Thursday, 30 October 2025

കരുണൻ മുതലാളിയും മക്കളും - കഥ

#കരുണൻ #മുതലാളിയും #മക്കളും
കഥ -കെ എ സോളമൻ 
​ഒരുകാലത്ത് ഐശ്വര്യത്തിൻ്റെ പര്യായമായിരുന്നു "കരുണൻ തമ്പുരാൻ". പക്ഷേ കാലം മാറി, കഥ മാറി. ഇന്ന് തമ്പുരാൻ പണയ വസ്തുവായ ഒരു കൊട്ടാരത്തിലിരിക്കുന്ന 'കരുണാൻ'മുതലാളിയാണ്. ഖജനാവിലെ പണം കണ്ടിട്ട്  ഒരുപാട് കാലമായെന്ന് തമ്പുരാൻ തന്നെ സ്വകാര്യമായി പറയുന്നുണ്ട്.

​തമ്പുരാൻ്റെ തലവേദനയ്ക്ക് പ്രധാന കാരണം അദ്ദേഹത്തിൻ്റെ  മക്കളാണ്. കൃഷിമുതൽ കലാരംഗം വരെ, വിദ്യാഭ്യാസം മുതൽ വിനോദം വരെ ഓരോ മേഖലയും ഓരോ മകനാണ് നോക്കുന്നത്. ഓരോ മകനും വന്നാൽ പറയുന്നത് ഒറ്റ കാര്യമേയുള്ളൂ: "അച്ഛാ, ഫണ്ട്! ഫണ്ട് ഇല്ലെങ്കിൽ എല്ലാം തകരും!"

​ഇതിനിടയിലാണ് നാട്ടിൽ ഒരു  സംസാരം''തമ്പുരാന് അധികാരം വിട്ട് അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിപ്പോകേണ്ടി വരുമത്രെ. ഈ അഞ്ച് മാസം എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം. അധികാരം നഷ്ടപ്പെടാതെ നോക്കുകയും വേണം.

​ഒരു ദിവസം തമ്പുരാൻ്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അദ്ദേഹം  മക്കളെ വിളിച്ചുകൂട്ടി. ഹാളിൻ്റെ നടുക്ക് ഒരു വലിയ കസേരയിലിരുന്ന് അദ്ദേഹം അധികം അലങ്കാരമില്ലാത്ത ഒരു കടലാസ് കയ്യിലെടുത്തു.

​"പ്രിയപ്പെട്ട മക്കളേ," തമ്പുരാൻ ഗൗരവം അഭിനയിച്ചു. "നമ്മുടെ കുടുംബം... ക്ഷമിക്കണം, നമ്മുടെ സാമ്രാജ്യം ഇപ്പോൾ ലോകത്തിൻ്റെ നെറുകയിലാണ്, അതായത് നമ്പർ വൺ ! :ഇനി അധികാരം എൻ്റെ കയ്യിൽ എത്രകാലം ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല. അതിനാൽ ഇതാ, ഞാൻ എൻ്റെ സ്വത്തുക്കൾ ഭാഗം വെക്കാൻ തീരുമാനിച്ചിരിക്കുന്നു!"

​മക്കൾ പരസ്പരം നോക്കി. സ്വത്തോ? കഴിഞ്ഞ മാസം ശമ്പളം തരാൻ പോലും അച്ഛൻ പാടുപെട്ടത് അവർക്കോർമ്മ വന്നു.

​ആദ്യം വിളിച്ചത് മൂത്തമകൻ 'വിദ്യാഭ്യാസനെയാണ്. 
"വിദ്യാഭ്യാസൻ, നിനക്കായി ഞാൻ 2000 കോടി വിലമതിക്കുന്ന 'വിജ്ഞാന വിഹാരം' എന്ന പദ്ധതി പ്രഖ്യാപിക്കുന്നു! ലോകോത്തര നിലവാരത്തിലുള്ള 10 പുതിയ യൂണിവേഴ്‌സിറ്റികൾ! ഇതാ, അതിൻ്റെ പ്രെസ്‌നോട്ടീസിൻ്റെ പകർപ്പ്!"

​വിദ്യാഭ്യാസൻ കൈകൂപ്പി. 
"അച്ഛാ, നിലവിലുള്ള യൂണിവേഴ്‌സിറ്റികളിൽ ലൈറ്റ് ഇടാൻ പോലും പണമില്ല."
​തമ്പുരാൻ ചെവി കേൾക്കാത്തപോലെ അടുത്ത മകനെ ആരോഗ്യ ദാസനെ വിളിച്ചു.

​ "ദാസാ, നിനക്ക് ഞാൻ 1500 കോടിയുടെ 'ആയുസ്സാരോഗ്യം' പ്രഖ്യാപിക്കുന്നു! 5 പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ! ഇതാ, പേപ്പറിൽ ഒപ്പിട്ടത് നോക്കൂ!"
​ദാസൻ്റെ കണ്ണുകൾ നിറഞ്ഞുപോയി.

. "അച്ഛാ, കഴിഞ്ഞ വർഷം വാങ്ങിയ പഞ്ഞിയുടെയും നൂലിൻ്റെയും  സിറിഞ്ചിൻ്റെയും കടം വീട്ടാൻ പോലും ഞാൻ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ്."

​"അതൊന്നും സാരമില്ല മോനേ. ഇതൊരു സുവർണ്ണാവസരമാണ്!" തമ്പുരാൻ ചിരിച്ചു.

​പിന്നീട്, 'ഗതാഗതനെ' വിളിച്ചു.
 "നിനക്ക് 4000 കോടിയുടെ 'സൂപ്പർ ഫാസ്റ്റ് പാത'! ആകാശത്തുകൂടി പോകുന്ന പാത, ഭൂമിയിലൂടെ പോകുന്ന മെട്രോ ലൈൻ... ഇതാ, ഒരു ഭീമൻ മാപ്പ് ഞാൻ നിനക്കായി വരച്ചിരിക്കുന്നു!"

​ഗതാഗതൻ ആ മാപ്പ് വാങ്ങി നോക്കി. അത് സാധാരണ കടലാസിൽ  പെൻസിൽ കൊണ്ട് വരച്ച ഒരു രൂപരേഖയായിരുന്നു. 

"അച്ഛാ, ബസ് ഓടിക്കാനുള്ള ഡീസൽ  വാങ്ങാൻ പണമില്ല, അപ്പോഴാണ് ആകാശപ്പാത!"
​തമ്പുരാൻ്റെ മുഖത്ത് അപ്പോഴാണ് കലിപ്പ് വന്നത്. 

"എന്താടാ, നീ എൻ്റെ വാക്കിനെ ചോദ്യം ചെയ്യുകയാണോ? കരുണൻ  തമ്പുരാൻ ഒരു വാക്ക് പറഞ്ഞാൽ, അത് നടന്നിരിക്കും! നീ എൻ്റെ പ്രഖ്യാപനത്തിൻ്റെ മഹിമയെ കുറയ്ക്കാൻ ശ്രമിക്കരുത്, ശ്രമിച്ചാൽ കടക്കു പുറത്ത് "

​അപ്പോഴാണ് 'കൃഷിനാഥൻ' അലമുറയിട്ടത്. 

"അച്ഛാ, എൻ്റെ കർഷകർക്ക് ഒരു വർഷത്തെ സബ്‌സിഡി കുടിശ്ശികയുണ്ട്. ഇല്ലാത്ത സ്വത്ത് വേണ്ട, ദയവായി ആ കുടിശ്ശികയെങ്കിലും..."

​"എന്താ മോനേ," തമ്പുരാൻ ചിരിച്ചു, "കുടിശ്ശികയോ? നിനക്ക് ഞാൻ 500 കോടിയുടെ 'സമ്പൂർണ്ണ സമൃദ്ധി' പദ്ധതി പ്രഖ്യാപിക്കുന്നു! എല്ലാവർക്കും സൗജന്യമായി അഞ്ചേക്കർ ഭൂമി! ഇതാ 'അഞ്ചേക്കർ വിതരണ പ്രഖ്യാപനത്തിൻ്റെ നോട്ടീസ്'."

​അഞ്ചേക്കർ വിതരണ നോട്ടീസ് കണ്ടപ്പോൾ കൃഷിനാഥൻ തല കറങ്ങി വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു. 

അപ്പോഴാണ് 'സാമൂഹ്യ സുരക്ഷിതൻ' മുന്നോട്ട് വന്നത്. 

"എൻ്റെ പെൻഷൻകാർക്ക് 5 മാസമായി പെൻഷൻ കൊടുത്തിട്ടില്ല, അച്ഛാ!"

​തമ്പുരാൻ വാത്സല്യത്തോടെ അവനെ നോക്കി.

 "അതിനാണ് മോനേ, നിനക്ക് ഞാൻ 5000 കോടിയുടെ 'ചാന്ദ്ര-പെൻഷൻ' പദ്ധതി പ്രഖ്യാപിക്കുന്നത്! ഇനി പെൻഷൻകാർക്ക് ഓരോ മാസവും ചന്ദ്രനിൽ നിന്ന് നേരിട്ട് പണം എത്തിക്കും! അതിന് വേണ്ട 'സ്‌പേസ് ഏജൻസി കോൺട്രാക്ട് ലെറ്റർ' ഇതാ എൻ്റെ കയ്യിലുണ്ട്! ഇലോൺ മസ്കാണ് സംരംഭകൻ""

​ഒരിടത്തും ഇല്ലാത്ത സ്വത്ത്
​അങ്ങനെ ഓരോ മകനും വേണ്ടി തമ്പുരാൻ ഭാഗിച്ചു  പതിനായിരം കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. കയ്യിലുള്ളത് മൊത്തം അച്ചടിച്ച പ്രെസ്‌നോട്ടുകളും, കൈകൊണ്ട് വരച്ച രൂപരേഖകളും, കള്ള ഒപ്പിട്ട കരാറുകളുമാണ്.

 മക്കളെല്ലാം തമ്പുരാൻറെ മുന്നിൽ തലകുനിച്ച് നിന്നു. തമ്പുരാൻ വിജയിയുടെ ഭാവത്തിൽ കസേരയിൽ ചാരിയിരുന്നു.

​"ഇനി നിങ്ങൾ സന്തോഷത്തോടെ പോയി പദ്ധതികൾ നടപ്പാക്കാൻ തുടങ്ങുക. പേടിക്കേണ്ട, ഈ കരുണൻ മുതലാളിക്ക് ഒരു വാക്കേ ഉള്ളൂ! പണം ഒരു പ്രശ്‌നമല്ല, പ്രഖ്യാപനമാണ് പ്രധാനം!"

