Saturday 29 October 2016

വിജിലൻസ് റെയ്ഡ്

ഇതൊരു കളിയാണ്, ഞാനാണു് വലിയവൻഎന്നു കാണിക്കാനുള്ള കളി. ഗുരുതരമായ  പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള വേലത്തരം. അതാണ്അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അഡീഷണല് ചീഫ് സെക്രട്ടറിമാരായ കെ.എം എബ് റാഹിന്റെയും ടോം ജോസിന്റെയും വീടുകളിൽ റെയ്ഡ്, അവരടെ അഭാവത്തിൽ,
അതും ചട്ടങ്ങൾപാലിക്കാതെ. ഇവർക്കെതിരെ ആരോ നൾ കിയ പരാതികളുടെ അടിസ്ഥാനത്തിൽ എന്നു വിശദീകരണം. എങ്കിൽ ആഭ്യന്തര അrഡീഷണൽ സെക്രട്ടറിയുടേയുംചീഫ് സെക്രട്ടറിയുടെയും വീടുകൾ റെയ്ഡുചെയ്യുമോ? ഇവർക്കെതിരെയും ആർക്കെങ്കിലും പരാതി ന ൾകാവുന്നതേയുള്ളു. ഇവിടെ ഒട്ടുമിക്ക ഭരണ-പ്രതിപക്ഷ നേതാക്കൾക്കം അനധികൃത സ്വത്തുണ്ട്. ഇവരുടെ വീടുകളിൽ താമസിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്യുമോ? 

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ടോം ജോസിന്റെയും കെ എം എബ്റാഹിന്റെയും വീടുകളിലെ പരിശോധന ഉദ്യോഗസ്ഥർക്കിടയിലെ കിട മൽസരവും ശത്രുതയുമാണ് സൂചിക്കുന്നത് . ഒരേ ശരീരത്തിലെ കണ്ണും കാതും മൂക്കും നാക്കും കൈയ്യും പരസ്പരം കലഹിക്കുന്ന അവസ്ഥ .
അനധികൃത സ്വത്ത് കണ്ടെത്താൻ സെക്രട്ടറിയേറ്റിലെ ഓഫീസിലും ഭാര്യവീട്ടിലും വിദേശത്തുംവിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുന്നു . സ്വർണ്ണം ,   ബിസ്കറ്റ് തുടങ്ങിയവ കണ്ടെടുത്തു തുടങ്ങിയ തുടർ വാർത്തകളും നൾ കി ഉദ്യോഗസ്ഥരെ അപമാനിച്ചേക്കാം.

ടോം ജോസിനു അനധികൃത സ്വത്തില്ലായെന്നു മുമ്പൊരു അന്വേഷണത്തിൽ തെളിഞ്ഞതാണ്. പുതിയ അന്വേഷണത്തിൽ അനധികൃത സ്വത്തു കണ്ടെത്തിയാൽ മുമ്പു അന്വേഷിച്ചവരേയുംകുറ്റക്കാർ ആക്കുമോ?
ഭരണം മുന്നോട്ടു കൊണ്ടുപോകാൻ വിജിലൻസും പോലീസും മാത്രം മതി എന്ന സർക്കാർ നയം തിരുത്തണം. ആ സനം താങ്ങികളായ ചില ഉദ്വേഗസ്ഥർ പറയുന്നത് കേട്ടു്  മറ്റുദ്യോഗസ്ഥരെ കള്ളന്മാരായി ചിത്രീകരിക്കാൻ അവസരം കൊടുക്കാതിരിക്കുക. ചില വകുപ്പുകളിലെ ഉദ്യോ സ്ഥർ സത്യസന്ധർ അതേറാങ്കിലോ അതിനു മുകളിലോ ഉള്ള മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ കള്ളന്മാർ എന്ന അവസ്ഥ സൃഷ്ടിക്കന്നവരെ നിയന്ത്രിക്കാൻ സർക്കാർ ശ്രദ്ധിക്കണം
- കെ.എ. സോളമൻ

.