Friday 29 June 2018

നടിമാർ വിധിച്ചു, മന്ത്രിമാർ പിന്തുണച്ചു.

റീമാ കല്ലുങ്കലും ഭർത്താവു ആഷിക് അബുവും ചേർന്ന് പോളിറ്റ് ബ്യൂറോ ഹൈജാക്ക് ചെയ്ത ലക്ഷണമുണ്ട്. ഇടതു എം പി ഇന്നസെന്റ്, എം എൽ എ മുകേഷ്, അനഭാവി എം എൽ എ യും മാപ്പിസ്റ്റുമായ കൊട്ടാരക്കര ഗണേശൻ തുടങ്ങിയ അമ്മ അംഗങ്ങളെല്ലാം മാർക്സിസ്റ്റു പാർട്ടിക്കുവേണ്ടി ഇത്രയും നാൾ വെള്ളം കോരിയതു വെറുതെയായി. ധനമന്ത്രി തോമസ് ഐസക്. മരാമത്തുമന്ത്രി സുധാകരകവി തുടങ്ങിയവരെല്ലാം അമ്മയെ തള്ളിപ്പറഞ്ഞു റീമാ കല്ലുങ്കലിനൊപ്പം ചേർന്നു അവൾക്കൊപ്പം, ഇരക്കൊപ്പം എന്നൊക്കെ പ്രസംഗിക്കുകയും  പ്രസ്താവന ഇറക്കുകയു ആണ്.

അമ്മ പ്രസിഡന്റായി മോഹൻലാൽ വന്നതിലെ അമർഷമാണ് അവൾക്കൊപ്പം ചേർന്ന്, ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബി-ജെ പി യോടു ആഭിമുഖ്യമില്ലെന്നും തനിക്കു സി പി എമ്മിൽ ചേരാൻ താല്പര്യമുണ്ടെന്നും മോഹൻലാൽ പറഞ്ഞാൽ അവൾ പോകാൻ പറ, ഞങ്ങൾ അവനൊപ്പമെന്ന് ഈ നേതാക്കൾ പറയുകയും ചെയ്യും.

നടി ഏതെന്നു എല്ലാവർക്കുമറിയാ മെങ്കിലും അക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു പറയാൻ പാടില്ലെന്നാണ് നിയമം..
അതുകൊണ്ടാണ്  അമ്മയിൽ നിന്നു രാജിവെച്ചത് ഭാവന, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നീ നാലു നടികളാണെന്നു പറഞ്ഞതിനു ശേഷം അടുത്ത വാചകത്തിൽ അക്രമിക്കപ്പെട്ട നടി, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നിങ്ങനെ നാലു പേർ എന്നു തട്ടി വിടുന്നത്.  തുടർന്നു ചേരും പടി ചേർക്കേണ്ടത് വായനക്കാരന്റെ ജോലിയാണ്.

സഖാക്കന്മാരും,  സാംസ്ക്കാരിക - മാധ്യമ- മനുഷ്യാവകാശികളും  രണ്ടുദിവസമായി ആക്രമിക്കപ്പെട്ട നടിക്ക് പുൻർപിന്തുണ അർപ്പിച്ചു ചർച്ചകൾ നടത്തുകയും  കവിതകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയുമാണ്. കഴിഞ്ഞ കൊല്ലം ഇതേ ദിവസങ്ങളിൽ  നടത്തിയ പിന്തുണ പോരാത്തതിനാലാവണം പുതിയ പിന്തുണയായി എത്തിയിരിക്കുന്നത്.