​എല്ലാവരും പുറത്തിറങ്ങി.  മക്കളിൽ മൂത്തവരെല്ലാം വിഷമിച്ചിരിക്കുമ്പോൾ, 'സാംസ്‌കാരികൻ' എന്ന ഇളയ മകൻ ചിരിച്ചുകൊണ്ട് മുന്നോട്ട് വന്നു.

​"നിങ്ങളെന്താ ഇങ്ങനെ വിഷമിക്കുന്നത്?" അവൻ ചോദിച്ചു.
​"വിഷമിക്കാതിരിക്കാൻ പറ്റുമോ? നമുക്ക് ആർക്കും ഒരു ചായ കുടിക്കാനുള്ള കാശ് പോലും ഇപ്പോൾ കയ്യിലില്ല. അപ്പോഴാണ് പതിനായിരം കോടിയുടെ പദ്ധതികൾ!" ഗതാഗതൻ നെടുവീർപ്പിട്ടു.

​"അതുതന്നെയാണ് അച്ഛൻ്റെ 'മാസ്റ്റർ പ്ലാൻ'," സാംസ്‌കാരികൻ ചിരി തുടർന്നു.

 "ആരെങ്കിലും എവിടെയെങ്കിലും ഈ സ്വത്ത് കാണാൻ വന്നാൽ, നമുക്ക് ധൈര്യമായി പറയാമല്ലോ: 'അതിൻ്റെ രേഖകൾ ദാ ഇരിക്കുന്നു! പക്ഷേ ഈ സ്വത്ത് എവിടെയാണ് ചോദിച്ചാൽ, ഒരിടത്തും ഇല്ല! അച്ഛൻ പ്രഖ്യാപിച്ചതേയുള്ളൂ. അത് നടപ്പാക്കുന്നത് അടുത്ത അഞ്ച് വർഷത്തെ പ്രകടന പത്രികയിലാണ്!'."

​എല്ലാവരും അവനെ നോക്കി. അതൊരു കിടിലൻ ആശയമായിരുന്നു.
​അപ്പോഴാണ് കൃഷിനാഥൻ ചോദിച്ചത്:

 "അപ്പോൾ, നമ്മുടെ കർഷകരുടെ കുടിശ്ശികയോ?"

​സാംസ്‌കാരികൻ തൻ്റെ കയ്യിലുള്ള കറുത്ത പേപ്പർ ഉയർത്തിക്കാട്ടി. "ഇതാ, അച്ഛൻ എനിക്ക് തന്നത് 'സമ്പൂർണ്ണ സാഹിത്യ വിപ്ലവ'ത്തിനായുള്ള 100 കോടിയുടെ പദ്ധതിയാണ്. അതിൽ നിന്ന് ഞാൻ 20 രൂപ എടുത്ത് നിങ്ങൾക്ക് ചായ വാങ്ങിത്തരാം. ബാക്കി 99 കോടി 99 ലക്ഷത്തി 99 ആയിരത്തി 980 രൂപ അടുത്ത സർക്കാരിൻ്റെ ചുമതലയാണ്!"

​എല്ലാവരും ആ തമ്പുരാൻ്റെ ബുദ്ധിയോർത്ത് ചിരിച്ചുപോയി. കടലാസിലെ കോടീശ്വരന്മാരായി അവർ ആ തകർന്നുപോയ സാമ്രാജ്യത്തിൽ ആ കറുത്ത ചായ (ബ്ളാക് ടീ) കുടിച്ച് നിന്നു. 

ഒരു കാര്യം അവർക്ക് ഉറപ്പായിരുന്നു: പ്രഖ്യാപനങ്ങൾ ഒരിക്കലും കടം കയറി മുടിഞ്ഞുപോവുകയില്ല!
- കെ എ സോളമൻ

Monday, 27 October 2025

ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങൾ -നവ കേരളത്തിൻറെ അടിത്തറ

#ആലോചന #സാംസ്കാരിക #കേന്ദ്രം എസ് എൽ പുരം (Reg.No. A249/10 )
26-10- 2025 ൽ പെരുന്നേർമംഗലം യോഗശാലയിൽ വെച്ച് നടത്തിയ ആലോചന സെമിനാറിലെ അധ്യക്ഷ പ്രസംഗത്തിൻ്റെ ചുരുക്കം

 #നവകേരളത്തിന്റെ #അടിത്തറ: #ശ്രീനാരായണഗുരുവിൻ്റെ #ഉപദേശങ്ങൾ

​കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന യുഗപുരുഷനാണ് ശ്രീനാരായണഗുരു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത്തായ സന്ദേശമുയർത്തിപ്പിടിച്ച്, ജാതിയുടെയും അനാചാരങ്ങളുടെയും ഇരുട്ടിൽ ആണ്ടിരുന്ന കേരള സമൂഹത്തിന് അദ്ദേഹം വെളിച്ചം പകർന്നു. ഗുരുദേവൻ്റെ ഉപദേശങ്ങളും പ്രായോഗിക പ്രവർത്തനങ്ങളുമാണ് ഇന്നത്തെ നവകേരളത്തിൻ്റെ അടിത്തറ എന്ന് നിസ്സംശയം പറയാം.

​19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ജാതിവ്യവസ്ഥയുടെ പിടിയിലായിരുന്ന കേരളത്തിൽ, താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം, വിദ്യാഭ്യാസം, പൊതുവഴികളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനാരായണഗുരു തൻ്റെ ഉപദേശങ്ങളിലൂടെ സാമൂഹിക പരിഷ്കരണത്തിന് തുടക്കമിട്ടത്.

 ബ്രാഹ്മണർക്ക് മാത്രം അവകാശമുണ്ടായിരുന്ന ക്ഷേത്രപ്രതിഷ്ഠാകർമ്മം ഒരു ഈഴവ സമുദായക്കാരനായ ഗുരു നിർവ്വഹിച്ചത് സവർണ്ണാധിപത്യത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു. "നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സാമൂഹിക സമത്വത്തിനും ജാതിരഹിത സമൂഹത്തിനും വേണ്ടിയുള്ള ഒരു വിപ്ലവത്തിൻ്റെ തുടക്കമായി.

​"മനുഷ്യൻ്റെ ജാതി, മനുഷ്യത്വം": ജാതി ലക്ഷണം, ജാതി നിർണ്ണയം തുടങ്ങിയ കൃതികളിലൂടെ ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് മനുഷ്യൻ മഹത്വമുള്ളവനാകേണ്ടതെന്ന് ഗുരു പഠിപ്പിച്ചു. മനുഷ്യരെ വേർതിരിക്കുന്ന എല്ലാ മതിലുകളെയും തകർക്കാൻ ഈ ഉപദേശം പ്രേരണ നൽകി.

 "ഓം സാഹോദര്യം സർവത്ര" എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ ​അദ്വൈതാശ്രമം (ആലുവ, 1913): സ്ഥാപിച്ചതിലൂടെ മതസൗഹാർദ്ദത്തിനും വിശ്വ സാഹോദര്യത്തിനും ഗുരു ഊന്നൽ നൽകി.

​വൈക്കം സത്യാഗ്രഹത്തിന് (1924) പ്രചോദനം: പൊതുവഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഈ പ്രക്ഷോഭത്തിന് ഗുരുദേവൻ്റെ ദർശനങ്ങൾ വലിയ ഊർജ്ജം പകർന്നു.

​അനാചാരങ്ങൾക്കെതിരായ പോരാട്ടം: കെട്ടുകല്യാണം, പുലകുളി പോലുള്ള ദുർവ്യയം ഉണ്ടാക്കുന്ന ആചാരങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു.

​കേരളീയ സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഗുരു മുന്നോട്ട് വെച്ച രണ്ട് പ്രധാനപ്പെട്ട വഴികളാണ് വിദ്യാഭ്യാസവും സംഘടനയും.
​വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം നേടുക:
​"വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക"
(Education to Enlighten, Organization to Strengthen)
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ, വിദ്യാഭ്യാസം മാത്രമാണ് അജ്ഞതയിൽ നിന്നും അടിമത്തത്തിൽ നിന്നും മോചനം നേടാനുള്ള വഴിയെന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. ശിവഗിരിയിലും മറ്റ് സ്ഥലങ്ങളിലും സ്കൂളുകൾ സ്ഥാപിക്കുകയും എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യ നൽകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
​സംഘടനയിലൂടെ ശക്തി നേടുക:
ഛിന്നഭിന്നമായി കിടന്നിരുന്ന സമുദായങ്ങളെ ഒരുമിപ്പിച്ച് നിർത്താനായി ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) സ്ഥാപിച്ചത് (1903) ഗുരുവിൻ്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. അവകാശങ്ങൾ നേടിയെടുക്കാനും സാമൂഹിക മാറ്റങ്ങൾ വരുത്താനും ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

​ വ്യവസായം, കൃഷി, കൈത്തൊഴിൽ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ മാത്രമേ സാമൂഹിക സ്വാതന്ത്ര്യം പൂർണ്ണമാകൂ എന്ന് അദ്ദേഹം പഠിപ്പിച്ചു.

​ആധുനിക കേരളത്തിൻ്റെ വഴികാട്ടിയാണ് ശ്രീനാരായണഗുരു.
​ജാതിയുടെ പേരിൽ വേർതിരിക്കപ്പെടാത്ത, എല്ലാവർക്കും വിദ്യാഭ്യാസം നേടാൻ അവകാശമുള്ള, തുല്യതയും സാഹോദര്യവും നിലനിൽക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ ഒരു മതത്തിലോ സമുദായത്തിലോ ഒതുങ്ങിനിൽക്കാതെ, ലോകമെമ്പാടുമുള്ള മനുഷ്യൻ്റെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ്. ഈ ദർശനങ്ങളാണ് സാമൂഹികമായി മുന്നിട്ട് നിൽക്കുന്ന ഇന്നത്തെ കേരളം എന്ന ആശയത്തിന് ജീവൻ നൽകിയത്. അതുകൊണ്ട് തന്നെ, ഗുരുവിൻ്റെ തത്വങ്ങൾ നവകേരളത്തിൻ്റെ എന്നത്തേക്കുമുള്ള അടിസ്ഥാനശിലയായി നിലനിൽക്കുന്നു.
- കെ എ സോളമൻ

വിവരാവകാശ നിയമബോധനം

#പ്രസക്തഭാഗങ്ങൾ
#അക്ഷരസമിതി #കലാസാംസ്കാരിക #വേദി
#മാരാരിക്കുളം
25 ഒക്ടോ 2025 സാംസ്കാരിക സംഗമത്തിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ.

