Sunday 31 March 2013

ഹോട്ടല്‍ ബീജിങ്ങ് –കഥ



Photo: Like>>> Love Lives Always In Our Heart vishnu..

സ്വന്തമായ് ഉണ്ടായിരുന്ന പപ്പടക്കട അടച്ചു പൂട്ടി, പകരം ഹോട്ടല്‍ ബീജിങ്ങ് തുടങ്ങാന്‍ വാസുദേവനും  ലക്ഷ്മിക്കുട്ടിക്കും രണ്ടുണ്ട് കാരണം. ഒന്നു പപ്പടത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. അധികമാര്‍ക്കും നാടന്‍ പപ്പടം വേണ്ട. വരവ് പപ്പടത്തിനാണ് ആളുകള്‍ക്ക് താല്‍പര്യം. പ്ലാസ്റ്റിക് കവറില്‍ ലേബല്‍ ഒട്ടിച്ചു വരുമ്പോള്‍ ആളുകള്‍ അത് കൂടുതല്‍ വാങ്ങും.

രണ്ടാമത്തെ കാരണം പപ്പടം ബ്ലഡ് പ്രഷര്‍ കൂട്ടും. കിഴക്കേവീട്ടിലെ രമേശന്‍ നായര്‍ പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റായത് പപ്പടം ഭക്ഷിച്ചുപ്രഷര്‍   കേറിയാണ്. ഭാര്യ വീട്ടില്‍ പോയ തക്കം നോക്കി ഒരു ഡസന്‍ പപ്പടം പാമോയിലില്‍ വറുത്തു കഴിച്ചു. പ്രഷര്‍ കേറാന്‍ രണ്ടു പപ്പടം തന്നെ ധാരാളം എന്നാണ് ഡോക്ടര്‍ രമേശന്‍ നായരുടെ ഭാര്യയോട് പറഞ്ഞത്.

പപ്പടനിര്‍മ്മാണക്കട ഹോട്ടലാക്കാന്‍ നിര്‍ദ്ദേശിച്ചത്.സ്ഥലം എം എല്‍ എ ആണ്. വോട്ട് പിടിക്കാറാകുമ്പോള്‍ എം എല്‍ എ വീട്ടിലാണ് ഭക്ഷണം ലക്ഷ്മിക്കുട്ടിയുടെ പാചകം അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. അവളുടെ കൈപ്പുണ്യം അദ്ദേഹം പ്രത്യേകം പ്രകീര്‍ത്തിക്കികുകയും ചെയ്തിട്ടുണ്ട്.

“ വാസുദേവാനിനെക്കെത്ര കാശു വേണംഒരു ലക്ഷം മതിയോനമ്മുടെ ആള്‍ക്കാരല്ലേ ബാങ്ക് ഭരിക്കുന്നത്. നമുക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണു ലോണ്‍ കിട്ടുക10 സെന്‍റ് ഈടു നല്കാന്‍ നിനക്കുണ്ടോ“ കരിമീന്‍ പൊളിച്ചതും കൂട്ടി ഊണ് കഴിക്കവേ എം എല്‍ എ ചോദിച്ചു. 

“ഈ കടയും വീടും ഉള്‍പ്പെട്ട 12 സെന്‍റ് എന്‍റേതാണ്. അവളുടെ അച്ചന്റെ പേരില്‍ 50 സെന്‍റുണ്ട്,അതങ്ങ് ദൂരെയാണ്.”

“ അതൊന്നും വേണ്ടഇത് മതി”

എം എല്‍ എ കൂടി ഇടപെട്ടാണ് ഒരു ലക്ഷം ബാങ്കില്‍നിന്നു എടുത്തത്. അവിടെത്തന്നെ ഒരു എസ് ബി അക്കൌണ്ടും തുടങ്ങി. തല്‍ക്കാലാവശ്യത്തിന് 20000 രൂപ എടുത്തത്തിന് ശേഷം 75000 അവിടെ നിക്ഷേപിച്ചു. പിന്നെത്തരാമെന്ന് പറഞ്ഞു എം എല്‍ എ 5000 രൂപ വാങ്ങി. കൂട്ടത്തില്‍ ഒരു ഉപദേശവും  വെച്ചു.

