് ജനത്തിന് മരിക്കാന്‍ വളരെ ആഗ്രഹമാണെന്ന് ആരോഗ്യവകുപ്പിലെ ഏതെങ്കിലും ഡപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്ട്് എഴുതിയെന്നും വരാം. പെണ്‍പിള്ളാരുടെ കോളേജില്‍ പഠിക്കാനെത്തിയ സകലകുട്ടികളെയും വിളിച്ച് നിര്ത്തി  അവരുടെ “യുട്ട്രസ്” ലക്ഷ്യം വെച്ചു പുലഭ്യം പറഞ്ഞ താടിക്കാരന്‍ പ്രൊഫസ്സര്‍ ഋഷി തുല്യനാണെന്ന് റിപ്പോര്ട് എഴുതിയത് കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഡപ്യൂട്ടി ഡയറക്ടര്‍ ആണ്. താടികണ്ടാല്‍ ഋഷിയാണെന്ന് തോന്നുക സ്വാഭാവികം ഋഷിമാര്‍ക്കെല്ലാംതാടിയുണ്ട്, അതുകൊണ്ടു താടിയുള്ളവരെല്ലാം ഋഷിമാരെന്നു ലോജിക്ക് , കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും അവരുടെ ഒഫ്ഫീസും മറ്റു ഡപ്യൂട്ടി ഡയറക്ടര്‍മാരും  തികച്ചും അനാവശ്യമാണെന്ന് പറയുന്നതു വെറുതെയല്ല. 

സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പെണ്‍പ്രതിയുമായി ഓഫിസ് സ്റ്റാഫ് അംഗങ്ങള്ക്കുാള്ള അടുത്തബന്ധം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ കുഴപ്പത്തില്‍ ചാടിച്ചു എന്നാണ് വാര്ത്ത . വാര്ത്തകള്‍ പെട്ടെന്നു മറിയുന്ന ഇയ്ക്കാലത്ത് മുഖ്യമന്ത്രിക്ക് തന്നെ ബന്ധമുണ്ടെന്ന വാര്ത്തയും വന്നുകൂടായ്കയില്ല.

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പതിവിന്‍പടി പ്രതിപക്ഷത്തില്‍ നിന്നുയര്ന്നു   കഴിഞ്ഞെങ്കിലും ശക്തിപ്രാപിക്കാനിടയില്ല. ആരെയെങ്കിലുംമൂന്നുപേരെ  മറുകണ്ടം ചാടിച്ചു ഭരണം പിടിച്ചെടുത്താലും മുഖ്യമന്ത്രി ആരാകണമെന്ന മൂപ്പിളമതര്‍ക്കം നിലനില്ക്കുഞന്നതാണ് പ്രശ്നം. എങ്കിലും, പ്രതിയുമായി ബന്ധമുള്ള രണ്ടു പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ ജോലിയില്നില്‍ നിന്നു മാറ്റിനിര്ത്തി  തലയൂരാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയിലേക്ക് വിരല്ചൂ‍ണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരിക്കും പ്രതിപക്ഷം.

സോളാര്‍ അഴിമതി എ.ഡി.ജി.പി അന്വേഷിച്ചാല്‍ പോരെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് കാണുമ്പോള്‍  അവര്ക്കും  ഇതില്‍ പങ്കുണ്ടോ എന്നു സംശയിക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ ശിക്ഷിച്ചത്തിന്റെ കണക്ക് വലുതായിട്ടൊന്നുമില്ല. 

സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന  സരിത എസ് നായരുമായി മുന്‍ മന്ത്രി ഗണേഷ്കുമാറിന് അവിഹിതബന്ധമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അങ്ങനെ ഒരു ബന്ധമില്ലെന്നാണ് പിള്ളയും മകനും ആണയിടുന്നത്. അച്ഛനോട് പറഞ്ഞിട്ടല്ലേ മകന്‍ അവിഹിതബന്ധത്തിന് പോകുന്നത്? 

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരായി എത്തിയ ചില പൊങ്ങന്മാരുണ്ട്. ജയിലിലും പുറത്തുമായി രണ്ടുപെറ്റ ഒരു പെണ്ണുംപിള്ള വന്നുചോദിച്ചപ്പോള്‍ ഇവന്മാര്‍ 40-ഉം 50-ഉം ലക്ഷംഎടുത്തുകൊടുത്തത് എന്തുകണ്ടിട്ടാണ്?   മുഖ്യമന്ത്രിയുടെ ശിപാര്ശക്കത്ത് സരിത എസ്  നായര്‍ തന്നെ  കാണിച്ചെന്നാണ് ഒരുത്തന്റെ  വെളിപ്പെടുത്തല്‍. ശുപാര്ശംകത്തെന്ന സാധനം സെക്യൂരിറ്റിപ്രെസ്സിലല്ലേ അടിക്കുന്നത്!

ഏറെ രസകരമായിട്ടുള്ളത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നിലെ്ലന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ നിലപാടാണ്. തട്ടിപ്പ് പുറത്തറിഞ്ഞതിനെതുടര്ന്നു  സര്ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ‍ പ്രതികരിക്കുന്നതു ശരിയല്ല. ഇനി പ്രതികരിക്കണമെങ്കില്‍ മദാമ്മഗാന്ധിപറയണം. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദവിയില്‍  ഇടപെട്ടു പ്രതികരിച്ചതു അങ്ങനെയാണ്. അതോടെ കുള മാകാതെ അവശേഷിച്ച ഭാഗംകൂടി കുളമായി, പാവം ചെന്നിത്തല, താക്കോല് സ്ഥാനം സ്വപ്നം  കണ്ടു മൌനവൃതത്തിലും.