നടി ആക്രമണ കേസിൽപ്പെട്ട നടൻ ദിലീപിനെ അമ്മയിലേക്കു തിരികെയെടുത്തതാണ് പുതിയ മോങ്ങലിനു കാരണം പറയുന്നതെങ്കിലും കേരളത്തിലെ നീറുന്ന പ്രശ്നളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധതിരിക്കാൻ ഇതേക്കാൾ പറ്റിയ മാർഗ്ഗമില്ല. മഴക്കെടുതി, കടലാക്രമണം, റേഷൻ വിതരണത്തിലെക്രമക്കേട്, നിയമന നിരോധനം, മദ്യവിപത്ത്, മയക്കുമരുന്നു വ്യാപനം, പൂഴ്ത്തിവെയ്പ്പ്, മായം ചേർക്കൽ , പെൺകുട്ടികളെ കാണാതാ കൽ, ഡങ്കിപ്പനി ഇതെല്ലാം ജനം മറക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം:

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഭർത്താവ് ദിലീപിനെ സംശയമുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജു വാര്യർ  അതു വീണ്ടും പറയണമെന്നതാണ് വനിതാ കമ്മീഷൻ   അധ്യക്ഷ ജോസഫൈനിന്റെ ഡിമാന്റ്. കുറച്ചു ഡാൻസും പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കലുമായി സ്വസ്ഥതയോടെ കഴിയുന്ന മഞ്ജുവാര്യർ അങ്ങനെ കഴിയാൻ പാടില്ലെന്നാണ് കമ്മീഷൻ അധ്യക്ഷയുടെ ആവശ്യം

ദിലിപ് കുറ്റക്കാരനെന്നു അമ്മയിൽ നിന്നു രാജി വെച്ച നാലുനടികൾ ഉറക്കെ പ്രഖ്യാപിക്കുകയും അതിന് ഭരണകക്ഷി നേതാക്കൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത് കോടതിയോടുള്ള അനാദരവാണ്. പഴുതടച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നു അന്വേഷണ സംഘം അവകാശ പ്പെടുമ്പോൾ കോടതി വിധിക്കു കാത്തിരിക്കുകയെന്നതു സാമാന്യ മര്യാദയാണ്.

നടിമാർ വിധി കല്പിക്കുകയും മന്ത്രിമാർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സ്ഥിതിക്ക്അമ്മയുടെ മേൽനോട്ടക്കാരായ മെഗസ്റ്റാർ മമ്മൂട്ടി, നടൻ മുകേഷ് എം എൽ എ,,  പാർട്ടി എംപി ഇന്നസെന്റ്, സഖാവും മദ്യവിരുദ്ധ പ്രവർത്തകയുമായ നടി കെ പി എ സി ലളിത എന്നിവർക്കും അഭിപ്രായം പറയാവുന്നതാണ്. കൊട്ടാരക്കര ഗണേശന് ഒരു മാപ്പും ആകാം. അല്ലെങ്കിൽ ഞങ്ങൾ  അവൾക്കൊപ്പമുണ്ട് പക്ഷെ അതിനു കോടതി വിധി വരെ കാത്തിരിക്കു എന്നെങ്കിലും പറയാമായിരുന്നു.

സാധാരണ ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നത് കോടതി വിധി വരുമ്പോഴാണ്. വിധി ന്യായമാണെങ്കിലും
അല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ, അതാണ് ശരിയായ കീഴ് വഴക്കം. ഓപ്പൺ മുലയൂട്ടൽ അശ്ളില്ലമല്ല, കവിതയാണെന്നു കോടതി പറഞ്ഞപ്പോൾ മുലയൂട്ടൽ വിവാദം അവിടെ അവസാനിച്ചു. ആരും അതേക്കുറിച്ചു ഇപ്പോൾ സംസാരിക്കുന്നില്ല, ഫോട്ടോ പ്രസി ദ്ധീകരിച്ച വാരിക ഇടയ്ക്കിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നതല്ലാതെ.

അതു കൊണ്ട് കോടതിവിധി വരും മുമ്പേ ദിലീപിനെ കുറ്റവാളിയാക്കി മുദ്രകുത്തി വേട്ടയാടുന്നത് നടിമാർക്കു മാത്രമല്ല മന്ത്രിമാർക്കും ചേർന്ന നടപടിയല്ല, കോടതികുറ്റവാളിയെന്ന് വിധികൽപ്പിക്കും വരെ  ഒരു സാധാരണ പൗരന്റെ അവകാശം ദിലീപിനുണ്ട്. അതംഗീകരിക്കാൾ എല്ലാവരും തയ്യാറാകണം.

