Friday, 18 December 2015
Friday, 4 December 2015
മഴയുടെ പാഠം-കവിത-കെ എ സോളമന്‍

അതൊക്കെ അങ്ങ് ആന്ധ്രായില്‍
അല്ലെങ്കില്‍ കട്ടക്കില്‍
അവിടങ്ങളിലല്ലേ ഗോദാവരിയും
ഗംഗ യമുനയുംപിന്നെ പോഷകങ്ങളും
മഴയില്‍ പൊങ്ങി
തിമര്ത്താചടുന്നത്?
ഇവിടെന്ത് മഴ, വെള്ളപ്പൊക്കം?
ഞങ്ങള്‍ ചെന്നെയില്‍ സുരക്ഷിതര്‍
കാപ്പാത്തുവാന്‍ അമ്മയുണ്ട്
അവിടങ്ങളിലല്ലേ ഗോദാവരിയും
ഗംഗ യമുനയുംപിന്നെ പോഷകങ്ങളും
മഴയില്‍ പൊങ്ങി
തിമര്ത്താചടുന്നത്?
ഇവിടെന്ത് മഴ, വെള്ളപ്പൊക്കം?
ഞങ്ങള്‍ ചെന്നെയില്‍ സുരക്ഷിതര്‍
കാപ്പാത്തുവാന്‍ അമ്മയുണ്ട്
കളിയാട്ടത്തിന് കലൈഞ്ജരും
ഞങ്ങളുടെ അമ്പലങ്ങളും പള്ളികളും
പിന്നെനൂങ്കംപാക്കവും
സിനിമപിടുത്തത്തിന് കോടംപാക്കവും
സിനിമാകാണാന്‍ അമ്മ ടി വിയും
പിന്നെനൂങ്കംപാക്കവും
സിനിമപിടുത്തത്തിന് കോടംപാക്കവും
സിനിമാകാണാന്‍ അമ്മ ടി വിയും
പക്ഷേ
ഈ നശിച്ച മഴഞങ്ങളെ പറ്റിച്ചുകളഞ്ഞു,
വൈദ്യുതി ഇല്ല, സിനിമയില്ല
പള്ളിക്കൂടമില്ല, പഠിപ്പില്ല
ബസ്സില്ല, കാറില്ല, യാത്രയില്ല
ഒരു മൊബൈല്‍ വിളിപോലുമില്ല.
നിറയെ മലവെള്ളം മാത്രം
ഈ നശിച്ച മഴഞങ്ങളെ പറ്റിച്ചുകളഞ്ഞു,
വൈദ്യുതി ഇല്ല, സിനിമയില്ല
പള്ളിക്കൂടമില്ല, പഠിപ്പില്ല
ബസ്സില്ല, കാറില്ല, യാത്രയില്ല
ഒരു മൊബൈല്‍ വിളിപോലുമില്ല.
നിറയെ മലവെള്ളം മാത്രം
കുടിലുകള്ക്കു മീതെ വെള്ളം
എങ്കിലും കാണാം വന്‍ കെട്ടിടങ്ങള്‍
അവയുടെ ഏതാനും ഉയര്ന്നുനിലകള്‍
തടയാന്‍ പറാവുകാരന്‍ ഇല്ല
പാറാവിനുമില്ലേ ജീവനില്‍ പേടി?
എങ്കിലും കാണാം വന്‍ കെട്ടിടങ്ങള്‍
അവയുടെ ഏതാനും ഉയര്ന്നുനിലകള്‍
തടയാന്‍ പറാവുകാരന്‍ ഇല്ല
പാറാവിനുമില്ലേ ജീവനില്‍ പേടി?
ഇവിടെ എല്ലാവര്ക്കും ഒരേ സ്വരം
മനുഷ്യന്റെ യഥാര്ത്ഥ സ്വരം
ഹിന്ദുവില്ല, മുസല്മാ നില്ല,
വിവിധതരം ക്രിസ്ത്യാനികളില്ല
സമത്വ മുന്നേറ്റ വായാടികള്‍ ഇല്ല
നായരും നമ്പൂരിയുമില്ല
തരത്തില്‍താണനായാടികളുമില്ല
എല്ലാവര്ക്കും ഒരേ വികാരം
വിശപ്പെന്ന വികാരം.