കെ എ സോളമന്‍  

Thursday 13 June 2013

KAS Life Blog: ഗൃഹാതുരത്വം-കഥ -കെ എ സോളമന്‍

KAS Life Blog: ഗൃഹാതുരത്വം-കഥ -കെ എ സോളമന്‍: ഒത്തിരി ഗൃഹാതുരത്വം ചാക്കില്‍ കെട്ടി ചുമന്നാണു അയാള്‍ ആ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തിയത്. പഠിച്ച സ്കൂളിനു  മുന്നില...

ഗൃഹാതുരത്വം-കഥ -കെ എ സോളമന്‍


Photo


ഒത്തിരി ഗൃഹാതുരത്വം ചാക്കില്‍ കെട്ടി ചുമന്നാണു അയാള്‍ ആ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തിയത്. പഠിച്ച സ്കൂളിനു  മുന്നിലെ ചായക്കട, 50 വര്ഷം മുന്പ് കണ്ട അതേ രൂപത്തില്‍. സ്കൂള്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു, അന്നത്തെ യു പി സ്കൂള്‍ ഇന്ന് ഹൈയര്‍സെക്കന്‍ററിയാണ്. ചായക്കടയ്ക്ക് മാത്രംമാറ്റമൊന്നുമില്ല, അതേകെട്ടിടം. അന്ന് ചായ തന്നിരുന്ന കടക്കാരന്‍ അവിടെ ഉണ്ടാകുമോ? അയാളുടെ രൂപം നേരിയ ഓര്‍മ്മയുണ്ട്, കറുത്ത് മെലിഞ്ഞിട്ടു ഇടത്തോട്ടു അല്പം വളഞ്ഞു. ചായ എടുത്തെടുത്ത് ഉണ്ടായ വളവാണ്. ഉണ്ടംപൊരി ഏത് ഉണ്ണിയപ്പം ഏത് എന്നു തിരിച്ചയറിയാന്‍ പറ്റാത്ത അയാളുടെ പലഹാരത്തിന് എന്തായിയിരുന്നു ടേസ്റ്റ്, അത്രയ്ക്ക് വിശാപ്പായിരുന്നു അന്ന്.

ചായ ഉണ്ടോ?”

വേണ്ടീട്ടായിരുന്നില്ല, എങ്കിലും അയാള്‍ കാറില്‍ നിന്നറങ്ങി ചോദിച്ചു. കട വരാന്തയിലെ തിണ്ണയില്‍ അല്പനേരം ഇരിക്കണം, ചായകുടിക്കുന്നത്ര നേരം. പണ്ട് ഒത്തിരി നേരം ഇരുന്നിട്ടുള്ളതാണ്. അയാള്‍ പറഞ്ഞ ഒത്തിരി തമാശകള്‍ കേട്ടു ചിരിച്ചിട്ടുണ്ട്.

“അല്പം നേരമെടുക്കും” കടക്കാരന്ടെ ശബ്ദം.

പണ്ടു കണ്ട ആളെപ്പോലെ തന്നിരിക്കുന്നു, ഒരുമാറ്റവുമില്ല, 50 കൊല്ലം കൊണ്ട് മനുഷ്യനു ഒരു മാറ്റവുമുണ്ടാവില്ലെ?. ഇല്ല, ഇത് അദ്ദേഹത്തിന്റെ മകനാവണം.
ചരിത്രവും ഭൂമിശാസ്ത്രവും ചോദിക്കണമെന്ന് തോന്നിയില്ല. അയാള്‍ക്കവിടെ  അല്പനേരം ഇരിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ
.
“എത്ര നേരമെടുക്കും?”

“ പാലില്ല, വരണം. എപ്പോള്‍ വരുമെന്നു പറയാന്‍ പറ്റില്ല.”

 കടക്കാരന്റെ ഒട്ടും മയമില്ലാത്ത മറുപടികേട്ടു അയാള്‍ക്കു വിഷമം തോന്നി.
കട വരാന്തയിലെ തിണ്ണയില്‍ ആയാള്‍ക്ക് ഇരിക്കാന്‍ തോന്നിയില്ല. ചുമന്നു കൊണ്ടുവന്ന് ഗൃഹാതുരത്വത്തിന്റെ ചാക്കുകെട്ടുമായി അയാള്‍ തിരികെ കാറില്‍ കേറി എങ്ങോട്ടോ ഓടിച്ചുപോയി.

                               -കെ എ സോളമന്‍

Tuesday 11 June 2013

ദൈവത്തിന്റെ സ്വന്തം നാട്-കെ എ സോളമന്‍

Photo: Good Morning


ഇങ്ങനെയൊക്കെ നിയമമുണ്ടെന്ന് ആര്‍ക്കറിയാം. നിയമം നടപ്പിലാക്കേണ്ട ഏമാന്‍മാര്‍പോലും തങ്ങള്‍ സസ്പന്‍റ് ചെയ്യപ്പെട്ടപ്പോഴാണ് നിയമം നിയമത്തിന്റെ വഴിക്കു പോകുന്നകാര്യം മനസ്സിലാക്കിയത്. കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം, കൂടുതല്‍ കഴിച്ചു ബോധം മറിഞ്ഞാല്‍ പണി പാളുന്നത് ബോധം കെട്ടവരുടേതല്ല, എക്സൈസ് ഏമാന്‍മാരുടേതാണ്, പത്ത നംതിട്ടയിലാണ്സംഭവം.  