- കെ എ സോളമൻ

Monday 25 June 2018

കെ എസ് ആർ ടി സിനിയമന നിരോധനം.

കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക്  പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന പ്രതിഷേധാർഹമാണ്.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്, അത് ദേശിയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. അതു കൊണ്ടാണ് നിയമനം നടത്താൻ ഉദ്ദേശമില്ലാത്തതെന്നു മന്ത്രി.

ചാനൽ മൂരി ശൃംഗാരത്തിനു ശേഷം ഈ മന്ത്രി ജീവിച്ചിരുപ്പുണ്ടോയെന്നറിയുന്നത് ഈ പ്രസ്താവന കേട്ടപ്പോഴാണ്. ചങ്ക് ബസ്, കറണ്ട് ബസ്, ഷോക്കു ബസ്, കണ്ടക്ടർ പണി, ചെക്കിംഗ് പണി, തൂപ്പുപണി, മേസ്തരി പണി ഇവയെല്ലാം പോലീസ് എംഡി നേരിട്ടു നടത്തി പ്രസ്താവന ഇറക്കുന്നതിനാൽ മന്ത്രിക്ക് പ്രസ്താവനയ്ക്കു അവസരമില്ലാതിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒരെണ്ണം ഒത്തു കിട്ടിയത്. അതു വെച്ച് പാവം ഉദ്യോഗാർത്ഥികളുടെ തലക്കിട്ടു തന്നെ കിഴുക്കാമെന്നു കരുതി.

കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. അഡ്വൈസ് മെമ്മോ ലഭിച്ചാൽ 3 മാസത്തിനകം നിയമനം നടത്തിയിരിക്കണമെന്നതാണ് നിയമം. സ്റ്റാ ട്യൂട്ടറി സ്ഥാപനമായ പി എസ് സി യെ കുരങ്ങു കളിപ്പിക്കാമെന്നാണോ മന്ത്രി കരുതുന്നത്? വേക്കൻസി ഇല്ലായി രുന്നെങ്കിൽ എന്തിന് പരീക്ഷ നടത്താനും റാങ്കുലിസ്റ്റു തയ്യാറാക്കാനും അഡ്വൈസ് മെമ്മോ അയയ്ക്കാനും പി എസ് സി യെ ചുമതലപ്പെടുത്തി?  ഉത്തരവാദിത്യപ്പെട്ട ഒരുത്തനുമില്ലേ കെ എസ് ആർ ടി സി യിൽ ?

ഇലക്ട്രിക് ബസ്സെന്നെ വെള്ളാനയെ കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട്‌. അധികം വൈകാതെ കട്ടപ്പുറത്തു നിരന്നു നില്ക്കുന്ന ലോ ഫ്ളോറുകൾക്കൊപ്പമാകും ഇവയുടെ അവസ്ഥയും.. ഇലക്ട്രിക്കും, നന്നാക്കിയെടുക്കുന്ന ലോ ഫ്ളേറ്റുകളും ഓടിക്കാൻ ആള് വേണ്ടേ? അവയെല്ലാം മന്ത്രിയും എം ഡിയും കൂടി മാറി മാറി ഓടിക്കുമോ? അതോ അന്യ സംസ്ഥാന നൊഴിലാളികളെ വെച്ചു ദിവസക്കൂലിക്കു ഉന്തിക്കുമോ?

അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരും ഒരുമിച്ച് നഷ്ടപരിഹാരത്തിനും തൊഴിൽ നിഷേധത്തിനും വിശ്വാസ വഞ്ചനയ്ക്കും കെ എസ് ആർ ടി സി ക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്
- കെ എ സോളമൻ

Friday 15 June 2018

ചായക്കണക്ക് - കഥ'

കോളജിലെ തന്റെ സർവീസിന്റ ഭാഗമായി ടീച്ചേഴ്സിന് ചായ വാങ്ങിക്കൊടുക്കുന്ന ചുമതല ചെല്ലപ്പൻ ചേട്ടൻ സ്വയം ഏറ്റെടുത്തു ചെയ്യുമായിരന്നു. രാവിലെ 11 മണിക്കും ഉച്ചതിരിഞ്ഞു 3 മണിക്കും ചായ. എല്ലാവർക്കും ആവശ്യമില്ലെങ്കിലും രണ്ടു നേരവും കൂടി 60 ചായക്ക് ആവശ്യക്കാരുണ്ടായിരുന്നു.