#ആമുഖം
ചില സാഹിത്യപണ്ഡിതന്മാർ സാധാരണ എഴുത്തുകാർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിമർശകർ തങ്ങളുടെതായി സാഹിത്യത്തിൽ എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നോ, അവരുടെ രചനകളുടെ നിലവാരം എന്താണെന്നോ ആർക്കും അറിയില്ല.. അസംബന്ധങ്ങൾക്ക് മഹത്തായ കഥയുടെ പരിവേഷം നൽകാൻ ശ്രമിക്കുന്നതും, ആർക്കും വേണ്ടാത്ത വിമർശന സാഹിത്യം വിളമ്പുന്നതുമല്ല യഥാർത്ഥ സാഹിത്യപ്രവർത്തനം
സാധാരണ എഴുത്തുകാരുടെ വേദികളാണ് ഇത്തരം സാഹിത്യ സമിതികൾ, പ്രശസ്തിയല്ല,  മറിച്ച് ആസ്വാദകരുമായി സംവദിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള വികാരം. സ്വയം കൂട്ടിലടക്കാതെജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം ചില കൂടികാഴ്ചകൾ ആവശ്യമാണ്

ആൻടൺ ചെക്കോവിൻ്റെ ഒരു ഉദ്ധരണിയുണ്ട്
​Don't tell me the moon is shining; show me the glint of light on broken glass.
​- Anton Chekhov
അലങ്കാര വാക്കുകളിലൂടെയോ പാണ്ഡിത്യം കൊണ്ടോ കേവലം 'ചന്ദ്രൻ പ്രകാശിക്കുന്നു' എന്ന് പറയുന്നതിനേക്കാൾ, സാധാരണക്കാരന് മനസ്സിലാകുന്ന, എന്നാൽ തീവ്രമായ ഒരു ബിംബം (തകർന്ന ചില്ലിൽ പതിച്ച പ്രകാശത്തിൻ്റെ തിളക്കം) കാണിച്ചു കൊടുക്കുന്നതിലാണ് യഥാർത്ഥ കലയുടെ ശക്തി. സാധാരണക്കാരുടെ കവിതകൾ ഈ ചിന്താഗതിയുടെ മികച്ച ഉദാഹരണമാണ് - അത് ലളിതമാണ്, അർത്ഥപൂർണ്ണമാണ്..

​സാഹിത്യത്തിലെ മഹാമനീഷികൾഎന്ന് അവകാശപ്പെടുന്നവർ ഇത് മനസ്സിലാക്കിയാൽ നന്ന്

തുടർന്ന് അല്പം വിവരാവകാശ നിയമ ബോധനം
#വിവരാവകാശ #മറുപടി
നമ്മുടെ പഞ്ചായത്തിൽ വിവരാവകാശനിയമം 2005 പ്രകാരം 
സമർപ്പിച്ച അപേക്ഷയ്ക്കു ലഭിച്ച മറുപടിയിൽ പറയുന്നത്

ചോ 1) : എൻ്റെ പേര് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള കാരണം എന്താണ്?

മറുപടി : വിവരാവകാശ നിയമം 2025 സെപ്റ്റംബർ 2(എഫ്) പ്രകാരം വിവരം എന്നാൽ തത്സമയം പ്രാബല്യത്തിലുള്ള
മറ്റേതെങ്കിലും നിയമപ്രകാരം ഒരു പബ്ളിക് അതോറിട്ടിക്ക് കരസ്ഥമാക്കാവുന്ന രേഖകൾ പ്രമാണങ്ങൾ, മെമ്മോകൾ, ഇമെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പ്രസ് റിലീസുകൾ, സർക്കുലർകൾ ,  ഉത്തരവുകൾ, ലോഗ് ബുക്കുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ, തുടങ്ങിയ ഏതു രൂപത്തിലുള്ള വസ്തുതകളം, ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകളും ആകാം. ആയതിനാൽ ടി ചോദ്യം വിവരാവകാശ പരിധിയിൽ വരുന്നതല്ല. എജ്ജാതി മറുപടി !

ഇതിലും മികച്ച മറുപടി വേണ്ടവർ വിവിധ പഞ്ചായത്തുകൾക്ക് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുക.

#വിവരാവകാശ നിയമം 2005: അറിയേണ്ട കാര്യങ്ങളും കേരളത്തിലെ പ്രസക്തിയും

​ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമനിർമ്മാണങ്ങളിലൊന്നാണ് 2005-ലെ വിവരാവകാശ നിയമം. സർക്കാരിന്റെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ സുതാര്യതയും (Transparency) ഉത്തരവാദിത്തവും (Accountability) ഉറപ്പുവരുത്തുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. ഓരോ പൗരനും സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ അറിയാൻ അവകാശമുണ്ട് എന്ന തത്വത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.

​🌟 വിവരാവകാശ നിയമത്തെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
​1. നിയമത്തിൻ്റെ ലക്ഷ്യം
​സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും: സർക്കാർ ഓഫീസുകളിലെ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കി കാര്യക്ഷമവും സംശുദ്ധവുമായ ഒരു ഭരണക്രമം ഉറപ്പാക്കുന്നു.
​പൗരാവകാശം: ജനാധിപത്യത്തിൽ പൗരന്മാർക്ക് ഭരണത്തെക്കുറിച്ച് അറിയാനുള്ള അടിസ്ഥാനപരമായ അവകാശം നിയമം നൽകുന്നു.

​2. വിവരങ്ങൾ തേടുന്ന പ്രക്രിയ
​അപേക്ഷാ ഫീസ്: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. അല്ലാത്തവർക്ക് ₹10 രൂപയാണ് അപേക്ഷാ ഫീസ്.
​വിവരം ലഭിക്കേണ്ട സമയം: അപേക്ഷ ലഭിച്ച് 30 ദിവസങ്ങൾക്കുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO) മറുപടി നൽകണം.

​ജീവൻ/സ്വാതന്ത്ര്യം: ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.
​സൗജന്യ വിവരം: നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടാൽ, വിവരം സൗജന്യമായി നൽകണം.

​ഒഴിവാക്കിയ വിവരങ്ങൾ: രാജ്യസുരക്ഷ, വിദേശബന്ധങ്ങൾ, കാബിനറ്റ് രേഖകൾ, ഒരാളുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്ന വിവരങ്ങൾ തുടങ്ങിയവ (സെക്ഷൻ 8 പ്രകാരം) ഒഴിവാക്കപ്പെട്ടിരിക്കുന്നു.

​3. അപ്പീൽ സംവിധാനം
​വിവരം നിഷേധിക്കപ്പെടുകയോ സമയപരിധിക്കുള്ളിൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ, അപേക്ഷകൻ താഴെ പറയുന്ന അധികാരികളെ സമീപിക്കാം:
​ഒന്നാം അപ്പീൽ: വിവരങ്ങൾ നൽകേണ്ട ഉദ്യോഗസ്ഥൻ്റെ (PIO) ഉന്നത ഉദ്യോഗസ്ഥൻ (അപ്പീൽ അതോറിറ്റി) - 30 ദിവസത്തിനുള്ളിൽ.

​രണ്ടാം അപ്പീൽ: സംസ്ഥാന വിവരാവകാശ കമ്മീഷൻ (State Information Commission) അല്ലെങ്കിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ - ഒന്നാം അപ്പീലിലെ തീരുമാനം ലഭിച്ച് 90 ദിവസത്തിനുള്ളിൽ.

​#കേരളത്തിലെ അനുഭവം: 
നിയമത്തിന് തുരങ്കം വയ്ക്കുന്ന ഉദ്യോഗസ്ഥർ
​വിവരാവകാശ നിയമത്തിൻ്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നില്ല എന്ന പൊതുവായ അഭിപ്രായം ശക്തമാണ്. സാക്ഷരതാ നിരക്കിൽ മുന്നിലുള്ള സംസ്ഥാനമായിട്ടും, നിയമത്തിൻ്റെ സാധ്യതകൾ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. ഇതിന് പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളും നിസ്സഹകരണവുമാണ്.

​ഉദ്യോഗസ്ഥർ നിയമത്തിന് തുരങ്കം വെക്കുന്ന വഴികൾ:
​വിവരം നിഷേധിക്കൽ: വിവരം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ (PIO-കൾ) പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ (Personal matters), ദേശീയ സുരക്ഷ (National Security) തുടങ്ങിയ സെക്ഷൻ 8-ലെ ഒഴിവാക്കലുകൾ ദുരുപയോഗം ചെയ്ത് അപേക്ഷകൾ നിരസിക്കുന്നു.

​കാലതാമസം വരുത്തൽ: 
30 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതിന് പകരം, അപേക്ഷ ഒന്നിലധികം ഓഫീസുകളിലേക്ക് കൈമാറ്റം ചെയ്യുകയോ, കൃത്യമായ മറുപടി നൽകാതെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഇത് അപേക്ഷകരെ മടുപ്പിച്ച് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
​പൂർണ്ണമല്ലാത്ത മറുപടി: ചോദിച്ച വിവരങ്ങൾക്ക് വ്യക്തവും പൂർണ്ണവുമായ മറുപടി നൽകാതെ, ഭാഗികമായതോ, അവ്യക്തമായതോ ആയ വിവരങ്ങൾ നൽകുന്നു.
​രേഖകൾ നശിപ്പിക്കുക/ക്രമീകരിക്കാതിരിക്കുക (Section 4 Failure): നിയമത്തിലെ സെക്ഷൻ 4 പ്രകാരം എല്ലാ പൊതു അധികാര സ്ഥാപനങ്ങളും തങ്ങളുടെ എല്ലാ രേഖകളും കൃത്യമായി കമ്പ്യൂട്ടർവത്കരിക്കുകയും, തരംതിരിച്ച് സൂചിക തയ്യാറാക്കുകയും, സ്വമേധയാ പ്രസിദ്ധീകരിക്കുകയും ചെയ്യണം. കേരളത്തിലെ പല ഓഫീസുകളിലും ഇത് പൂർണ്ണമായി നടപ്പിലാക്കാത്തതിനാൽ വിവരങ്ങൾ "കൈവശമില്ല" എന്ന് പറഞ്ഞ് നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് എളുപ്പമാവുന്നു.

#പരാതിക്കാരനോടുള്ള പ്രതികാര നടപടി: 
വിവരങ്ങൾ തേടുന്ന വ്യക്തികളെ, പ്രത്യേകിച്ച് സാമൂഹ്യ പ്രവർത്തകരെ, ഭീഷണിപ്പെടുത്തുകയോ, വ്യക്തിപരമായ കേസുകളിൽ കുടുക്കുകയോ, ഓഫീസുകളിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

#നടപടിക്രമങ്ങളിലെ കാലതാമസവും പരിഹാരവും
​വിവരം നിഷേധിക്കുകയോ, സമയപരിധി തെറ്റിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്ക് വ്യവസ്ഥയുണ്ട്. എന്നിട്ടും നടപടികൾക്ക് കാലതാമസം നേരിടുന്നു.