“ ഭക്ഷണം വിലകുറച്ചു വില്‍ക്കണം. വൃത്തിയുള്ള പാത്രത്തില്‍ വിളമ്പണം. ലക്ഷ്മിക്കുട്ടിയുടെ പാചകം രുചികരമായിരിക്കുമെന്നെനിക്കറിയാം.”

അങ്ങനെയാണ് ഭക്ഷണ സാധനങ്ങള്‍ എല്ലാം വിലകുറച്ചു വില്‍കാന്‍ ആരംഭിച്ചത്. ദോശ – 3 രൂപ,ഇഡ്ഡലി –3 രൂപപുട്ട്കഷണം – 3 രൂപചായ- 4 രൂപഊണ് -15 രൂപമറ്റ് ഹോട്ടലുകളില്‍ ചായയ്ക്ക് ആറും ഊണിന് 30 ഉം രൂപ ഈടാക്കുംപോഴാണ് ഹോട്ടല്‍ ബീജിങ്ങില്‍ ഈ വിലക്കുറവ്. ഹോട്ടലിന് ബീജിങ്ങ് എന്ന പേര് നിര്‍ദ്ദേശിച്ചത് തന്നെ എം എല്‍ എ ആണ്ചൈന മഹാരാജ്യത്തോട് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. “ഹോട്ടല്‍ താഷ്കെന്‍റ്” എന്നു പേരിടാനായിരുന്നു വാസുദേവന്റെ ആഗ്രഹം. പക്ഷേ സോവിയറ്റ് യൂണിയന്‍ ഇല്ലാതായ സ്ഥിതിക്ക് ആ പേരിനു വലിയ പ്രസക്തി ഇല്ലെന്നാണ് എം എല്‍  പറഞ്ഞത്.


ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വാസുദേവനും ലക്ഷ്മിക്കുട്ടിയും ചേര്‍ന്നാണ്. രണ്ടു സ്ത്രീകളെ സഹായത്തിന് വെച്ചിട്ടുണ്ട്. അവര്‍ക്കുള്ള വേതനം അന്നന്നു തന്നെ കൊടുത്തുവിടും. ജോലിക്കു പുരുഷന്മാരേ വെച്ചാല്‍ ഹോംലി ഫൂഡിന്റെ ടേസ്റ്റുഉണ്ടാകില്ലഎം എല്‍ എ തന്നെയാണ് ഇതും പറഞ്ഞത്.

മാസം ഒന്നു പിന്നിട്ടപ്പോള്‍ ഹോട്ടലില്‍ നല്ല തിരക്കായി. ശാരാശരി അന്‍പത് ഊണ് പോകുംനൂറു ഊണ് വരെ വിറ്റ ദിവസങ്ങളുണ്ട്. വിലക്കുറവിനെക്കുറിച്ച് അറിഞ്ഞു പത്രക്കാര്‍ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്തു. താനും ലക്ഷ്മിക്കുട്ടിയും കൂടി എം എല്‍ എ ക്കും കൂട്ടര്‍ക്കും ഊണ് വിളമ്പുന്ന ഫോട്ടോയാണ് പത്രത്തില്‍ വന്നത്. കൂടെ വാര്‍ത്തയും കൊടുത്തിരുന്നു. മൊബയില്‍ നംബര്‍ കൊടുത്തിരുന്നതിനാല്‍ ഒത്തിരിപ്പേര്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. കരിമീന്‍ വറുത്തതിന് എന്താ വിലകള്ള് കിട്ടുമോഎന്നൊക്കെ ചോദിച്ചവരുമുണ്ട്.

ഹോട്ടല്‍ പിരിവ് സഹകരണ ബാങ്കില്‍ തന്നെ ഡെപോസിറ്റ് ചെയ്യും. ലോണ്‍ അടവ് അതില്‍ നിന്നാണ്. സാധനങ്ങള്‍ വാങ്ങാനും മറ്റുമുള്ള പണം ഈ അക്കഔന്‍റില്‍ നിന്നു  തന്നെ യാണ് എടുക്കുന്നത്. ശരാശരി അന്‍പത് ഊണേ പോകുന്നുള്ളൂ വെങ്കിലും 500 എന്നു പത്രക്കാരന്‍ എഴുതിപ്പിടിപ്പിച്ചതിനാല്‍ ഇന്കംടാക്സില്‍ നിന്നു എന്നും പറഞ്ഞു രണ്ടു പേര്‍ ഹോട്ടല്‍ പരിശോധനക്ക് വരുകയും കരിമീന്‍ വറുത്തതും കൂട്ടി ഊണ് കഴിക്കുകയും ചെയ്തു. പോകാന്‍ നേരത്ത് രണ്ടു കരിമീന്‍ വറുത്തത് പാര്സലായ് കൊണ്ട് പോകയും ചെയ്തു.