പത്തനംതിട്ടയ്ക്കടുത്തുള്ള വാളകത്തും വഞ്ചിക്കോട്ടും പ്രത്യേകം നിയമമാണ്. വാളകം സ്കൂളിലെ കുഞ്ഞുങ്ങളില്‍ നിന്നു അമിത ഫീസ് ഈടാക്കാത്തതി ന്റെ പേരില്‍ ആ സ്കൂളിലെ പ്രധാന അധ്യാപികയെ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. മാനേജരെ ഏവരും അറിയും, പൂജപ്പുര ഫെയിം ആര്‍ ബി പിള്ള. പിള്ളയും ടീച്ചറുടെ ഭര്‍ത്താവും തമ്മില്‍ ഒരു പാരയുടെ ഇടപാടുണ്ട്, അതിന്റെ കണക്കുതീര്‍ക്കലാണ് ടീച്ചറുടെ സസ്പെന്‍ഷന്‍ എന്നു ടീച്ചറോടു ബന്ധപ്പെട്ടവര്‍ പറയുന്നു. ടീച്ചര്‍ കോടതിയില്‍ പോയി പിള്ളയ്ക്ക് ജയില്‍ ശിക്ഷവാങ്ങിക്കൊടുത്താലും പിള്ള മൂന്നാം നാള്‍ പുറത്തിറങ്ങും. ചവുട്ടിപ്പുറത്താക്കിയ മകനെ ഒക്കത്തു കേറ്റി പുതിയ കസര്‍ത്ത് നടത്തുന്ന പിള്ളയുടെ മുന്‍ ചരിത്രം  അതാണ്.

വഞ്ചിക്കോട്ടാകട്ടെ, ഒരു കൊച്ചാലുമ്മൂടുണ്ട്, അവിടെ ഒരു കള്ളുഷാപ്പും. കള്ളുഷാപ്പ് എന്നു പറഞ്ഞുകൂടാ, ഫാമിലി റെസ്റ്റോറന്‍റ് ആണ്. നാട്ടിലെ സകല ഷാപ്പിനും ഇപ്പോള്‍ “ഫാമിലി റെസ്റ്റോറന്‍റ്” എന്നെഴുതിയ  മള്‍ട്ടിക്കളര്‍ ഫ്ലക്സ് ബോര്‍ഡാണുള്ളത്. കള്ളുഷാപ്പിന്റെ പരസ്യബോര്‍ഡ് കറുപ്പിലും വെളുപ്പിലും ആകണമെന്ന് നിയമം എഴുതിയ ഉത്തരവ്  എക്സൈസ് മന്ത്രിയുടെ ആപ്പീസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നതാണ്, പക്ഷേ എലികരണ്ടുപോയി.

എല്ലാ കള്ളുഷാപ്പുകളും നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഷാപ്പുകള്‍ പതിവായി സന്ദര്‍ശിച്ചു മാസപ്പടി വരവുവെക്കുക എന്നപണി മാത്രമേ എക്സൈസ് ഏമാന്‍മാര്‍ക്കുള്ളൂ. അതിനിടെ ഷാപ്പില്‍ എന്തുകുടിച്ചു, എത്രകൂടിച്ചു, ആരുകുടിച്ചു എന്നൊന്നും നോക്കാന്‍ നേരമില്ല. വളരെ മര്യാദക്കാരായ ചില ഷാപ്പ്മുതലാളിമാര്‍ കൃത്യമായി മാസപ്പടി വീട്ടില്‍ എത്തിക്കുന്ന  സ്ഥലങ്ങളുമുണ്ട്. കള്ളവാറ്റും വ്യാജമദ്യവും തടയാന്‍ എക്സൈസ് ഒഫ്ഫീസ്സര്‍മാര്‍ക്ക് ഇരട്ടക്കുഴല്‍ തുപ്പാക്കി നല്‍കുമെന്നാണ് പണ്ട് പറഞ്ഞിരുന്നത്. പക്ഷേ തോക്ക് പണിതുകിട്ടാന്‍ താമസിക്കുന്നതുകൊണ്ടു ആ പണി ചെയ്യേണ്ടതിന്റെ ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കൂടിയന്‍മാര്‍ അമിതമായി കുടിച്ചു കുഴഞ്ഞുവീണതിന് എക്സൈസിനെതിരെ നടപടി.

നാഷണല്‍ ഹൈവേ 47-നു ഇരുവശവും അനേകം തട്ടുകടകളും പെട്ടികടകളും പുറമ്പോക്ക് കയ്യേറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെല്ലാം നല്ല കച്ചോടമുണ്ടെന്ന് എക്സൈസ് മന്ത്രിക്കറിയില്ലെങ്കിലും എക്സൈസ് സ്റ്റാഫ്ഫിന്  അറിയാം. കള്ളുഷാപ്പിലും, ബാറിലും, പെട്ടിക്കടയിലും കിട്ടുന്ന വ്യാജവും അല്ലാത്തതുമായ സാധനം കഴിച്ചു വഴിയരികില്‍ ബോധം കെട്ടു കിടക്കുന്ന ആളൊന്നുക്ക് ഒരു എക്സൈസ് ഉദ്യോഗസ്ഥനെ വെച്ചു സസ്പെന്‍റ് ചെയ്താല്‍ വകുപ്പില്‍ ആരും തന്നെ അവശേഷിക്കില്ല. സംശയമുണ്ടെങ്കില്‍ പരിശോധിച്ചു നോക്കാവുന്നതേയുള്ളൂ. കൂടിയന്‍മാര്‍ സകലതും ദൈവത്തിങ്കല്‍ ഏല്‍പ്പിച്ചു  സുഖസുഷുപ്തിയില്‍  പുറംപോക്കില്‍ ശയിക്കുന്നത് കൊണ്ടാണ് നാടിനെ “ ദൈവത്തിന്റെ സ്വന്തം നാട് “ എന്നു വിളിക്കുന്നത്.