​#പിഴ ചുമത്താനുള്ള വ്യവസ്ഥ:
​വിവരം നൽകുന്നതിൽ മനഃപൂർവം കാലതാമസം വരുത്തുകയോ, തെറ്റായ വിവരം നൽകുകയോ, അപേക്ഷ മനഃപൂർവം നിഷേധിക്കുകയോ ചെയ്താൽ, വൈകിയ ഓരോ ദിവസത്തിനും ₹250 രൂപ വീതം പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. പിഴയുടെ പരമാവധി തുക ₹25,000 ആണ്. പിഴ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നാണ് ഈടാക്കേണ്ടത്.

​#കാലതാമസത്തിൻ്റെയും പ്രശ്‌നങ്ങളുടെയും കാരണം:
​കമ്മീഷൻ്റെ പ്രവർത്തനം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അംഗങ്ങളുടെ കുറവ്, കേസുകളുടെ ബാഹുല്യം, കമ്മീഷൻ്റെ സിറ്റിംഗുകളിലെ കാലതാമസം എന്നിവ തീർപ്പാക്കൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

#ഭരണപരമായ മനോഭാവം: 

വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്ന കോളോണിയൽ കാലഘട്ടത്തിലെ ഉദ്യോഗസ്ഥ മനോഭാവം പലരിലും നിലനിൽക്കുന്നു. സുതാര്യത ഒരു ബാധ്യതയായിട്ടാണ് പല ഉദ്യോഗസ്ഥരും കണക്കാക്കുന്നത്.

#രാഷ്ട്രീയസ്വാധീനം: ഉന്നത ഉദ്യോഗസ്ഥർ തെറ്റുകൾ ചെയ്യുമ്പോൾ, രാഷ്ട്രീയ ഇടപെടലുകൾ കാരണം ശിക്ഷാ നടപടികൾ വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥ.

#പരിശീലനത്തിൻ്റെ കുറവ്: പല ഓഫീസുകളിലെയും പി.ഐ.ഒമാർക്ക് നിയമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യമായ പരിശീലനമോ അവബോധമോ ഇല്ലാത്തത് വീഴ്ചകൾക്ക് കാരണമാകുന്നു.

​#പരിഹാരമാർഗ്ഗങ്ങൾ:
​ബോധവൽക്കരണം: വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിലും പൊതുജന തലത്തിലും കൂടുതൽ ശക്തമായ ബോധവൽക്കരണം നൽകണം.
​കമ്മീഷൻ്റെ ശാക്തീകരണം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമനങ്ങൾ കൃത്യ സമയത്ത് നടത്തുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യണം.

#ശിക്ഷാനടപടികൾ: 
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ, പ്രത്യേകിച്ച് പിഴ ചുമത്തപ്പെട്ട കേസുകളിൽ, സർവ്വീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി എടുക്കണം. പിഴ ചുമത്തുന്നതിലൂടെ മാത്രം നിയമം പൂർണ്ണമായി നടപ്പിലാവില്ല.

#സെക്ഷൻ 4 നടപ്പിലാക്കൽ: എല്ലാ സർക്കാർ ഓഫീസുകളും തങ്ങളുടെ എല്ലാ രേഖകളും സ്വയമേവ പ്രസിദ്ധീകരിക്കുന്ന (Pro-active Disclosure) സെക്ഷൻ 4 പൂർണ്ണമായി നടപ്പിലാക്കിയാൽ അപേക്ഷകളുടെ എണ്ണം കുറയുകയും നിയമം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.

​വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണ്, അത് ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുകയും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ അവരുടെ കടമകൾ കൃത്യമായി നിർവ്വഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് അതിൻ്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ.
- കെ എ സോളമൻ

ഷ്റോഡിംഗറുടെ പൂച്ച

#ഷ്റോഡിംഗറുടെ #പൂച്ച 
(Schrödinger's Cat) 
​🐱 ഷ്റോഡിംഗറുടെ പൂച്ച: 
ഇതൊരു  ചിന്താപരീക്ഷണം (Thought experiment) ആണ്. യഥാർത്ഥത്തിൽ ഇത് ഒരു പരീക്ഷണമല്ല, മറിച്ച് ക്വാണ്ടം ഭൗതികത്തിലെ വിചിത്രമായ ചില ആശയങ്ങൾ സാധാരണ ലോകത്ത് പ്രയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന അസംബന്ധം കാണിക്കാൻ വേണ്ടിയുള്ളതാണ്.

 ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനായ എർവിൻ ഷ്റോഡിംഗർ രൂപകൽപ്പന ചെയ്ത ഒരു ചിന്താപരീക്ഷണം.

​എന്താണ് ഈ പരീക്ഷണം?

​ഒരു അടച്ച പെട്ടിക്കുള്ളിൽ താഴെ പറയുന്ന സാധനങ്ങളെല്ലാം വെച്ചിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക:
1 ) ​ഒരു പൂച്ച.
2) ​ഒരു വിഷക്കുപ്പി.
3) ​ഒരു ഗീഗർ കൗണ്ടർ (Geiger counter) -
റേഡിയോ ആക്ടീവ് വികിരണങ്ങൾ (radioactive radiation) അളക്കാനുള്ള ഉപകരണമാണ് ഗീഗർ കൗണ്ടർ
4) ​ഒരു ചെറിയ അളവ് റേഡിയോ ആക്ടീവ് പദാർത്ഥം. (ഒരു മണിക്കൂറിനുള്ളിൽ ആ പദാർത്ഥത്തിലെ ഒരു ആറ്റം വിഘടിക്കാനുള്ള സാധ്യത 50% ആണ്).

​ഇവയെല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്: റേഡിയോ ആക്ടീവ് പദാർത്ഥത്തിലെ ആറ്റം വിഘടിക്കുകയാണെങ്കിൽ, ഗീഗർ കൗണ്ടർ അത് തിരിച്ചറിയുകയും, അതോടൊപ്പം ഒരു ചുറ്റിക ചലിക്കുകയും, അത് വിഷക്കുപ്പി ഉടച്ച് വിഷം പുറത്തുവിടുകയും, തൽഫലമായി പൂച്ച ചാകുകയും ചെയ്യും. 

ആറ്റം വിഘടിച്ചില്ലെങ്കിൽ, വിഷം പുറത്തുവരില്ല, പൂച്ച ജീവനോടെ ഇരിക്കും.

​ക്വാണ്ടം ഭൗതികത്തിലെ പ്രത്യേകത.

​ക്വാണ്ടം ഫിസിക്സ് എന്നത് ആറ്റങ്ങളെപ്പോലുള്ള വളരെ ചെറിയ കണികകളെക്കുറിച്ചുള്ള പഠനമാണ്. ഈ ലോകത്ത്, ഒരു കണിക ഒരേ സമയം പല അവസ്ഥകളിൽ ഇരിക്കാൻ സാധ്യതയുണ്ടെന്ന് ക്വാണ്ടം നിയമങ്ങൾ പറയുന്നു. ഇതിനെയാണ് സൂപ്പർപൊസിഷൻ (Superposition) എന്ന് വിളിക്കുന്നത്.

​ഇവിടെ റേഡിയോ ആക്ടീവ് പദാർത്ഥത്തിലെ ആറ്റം ഒരു മണിക്കൂറിന് ശേഷം വിഘടിച്ച അവസ്ഥയിലും വിഘടിക്കാത്ത അവസ്ഥയിലും ഒരേസമയം ഇരിക്കുന്നു, അഥവാ സൂപ്പർപൊസിഷനിലാണ്.

​ക്വാണ്ടം നിയമങ്ങൾ ഈ പെട്ടിക്കകത്തുള്ള എല്ലാ വസ്തുക്കൾക്കും ബാധകമാക്കുകയാണെങ്കിൽ, പൂച്ചയുടെ അവസ്ഥ എന്തായിരിക്കും?
​ആറ്റം ഒരേ സമയം "വിഘടിച്ച അവസ്ഥയിലും", "വിഘടിക്കാത്ത അവസ്ഥയിലും" ആണെങ്കിൽ, അതിനോട് ബന്ധിപ്പിച്ച പൂച്ചയും ഒരേ സമയം:
​ജീവനോടെയുള്ള പൂച്ച
​ചത്ത പൂച്ച
​എന്നീ രണ്ട് അവസ്ഥകളുടെ സൂപ്പർപൊസിഷനിൽ ആയിരിക്കണം!
​അതായത്, നിങ്ങൾ പുറത്തുനിന്ന് നോക്കുമ്പോൾ, പെട്ടി തുറക്കുന്നത് വരെ, പൂച്ച ഒരേ സമയം ജീവനോടെയും മരിച്ച നിലയിലും ഇരിക്കുന്നു!

​വൈരുദ്ധ്യം (Paradox)
​പൂച്ചയെപ്പോലെ ഒരു വലിയ വസ്തുവിന് (macro-object) ഒരേ സമയം ജീവനോടെയും മരിച്ച നിലയിലും ഇരിക്കാൻ സാധിക്കില്ല. നമ്മൾ പെട്ടി തുറന്നു നോക്കുമ്പോൾ, പൂച്ച ഒന്നുകിൽ ജീവനോടെ ഇരിക്കും അല്ലെങ്കിൽ ചത്ത നിലയിൽ ആയിരിക്കും; രണ്ടുംകൂടി ഒരുമിച്ച് ഉണ്ടാകില്ല.
​ഇവിടെയാണ് ഈ പരീക്ഷണത്തിന്റെ കാതൽ

​ക്വാണ്ടം ലോകത്തെ (വളരെ ചെറിയ കണികകൾ) നിയമങ്ങൾ നമ്മുടെ സാധാരണ ലോകത്തേക്ക് (പൂച്ചയെപ്പോലെ വലിയ വസ്തുക്കൾ) കൊണ്ടുവരുമ്പോൾ അത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാകുന്നു.
​നമ്മൾ പെട്ടി തുറന്ന് നിരീക്ഷിക്കുമ്പോൾ മാത്രമാണ് ആറ്റത്തിന്റെ സൂപ്പർപൊസിഷൻ തകരുകയും (collapse), അത് ഒരു അവസ്ഥയിലേക്ക് (വിഘടിക്കുകയോ വിഘടിക്കാതിരിക്കുകയോ) മാറുകയും, അതനുസരിച്ച് പൂച്ചയുടെ അവസ്ഥ (ജീവിച്ചിരിക്കുകയോ ചത്തിരിക്കുകയോ) സ്ഥിരമാവുകയും ചെയ്യുന്നത്.

​ഷ്റോഡിംഗറുടെ പൂച്ച എന്ന ഈ ചിന്താപരീക്ഷണം ക്വാണ്ടം മെക്കാനിക്സിലെ നിരീക്ഷണത്തിന്റെ പങ്ക് (Role of Observer) എന്താണ്, എപ്പോഴാണ് സൂപ്പർപൊസിഷൻ എന്ന അവസ്ഥ ഇല്ലാതാകുന്നത് എന്നതിനെക്കുറിച്ചുള്ള ചെറു വിവരണമാണ്.