കോളജിനു എതിർവശമുള്ള പത്മനാഭന്റെ കടയിൽ നിന്നു വാങ്ങും. പത്മനാഭൻ,  ഒറ്റച്ചായ എടുക്കുന്നതിൽ അതിവിദഗ്ധൻ. 50 പേരു് ഒരുമിച്ചു ചെന്നാലും പത്മനാഭൻ ഒറ്റച്ചായയെ എടുക്കൂ. ചേർത്തല താലൂക്കിൽ കിട്ടവുന്ന ഏറ്റവും മികച്ചചായ. എത്ര ലോറിക്കാരാണ് പത്മനാഭന്റെ ചായ കുടിക്കാൻ വണ്ടി നിർത്തുന്നത്.

ചെല്ലപ്പൻചേട്ടൻ രാവിലെ 11 മണിക്കു തന്നെ എല്ലാ ചായയും പത്മനാഭനെക്കൊണ്ടു എടുപ്പിച്ച്  വിതരണത്തിന് എത്തും. ഫസ്റ്റ് പീരിയഡ് ക്ളാസും കഴിഞ്ഞ് ക്ഷീണിച്ചു ഡിപ്പാർട്ടുമെന്റിലെത്തുന്ന സാറന്മാർക്ക് ചായകൊടുത്തിരിക്കണം എന്ന വാശി എന്നും ചെല്ലപ്പൻ ചേട്ടനുണ്ടായിരുന്നു.

പക്ഷെ ഇതിന്റെ കണക്ക് സൂക്ഷിക്കുകയെന്നത് വലിയ പ്രശ്നമായിരുന്നു എപ്പോഴും.. കണക്കെഴുതാൻ 200 പേജിന്റെ കോമ്പസിഷൻ ബുക്ക് ഉണ്ടെങ്കിലും ചിലപ്പോൾ കണക്കു പിശകും. പോരാത്തതിന് കുടിക്കുന്ന ചായയ്ക്ക് പ്രത്യേകം കണക്കു സൂക്ഷിക്കുന്ന ഒറുപ്പമാരായ ചില സാറന്മാരുമുണ്ട്'. അവരുടെ കണക്കിന്റെ കാര്യത്തിൽ ചെല്ലപ്പൻ ചേട്ടൻ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്തു.

സ്ത്രീകളായ ടീച്ചേഴ്സിന്റെ കാര്യത്തിൽ ഈ ജാഗ്രത പുലർത്താൻ കഴിഞ്ഞില്ല. അതിന്റെ കാരണം അവരുമായി ഇടപഴകാൻ അധികംഅവസരം ഇല്ലായിരുന്നുവെന്നതാണ് .

ലേഡി ടീച്ചേഴ്സിൽ പീസമ്മ ടീച്ചറിന്റെ പേരല്ലാതെ ചായ കുടിക്കുന്ന മറ്റാരു ടീച്ചറിന്റെയും പേര് അറിയില്ലായിരുന്നു. അതു കൊണ്ട് ചായയുടെ മാസക്കണക്ക് എഴുതി സൂക്ഷിച്ചത് ഇങ്ങനെ..
പീസമ്മ ടീച്ചർ-30 ചായ
മറ്റേ പീസമ്മ ടീച്ചർ-25 ചായ
ഇംഗ്ലീഷിലെ പീസമ്മ ടീച്ചർ-28 ചായ
ഇക്കണോമിക്സിലെ വെളുത്ത പീ . . .
                           - - - - - -
കെ എ സോളമൻ