എ ഡി ജി പി ഋഷിരാജ്സിങിനെ ഗതാഗതകമ്മീഷണറായി നിയമിച്ചത് സോഷ്യല്‍മീഡിയായില്‍ ആഘോഷിക്കുകയാണ് ന്യുജെനറേഷന്‍. സിങിനെ വേണ്ടെന്ന് പറഞ്ഞ ആര്യാടന്‍റെ ഗ്രാഫ് താഴോട്ട് പോയെങ്കിലും മുഖ്യമന്ത്രി യുടെ ഗ്രാഫ് നന്നായി ഉയര്‍ന്നു. സിങ്ങിനു എക്സൈസ് കമ്മീഷണറുടെ അധികചുമതല്‍ കൊടുക്കണമെന്ന ആവശ്യവും ശക്തമായുണ്ട്. സിംഗ് എക്സൈസ് കമ്മീഷണര്‍ ആകുന്ന പക്ഷം നടുറോഡില്‍ കുഴഞ്ഞാടുന്നവരുടെയും പീടികത്തിണ്ണയില്‍ വിവസ്ത്രരാകുന്നവരുടെയും എണ്ണം  കുറയും. പക്ഷേ പ്രവര്‍ത്തനാഫണ്ട് നഷ്ടമാക്കുന്ന ഈ നടപടിക്കു സര്ക്കാര്‍ തയ്യാറാകുമോ  എന്നതാണു പ്രസക്തമായ ചോദ്യം.


കെ എ സോളമന്‍  
Janmabhumi Published on 13-6-13

Sunday 9 June 2013

ലോക്കമാന്‍ഡ്‌ ഹൌസ് -കെ എ സോളമന്‍

Photo: Like us Beautiful

 ഒടുക്കം കോണ്ഗ്രസ് ഹൈക്കമാന്‍ഡ്‌ കുഴപ്പം മണത്തറിഞ്ഞു. ചാനല്‍ ചര്‍ച്ചയാണ് എല്ലാകുഴപ്പങ്ങള്‍ക്കും കാരണം. ചാനലില്‍ കേറിയിരുന്നു ഓരോരുത്തന്‍മാര്‍ വിളിച്ചുപറയുന്നതു എന്തെന്ന് പറയുന്നവനോ പറയിപ്പിക്കുന്നവനോ അറിയില്ല. പ്രസംഗി ക്കുമ്പോള്‍ ചിലരുടെ തല അശേഷം പ്രവര്‍ത്തിക്കില്ല എന്നാണ് പറയുന്നത്. ഇത് നേരെന്നു  അടിവരയിടുന്നതാണ് ഒട്ടുമിക്ക ചാനല്‍ ചര്‍ച്ചകളും.    
കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച്‌ ഇനി കോണ്‍ഗ്രസിലെ ആരും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ നടത്തേണ്ടെന്നു ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു. ഷാനവാസ്, ഉണ്ണിത്താന്‍, വാഴക്കന്‍, തേങ്ങായ്ക്കന്‍ തുടങ്ങിയവരുടെ വെള്ളം കൂടി ഇതോടെമുട്ടി. ചര്ച്ച കഴിയുമ്പോള്‍ പറഞ്ഞ വിവരക്കേടിന്റെ തോതുവെച്ചു ചാനല്‍ മുതലാളി ഒരു കവര്‍  പോക്കറ്റില്‍വെച്ചു കൊടുക്കും. അടുത്ത ചര്ച്ച വരെയുള്ള ചില്ലറ ചെലവിന് ഈ തുക മതിയാകും. അത് മുട്ടിച്ചുകളയുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ്‌ കൈക്കൊണ്ടിരിക്കുന്നത്. ചെന്നിത്തല വിഷയവുമായി ബന്ധപ്പെട്ട്‌ പരസ്യ പ്രസ്‌താവനകളോ ചാനല്‍ ചര്‍ച്ചയോ വേണ്ടെന്നു കേരളത്തിലെ നേതാക്കള്‍ക്കു നിര്‍ദേശം നല്കിയത് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രിയാണ്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ  ചുമതലയുള്ള സെക്രട്ടറി നടത്തുമ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി നിര്‍വഹിക്കും, അമേരിക്കയിലെ കാര്യങ്ങള്‍ അമേരിക്കയുടെ ചാര്‍ജുള്ള സെക്രട്ടറിയും ചൈനയിലേത് അതിന്റെ ചാര്‍ജുള്ള സെക്രട്ടറിയും തീരുമാനിക്കും. ചൈനയില്‍ പെണ്‍കുട്ടികള്‍ പരീക്ഷ എഴുത്തുംപോള് ബ്രാ ധരിക്കാന്‍ പാടില്ലെന്നാണ് പുതിയനിയമം. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കാന്‍ കേരളത്തിന്റെ ചാര്‍ജുള്ള സെക്രട്ടറി എന്തു ചെയ്യുമെന്നത് ആ നിയമം നടപ്പിലാക്കാന്‍ പോകുമ്പോഴേ അറിയൂ. ഒരു കാര്യം തീര്‍ച്ചയാണ്, ബ്രാ ധരിക്കുന്നത് സംബന്ധിച്ചു യു.ഡി എഫ് സര്ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ എല്‍ ഡി എഫ് സര്ക്കാര്‍ വരുമ്പോള്‍ തീരുമാനം എടുത്തിരിക്കും. മധുര മനോജ്ഞ ചൈനയില്‍ പെണ്‍പിള്ളാര്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുമെങ്കിലും അവിടുത്തെ കാര്യങ്ങള്‍ സര്‍വം ഭദ്രമെന്ന് ഇവിടുത്തെ ചൈനാനോക്കികളായ സഖാക്കള്‍ക്ക് നന്നായ് അറിയാം.   

മിസ്ത്രി ബുദ്ധിമാനാണ്, ഹൈക്കമാന്‍ഡ്‌ തീരുമാനങ്ങള്‍ കേരളത്തില്‍ വന്നുനേരിട്ടുകോണ്ഗ്രസ് നേതാക്കളെ അറിയിക്കില്ല.  പകരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും പ്രത്യേകം പ്രത്യേകം നിര്‍ദേശം നല്‍കും. നേരിട്ടുവന്നു പറഞ്ഞാല്‍ പണ്ട് ഉണ്ണിത്താന് ഉടുതുണിയുമായി ബന്ധപ്പെട്ടു  സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാലോ? ചാനലുകള്‍ നിരങ്ങി വിവരക്കേട് വിളിച്ച് കൂവേണ്ട എന്ന മിസ്ത്രിയുടെ നിര്‍ദേശം ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പിനെയും ചെന്നിത്തല, ഉമ്മഞ്ചാണ്ടിയുടെ അനുയായികളെയും വെവ്വേറെഅറിയിയ്ക്കും.