6 മാസം കഴിഞ്ഞു സഹകരണബാങ്കിലെ അക്കൌണ്ട് പാസ്ബൂക് പഠിപ്പിച്ചപ്പോഴാണ് വാസുദേവന്‍ ഞെട്ടിയത്. 7000 രൂപയുണ്ട് ബാക്കി. 23000 രൂപമുടക്കി ലക്ഷിക്കുട്ടിക്ക് ഒരു വള വാങ്ങാനുള്ള കാശ് ഈ അക്കൌണ്ടില്‍ നിന്നാണ് എടുത്തത്. എന്നാലും 30000 രൂപയേ ആകൂ.,ബാക്കി 70000ഓര്‍ത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല.
വാസുദേവന്‍ ലക്ഷ്മിക്കുട്ടിയെ വിളിച്ചു.

“ ലക്ഷ്മിക്കുട്ടിഇങ്ങടുത്ത് വന്നേ“  അതുപതിവിന് വ്യെത്യസ്തമായ വിളിയായി ലക്ഷ്മിക്കുട്ടിക്ക് തോന്നി.
“ നീ നമ്മുടെ ചേച്ചിമാരോട് പറയണംനാളെ മുതല്‍ വരണ്ടായെന്ന്. നീ വീട്ടില്‍ പോയി അച്ചന്റെകൂടെ നില്‍ക്കണം. മോനേ അവിടെനിന്നു സ്കൂളില്‍ വിട്ടാല്‍ മതി. ഈ 5000 രൂപ നീ വെച്ചോളൂ2000 എന്റെ കയ്യില്‍ ഇരിക്കട്ടെഒരു വഴിക്കു പോകേല്ലേ. എന്റെ ഒരു സ്നേഹിതന്‍ അങ്ങ് ആന്ധ്രായിലുണ്ട്സ്കൂള്‍ നടത്തുകയാണ്.മുന്പെ എന്നെ വിളിച്ചതാണ്.നിന്നെയും മോനെയും പിരിയുന്നത് ഓര്‍ത്താണ് ഞാന്‍ വേണ്ടെന്ന് വെച്ചത്. ഇനി അത് പറ്റില്ല.ഞാന്‍ പറേന്നതു നീ കേള്‍ക്കുന്നുണ്ടോ.

ലക്ഷ്മിക്കുട്ടി തലയുയര്‍ത്തി വാസുദേവനെ ദയനീയമായി നോക്കി.

സ്ഥലം എം എല്‍ എ രണ്ടു സുഹൃത്തുക്കളുമായി ഹോട്ടല്‍ ബീജിങ്ങില്‍ വീണ്ടും കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഉണ്ണാനെത്തി. ഹോട്ടലിന് മുന്നിലെ ബോര്‍ഡ് എം എല്‍ എ യുടെ സുഹൃത്താണ് ആദ്യം കണ്ടത്.

മുത്തങ്ങാപ്പള്ളി സഹകരണ ബാങ്ക് വകസ്ഥലവും കെട്ടിടവും ലേലത്തിന്

-കെ എ സോളമന്‍  

സിനിമ അഭിനയത്തില്‍പരിശീലനം തട്ടിപ്പാകാതിരിക്കട്ടെ.