മനുഷ്യന്റെ യഥാര്ത്ഥ സ്വരം
ഹിന്ദുവില്ല, മുസല്മാ നില്ല,
വിവിധതരം ക്രിസ്ത്യാനികളില്ല
സമത്വ മുന്നേറ്റ വായാടികള്‍ ഇല്ല
നായരും നമ്പൂരിയുമില്ല
തരത്തില്‍താണനായാടികളുമില്ല
എല്ലാവര്ക്കും ഒരേ വികാരം
വിശപ്പെന്ന വികാരം.
“ഒഴിഞ്ഞുപോകൂ ജലമേ”
അതാണ് പ്രാര്ത്ഥന
ഇവിടെ കൂനിയിരുന്നു മടുത്തു
മമ്മൂട്ടി വിളിച്ചു, സ്റ്റൈല്‍ മന്നന്‍ പേശി
പോരൂ, കൂടെവസിക്കാം
പക്ഷേ നീന്തല്‍ അറിയില്ലല്ലോ?
പട്ടാളം ഭക്ഷണവുമായി വരും
ആരോ വിളിച്ചുപറയുന്നുണ്ട്
അതാണ് പ്രാര്ത്ഥന
ഇവിടെ കൂനിയിരുന്നു മടുത്തു
മമ്മൂട്ടി വിളിച്ചു, സ്റ്റൈല്‍ മന്നന്‍ പേശി
പോരൂ, കൂടെവസിക്കാം
പക്ഷേ നീന്തല്‍ അറിയില്ലല്ലോ?
പട്ടാളം ഭക്ഷണവുമായി വരും
ആരോ വിളിച്ചുപറയുന്നുണ്ട്
ഈ മഴ, കൊടിയമഴ വെള്ളപ്പൊക്കം,
വലിയ പാഠം
നീര്ച്ചാലുകള്‍ കെട്ടിയടച്ചവര്ക്കും
നഗരം കെട്ടിയുയര്ത്തിമയവ്ര്ക്കും
സകലമാന ജനത്തിനും
വലിയ പാഠം
നീര്ച്ചാലുകള്‍ കെട്ടിയടച്ചവര്ക്കും
നഗരം കെട്ടിയുയര്ത്തിമയവ്ര്ക്കും
സകലമാന ജനത്തിനും
-കെ എ സോളമന്‍
Tuesday, 1 December 2015
അച്ചേ ദിന്‍ ആര്‍ക്ക് ?

മദര്‍ തെരേസ സ്ഥാപിച മിഷനറീസ് ഓഫ് ചാരിറ്റിഎന്ന പ്രസ്ഥാനം പാവപ്പെട്ടവര്‍ക്കും ആരുമില്ലത്തവര്‍ക്കും മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്കും വലിയ അനുഗൃഹമാണ്. ഈ സംഘടനയ്ക്കു കീഴിലുള്ള ഇന്ത്യയിലെ 16 അനാഥാലയങ്ങളില്‍ 13 എണ്ണത്തിന്‍റെയും ലൈസന്‍സ് കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കി.
കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍, വര്‍ഷങ്ങളായി ആയിരക്കണക്കിനുപേര്‍ക്ക് സാന്ത്വനം നൾകിപ്പോന്ന മിഷനറീസ് ഓഫ് ചാരിറ്റി നടത്തിപ്പിനുവിരുദ്ധമായതാണ് ലൈസന്‍സ് റദ്ദാക്കാന്‍ കാരണമെന്നു കേന്ദ്ര മന്ത്രി മേനകാഗാന്ധി . മനുഷ്യരെക്കാൾ നായ്ക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു മന്ത്രിയിൽ നിന്നും ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിച്ചുകൂടാ.
ഇവിടെ നഷ്ടപ്പെട്ടു പോകുന്നത് ആയിരക്കണക്കിനു ജീവിതങ്ങൾ മാത്രമല്ല, സ്നേഹവും സഹനവും എന്തെന്നു ലോകത്തെ പഠിപ്പിച്ച പാവപ്പെട്ടവരുടെ അമ്മയുടെ സ്വപ്നങ്ങള്‍ കൂടിയാണ്. വരാനിരിക്കുന്ന അച്ചേ ദിൻ അനാഥ ബാല്യങ്ങൾക്കും അശരണർക്കും കൂടി യു ള്ളതാവട്ടെ.