ചാനല്‍ ചര്‍ച്ചയും തിരുവാതിര കളിയും വിലക്കിയ സ്ഥിതിക്ക് മലയാളി ഹൌസ് മോഡലില്‍ ഒരു “ലോകമ്മാണ്ട് ഹൌസ്” പരിപാടി കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ക്കു ആലോചിക്കാവുന്നതാണ്. ഇത് രാമന്‍നായരുടെ സജ്ജഷനാണ്, ഇരുപക്ഷത്തേയും നേതാക്കളുടെ വീറും വാശിയും അല്പം താറുന്നതിന് ഈ പരിപാടി സഹായകരമാവും.

വ്യെത്യസ്ത സ്വഭാവവും സ്വഭാവഗുണം തീരെ ഇല്ലാത്തവരുമായ പതിനാറുപേര്‍ ഒരുവീട്ടില്‍ ഒരുകുടുംബം പോലെ നൂറു ദിവസം കഴിയുന്നതാണ് നിലവില്‍ ഹിറ്റായ മലയാളി ഹൌസ് ചാനല്‍ ഷോ.  കഥപറച്ചില്‍, അക്ഷരംഎഴുത്ത്, പാചകം, പുകവലി, മദ്യപാനം, കൂര്‍ക്കംവലി, തലോടല്‍, സ്വപ്നാടനം, കെട്ടിപ്പിടുത്തം, ശൌചം അങ്ങനെ എല്ലാമുണ്ട് മലായാളി  ഹൌസില്‍.. കേരളത്തിന്റെ മുന്‍ വിപ്ലവനായികയും നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ മകളുമായ സിന്ധുജോയി തൊട്ട് സിനിമയെന്നാല്‍ കോപ്പിരാട്ടിയെന്ന് കരുതുന്ന സന്തോഷ് പണ്ടിറ്റുവരെ ഉണ്ട് മലയാളി ഹൌസില്‍. കൂട്ടത്തില്‍ ആണും പെണ്ണും കെട്ട വേറെയും ചിലര്‍... പരിപാടി ഹിറ്റായതോടെ ഷക്കീല സിനിമകള്‍ക്ക് വേണ്ടി പണ്ട് കൊട്ടകയില്‍ ക്യൂ നിന്നവര്‍  മലയാളി ഹൌസ് കാണാന്‍ ടിവിക്ക് മുന്നില്‍ കാത്തുകെട്ടികിടപ്പാണ്. ഷോ പുരോഗമിച്ചതോടെ പരിപാടിയുടെ അവതാരിക സിനിമ നടി “കിലുക്കം  രേവതി” ഭര്‍ത്താവിനെ പിരിച്ചുവിട്ടു സര്‍വതന്ത്ര സ്വതന്ത്രയായി. മലയാളി ഹൌസില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്നറിയാന്‍ ചാനല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അവാര്ഡ് സിനിമാനടിയുടെ ഓപ്പണ്‍ പ്രസവം മാതിരി ഒരു ഓപ്പണ്‍വേഴ്ചയാണ് ഒട്ടുമിക്ക പുരുഷ പ്രേക്ഷകരുടെയും മിനിമം പ്രതീക്ഷ.

പരിപാടിയുടെ വന്‍സ്വീകാര്യത കണക്കിലെടുത്തു മറ്റ് ചാനലുകളും ഇതേ വഴി സ്വീകരിക്കുമെന്ന് കരുതാം. പേര് “ലോകമ്മാണ്ട് ഹൌസ്” എന്നവുമ്പോള്‍ ഇപ്പോള്‍ ചാനലില്‍ കേറിയിരുന്നു ചര്‍ച്ചയെന്നും പറഞ്ഞു ബഹളമുണ്ടാക്കുന്നവര്‍ക്ക് ജനങ്ങുളുടെ മുന്നില്‍ പ്രശ്നങ്ങള്‍  അവതരിപ്പിക്കാന്‍ അവസരമായി, മധുസൂദന്‍ മേസ്തരിയുടെ വിപ്പ് ലംഘിക്കുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ പേര്‍ പരിപാടി കാണുകയും ചെയ്യും.

കെ എ സോളമന്‍    

Saturday 8 June 2013

KAS Life Blog: ഷേണായ് കഥ – സോഷ്യലിസം

KAS Life Blog: ഷേണായ് കഥ – സോഷ്യലിസം: “ അച്ഛാ , അച്ഛാ , “ പുരയുടെ കോലായിയില്‍ , തൂണില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന അച്ഛന്‍  ഷേണായിയെ ലിറ്റില്‍ ഷേണായ് വിളിച്ചു. “എന്താ...