-കെ എ സോളമൻ
(ചിത്രത്തിൽ കാണുന്നത് ഷ്റോസിംഗറുടെ  പൂച്ച അല്ല. ഷ്റോഡിംഗറുടെ പൂച്ചയുടെ കൂടെ പെട്ടി, വിഷ കുപ്പി, റേഡിയോആക്റ്റീവ് മെറ്റീരിയൽ, ഹാമർ, കൗണ്ടർ തുടങ്ങിയ സജ്ജീകരണങ്ങൾ വേണം. ചിന്താ പരീക്ഷണം ആയതുകൊണ്ട് ഇവയുടെ ഒന്നും ആവശ്യം വരുന്നുമില്ല)

Saturday, 25 October 2025

. #അക്ഷരസമിതിയിലെ ഉദ്ഘാടന പ്രസംഗം

#അക്ഷരസമിതി #കലാസാംസ്കാരിക #വേദി 25 10- 2025
#മാരാരിക്കുളം
25 ഒക്ടോ 2025 സാംസ്കാരിക സംഗമത്തിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ.

#ആമുഖം
ചില സാഹിത്യപണ്ഡിതന്മാർ സാധാരണ എഴുത്തുകാർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിമർശകർ തങ്ങളുടെതായി സാഹിത്യത്തിൽ എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നോ, അവരുടെ രചനകളുടെ നിലവാരം എന്താണെന്നോ ആർക്കും അറിയില്ല.. അസംബന്ധങ്ങൾക്ക് മഹത്തായ കഥയുടെ പരിവേഷം നൽകാൻ ശ്രമിക്കുന്നതും, ആർക്കും വേണ്ടാത്ത വിമർശന സാഹിത്യം വിളമ്പുന്നതുമല്ല യഥാർത്ഥ സാഹിത്യപ്രവർത്തനം
സാധാരണ എഴുത്തുകാരുടെ വേദികളാണ് ഇത്തരം സാഹിത്യ സമിതികൾ, പ്രശസ്തിയല്ല,  മറിച്ച് ആസ്വാദകരുമായി സംവദിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള വികാരം. സ്വയം കൂട്ടിലടക്കാതെജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം ചില കൂടികാഴ്ചകൾ ആവശ്യമാണ്

ആൻടൺ ചെക്കോവിൻ്റെ ഒരു ഉദ്ധരണിയുണ്ട്
​Don't tell me the moon is shining; show me the glint of light on broken glass.
​- Anton Chekhov
അലങ്കാര വാക്കുകളിലൂടെയോ പാണ്ഡിത്യം കൊണ്ടോ കേവലം 'ചന്ദ്രൻ പ്രകാശിക്കുന്നു' എന്ന് പറയുന്നതിനേക്കാൾ, സാധാരണക്കാരന് മനസ്സിലാകുന്ന, എന്നാൽ തീവ്രമായ ഒരു ബിംബം (തകർന്ന ചില്ലിൽ പതിച്ച പ്രകാശത്തിൻ്റെ തിളക്കം) കാണിച്ചു കൊടുക്കുന്നതിലാണ് യഥാർത്ഥ കലയുടെ ശക്തി. സാധാരണക്കാരുടെ കവിതകൾ ഈ ചിന്താഗതിയുടെ മികച്ച ഉദാഹരണമാണ് - അത് ലളിതമാണ്, അർത്ഥപൂർണ്ണമാണ്..

​സാഹിത്യത്തിലെ മഹാമനീഷികൾഎന്ന് അവകാശപ്പെടുന്നവർ ഇത് മനസ്സിലാക്കിയാൽ നന്ന്

തുടർന്ന് അല്പം വിവരാവകാശ നിയമ ബോധനം
#വിവരാവകാശ #മറുപടി
നമ്മുടെ പഞ്ചായത്തിൽ വിവരാവകാശനിയമം 2005 പ്രകാരം 
സമർപ്പിച്ച അപേക്ഷയ്ക്കു ലഭിച്ച മറുപടിയിൽ പറയുന്നത്

ചോ 1) : എൻ്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള കാരണം എന്താണ്?

മറുപടി : വിവരാവകാശ നിയമം 2025 സെപ്റ്റംബർ 2(എഫ്) പ്രകാരം വിവരം എന്നാൽ തത്സമയം പ്രാബല്യത്തിലുള്ള
മറ്റേതെങ്കിലും നിയമപ്രകാരം ഒരു പബ്ളിക് അതോറിട്ടിക്ക് കരസ്ഥമാക്കാവുന്ന രേഖകൾ പ്രമാണങ്ങൾ, മെമ്മോകൾ, ഇമെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പ്രസ് റിലീസുകൾ, സർക്കുലർകൾ ,  ഉത്തരവുകൾ, ലോഗ് ബുക്കുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ, തുടങ്ങിയ ഏതു രൂപത്തിലുള്ള വസ്തുതകളം, ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകളും ആകാം. ആയതിനാൽ ടി ചോദ്യം വിവരാവകാശ പരിധിയിൽ വരുന്നതല്ല. എജ്ജാതി മറുപടി !

ഇതിലും മികച്ച മറുപടി വേണ്ടവർ വിവിധ പഞ്ചായത്തുകൾക്ക് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുക.

#വിവരാവകാശ നിയമം 2005: അറിയേണ്ട കാര്യങ്ങളും കേരളത്തിലെ പ്രസക്തിയും

​ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമനിർമ്മാണങ്ങളിലൊന്നാണ് 2005-ലെ വിവരാവകാശ നിയമം. സർക്കാരിന്റെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ സുതാര്യതയും (Transparency) ഉത്തരവാദിത്തവും (Accountability) ഉറപ്പുവരുത്തുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. ഓരോ പൗരനും സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ അറിയാൻ അവകാശമുണ്ട് എന്ന തത്വത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.

​🌟 വിവരാവകാശ നിയമത്തെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
​1. നിയമത്തിൻ്റെ ലക്ഷ്യം
​സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും: സർക്കാർ ഓഫീസുകളിലെ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കി കാര്യക്ഷമവും സംശുദ്ധവുമായ ഒരു ഭരണക്രമം ഉറപ്പാക്കുന്നു.
​പൗരാവകാശം: ജനാധിപത്യത്തിൽ പൗരന്മാർക്ക് ഭരണത്തെക്കുറിച്ച് അറിയാനുള്ള അടിസ്ഥാനപരമായ അവകാശം നിയമം നൽകുന്നു.

​2. വിവരങ്ങൾ തേടുന്ന പ്രക്രിയ
​അപേക്ഷാ ഫീസ്: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. അല്ലാത്തവർക്ക് ₹10 രൂപയാണ് അപേക്ഷാ ഫീസ്.
​വിവരം ലഭിക്കേണ്ട സമയം: അപേക്ഷ ലഭിച്ച് 30 ദിവസങ്ങൾക്കുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO) മറുപടി നൽകണം.

​ജീവൻ/സ്വാതന്ത്ര്യം: ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.
​സൗജന്യ വിവരം: നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടാൽ, വിവരം സൗജന്യമായി നൽകണം.

​ഒഴിവാക്കിയ വിവരങ്ങൾ: രാജ്യസുരക്ഷ, വിദേശബന്ധങ്ങൾ, കാബിനറ്റ് രേഖകൾ, ഒരാളുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്ന വിവരങ്ങൾ തുടങ്ങിയവ (സെക്ഷൻ 8 പ്രകാരം) ഒഴിവാക്കപ്പെട്ടിരിക്കുന്നു.

​3. അപ്പീൽ സംവിധാനം
​വിവരം നിഷേധിക്കപ്പെടുകയോ സമയപരിധിക്കുള്ളിൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ, അപേക്ഷകൻ താഴെ പറയുന്ന അധികാരികളെ സമീപിക്കാം:
​ഒന്നാം അപ്പീൽ: വിവരങ്ങൾ നൽകേണ്ട ഉദ്യോഗസ്ഥൻ്റെ (PIO) ഉന്നത ഉദ്യോഗസ്ഥൻ (അപ്പീൽ അതോറിറ്റി) - 30 ദിവസത്തിനുള്ളിൽ.

​രണ്ടാം അപ്പീൽ: സംസ്ഥാന വിവരാവകാശ കമ്മീഷൻ (State Information Commission) അല്ലെങ്കിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ - ഒന്നാം അപ്പീലിലെ തീരുമാനം ലഭിച്ച് 90 ദിവസത്തിനുള്ളിൽ.

​#കേരളത്തിലെ അനുഭവം: 
നിയമത്തിന് തുരങ്കം വയ്ക്കുന്ന ഉദ്യോഗസ്ഥർ
​വിവരാവകാശ നിയമത്തിൻ്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നില്ല എന്ന പൊതുവായ അഭിപ്രായം ശക്തമാണ്. സാക്ഷരതാ നിരക്കിൽ മുന്നിലുള്ള സംസ്ഥാനമായിട്ടും, നിയമത്തിൻ്റെ സാധ്യതകൾ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. ഇതിന് പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളും നിസ്സഹകരണവുമാണ്.

​ഉദ്യോഗസ്ഥർ നിയമത്തിന് തുരങ്കം വെക്കുന്ന വഴികൾ:
​വിവരം നിഷേധിക്കൽ: വിവരം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ (PIO-കൾ) പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ (Personal matters), ദേശീയ സുരക്ഷ (National Security) തുടങ്ങിയ സെക്ഷൻ 8-ലെ ഒഴിവാക്കലുകൾ ദുരുപയോഗം ചെയ്ത് അപേക്ഷകൾ നിരസിക്കുന്നു.

​കാലതാമസം വരുത്തൽ: 
30 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതിന് പകരം, അപേക്ഷ ഒന്നിലധികം ഓഫീസുകളിലേക്ക് കൈമാറ്റം ചെയ്യുകയോ, കൃത്യമായ മറുപടി നൽകാതെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഇത് അപേക്ഷകരെ മടുപ്പിച്ച് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
​പൂർണ്ണമല്ലാത്ത മറുപടി: ചോദിച്ച വിവരങ്ങൾക്ക് വ്യക്തവും പൂർണ്ണവുമായ മറുപടി നൽകാതെ, ഭാഗികമായതോ, അവ്യക്തമായതോ ആയ വിവരങ്ങൾ നൽകുന്നു.
​രേഖകൾ നശിപ്പിക്കുക/ക്രമീകരിക്കാതിരിക്കുക (Section 4 Failure): നിയമത്തിലെ സെക്ഷൻ 4 പ്രകാരം എല്ലാ പൊതു അധികാര സ്ഥാപനങ്ങളും തങ്ങളുടെ എല്ലാ രേഖകളും കൃത്യമായി കമ്പ്യൂട്ടർവത്കരിക്കുകയും, തരംതിരിച്ച് സൂചിക തയ്യാറാക്കുകയും, സ്വമേധയാ പ്രസിദ്ധീകരിക്കുകയും ചെയ്യണം. കേരളത്തിലെ പല ഓഫീസുകളിലും ഇത് പൂർണ്ണമായി നടപ്പിലാക്കാത്തതിനാൽ വിവരങ്ങൾ "കൈവശമില്ല" എന്ന് പറഞ്ഞ് നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് എളുപ്പമാവുന്നു.

