Saturday 25 November 2023

ഗാന്ധി സ്മാരകത്തിലെ പൂച്ച

#ഗാന്ധിസ്മാരകത്തിലെ #പൂച്ച
"പൂച്ചേ ,  നീ എന്തിനായ് വന്നു പൂച്ചേ .
ഈ അഹിംസാ ഗൃഹത്തിൽ
ആരോടും വിദ്വേഷമില്ലാതെ
സത്യ മാർഗത്തിൽ, സന്മാർഗ്ഗചിന്തയോടെ
അഹിംസ മുഖമുദ്രയാക്കി
 പൂംധ്വജന്മാർക്ക് സംരക്ഷകനായി

നിനക്കു മുണ്ടായിരുന്നില്ലേ ആഗ്രഹം
ഉന്ദുരവർഗ ഉന്മൂലനത്തിന് .
പ്രകൃതിയും അതല്ലേ കാംക്ഷിക്കുന്നത്
എന്നിട്ട് നീ മാത്രം എന്തേ
ഈ സന്മാർഗ ഭവനത്തിൽ ഏകനായ്
ദിശാ ഭ്രംശം ബാധിച്ച്
വിഢാല വർഗത്തിന്  അനഭിമതനായ്
പൃകങ്ങൾൾക്ക് സഹോദരനായി?

പൂച്ചയ്ക്കെന്തു പൊന്നുരുക്കിന്നിടത്തു കാര്യം
തിരുത്തുന്നു ഞാനീ പഴം പഴഞ്ചൊല്ല്
പൂച്ചയ്ക്കെന്തു ഗാന്ധി സ്മാരകത്തിൽ കാര്യം?

പൂച്ചേ ,  നീ എന്തിനായ് വന്നു പൂച്ചേ 
ഈ ശാന്തമാം അഹിംസാഭവനത്തിൽ ?

- കെ എ സോളമൻ

Saturday 18 November 2023

ജീവന്മരണങ്ങളുടെ വിസ്മൃതി

ജിവന്മരണങ്ങളുടെ വിസ്മൃതി!

Full many a gem of purest ray serene
The dark unfathom'd caves of ocean bear:
Full many a flower is born to blush unseen,
And waste its sweetness on the desert air
-Thomas Gray, An Elegy Written In A Country Churchyard

ഗ്രാമശ്മശാനത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നവരുടെ ജീവന്മരണങ്ങളുടെ വിസ്മൃതമായ സാധാരണതയെക്കുറിച്ച് പരിതപിക്കുന്ന കവി അതിനെ അലംഘ്യമായ മരണവിധിയുടെ നിഴൽ വീണ മനുഷ്യാവസ്ഥയുടെ പശ്ചാത്തലത്തിൽ കാണുന്നു. എല്ലാ മനുഷ്യരുടേയും കാര്യത്തിൽ, പാരമ്പര്യത്തിന്റെ പൊങ്ങച്ചവും അധികാരത്തിന്റെ ഗർവും, സമ്പത്സ്യന്ദര്യങ്ങളുടെ നേട്ടങ്ങളും ചെന്നെത്തുന്നത് മരണത്തിന്റെ അന്തിമനാഴികയിലും ശവക്കുഴിയിലുമാണ്.

ഗ്രാമശ്മശാനത്തിൽ വിസ്മരിക്കപ്പെട്ടു കഴിയുന്ന സാധാരണക്കാരിൽ, ജോൺ ഹാംപ്ഡണും ജോൺ മിൽട്ടണും ഒലിവർ ക്രോംവെല്ലിനും ഒപ്പം പ്രതിഭയുള്ളവർ ഉണ്ടാകാം. എന്നിട്ടും സമുദ്രത്തിന്റെ അഗാധതകളിൽ ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന രത്നങ്ങളുടേയും, ആരും കാണാതെ വാടിക്കൊഴിഞ്ഞുപോകുന്ന വനസുഗന്ധികളുടേയും വിധിയാണ് അവർക്കുണ്ടായത്. എങ്കിലും അവരുടെ നേട്ടങ്ങളെ പെരുപ്പിക്കാതിരുന്ന അപ്രശസ്തി അവരുടെ പാപങ്ങളേയും പരിമിതപ്പെടുത്തി. അവർക്ക് കൊലപാതകങ്ങൾ നടത്തി സിംഹാസനങ്ങൾ പിടിച്ചെടുക്കുകയോ മനുഷ്യവർഗ്ഗത്തിനു മേൽ കരുണയുടെ വാതിൽ അടക്കുകയോ ചെയ്യേണ്ടി വന്നില്ല. ഭ്രാന്തുപിടിച്ച ആൾക്കൂട്ടത്തിന്റെ നെറികെട്ട പോരാട്ടങ്ങളിൽ നിന്നകന്ന് സുബോധത്തോടെയിരുന്നതിനാൽ
 അവരുടെ 
ആഭിലാഷങ്ങൾക്ക് 
വഴിപിഴച്ചില്ല.

സാരാനർഘ പ്രകാശ പ്രചുരിമ തിരളും ദിവ്യരത്നങ്ങളേറെ. പ്പാരാവാരത്തിനുളളിൽപ്പരമിരുൾ നിറയും കന്ദരത്തിൽക്കിടപ്പൂ. ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകിത്തൂമണം വ്യർത്ഥമാക്കു-
ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാളൊന്നു കേളിപ്പെടുന്നു." 
(വി .സി . ബാലകൃഷണപ്പണിക്കർ )