ഷേണായ് കഥ – സോഷ്യലിസം

Photo: Open here for a magic world full of beautiful pictures..http://goo.gl/ppA9S

അച്ഛാ, അച്ഛാ, “ പുരയുടെ കോലായിയില്‍, തൂണില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന അച്ഛന്‍  ഷേണായിയെ ലിറ്റില്‍ ഷേണായ് വിളിച്ചു.
“എന്താടാ ?”
“അച്ഛന്‍ ബീഡി വലിക്കയാണല്ലേ, അമ്മ കാണണ്ട”

അവള്‍ കണ്ടാല്‍ എന്താ ? സിഗരറ്റ് വാങ്ങി തരുമോ?, അതിരിക്കട്ടെ,നീ എന്തിനാ എന്നെവിളിച്ചത്”
“അതച്ചാ,സോഷ്യലിസം എന്നു വെച്ചാല്‍ എന്താ “
“ഒരുത്തനും അറിയാന്‍ പാടില്ലാത്ത കാര്യം എന്നോടു ചോദിച്ചാല്‍ ഞാന്‍ എങ്ങനെ പറയാനാ?, എന്നാലും ഞാന്‍ കേട്ടിട്ടുള്ളത് പറയാം “

എല്ലാ ജനങ്ങളെയും ഒരേപോലെ കണ്ടു ,ഒരേപോലെ അവര്‍ക്ക് വേണ്ട വസ്തുവകകള്‍  വീതിച്ചു നല്‍കുകയും ,മുതലാളി, തൊഴിലാളി ,ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും തുല്യരായി ജീവിക്കുകയും ചെയ്യുക എന്നതാണ് സോഷിയലിസം, അത് ഒരിക്കലും കാലഹരണപ്പെടുകയില്ലഎന്നാണ് വിശ്വാസം. കാലഹരണപ്പെടുമെന്ന് പറയുന്നവരെ   സാമ്രാജ്യത്വ -മുതലാളിതത്വത്തിന് ദാസ്യവേല ചെയ്യുന്നവര്‍എന്നു വിളിക്കാം “

“ഒടുക്കം പറഞ്ഞത് മനസ്സിലായില്ല.”

“ ഇതാണ് നിന്റെ കുഴപ്പം, എടാ ലിറ്റില്‍ , സോഷ്യലിസം ഒരിക്കലും മരിക്കില്ല .ഒരിക്കലും
നടക്കാത്ത, നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാലഹരണ പെടാതെ തന്നെ ഇരിക്കും.”

“ഒന്നു കൂടി എക്സ്പ്ലേയിന്‍ ചെയ്യൂ അച്ഛാ “

“നീ ഈ കഥ കേട്ടിട്ടുണ്ടോ? ഇല്ല കേള്‍ക്കാന്‍ വഴിയില്ല,

എടാ, ഔസേപ്പ്, ചേട്ടന്‍ മത്തായിയെ കണ്ടീട് പറഞ്ഞു
ചേട്ടാ എനിക്കു പുറത്തിറങ്ങാന്‍ വയ്യ, കാലില്‍ വേദനയും നീരും, എന്റെ പശുവിനെ കൊണ്ടുപോയി ചേട്ടന്‍ രണ്ടാഴ്ച നോക്കണം, പാലുകറന്നു ചേട്ടന്‍ തന്നെ വീറ്റോ, എനിക്കു തല്‍ക്കാലം 500 രൂപ തന്നുസഹായിക്കണം”

അനിയന്റെ അപേക്ഷ കേട്ടു 500 രൂപ കൊടുത്തിട്ടു മത്തായി പശുവിനെയും കൊണ്ട് അയ്യാളുടെ വീട്ടിലോട്ട് പോയി.
ഏതാണ്ട് ഇതുപോലെ തന്നെ മാത്തന്‍ വക്കീല്‍ ചേട്ടന്‍ പോത്തന്‍ വക്കീലിനെ വിളിച്ചിട്ടു പറഞ്ഞു “ ചേട്ടാ ഞാന്‍ ഒരുമാസത്തേക്ക് ചെന്നയിലേക്ക് പോകുകയാണ്. മകളുടെ അഡ്മിഷന്‍ ശരിയാക്കണം.വേറെയും ഒന്നു രണ്ടു കാര്യങ്ങളുണ്ടു. ഇപ്പോള്‍ കോടതിയില്‍ വിചാരണ നടക്കുന്ന രണ്ടു കേസുകളും ചേട്ടന്‍ നേരിട്ടു വാദിക്കണം.കക്ഷികള്‍100 പതിനായിരം രൂപ  നാളെ തരും. ചേട്ടന്‍ 5000 രൂപ എനിക്കു തന്നാല്‍ മതി.”

പോത്തന്‍ വക്കീല്‍ അനിയന് 5000 രൂപ കൊടുത്തിട്ടു കേസ് രണ്ടും ഏറ്റെടുത്തു.

തമ്മില്‍ തല്ലായിരുന്നെങ്കിലും അനിയന്‍ അനില്‍ അംബാനി ചേട്ടന്‍ മുകേഷിനെ വിളിച്ചിട്ടു പറഞ്ഞു, എന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ടവറുകളെല്ലാം ചേട്ടനും ഉപയോഗിക്കാം. 12000കോടി രൂപ വാടകയിനത്തില്‍ തന്നാല്‍ മതി. ചേട്ടന്‍ ഇത് സമ്മതിക്കുകയും അനിയനു 12000കോടി കൊടുക്കകയും ചെയ്തു.

ഈ കഥയിലെ ഔസേപ്പും, മത്തായിയും, മാത്തനും പോത്തനും, അനിലും മുകേഷും ആവശ്യവസ്തുക്കളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ തുല്യരാണ്,  കാരണം നമ്മുടെ രാജ്യം ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആണ്.