കെ എ സോളമൻ
Friday, 27 November 2015
Sunday, 15 November 2015
ബര്‍മുഡാ കള്‍ച്ചര്‍

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സംഭവിച്ച മാറ്റം ചർച്ച ചെയ്തു ചെയ്തു പുരുഷൻമാർക്കു വസ്ത്രം വേണ്ടാത്ത അവസ്ഥയായി. നെഞ്ചത്തും പുറത്തും അല്പം ദശവെച്ചു പോയാൽ ഹിന്ദി നsന്മാരെ പോലെ ഷർട്ടു ധരിയ്ക്കില്ല ചെറുക്കന്മാർ. സിക്ക് സ് പാക് പ്രദർശനത്തിന്റെ പേരിൽ ബർമുഡായെന്നുവിളിയ്ക്കുന്ന അണ്ടർവെയർ മാത്രമാണ് ഉണ്ടന്നു കരുതുന്ന നാണം മറയ്ക്കാന്‍ ഇവർക്കുള്ളഏക മാർഗ്ഗം.
പണ്ട് പ്രീ ഡിഗ്രി കാലത്തെ ഒരു സംഭവം ഓർത്തു പോകുന്നു. ക്ളാസ്സിൽ പുതുതായി എത്തിയവരിൽ മുണ്ടുടുത്തവരും ട്രവുസർ കാരുമുണ്ട്.പാന്റ്സ് ധരിച്ചവർ വിരലിലെണ്ണാൻ മാത്രം. ട്രൗസർ ധരിച്ചവരെ അടുത്തു വിളിച്ചു പ്രിൻസിപ്പാൾ സാർ ചെവിയിൽ പറഞ്ഞു കൊടുക്കും ,നാളെ മുതൽ വരുമ്പോൾ ട്രൗസറിനു പുറമേ ഒരു മുണ്ടു കൂടി ചുറ്റാൻ. ഇത്തരം നല്ല കാര്യങ്ങൾ പറയാൻ ഇന്നു അധ്യാപകർ ഇല്ലാത്തതും അതു കേൾക്കാൻ ബർമു ഡാ വാഹകർക്കു കഴിയാത്തതും വലിയ വ്പ്രതിസന്ധിയാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്' കമ്മിറ്റിക്കു പുരുഷൻമാരുടെ വസ്ത്രധാരണം സംബന്ധിച്ചു നിർദ്ദേശങ്ങൾ ന ൾകാം. പൊതുനിരത്തിൽ ശല്യമുണ്ടാക്കുന്നവരെ പ്രോസിക്യൂട്ടു ചെയ്യാൻ പഞ്ചായത്ത് ആക്ടിൽ വകുപ്പുണ്ട്.
കെ. എ. സോളമൻ
Friday, 6 November 2015
ഇങ്ങനെയും ഒരു മാര്ഗ്ഗം - കഥ- കെ എ സോളമന്‍

വലിയ കോളേജായതുകൊണ്ടു ഓഫീസ് ഒരിടത്തും ഡിപ്പാര്ട്മെ ന്റ്- സ്റ്റാഫ് റൂഫ് റൂമുകള്‍ പലയിടങ്ങളിലുമാണ്. സ്റ്റാഫ് റൂമില്‍ നിന്നു കോളേജ് ഓഫീസ് വരെ ചെന്നു കാര്യം തിരക്കി തിരികെ എത്തണമെങ്കില്‍ കുറഞ്ഞത് അര മണിക്കൂര്‍ വേണം. ആ സമയം മുഴുവന്‍ രാഷ്ട്രീയം പറയാം. അതുകൊണ്ടു ആരും കസേരയില്‍ നിന്നു എഴുന്നേല്ക്കാറില്ല.
മൊബൈലുകള്‍ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ല. അങ്ങോട്ട് മൊബൈലില്‍ വിളിച്ചാല്‍ വിളി കേള്ക്കു ന്നവനും കാശു പോകുന്ന കാലം. ഒരു പത്രാസിന് വേണ്ടി ഇന്റര്കോംഫ കോളേജില്‍ സ്ഥാപിച്ചിരുന്നു. മുടക്ക് മുതലുപോലും ലഭിക്കാതെ ആ സാധനം പിന്നീട് ആക്രിക്കാരന് ചുമ്മാ കൊടുത്തു.