#പരാതിക്കാരനോടുള്ള പ്രതികാര നടപടി: 
വിവരങ്ങൾ തേടുന്ന വ്യക്തികളെ, പ്രത്യേകിച്ച് സാമൂഹ്യ പ്രവർത്തകരെ, ഭീഷണിപ്പെടുത്തുകയോ, വ്യക്തിപരമായ കേസുകളിൽ കുടുക്കുകയോ, ഓഫീസുകളിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

#നടപടിക്രമങ്ങളിലെ കാലതാമസവും പരിഹാരവും
​വിവരം നിഷേധിക്കുകയോ, സമയപരിധി തെറ്റിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്ക് വ്യവസ്ഥയുണ്ട്. എന്നിട്ടും നടപടികൾക്ക് കാലതാമസം നേരിടുന്നു.

​#പിഴ ചുമത്താനുള്ള വ്യവസ്ഥ:
​വിവരം നൽകുന്നതിൽ മനഃപൂർവം കാലതാമസം വരുത്തുകയോ, തെറ്റായ വിവരം നൽകുകയോ, അപേക്ഷ മനഃപൂർവം നിഷേധിക്കുകയോ ചെയ്താൽ, വൈകിയ ഓരോ ദിവസത്തിനും ₹250 രൂപ വീതം പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. പിഴയുടെ പരമാവധി തുക ₹25,000 ആണ്. പിഴ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നാണ് ഈടാക്കേണ്ടത്.

​#കാലതാമസത്തിൻ്റെയും പ്രശ്‌നങ്ങളുടെയും കാരണം:
​കമ്മീഷൻ്റെ പ്രവർത്തനം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അംഗങ്ങളുടെ കുറവ്, കേസുകളുടെ ബാഹുല്യം, കമ്മീഷൻ്റെ സിറ്റിംഗുകളിലെ കാലതാമസം എന്നിവ തീർപ്പാക്കൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

#ഭരണപരമായ മനോഭാവം: 

വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്ന കോളോണിയൽ കാലഘട്ടത്തിലെ ഉദ്യോഗസ്ഥ മനോഭാവം പലരിലും നിലനിൽക്കുന്നു. സുതാര്യത ഒരു ബാധ്യതയായിട്ടാണ് പല ഉദ്യോഗസ്ഥരും കണക്കാക്കുന്നത്.

#രാഷ്ട്രീയസ്വാധീനം: ഉന്നത ഉദ്യോഗസ്ഥർ തെറ്റുകൾ ചെയ്യുമ്പോൾ, രാഷ്ട്രീയ ഇടപെടലുകൾ കാരണം ശിക്ഷാ നടപടികൾ വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥ.

#പരിശീലനത്തിൻ്റെ കുറവ്: പല ഓഫീസുകളിലെയും പി.ഐ.ഒമാർക്ക് നിയമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യമായ പരിശീലനമോ അവബോധമോ ഇല്ലാത്തത് വീഴ്ചകൾക്ക് കാരണമാകുന്നു.

​#പരിഹാരമാർഗ്ഗങ്ങൾ:
​ബോധവൽക്കരണം: വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിലും പൊതുജന തലത്തിലും കൂടുതൽ ശക്തമായ ബോധവൽക്കരണം നൽകണം.
​കമ്മീഷൻ്റെ ശാക്തീകരണം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമനങ്ങൾ കൃത്യ സമയത്ത് നടത്തുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യണം.

#ശിക്ഷാനടപടികൾ: 
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ, പ്രത്യേകിച്ച് പിഴ ചുമത്തപ്പെട്ട കേസുകളിൽ, സർവ്വീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി എടുക്കണം. പിഴ ചുമത്തുന്നതിലൂടെ മാത്രം നിയമം പൂർണ്ണമായി നടപ്പിലാവില്ല.

#സെക്ഷൻ 4 നടപ്പിലാക്കൽ: എല്ലാ സർക്കാർ ഓഫീസുകളും തങ്ങളുടെ എല്ലാ രേഖകളും സ്വയമേവ പ്രസിദ്ധീകരിക്കുന്ന (Pro-active Disclosure) സെക്ഷൻ 4 പൂർണ്ണമായി നടപ്പിലാക്കിയാൽ അപേക്ഷകളുടെ എണ്ണം കുറയുകയും നിയമം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.

​വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണ്, അത് ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുകയും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ അവരുടെ കടമകൾ കൃത്യമായി നിർവ്വഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് അതിൻ്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ.
- കെ എ സോളമൻ

Wednesday, 22 October 2025

ഒരു മുതിർന്ന പൗരന്റെ അപേക്ഷ (repost)

#ഒരുമുതിർന്ന #പൗരന്റെ #അപേക്ഷ. കഥ- കെ എ സോളമൻ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമാൻ കെ റ്റി ജലീൽ സാഹിബ്ബ് വായിച്ചറിയുന്നതിനും അനുകൂലമായ നടപടി സ്വീകരിക്കുന്നതിനും, ഒരു മുതിർന്ന പൗരനായ രാമൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

തിരുരങ്ങാടി പി എസ് എം ഒ കോളജിൽ ഹിസ്റ്ററിപ്രഫസറായ അങ്ങേക്ക് ഇപ്പോൾ പ്രായം 52. കേരള സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതിനാൽ ലീവിലാണെന്നും അറിയാം. രണ്ടു വർഷം കൂടി കഴിഞ്ഞ് മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുമ്പോൾ 54 വയസ്. അപ്പോഴും റിട്ടയർമെന്റ് പ്രായം ആകുന്നില്ല. തിരികെ ചെന്നു വീണ്ടും സർവീസിൽ പ്രവേശിക്കുന്നതിന് തടസ്സവുമില്ല. മറ്റധ്യാപകരെ പോലെ പിള്ളേരെ പഠിപ്പിച്ചോ കളിപ്പിച്ചോ  56 വയസ്സാകുന്നതുവരെ തുടരാം. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി, കിഫ്ബിലേക്കുള്ള ആസ്തി വരവ് മുന്നിൽ കണ്ട്  ധനമന്ത്രി തോമസ് ജി ഐസക് ജിക്ക്‌  പെൻഷൻ പ്രായം അറുപതാക്കാൻ തോന്നിയാൽ  പിന്നെയും തുടരാം നാലു കൊല്ലം കൂടി ചരിത്ര പ്രഫസറായി.

അങ്ങയെക്കാൾ 10-15 കൊല്ലം പ്രായക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിലവിൽ ക്ഷീരകർഷകനാണ്, വരുമാനം തീരെ കുറവ്. മുഴവൻ മേൽവിലാസവും മൊബൈൽ നമ്പരും ഭാര്യ കാർത്യായനി പിള്ളയുടെ പേരിലുള്ള റേഷൻ കാർഡു നമ്പറും ഈ അപേക്ഷയുടെ അവസാനം കൊടുത്തിട്ടുണ്ട്

എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ എന്ന് അങ്ങു സംശയിക്കുന്നുണ്ടാകും. അതിലേക്കാണ് വരുന്നത്.

അങ്ങയെപ്പോലെ ഹിസ്റ്ററി തന്നെയായിരുന്നു എന്റെ ഡിഗ്രി കോഴ്സിന്റെയും വിഷയം. 1973-ൽ ചേർത്തല എൻ എസ് എസ് കോളജിൽ നിന്നാണ് ഡിഗ്രി പാസ്സായത്. 3 വർഷം കൊണ്ടു തന്നെ ഡിഗ്രി പാസ്സായെങ്കിലും മൂന്നാം വർഷത്തെ ഡിഗ്രി പഠനം വളരെ ക്ളേശ പൂർണ്ണമായിരുന്നു. അതിന് മുഖ്യ കാരണം രണ്ടാം വർഷം എനിക്ക് ഇംഗ്ലീഷ് വിഷയം പാസ്സാകാൻ പറ്റാതിരുന്നതാണ്. ഇംഗ്ളിഷിന് ഞാൻ തോറ്റു പോയത് ശ്രമിക്കതിരുന്നിട്ടല്ല. ഷേക്സ്പീയറിന്റെ മക്ബത്ത് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടറും ലേഡി മാക്ബത്തിന്റെ ക്യാരക്ടറും ഒക്കെ പഠിച്ചോണ്ടു പോയതാണ്. പക്ഷെ അന്നു പേപ്പർ നോക്കിയ കോളജ് സാറന്മാർക്ക് എന്റെ ഇംഗ്ലീഷ് തീരെപിടിച്ചു കാണില്ല. അല്ലെങ്കിൽ തന്നെ ഈ കോളജ് സാറന്മാരെല്ലാം ഒരു പ്രത്യേക ക്ളാസാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ അവർക്കാവില്ല. അവരുടെ ഒക്കെവിചാരം അവരൊഴിച്ച് വേറെ യാർക്കും ഇംഗ്ലീഷ് അറിയില്ല എന്നാണ്. അതു കൊണ്ട് കുട്ടികൾക്ക്‌ അവർ മാർക്കു കൊടുക്കാറില്ല. അവർ തന്നെ വല്ലപ്പോഴും തരുന്ന  ക്ളാസ് നോട്സ് അതേപടി, ഉത്തരക്കടലാസിൽ  പകർത്തി കൊടുത്താലും അവർ തരുന്ന പരമാവധി മാർക്ക് പത്തിൽ നാല്.  അവരുടെ കൂട്ടത്തിൽ ഒരാളെക്കൊണ്ട് എഴുതിച്ച് മറ്റൊരാളെക്കൊണ്ട് ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയാലും പരമാവധി  മാർക്ക് നാല് തന്നെ!