ഞാന്‍ പറഞ്ഞില്ലേ ലിറ്റില്‍, സോഷ്യലിസം ഒരിക്കലും മരിക്കില്ല .ഒരിക്കലും നടക്കാത്ത, നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാലഹരണ പെടാതെ, മരിക്കാതെ, തന്നെ ഇരിക്കും.സോഷ്യലിസം എന്തെന്ന് ഇപ്പോ മനസ്സിലായോ നിനക്ക്


-കെ എ സോളമന്‍ 

Thursday 6 June 2013

പുനഃസംഘടന അഥവാ കോഴിയുടെ മുലയൂട്ട് -കെ എ സോളമന്‍





സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും. ഹൈക്കമാന്‍ന്ടിനെ കൊണ്ട് തീരുമാനിപ്പിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ആഴ്ച ഡെല്‍ഹിയിലോട്ട് പ്ലേന്‍ കേറിയത്. ആന്‍റണിജിയുടെ കാലത്തെ ഓട്ടഖജനാവ് അല്ലാത്തത് കാരണം വിമാനത്തില്‍ കേറാന്‍ കുഴപ്പമില്ല. മാണിച്ചായന്‍ ഇടത് മുന്നണിയിലേക്ക് മറുകണ്ടം ചാടി മുഖ്യന്‍ ആകാനുള്ള ചെറു കളി കളിക്കുന്നുണ്ടെങ്കിലും ഖജനാവ് സേഫ് ആക്കി വെച്ചിരിക്കുകയാണ്. അപ്പുറത്ത് ചെന്നാലും ഭരിക്കാന്‍ പണം വേണ്ടേ? പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തി കുറച്ചു പണം നീക്കി വെച്ചിട്ടുണ്ട്. അതു പോരെങ്കില്‍ പെന്‍ഷന്‍ പ്രായം 60-ഓ 65-ഓ ആക്കി ഉയര്‍ത്തും.
ഡെംഗിപ്പനി പടര്‍ന്ന് പിടിക്കുന്നതാണ് ഡോകറ്റര്‍ഏമാന്‍മാരുടെ പ്രതിബദ്ധത റോക്കറ്റില്‍ കേറാന്‍ കാരണമെന്നും അതുകൊണ്ടാണ് ഡോക്ടആര്‍മാര്‍ക്ക് സ്വൊകാര്യ പ്രാക്ടീസ് അനുവദിച്ചു കൊടുത്തത് എന്നു പറയുന്നുണ്ടെങ്കിലും അതിനു പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്. ഡോകറ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂടി ഉയര്‍ത്തുന്നതോടെ അവരുടെ പെന്‍ഷന്‍ പണവും മിച്ചം.  പക്ഷേ ഒ.പി. വൈകുന്നേരം കൂടി തുറക്കണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ മാരുടെ പ്രതിബദ്ധത കാറ്റൂതിപ്പോയി. ആരോഗ്യവകുപ്പ് മന്ത്രിയെ വിളിക്കാത്ത ചീത്തയില്ല. ഖജനാവു നിറയുന്നതോടെ. മുഖ്യമന്ത്രി ഉള്‍പ്പടെ സര്‍വ കോണ്‍ഗ്രേസ്സ് മന്ത്രിമാര്‍ക്ക് ദിവസം രണ്ടു നേരം വെച്ചു ഡെല്‍ഹിയിലോട്ട്  പറക്കാനും തിരികെപ്പറക്കാനും പണം ട്രഷറിയില്‍മിച്ചം..
   മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചകള്‍തുടരെ തുടരെ പൊളിയുകയാണ്. ഉമ്മവെച്ചും കെട്ടിപ്പിടിച്ചും പ്രശ്നം കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ പയ്യന്‍ ഗാന്ധി പറഞ്ഞുവിട്ടതാണ്. പക്ഷേ കേരളത്തില്‍ വന്നു രണ്ടും കൂടി മുറിയടച്ചിരിക്കുമ്പോള്‍ ഡെല്‍ഹിയില്‍ കേട്ടത് മറക്കും. ഉടനെ  ഹൈക്കമാന്‍ഡ് ഇടപെടല്‍അനിവാര്യം, വീണ്ടും ചര്ച്ച ഡെല്‍ഹിയില്‍ എന്നു വാര്‍ത്തയും കൊടുക്കും. ചെന്നിത്തലയുടെ മന്ത്രിസ്ഭ പ്രവേശം കോഴിയുടെ മുലയൂട്ട് പോലെ അങ്ങനെ നീളുകയും ചെയ്യും.
 ഹൈക്കമാണ്ട് ആരാണെന്ന് ചോദിച്ചാല്‍ ചിലര്‍ പറയും സോണിയ ഗാന്ധിആണെന്ന്. മറ്റുചിലര്‍ പറയും രാഹുല്‍ജിയാണെന്ന്. എ കെ ആന്റണിയും ഹൈക്കമാണ്ടുതന്നെഎന്നു വിചാരിക്കുന്ന ഖദര്‍ വേഷക്കാരും ഉണ്ട്.  വിദേശപര്യടനത്തിലായിരിക്കുന്ന ഏ.കെ ആന്റണി മടങ്ങിയെത്തിയാലുടന്‍ ചെന്നിത്തലയുടെകാര്യത്തില്‍  കൂടിയാലോചന നടക്കുമെന്നാണ്പ്രചരണം. ആന്ടണി തിരികെ വന്നില്ലെങ്കില്‍ കൂടിയാലോചനയുമില്ല.
മേസ്തരിയെന്നോ മിസ്ത്രിയെന്നോ പേരുള്ള ഒരാളുണ്ട്.  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. പക്ഷേ കേരളത്തിലെ കോങ്ഗ്രസ്സിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതിന്റെ കുറവ് പരിഹരിക്കാനാണു മുല്ലപ്പള്ളി, കെ സുധാകരന്‍, പി സി ചാക്കോ പി.ജെ കുര്യന്‍, തുടങ്ങിയവര്‍ തുടരെത്തുടരെ മിണ്ടുന്നത്. കോണ്ഗ്രസ് നേതാക്കാള്‍ നിര്‍ത്താതെ സംസാരിക്കുന്നതിന് എന്താണ് കാരണമെന്ന് ചോദിച്ചാല്‍  ചെന്നിത്തലയുടെ കാര്യത്തില്‍  അന്തിമ തീരുമാനം വരുന്നതുവരെ പരസ്യപ്രസ്താവനകള്‍ ആരുടെ ഭാഗത്തു നിന്നു പാടില്ലെന്നാണുമിസ്ത്രിയുടെ പ്രത്യേക നിര്‍ദേശം. ആജീവനാന്തം മിണ്ടാതിരിക്കാന്‍ ആര്‍ക്ക് കഴിയും?
കേരളത്തിലെ പ്രശനം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ആത്മാര്‍ഥമായി ആഗ്രഹിന്നുണ്ടെങ്കില്‍ രാമന്‍ നായര്‍ക്ക് ഒരുനിര്‍ദ്ദേശമുണ്ട്. അതായത് കേരള മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ആഭ്യ്ന്തരവകുപ്പാണ്. എതിരാളിയെ ആവശ്യം വരുമ്പോള്‍ പൂട്ടാന്‍ ഈവകുപ്പ് കയ്യില്‍ വേണം. തിരുവഞ്ചൂറിന്റെ കായ്യിലെ ആഭ്യന്തരം എന്നുവെച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ ഇരിക്കുന്നത്പോലാണ്. അതുകൊണ്ടു അതുവിട്ടുകൊടുത്തുള്ള കളി  പറ്റില്ല. ചെന്നിത്തലയ്ക്ക് മന്ത്രിയാകാന്‍ ഈ വകുപ്പ് കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പ് രണ്ടായി പകുത്ത് കൊടുക്കുന്നതിനെ കുറിച്ചു ആലോചിച്ചാലോ? ഈ കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഉപദേശികളായ പി ജെ കുരിയന്റെയും, കെ വി തോമസ്സിന്റെയുംഉപദേശങ്ങള്‍ കേള്‍ക്കാതിരിക്കുകയും വേണം..
                      