ഇന്റര്കോം പരാജയപ്പെട്ടതിന് കാരണംവിളിവന്നാല്‍ ആരും അറ്റന്റ്ചെയ്യാറില്ലെന്നത് തന്നെ. ഇന്റ ര്കോം ആരുംതന്നെ ഉപയോഗിച്ചിരുന്നില്ലായെന്ന് പറഞ്ഞുകൂടാ. ചില അറുബോറന്മാ്രായ അദ്ധ്യാപകര്‍ നേരംപോക്കിനുവേണ്ടി മുന്കൂകട്ടി പറഞ്ഞു വെച്ചതനുസരിച്ച് ഇന്റ്ര്കോേമിലൂടെ തമാശ പറയും, രസിക്കും. തമാശയുടെ വിഷയം മിക്കപ്പോഴും പരദൂഷണം തന്നെ. കറുത്ത സുന്ദരി ടീച്ചറിന്റെ വെളുത്ത ചെരുപ്പ്, വെളുത്ത ടീച്ചറിന്റെ ചുവന്ന ലിപ്സ്റ്റിക്കു തുടങ്ങിയവയാണ് വിഷയങ്ങള്‍ .
പ്രിന്സിപ്പല്‍ വിളിച്ചാലും ആരും ഫോണ്‍ എടുക്കില്ല. “ക്ലാസിലായിരുന്നു” എന്ന മറുപടി അദ്ദേഹംചോദിക്കുന്നെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി.നൂറുകൂട്ടം കാര്യങ്ങള്കൊടുവില്‍ ഇത് ചോദിക്കാന്‍ അദ്ദേഹത്തിന് എവിടെ നേരം.?
ഓഫീസ് സ്റ്റാഫിനാണെങ്കില്‍ അവരാണ് കോളേജ് നടത്തിപ്പിന്റെ ആണിക്കല്ല് എന്നാണ് വിചാരം. സാറന്മാ്ര്‍ എന്തു ചോദിച്ചാലും കൃത്യമായ മറുപടി കൊടുക്കില്ല. കാല് പിടിച്ചാലാണ് വല്ലപ്പോഴുമൊരിക്കല്‍ പി എഫ് ലോണ്‍ എടുക്കാന്‍ പോലും സഹായിക്കുന്നത്. നേരിട്ടു ചോദിച്ചാല്‍ മറുപടി തരാത്തവര്‍ എങ്ങനെയാണ് ഇന്റെര്കോപമില്‍ സംസാരിക്കുക? അതുകൊണ്ടു തന്നെ ഓഫീസിലെ ഇന്റെര്കോം എപ്പോഴും എന്ഗേുജിട് ആണ്. റെസീവര് എടുത്തു താഴെ വെച്ചാല്‍ എന്ഗേരജിടു ടോണ്‍ എന്ന “ബീഫ് ബീഫ്” മാത്രം.
ഓഫീസ് സൂപ്രണ്ടിനാണെങ്കില്‍ ജൂനിയര്‍ അദ്ധ്യാപകരെ കണ്ണിന് കണ്ടുകൂടാ. സൂപ്രണ്ടിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നെന്നും അതവര്‍ പറഞ്ഞു നടക്കുന്നുവെന്നതുമാണ് ഈ നീരസത്തിന് പിന്നില്‍.
പിന്നെ എങ്ങനെയാണ് ഓഫീസിലെ വിവരങള്‍ അറിയുന്നത്? എന്തെങ്കിലും ഒരു മാര്ഗം വേണ്ടേ? ഒത്തിരി ആലോചിച്ചതിന് ശേഷമാണ് ഏവര്കും ശരിയെന്നു തോന്നിയ മാര്‍ഗ്ഗം. രാജന്‍ നായര്സാര്‍ കണ്ടു പിടിച്ചത്?
എല്ലാമാസവും മൂന്നാം തീയതിയാണ് ശമ്പളം ലഭിക്കുക. ശമ്പള ബില്‍ എഴുതുന്ന ക്ലാര്ക്വ തോമാചേട്ടന്റെയും, അത് ഡി ഡി ഓഫീസില്‍ എത്തിക്കുന്ന കോശിയുടെയും ബില്‍ ഒപ്പിടുന്ന ഡി ഡി യുടെയും സൌകര്യമനുസരിച്ച് ശമ്പള വിതരണം ഒരാഴ്ചയോ രണ്ടാഴ്ചയോ നീളും. ഈ ദിവസങ്ങളിലെല്ലാം ഓഫീസില്‍ ചെന്നു “ശമ്പളം വന്നോ വന്നോ?” എന്നു ചോദിക്കുന്നതിലെ പ്രയാസം ഒഴിവായിക്കിട്ടുകയെന്നത് എല്ലാവരുടെയും ആഗ്രഹ മായിരുന്നു.