കേരളത്തിലെ കൂട്ടികൾക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞു സെന്റൻസ് മേക്കിംഗ് മൊത്തം വെട്ടുന്ന ഒരു കോട്ടയം കാരൻ സാറിനെ പിന്നീട് പരിചയപ്പെടാൻ ഇട വന്നിട്ടുണ്ട്. ഉത്തരക്കടലാസിൽ ചുവപ്പു മഷി കൊണ്ടു വരയിട്ട് മർക്കു കുറച്ച സാറിനോട് ഉത്തരത്തിലെ തെറ്റ് എവിടെയാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് തഴത്തെ വരിയിൽ തെറ്റുണ്ട് എന്നാണ്‌. എന്നാൽ പിന്നെ അവിടെയല്ലേ വരയിടേണ്ടത് എന്നു ചോദിച്ചതിന്  " കൃത്യമായി വരയ്ക്കാൻ ഞാൻ ആശാരിയല്ല, ഇനി മുതൽ താൻ ക്ളാസിൽ കേറണ്ട " എന്നു പറഞ്ഞു എന്നെ ഇതികർത്തവ്യഥാ മൂഢനാക്കുകയായിരുന്നു സാറ് ചെയ്തത്.  ഇത് ഒറ്റപ്പെട്ട അനുഭവമല്ല.

എന്താ ചെയ്യുക, ഞാൻ പരീക്ഷയിൽ തോറ്റു. ജയിക്കാനുള്ള മാർക്ക് 105-ആയിരിക്കേ എനിക്ക് കിട്ടിയത് 101. നാലു മാർക്കിനാണ് തോറ്റത്.

തോറ്റ വിഷയം ജയിക്കാനായിരുന്നു പിന്നീടുള്ള പഠിത്തം. ചേർത്തലയിൽ തന്നെയുള്ള കുറുപ്പു സാറിന്റെ ട്വീട്ടോറിയലിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. ഇത് മെയിൻ പഠനമായ ഹിസ്റ്ററിയെ സാരമായി ബാധിച്ചെങ്കിലും അടുത്ത സെപ്തംബറിൽ 120 മാർക്കു വാങ്ങി ഇംഗ്ലീഷ് നല്ല രീതിയിൽ പാസ്സായി. ട്യൂട്ടോറിയലിൽ പോയി പഠിക്കുന്നതിന് 150 രുപാ അന്ന്  ഫീസായി നൾകേണ്ടിയും വന്നു.

ട്യൂട്ടോറിയൽ കോളജിലേക്കുള്ള പോക്കും ബസ് യാത്രയും മറ്റു കഷ്ടപ്പാടുകളും പോട്ടെന്ന് വച്ചാൽ തന്നെ ഫീസായി കൊടുത്ത 150 രൂപ 1972-ൽ വലിയ തുകയാണു്.

കർഷക വികാസ് പത്ര പോലുള്ള സാമ്പാദ്യ പദ്ധതിയിൽ തുക നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് ഇരട്ടിക്കുന്ന ഒരു പദ്ധതി അന്നുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ 1972-ലെ 150 രൂപ ഇന്ന് 2019-ൽ ഏകദേശം ഒരു ലക്ഷത്തി പതിനാലായിരം രൂപായാകും. പണക്കണക്ക് അല്പം കൂടി ലളിതമാക്കിയാൽ അന്നത്തെ 150 രൂപയ്ക്ക് ഇന്ന് ഒരു ലക്ഷം രൂപയുടെ മൂല്യമുണ്ട്,

ഞാൻ പറഞ്ഞു വരുന്നത് ഇത്രേയുളളു.
പരീക്ഷയിൽ പാസ്സാകാൻ അർഹതയുള്ള എന്നെ നാലു മാർക്കിനാണ് അന്നു തോല്പിച്ചത്. അങ്ങായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെങ്കിൽ എന്റെ അർഹത നേരിട്ടു കണ്ടു ബോധ്യപ്പെട്ടു 5 മാർക്കു കൂട്ടിത്തരുമായിരുന്നു. എനിക്ക് 150 രൂപ നഷ്ടം വരില്ലായിരുന്നു. അർഹരെ കണ്ടെത്തിയാൽ നിയമവും ചട്ടവും മുന്നും പിന്നും നോക്കില്ല എന്ന് അങ്ങ് ചാനലിൽ കേറി പറഞ്ഞതു ഞാൻ കണ്ടു.

കാലം കുറെ കഴിഞ്ഞതിനാലും പട്ടാമ്പി പുഴ കുറെ ഒഴുകിയതിനാലും അഞ്ചു മർക്കു ഇനി കൂട്ടിത്തരുന്നതിൽ വലിയ പ്രസക്തിയില്ല. പക്ഷെ എന്റെ അന്നത്തെ 150 രൂപക്ക് പകരമായ ഒരു ലക്ഷം രൂപാ തന്നു സഹായിച്ചാൽ അതു വളരെ ഉപകാരമാകും. ആയതിനാൽ ഒരു ലക്ഷം രൂപയ്ക്കു അർഹനായ എന്നെആ തുക തന്നു സഹിയിക്കണമെന്നു അപേക്ഷിക്കുന്നു.

ഈ പറഞ്ഞതൊക്കെ സത്യമാണോയെന്ന ന്യായമായ സംശയം അങ്ങേയ്ക്കു ഉണ്ടാവാം. അതിനും പരിഹാരമുണ്ട്. എന്റെ കൂടെ അന്നു പഠിച്ച സുഹൃത്ത് കോളജ് അധ്യാപകനായി റിട്ടയർ ചെയ്തതിന് ശേഷം ജില്ലയിലെ ചില സാംസ്കാരിക സദസ്സുകളിൽ പോയിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്- തെളിവിനായി അദ്ദേഹത്തെ ഞാൻ അങ്ങയുടെ മുന്നിൽ ഹാജരാക്കാം. അദ്ദേഹം പറയും എല്ലാ സത്യവും. ഉപേക്ഷ വിചാരിക്കരത്, എനിക്കർഹരായ നഷ്ടപരിഹാരം ഒരു ലക്ഷം രൂപാ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചു തരാൻ എത്രയും വേഗം നടപടിയുണ്ടാകണം
എന്ന്
വിശ്വസ്തൻ
രാമൻ നായർ (ഒപ്പ്)

കാലം കണക്ക് ചോദിക്കുമ്പോൾ - കഥ

#കാലം #കണക്ക്ചോദിക്കുമ്പോൾ - 
​ഭാഗം 1 1975 – ഡൊണേഷൻ്റെ കാലം.

​1975. ഓഗസ്ത് 1 കോളേജ് ഗേറ്റിൽ ഒരു വിറയലോടെ രാമൻനായർ നിന്നു. കൂടെ മകൻ രഘു. രഘുവിൻ്റെ നെഞ്ചിൽ 92 ശതമാനം മാർക്കിൻ്റെ 'ബ്ലാക്ക് ആൻഡ് വൈറ്റ്' അഭിമാനം. ലക്ഷ്യം ഒന്നു മാത്രം – ഫിസിക്സ് ഡിഗ്രി.

​പ്രിൻസിപ്പലിൻ്റെ മുറി. മേശപ്പുറത്ത് പുസ്തകങ്ങളുടെയും ഫയലുകളുടെയും ചെറിയ ഒരു ശേഖരം. പ്രിൻസിപ്പൽ സാർ കണ്ണടയുടെ മുകളിലൂടെ ഒന്നു നോക്കി.

​"എൻ്റെ മോൻ... നന്നായി പഠിക്കും സാർ! ഒരു അഡ്മിഷൻ, ഫിസിക്സ് ആണ്." രാമൻ നായർ വിനയത്തോടെ പറഞ്ഞു.

 'പഠിക്കും' എന്ന വാക്ക് കേട്ട് പ്രിൻസിപ്പൽ ചെറുതായി ഒന്നു മൂളി.
​"മാർക്ക്?" പ്രിൻസിപ്പലിന് വലിയ താല്പര്യമില്ലാത്തതുപോലെ. മാർക്കിന് വലിയ വിലയില്ലെന്ന്  ഭാവം.

​"പറയൂ  നിൻ്റെ മാർക്ക് എത്രയെന്ന്." പിതാവ് രഘുവിനോട് ആവശ്യപ്പെട്ടു.
​രഘു പ്രതീക്ഷയോടെ തലയുയർത്തി: "സാർ, സബ്ജക്റ്റിന് 450-ൽ 413 ഉണ്ട്. 92%."

​"ഓഹോ. എല്ലാവർക്കും നല്ല മാർക്കാണല്ലോ ഇപ്പോൾ. മാർക്കിലൊന്നും വലിയ കാര്യമില്ല." പ്രിൻസിപ്പൽ പേപ്പറിൽ നോക്കാതെ പറഞ്ഞു.

​രഘുവിൻ്റെ പ്രതീക്ഷയുടെ ബലൂൺ ശബ്ദമില്ലാതെ  പൊട്ടിയതുപോലെ. 

"ഇല്ല സാർ! ഒന്നാംറാങ്കുകാരന് 415 മാർക്കേ ഉള്ളൂ! മാർക്ക് ലിസ്റ്റ്  ഞാൻ കണ്ടതാണ് "

​രഘു ഇടയ്ക്ക് കയറി സംസാരിച്ചതു പ്രിൻസിപ്പലിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. 

​പ്രിൻസിപ്പൽ: " പയ്യൻ വിഷയം നന്നായി പഠിക്കുമെന്ന് തോന്നുന്നു. എന്തായാലും ഒരു അഡ്മിഷൻ തരാം. പക്ഷേ, മാനേജ്‌മെൻ്റ് ഫണ്ടിലേക്ക് 2000 രൂപ ഡൊണേഷൻ ഉണ്ട്. ഫീസ് കൂടാതെ."

​രാമൻ നായരുടെ വയറ്റിൽ ഒരു തണുപ്പ് കയറി. ഫീസ് എങ്ങനെയും അടക്കാം പക്ഷെ 2000 രൂപ? 20 രൂപ പോലും പെട്ടെന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥ!

​"സാർ,  അന്നന്ന് ജോലി ചെയ്തു കഴിയുന്നവനാണ് ഞാൻ! ഈ 2000 രൂപ എന്നെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. അങ്ങ് മനസ്സുവെച്ചാൽ..."

 രാമൻനായരുടെ തൊണ്ട വരണ്ടു. കണ്ണുകൾ നിറഞ്ഞോ?

​പ്രിൻസിപ്പൽ: "നിങ്ങൾ ഇപ്പോൾ പോകു! അടുത്ത ആളെ വിളിക്കു!" ഒരു ദയയുമില്ലാത്ത പ്രിൻസിപ്പൽ പീയൂണിനോട് പറഞ്ഞു.

​നിരാശയുടെ ഭാരം പേറി അച്ഛനും മകനും പുറത്തിറങ്ങി. രഘു പിതാവിനെ നോക്കി:

 "സാരമില്ലച്ഛാ, എനിക്ക് പഠിക്കണമെന്നില്ല! ഞാനും നാളെ മുതൽ പണിക്ക് പോകാം. 