Tuesday 4 June 2013

ആര്‍ക്കും വാങ്ങാം അംബേദ്കര്‍ പുരസ്‌കാരം -കെ എ സോളമന്‍

                                                        
ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  ഭാരതീയ ഫോക് ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ ഒന്നാം ഗഡു അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകളുടെ വിശേഷണങ്ങള്‍ കേട്ടാല്‍ ഞെട്ടും. കലാശ്രേഷ്ഠന്‍, കലാ കര്‍മ്മന്‍ , കല്‍പശ്രേഷ്ഠന്‍ , കലാഭൈരവന്‍ എന്നൊക്കെയാണ് വിവരണം. സിനിമാതാരം കല്‍പന കലാശ്രേഷ്ഠ പുരസ്‌കാരവും നൂറനാട് ഗ്രാമപ്പഞ്ചായത്തംഗം അഡ്വ.കെ.കെ.അനൂപ് അംബേദ്കര്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരവും ആധ്യാത്മിക പണ്ഡിതന്‍ സ്വാമി സായ്കുമാര്‍ തകഴി അംബേദ്കര്‍ ആചാര്യശ്രേഷ്ഠ പുരസ്‌കാരവും ലഹരിവിമോചക പ്രവര്‍ത്തകന്‍ ഡോ.ഷാഹിദ് അംബേദ്കര്‍ സദ്ഭാവന പുരസ്‌കാരവും ഡോ.ഹരികൃഷ്ണന്‍ യുവശ്രേഷ്ഠ പുരസ്‌കാരവും ഡോ. ഷിബു ജയരാജ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരവും നേടി.
പ്രൊഫ.എന്‍.ഗോപിനാഥപിള്ള ചെയര്‍മാനായുള്ള മൂന്നംഗ ജഡ്ജിങ് കമ്മിട്റ്റിയാണ് അവാര്‍ഡിന്റെ മൊത്തവിത രണക്കാര്‍  പുരസ്‌ക്കാര ജേതാക്കള്‍ക്ക്11111 രൂപയുടെ കാഷ് അവാര്‍ഡും അംബേദ്കര്‍ മുദ്രയും പ്രശസ്തി പത്രവും സമ്മാനിക്കുമെന്നാണ് ഗീര്‍വാണം. ഈ അവാര്ഡ് വാങ്ങുന്നതോടെ ഇതുലഭിച്ചവര്‍ പട്ടികവര്‍ഗക്കാരാവുമോഎന്ന സംശയവും ബാക്കിയാവുന്നു.  മറ്റൊരുപണിയുമില്ലാത്തതുകൊണ്ടു  കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപലാണു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യമെന്നേറ്റിരിക്കുന്നത്.

 ആലപ്പുഴയിലെ തന്നെ തോട്ടപ്പള്ളി കേന്ദ്രമാക്കി മറ്റൊരു അംബേദ്കര്‍ അവാര്ഡ് വിതരണക്കാരുണ്ട്. അവരുടെ പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. അവാര്‍ഡുവിതരണത്തിന് മുന്‍പുള്ള പ്രോസസ്സിങ് ഫീ എല്ലാവര്ക്കും ഏറെക്കുറെ ഒന്നുതന്നെ-5000 രൂപ. പോയകൊല്ലങ്ങളില്‍ ഈ തുകമുടക്കി അവാര്ഡ് വാങ്ങിയവര്‍  അതിന്റെ ഭാരം മൂലം തലയില്‍ മുണ്ടിട്ടാണ് ഇപ്പോള്‍ നടക്കുന്നത്

അവാര്ഡ് തുക 11111 രൂപ ജേതാക്കല്‍ക്ക് തീര്‍ത്തൂം കൊടുക്കുമോഅതോ പിന്നെ തരാമെന്നു പറയുമോ എന്നതാണ് അറിയേണ്ടത്. അവാര്‍ഡ് നല്കാന്‍ 5000 രൂപ പ്രോസസിങ് ഫീ ഉണ്ടെന്ന് കേള്‍ക്കുന്നത് നേരാണങ്കില്‍ ഒരു പ്രൊഫസ്സര്‍ , കമ്മിറ്റിയുടെ അധ്യ്ക്ഷനായിരിക്കുന്നത് സാറന്മാരുടെ സമൂഹത്തിനു തന്നെ നാണക്കേടാണ്        

K A Solaman