
ഡോക്ടർ ആകാനുള്ള മനുഷ്യന്റെ ഒടുക്കത്തെ ഭ്രാന്ത് അവനെ കൊണ്ടെത്തിച്ചിരിക്കുന്നതു് വല്ലാത്ത പതനത്തിലാണ്..
കഴിഞ്ഞ മേയിൽ നടന്ന അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതു കൊണ്ട് കഴിഞ്ഞ ദിവസം കനത്ത സുരക്ഷയിലാണ് സി. ബി.എസ്.ഇ. പുന:പ്പരീക്ഷ നടത്തിയത്. മെറ്റൽ ഡിറ്റക്ടർ, ബഗ് ഡിറ്റക്ടർ, ടോർച്ച് തു ടങ്ങിയവ ഉപയോഗിച്ചുള്ള പരിശോധനാ പരീക്ഷയായിരുന്നു ആദ്യം . ഹാളിൽ പേന കൊണ്ടു പോകാൻ പോലും അനുവദിച്ചില്ല. മനു ഷ്യന്റെ നിത്യോപയോഗ സാധനങ്ങളായ
മാല, വള ,കമ്മൽ, മോതിരം, ഹെയർ പിൻ, ഹെയർ ബാന്റ്, വാച്ച് തുടങ്ങിയവ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിച്ച കന്യാസ്ത്രീയുടെ ഡോക്ടർ സ്വപ്നം പൊലിഞ്ഞു. മു സ്ളീo പെൺങ്കുട്ടികളെ കൊണ്ട് തട്ടം അഴിച്ചുമാറ്റിയതിനു ശേഷം പരീക്ഷ എഴുതാൻ അനുവദ ച്ചു. പരീക്ഷാഹാളിൽ വസ്ത്രം ധരിയ്ക്കാൻ അനുവദിച്ചതു തന്നെ മഹാഭാഗ്യം.
മെഡിക്കൽ പ്രൊഫഷൻ അല്ല ജീവിതത്തിലെ ഏക ലക്ഷ്യമെന്ന ചിന്ത മാറിയാലെ എൻട്രൻസ് പരീക്ഷക്കൊപ്പം അരങ്ങേറിയ കോമാളിത്തരങ്ങൾക്കു ഒടുക്കമുണ്ടാവു. പണമുള്ള ഏതവനും എം.ബി.ബി.എസ് പഠിയ്ക്കാൻ അവസരം ന ൾകുന്നതും പ്രശ്നത്തിനു പരിഹാരമാണ്. പിന്നെ പാവപ്പെട്ടവന്റെ കാര്യം?'അവനെ പണ്ടു മുതൽ തന്നെ ഈ മേഖലയിൽ നിന്നു ഒഴിവാക്കി ക്കഴിഞ്ഞു. വൻ പണം മുടക്കള്ള എൻട്രൻസ് കോച്ചിoഗ് പാവപ്പെട്ടനു വിധിച്ചിട്ടുള്ള ഏർപ്പാടല്ലെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തതു് ?
കെ.എ സോളമൻ
No comments:
Post a Comment