കോളേജിലെ ഒട്ടു മിക്ക നവീനാശയങളുടെയും ഉപഞ്ജതാവ് രാജന്‍ നായര്‍സാര്‍ തന്നെ.
“ശമ്പളം വന്നോ എന്നറിയാണ്‍ നിങ്ങള്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഓഫീസില്‍ കോശി നില്പ്പുുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി”
“ശമ്പളം വന്നോ എന്നറിയാണ്‍ നിങ്ങള്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഓഫീസില്‍ കോശി നില്പ്പുുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി”
“ അതെങ്ങനെ സാര്‍?” സംശയം ജോസ് മാത്യു സാറിന്റെതാണ്.
കോളേജില്‍ ശമ്പളം വിതരണം ചെയ്യുന്നത് റവ. സിസ്റ്റര്‍ റോസ് ആണ്. തന്റെ കയ്യില്‍ നിന്നാണ് ശമ്പളം ഏവര്‍ക്കും കൊടുക്കുതെന്നാണ് സിസ്റ്ററിന്റെ വിചാരം. ആദ്യമൊക്കെ ഇങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നതാണ്. രാജന്‍ നായര്‍ സാര്‍ ഒരിക്കല്‍ പറഞ്ഞതനുസരിച്ചാണ് സിസ്റ്റര്‍ക്കു ഇങ്ങനെയൊരു വിചാരമുണ്ടായത്.
“ ഓഫീസിലെത്തിയ ശമ്പളം വിതരണം ചെയ്യുന്നതിന് മുന്പ് ആരെങ്കിലും എടുത്തോണ്ടു പോയെന്നു കരുതുക.. ഹെഡ് അക്കൌണ്ടന്റ് ആയ സിസ്റ്റര്‍ തന്നെ കയ്യില്‍ നിന്നു കൊടുക്കേണ്ടെ?”
അത് ശരിയാണെന്ന് സിസ്റ്റെറിന് തോന്നി. അന്ന് മുതലാണ് തന്റെ കയ്യില്‍ നിന്നാണ് എല്ലാവര്ക്കും ശമ്പളം നല്കുിന്നതെന്ന് സിസ്റ്ററിന് വിചാരമുണ്ടായത്.
“ ശമ്പളം വന്നാല്‍ കോശി, സിസ്റ്റര്‍ റോസ്സിന്റെ അടുത്തു നില്പ്പു ണ്ടാവും. നാക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചാണ് കോശി നില്‍ക്കുന്നതെങ്കില്‍ ശമ്പള വിതരണം തുടങ്ങി എന്നു മനസ്സിലാക്കണം. റവന്യൂ സ്റ്റാമ്പ് ഓരോന്നായി കീറി കോശി സിസ്റ്ററെ ഏല്പിക്കും, സിസ്റ്ററാകട്ടെ സ്റ്റാംപ് കോശിയുടെ നീട്ടിയ നാവില്‍ അമര്ത്തി യതിന് ശേഷം ആക്യിറ്റന്സ് രജിസ്റ്ററില്‍ ഒട്ടിക്കും. എല്ലാവരും ശമ്പളം വാങ്ങി തീരുന്നതു വരെ ഈ പരിപാടി തുടരും. അപ്പോള്‍ ശമ്പളം വന്നോയെന്ന് ആരോടും ചോദിക്കേണ്ടി വരില്ല.” രാജന്‍ സാര്‍.
“ കോശിയുടെ നാവ് ഇടയ്ക്കു ഉണങ്ങിപ്പോയാലോ സാര്‍?” സംശയം ജോസ് മാത്യു വിന്റേതു തന്നെ.
“ പണം കണ്ടാല്‍ നാവില്‍ വെള്ളമൂറുന്നതല്ലാതെ ഒരുത്തന്റെ നാവും ഉണങ്ങിപ്പോവില്ല ജോസേ----?