Photo

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സിനിമ അഭിനയത്തില്‍ പരിശീലനം നേടാന്‍ അവസരമൊരുക്കുന്ന്ഥയായി വായിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കുന്ന പരിശീലന ശില്പശാല യെന്നാണ് അറിയിപ്പ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടാനും അറിയിപ്പുണ്ട്.
എന്തിന് ബന്ധപ്പെടണം? എത്ര രൂപ ഡി ഡി അയയ്ക്കണമെന്ന് പറഞ്ഞാല്‍ പോരേ. സിനിമയില്‍ മുഖം കാണിച്ചിട്ടു ചത്താല്‍ മതിയെന്നും പറഞ്ഞു ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട്, അതുകൊണ്ടു പ്രായ്മ 10 മുതല്‍ 25 വരെ എന്നാക്കിയാലും കുഴപ്പമില്ല, എല്ലാ ചെറുപ്പക്കാരും ചാടി വീണു കൊള്ളും. . പണ്ട് അമിതാഭ് ബച്ചന്റെ കമ്പനി ആളെ സിനിമയില്‍ എടുക്കാന്‍ 500 രൂപ വെച്ചു ചെറുപ്പക്കാരില്‍ നിന്നു വാങ്ങിയിരുന്നു . മുതലും ബാങ്ക് പലിശയുമായി ഇപ്പോള്‍ ലക്ഷം കവിഞ്ഞു കാണും.ആര്‍ക്കും പണം മടക്കിക്കൊടുത്തില്ല, ആരും സിനിമ അഭിനയിച്ചതായി അറിവുമില്ല i അമിതാഭ് ബച്ചന്റെ കമ്പനി തന്നെ നിലവിലില്ല മലയാള സിനിമയിലും അത്തരം തട്ടിപ്പ് അരങ്ങേറിയതാണ്. പുതിയ അറിയിപ്പോടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല എന്നു വ്യക്തമായി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഉദ്ദശ്യം തട്ടിപ്പില്ലെന്ന് ഉറപ്പാക്കാന്‍ സിനിമാമന്ത്രിക്ക് ബാധ്യത ഉണ്ട്.
-കെ എ സോളമന്‍

Friday 22 March 2013

ജോസഫ്സണ്‍ ഇഫക്ട് –കഥ



Photo


ആത്മാര്ഥത  അല്പം കൂടിയതാണ് കുഴപ്പം. അതുകൊണ്ടാണ് കോളേജ് അധ്യാപകനായ ജോസഫ് ഫ്രാന്‍സിസിന്ടെ സ്വസ്ഥത കുറച്ചുനാളത്തേയ്ക്ക് നഷ്ടമായത്. ജോസഫ് സാര്‍ നന്നായി ഫിസിക്സ് പഠിപ്പിക്കും. പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളാണ് മുന്നിലെങ്കില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലുംപഠിപ്പിക്കും. പക്ഷേ അത്തരം കുട്ടികളെ കണ്ടുകിട്ടാനാണ് ഇന്ന് പ്രയാസം. വാങ്ങുന്നപണത്തിന് പോന്ന പണിയല്ല ചെയ്യുന്നത് എന്നു തോന്നിയിട്ടുണ്ടെങ്കിലും ഒന്നും പഠിപ്പിക്കാതെ കാശു വാങ്ങുന്നവരെ പോലല്ല ജോസഫ് ഫ്രാന്‍സിസ്സാര്‍. . ഒന്നും ചെയ്യാതെ ശമ്പളം പറ്റുന്നവരാണ് കൂടുതല്‍ പേരും.

ജോസഫ്സണ്‍ ഇഫക്റ്റ് ആണ്  അന്ന് പഠിപ്പിച്ചത്. ജോസഫ് എന്നത് തന്റെയും പേരാണല്ലോ. അതുകൊണ്ടു തന്നെ ഇത് പഠിപ്പിക്കാന്‍ വലിയ താല്പര്യമാണ്. സ്വന്തം പേരിലുള്ള സബ്ജക്ട് പഠിപ്പിക്കാന്‍ ഏത് അദ്ധ്യാപകനാണ് താല്പര്യമില്ലാതെ വരുക?. സ്റ്റെല്ലാര്‍ എനര്‍ജി പഠിപ്പിക്കാന്‍ വലിയ രസമാണെന്നാണ് ഡിപ്പാര്‍ട്മെന്‍റിലെ സ്റ്റെല്ല മാഡം പറഞ്ഞിട്ടുള്ളത്.

“ദെയര്‍ ആര്‍ ടു ടൈപ്സ് ഓഫ് ജോസഫ്സണ്‍ ഇഫക്ട്രണ്ടുതരമുണ്ട് എ സി ജോസഫ്സണ്‍ ഇഫക്ട്ഡി സി ജോസഫ്സണ്‍നോബല്‍ സമ്മാനം പങ്കിട്ട നിരീക്ഷണമാണ്1975-ല്‍.....”