രാമൻ നായർ  മകനെ നോക്കിയില്ല. ഒരു നെടുവീർപ്പ് മാത്രം. ആ രാത്രി മുഴുവൻ അയാൾ ഉറങ്ങിയില്ല. ഡൊണേഷൻ എന്ന ഭീകര സ്വപ്നം മനസ്സിൽ നിന്ന് പോയില്ല.
​കൂട്ടുകാർ, പരിചയക്കാർ, ദൂരെയുള്ള ബന്ധുക്കൾ ' ഒരുദിവസം മുഴുവൻ നടന്നു.

 'ഉടൻ തരാൻ പണമില്ല' എന്ന മറുപടിയാണ്  എല്ലായിടത്തും കേട്ടത്. അവസാനം 800 രൂപ സംഘടിപ്പിച്ചു. ഒരു വല്ലാത്ത ഭാരം നെഞ്ചിൽ വെച്ച് പിറ്റേന്ന് രാവിലെ വീണ്ടും കോളേജിൽ.

​പ്രിൻസിപ്പൽ: "എന്താ? വീണ്ടും വന്നോ?"

​"അഡ്മിഷൻ, കുറച്ചു രൂപയുണ്ട്. വേറെ വഴിയില്ല, സാർ." 

രാമൻ നായർ വിറയ്ക്കുന്ന കൈകളോടെ കവർ നീട്ടി.
​പ്രിൻസിപ്പൽ കവർ തുറന്ന് പണം എണ്ണി. 800 രൂപ . പണം എണ്ണിത്തീർന്ന ശേഷം ഒന്നും മിണ്ടാതെ അത് പാന്റിൻ്റെ പോക്കറ്റിൽ തിരുകി. 

​അനന്തരം രഘുവിനെ നോക്കി. ആ നോട്ടത്തിൽ ഒരു വാത്സല്യത്തിൻ്റെ നേരിയ അംശം - ഒരുപക്ഷേ തൻ്റെ മകനെ ഓർത്തു പോയതാകാം.

പ്രിൻസിപ്പൽ പറഞ്ഞു " നീ, നന്നായി പഠിക്കണം. സമരം, ബഹളം, യൂണിയൻ ... ഇതിനൊന്നും പോകരുത്. പോയാൽ പഠനം അവിടെ അവസാനിക്കും. 

​"മനസ്സിലായി സാർ." അച്ഛനും മകനും തലകുനിച്ചു. രഘു നന്നായി പഠിച്ചു. പാസ്സായി. കാലം ആരെയും കാത്തുനിൽക്കാതെ കടന്നുപോയി.

​ഭാഗം 2: 2025 - കണക്കുതീർപ്പിൻ്റെ കാലം

2025, ഓഗസ്റ്റ്.
​പിതാവ് രാമൻ നായർ ഇന്ന് ജീവിച്ചിരിപ്പില്ല. രഘു (പഴയ രഘു, ഇപ്പോഴത്തെ രഘു സാർ) തൻ്റെ പൗത്രൻ അഭിലാഷിന് (മകൻ്റെ മകൻ) അഡ്മിഷൻ എടുക്കാൻ കോളേജിലെത്തി.
​പ്രിൻസിപ്പലിൻ്റെ കസേരയിൽ പഴയ പ്രിൻസിപ്പലിൻ്റെ മകൻ. ആ പഴയ മേശ, പഴയ അന്തരീക്ഷം.

​പുതിയ പ്രിൻസിപ്പൽ: "എന്താ വന്നത്?" 
ചോദ്യം പഴയത് തന്നെ

​രഘു സാർ: "ഡിഗ്രി ഫിസിക്സിന് അഡ്മിഷൻ. അപേക്ഷ സമർപ്പിച്ചതാണ്."

​പ്രിൻസിപ്പൽ പിയൂണിനെ വിളിച്ചു: "ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി അഡ്മിഷൻ കൊടുക്കാൻ സൂപ്രണ്ടിനോട് പറയൂ. ഫിസിക്സ്!"

​ഓഫീസിൽ ഊഷ്മളമായ സ്വീകരണം! സൂപ്രണ്ട് പല വിശേഷങ്ങളും ചോദിച്ചു.
​"വേറെ കോളേജിൽ പോകരുത്. ഇവിടെ തന്നെ പഠിക്കണം." സൂപ്രണ്ട് അഭ്യർത്ഥന പോലെ പറഞ്ഞു.

​അഡ്മിഷൻ കിട്ടി സന്തോഷത്തോടെ തിരികെ വന്നപ്പോഴാണ് വീടിനടുത്തുള്ള മറ്റൊരു കോളേജിൽ നിന്ന് വിളി വന്നത്.

​"നിങ്ങളെന്താണ് വരാത്തത്? ഫിസിക്സിന് അഡ്മിഷൻ  ഓഫർ ലെറ്റർ അയച്ചതാണല്ലോ!"

​പുതിയ കോളേജിൽ ചെന്ന് വിവരങ്ങൾ തിരക്കി. അവിടത്തെ പ്രിൻസിപ്പൽ പറഞ്ഞു: "വേറെ കോളേജിൽ ചേർന്നതിൽ പ്രശ്നമില്ല. ടി.സി. വാങ്ങി ഇവിടെ വന്നാൽ മതി."

​അപ്പോൾ പ്രിൻസിപ്പലിന്റെ സമീപത്തിരുന്നചെറുപ്പക്കാരനായ ഒരദ്ധ്യാപകൻ  പറഞ്ഞു: 
"സ്റ്റുഡൻ്റിന് വേണ്ട അത്യാവശ്യ സാമ്പത്തിക സഹായങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്.. യാത്ര ചെയ്യാൻ സൈക്കിൾ, സ്റ്റേഷനറി, കാൻ്റീൻ ഫുഡ് ഫ്രീ, പോക്കറ്റ് മണി, സ്കോളർഷിപ്പ്... എല്ലാം ഞങ്ങൾ തരും!"

​രഘു സാർ അമ്പരന്നു.  1975-ൽ 2000 കൊടുക്കണം, 2025-ൽ കോളേജ് പണം ഇങ്ങോട്ട് നൽകും. അത് കൊള്ളാമല്ലോ'

​അദ്ധ്യാപകൻ തുടർന്നു: "ഇപ്പോൾ ഡിഗ്രി പഠനം 'FYUGP' ആണ്, മൾട്ടി ഡിസിപ്ലിനറി. ഫിസിക്സിനൊപ്പം മറ്റു വിഷയങ്ങളും പഠിക്കാം, വേണമെങ്കിൽ വിഷയങ്ങൾ മാറുകയും ആവാം. അതുകൊണ്ട് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പോലുള്ള വിഷയങ്ങൾ പഠിക്കാൻ ആളില്ല! കുറച്ചു പേരെങ്കിലും വരാൻ വേണ്ടിയാണ് ഈ ഓഫർ!"

​അദ്ധ്യാപകൻ്റെ ശബ്ദത്തിൽ നിരാശ. "ആരും പഠിക്കാൻ വന്നില്ലെങ്കിൽ ഞങ്ങളുടെ ജോലിയാണ് പോവുക! അതുകൊണ്ട് ദയവായി ടി.സി. വാങ്ങി ഇവിടെ വരണം. കൈയ്യിൽ നിന്ന് കുറച്ചു പണം പോയാലും ക്ലാസ്സുകൾ നടക്കുമല്ലോ!"

​രഘു സാർ (പഴയ രഘു) ഓർത്തു:
1975-ൽ, 800 രൂപ ഡൊണേഷൻ.
സ്വർണ്ണവില വർദ്ധനവ് വെച്ച് നോക്കിയാൽ ഇന്ന് അത് 2 ലക്ഷം!
കർഷക വികാസ് പത്ര നിക്ഷേപം വെച്ച് നോക്കിയാൽ 8 ലക്ഷത്തി ഇരുപതിനായിരം!

​രഘു സാർ തൻ്റെ പൗത്രൻ്റെ സൈക്കിളിന് കൊടുക്കാൻ പോകുന്ന പണവും, ഫീസ് ഫ്രീയും, പോക്കറ്റ് മണിയും ഓർത്തു. പണ്ട് മുടക്കിയ കാശിന് ഇതാ ഇന്ന് പലിശ സഹിതം ഒരു 'റിട്ടേൺ'. 

​രഘു സാർ മനസ്സിൽ ചിരിച്ചു: "പണ്ട് 2000 രൂപ ചോദിച്ചത് കണക്ക്. ഇന്ന് അവർ പതിനായിരം  തരാൻ തയ്യാറായതും കണക്ക്. കാലം കണക്ക് ചോദിക്കാതിരിക്കില്ല!"
​അതാണ് കാലത്തിൻ്റെ ഗതി. അല്പം കടുപ്പമുള്ളതും, അല്പം തമാശയുള്ളതുമായ ഒരു കണക്ക് പുസ്തകം.

-കെ എ സോളമൻ
ഫോട്ടോ: അഭിലാഷും രഘു സാറും

Monday, 6 October 2025

ചുവന്ന ചക്രവാളം -കവിത

#ചുവന്ന #ചക്രവാളം - കവിത
സന്ധ്യയിൽ നീലാംബരം ചുവന്നു തുടുത്തു,
എരിയുന്ന കനൽ, തീപിടിച്ച സ്വപ്നം.
സൂര്യനും ഭൂമിയും കണ്ടുമുട്ടുന്നിടത്ത്
ഊഷ്മളമാം ദിനത്തിൻ്റെ അവസാന ശ്വാസം.

തിളക്കത്തിൻ കീഴെ, ലോകം ശാന്തമാകുന്നു,
പ്രകൃതിയുടെ നെഞ്ചിൽ നീളെനിഴലുകൾ 
മേഘങ്ങൾ, തീജ്വാലകൾ പോലെ, 
ത്ധടിതിയിലും വീതിയിലും ഒഴുകുന്നു,
നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു കടൽ.

കാറ്റ് മൃദുവായി വീശുന്നു, വായു കുളിർകോരുന്നു, നിശ്ചലമാണ്ചക്രവാളം 
എന്നിട്ടുമെന്തേ സമയം നിശ്ചലമാകുന്നില്ല?
വെളിച്ചത്തിൻ്റെ ആലിംഗനത്തിന് ഒരു ചുവന്ന വിടവാങ്ങൽ,
രാത്രി സ്വന്തം സ്ഥാനാരോഹണത്തിനായി പതുക്കെ .

ഈ ഹ്രസ്വപ്രകാശത്തിൽ, ഭൂമി നെടുവീർപ്പിടുന്നു,
വിടപറയുന്നതിന് മുമ്പ് ഒരു ക്ഷണിക ചുംബനം.
ചുവന്ന ചക്രവാളം എന്നെ അടുത്തേക്ക് വിളിക്കുന്നു,
നിശ്ശബ്ദമായ ഒരു വാഗ്ദാനം, സ്ഫടികം പോലെ വ്യക്തം.
കെ എ സോളമൻ