രാജന്‍ നായര്‍ സാര്‍ പറഞ്ഞത് ശരിയാണെന്ന് തുടര്ന്നു ള്ള ശമ്പള വിതരണ ദിവസങ്ങളില്‍ ഏവര്ക്കും ബോധ്യമായി.
ഇക്കഥ യഥാര്ത്ഥ ത്തില്‍ സംഭവിച്ചതല്ലെന്നും രാജന്‍ നായര്‍സാറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ കെട്ടുകഥയാണെന്നും വിശ്വസിക്കാനാണ് നിലവിലെഅദ്ധ്യാപകരില്‍ കൂടുതല്‍ പേര്ക്കും താല്പര്യം.
കെ എ സോളമന്‍
Friday, 30 October 2015
നിർദ്ധനരായ രോഗികളെ ആശുപത്രിയിലും ചികിത്സിക്കാം

പാവപ്പെട്ട രോഗികളെ ദ്രോഹിക്കാൻ വേണ്ടിയാണ് സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയുന്നതെന്നും അതു വളരെപ്രാകൃത മായനടപടിയുമാണെന്ന മട്ടിൽ ഒരു കത്ത് , ഒരു പ്രമുഖ പത്രത്തില്‍ വായിക്കാനായി (ഒക്ടോ 30 ). സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് വീട്ടിൽ എത്തിക്കന്ന പണം ഫീസല്ലെന്നും ദക്ഷിണയാെണന്നുമുള്ള കണ്ടെത്തൽ അപാരം. ഇത്തരക്കാർ ഇങ്ങനെ കത്തെഴുതിക്കൊണ്ടിരുന്നാൽ ഈ നൂറ്റാണ്ടിലെന്നല്ല അടുത്ത നൂറ്റാണ്ടിൽ േപ്പാലും ഡോക്ടർമാരുടെ അഴിമതി അവസാനിപ്പിക്കാനാവില്ല.
ഒന്നരയുo രണ്ടും ലക്ഷം രൂപാ ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർമാരുണ്ടു്. രോഗികൾ ഇവർക്കു വീട്ടിൽ പണമെത്തിച്ചു കൊടുക്കാനാണെങ്കിൽ എന്തിനാ ഇത്രയും ശമ്പളം ഇവർക്കു നൾകുന്നത? നിർധനരായ തീരാ വ്യാധി ക്കാർ ക്യൂ നിന്നു കഷ്ടപ്പെടാതിരിക്കാനാണ് സ്വകാര്യ പ്രാക്ടീസ് ആവശ്യമായി വരുന്നത് എന്നാണ് മറ്റൊരു വാദം. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീട്ടിൽ കാണുന്ന നീണ്ട നിരയിൽ നില്ക്കുന്നതും് ഇരിക്കന്നതും പണക്കാരായ രോഗികളാണോ? ഈ ഡോക്‌ടർമാർ അവരുടെ ഡ്യൂട്ടി സമയത്തു ആശുപത്രിയിൽ ഉണ്ടെങ്കിൽ രോഗിക്ൾ്
വെയിൽ കൊള്ളാതെ കാത്തു നിന്നുകൊള്ളും , ഡോക്ടറുടെ വീടിന്റെ പടിക്കു പുറത്തു കാത്തുകെട്ടി കിടക്കേണ്ട .
സ്വകാര്യ പ്രാക്ടീസ് നിർബ്ബന്ധമുള്ളവർ രാജി വെച്ചു സ്വകാര്യ ആശുപത്രിയിലോട്ടു പോട്ടെ, നല്ല പ്രാക്ടീസുള്ള ഡോക്ടർ മാർക്കു പ്രവൈറ്റു ആശുപത്രികളിൽ മോഹവിലയാണ്. സ്വകാര്യ പ്രാക്ടീസു മാത്രം നടത്തുകയും സർക്കാർ ശമ്പളം പറ്റുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തന്നെ വേണം
സ്വകാര്യ പ്രാക്ടീസു അനുവദിച്ചാൽ നിർധനരായ രോഗികൾ രക്ഷപെടും എന്നു കണ്ടെത്തിയവരൂടെ തല സ്വകാര്യ പ്രാക്ടീസ് നടത്താത്ത ഡോക്ടർ മാരെക്കൊണ്ടു പരിശോധിപ്പിക്കുന്നതും നന്നായിരിക്കും.
കെ എ സോളമന്‍
Subscribe to:
Posts (Atom)