ക്ലാസ് റൂമിന് മുന്നിലെത്തിയ പീയൂണ്‍ ചാക്കോ താന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചോഇല്ല,അയാള്‍ക്കെന്തറിയാംപീയൂണ്‍ പണിക്കൊപ്പം പ്രിന്‍സിപ്പാളിന് ന്യൂസ് പിടിച്ചുകൊടുക്കുന്ന പണിയും ചാക്കോയ്ക്കുണ്ട്. കോളേജ് ഡിസിപ്ലിനിന്റെ ഭാഗമാണത്
ക്ലാസ് കഴിഞ്ഞു തിരികെ സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ ചാക്കോ സ്റ്റാഫ് റൂമില്‍ നില്ക്കുന്നു.

“ സാറിനെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നു.”

പ്രിന്‍സിപ്പാള്‍ തന്നെ കാത്തു നില്‍ക്കയായിരുന്നു

“സാറേ അല്പം വെളിവു വേണംമറ്റുള്ളവരെ ബഹുമാനിച്ചില്ലെങ്കിലുംകളിയാക്കരുത്പ്രത്യേകിച്ചു സഹപ്രവര്‍ത്തകരെ. പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്പില്‍ അവഹേളിക്കാന്‍ ഞാന്‍ എന്തു തെറ്റാണ് സാറിനോട് ചെയ്തത്?

“ അത് സാര്‍ ഞാന്‍ ...”

“ വേണ്ട ഒന്നും പറയണ്ട. എ സി ജോസഫിന്റെ സണ്‍ എന്നു പറഞ്ഞാല്‍ അത് കുട്ടികള്‍ യ്ക്ക് മനസ്സിലാകുംചാക്കോയ്ക്കും.” .

“ സാര്‍സൂപ്പര്‍ കണ്ടുക്റ്റിവിറ്റിയില്‍--- “

“ വേണ്ടവേണ്ട വിശദീകരണം വേണ്ടസാര്‍ പോക്ലാസില്ലേ ?.....”

തന്റെ ഭാഗംവിശദീകരിക്കാനാവാതെ അത്യധികം വിഷമത്തോടെ തല കുമ്പിട്ടു ജോസഫ് ഫ്രാന്‍സിസ് സാര്‍,  പ്രിന്‍സിപ്പല് എ സി ജോസഫിന്റെ  മുറിവിട്ടു പുറത്തേയ്ക്ക് ഇറങ്ങി.

-കെ എ സോളമന്‍ 

Friday 8 March 2013

നമ്മുടെ സ്വപ്നം -കവിത


Photo



എന്റെ പ്രണയത്തിനും
നിന്റെ മൃദലാധരത്തിനും
ഈ മനോഹര റോസദളത്തിനും
ഒരേ നിറമാണ്,
ഒരേ സുഗന്ധമാണ്
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദനസുഗന്ധം.

എവിടെയായിരുന്നു നീ
ഏതോ മൌനത്തിന്‍ മൃദുരാഗമായ്
ഏതോ താളത്തിന്‍ ദൃതസ്പന്ദമായ്
പുലര്‍കാല മഞ്ഞു കണമായ്
ഒരു സാന്ത്വനമായ്
എന്തേ വൈകിപൂവിടാന്‍
നമ്മുടെ പ്രണയം

നിന്റെ തലോടലിനും
കവിളിലെ ചുംബനത്തിനും
ഹൃദയ സ്വപ്നത്തിന്‍ നിറവിനും
ഒരേ കുളിരാണ്
തണുപ്പാണ്
ഒരു മൃദുഹാസത്തിന്ടെ
ഉന്‍മാദഹര്‍ഷം

നിന്റെ മൊഴികള്‍
തേന്‍ കിനിയും മുത്തുകള്‍
ഓര്‍ത്തിരുന്നു നിന്നെ ഞാന്‍
ഓരോ നിശബ്ദ യാമത്തിലും
നീ വരുന്നതും കാത്തു
ഒരു ശലഭമായ്,
നമ്മുടെ സ്വപ്നം  


കെ എ സോളമന്‍