Wednesday, 22 April 2026

യഥാർത്ഥ വിജയി- കുട്ടികൾക്കുള്ള കഥ

യഥാർത്ഥ വിജയി - കഥ

പത്തറുപതു കൊല്ലം മുമ്പ്​ തങ്കി എന്ന കൊച്ചു ഗ്രാമത്തിലെ സ്കൂളിൽ നടന്ന കഥയാണിത്. സ്കൂളിൻറെ പേര് സെൻറ് ജോർജ് എച്ച് എസ്സ്. സോനു എന്നൊരു കുട്ടി അവിടെ 6-ാം ക്ളാസിൽ പഠിച്ചിരുന്നു. പഠനത്തിലും കായികരംഗത്തും അവൻ പിന്നിലായിരുന്നു. പഠിക്കണമെന്നുണ്ട്, പക്ഷെ മലയാള അക്ഷരം എല്ലാം അറിയില്ലായിരുന്നു, കൂട്ടിവായിക്കാനും പ്രയാസം

ഇതുകാരണം എന്തിനും ഏതിനും മടിയുള്ള സ്വഭാവമായിരുന്നു അവന്റേത്. "എന്നെക്കൊണ്ട് ഇതൊന്നും കഴിയില്ല" എന്നതായിരുന്നു അവന്റെ സ്ഥിരം പല്ലവി.

​സ്‌കൂളിൽ പുതുതായി സ്ഥലം മാറി വന്ന സിസ്റ്റർ മേരി ആയിരുന്നു ആറാം ക്ളാസിൽ സോനുവിൻ്റെ ക്ളാസ് ടീച്ചർ. സിസ്റ്റർ തന്നെ യാണ് ആറാം ക്ളാസിൽ മലയാളം പഠിപ്പിച്ചിരുന്നത്. 

ഓണപ്പരീക്ഷ കഴിഞ്ഞതോടെ സ്‌സ്റ്ററിന് മനസ്സിലായി സോനുവിൻ്റെ ദയനീയ അവസ്ഥ.  അവൻ്റെ വീട്ടിൽ പഠനത്തിന് പറ്റിയ സാഹചര്യമില്ലായിരുന്നു

ഒരു ദിവസം സിസ്റ്റർ  സോനുവിനെ അരികിലേക്ക് വിളിച്ചു.

​" സോനു, നീ എന്താ പരീക്ഷയിൽ ഇത്ര പിന്നോക്കം പോകുന്നത്? ക്ളാസ് കഴിഞ്ഞ് ഒരു മണിക്കൂർ എന്നോടൊപ്പം ഇരിക്കാമോ? ഞാൻ നിനക്കു കുറച്ചു പാഠങ്ങൾ പറഞ്ഞു തരട്ടെ?."
  സിസ്റ്റർ ചോദിച്ചു.

"സിസ്റ്റർ  എനിക്ക് എല്ലാ പാഠവും വായിക്കാനാകുന്നില്ല.  പകുതി വഴിയിൽ വായന നിന്നു പോകും, എല്ലാവരും എന്നെ കളിയാക്കും," സോനു സങ്കടത്തോടെ പറഞ്ഞു.

"അതു സാരമില്ല.  ഞാൻ പറയുന്നതുക്കെ നീ എഴുതണം..എന്നെ വായിച്ചു കേൾപ്പിക്കണം. നിൻ്റെ വീട്ടിൽ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളും "

മുടക്കം കൂടാതെ സിസ്റ്റർ സോനുവിനെ പഠിപ്പിച്ചു..  സോനുവിൻ്റെ കൂടെ രണ്ടു മൂന്നു കുട്ടികൾ വേറെയും കൂടി

​സിസ്റ്റർ പറഞ്ഞു " പരീക്ഷയിൽ വിജയിക്കാൻ നാം പഠിക്കണം. പഠിക്കാനവുന്നില്ല തോറ്റു പോകും എന്ന പേടി  ഉപേക്ഷിക്കണം  പേടി മൂലം പഠിക്കാൻ ശ്രമിക്കാതിരുന്നാൽ  തോറ്റു കഴിഞ്ഞു. പക്ഷേ, സോനു  നന്നായി പഠിച്ചാൽ നീ നിന്റെ പേടിയെ അതിജീവിക്കും പരീക്ഷയിൽ  ജയിക്കും"

​സിസ്റ്റിന്റെ വാക്കുകൾ സോനുവിന് വലിയ ധൈര്യം നൽകി. അവൻ നന്നായി പഠിച്ചു. ഓരോ പരീക്ഷ കഴിയുന്തോറും അവൻ മെച്ചപ്പെട്ട മാർക്കുകൾ കരസ്ഥമാക്കി 

സിസ്റ്റർ പറഞ്ഞു " സോനു നീ ഇങ്ങനെ പഠിച്ചാൽ ഇക്കൊല്ലത്തെ പ്ര് ഫിഷ്യൻസി ട്രോഫി-ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിക്കുളദ് സമ്മാനം നിനക്കാ  യിരിക്കും" 


വർഷാവാസാന പരീക്ഷ അവൻ ഒരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചു
.
അക്കൊല്ലത്തെ 6-ാം പ്രൊഫിഷ്യൻസി ട്രോഫി സോനുവിനായിരുന്നു

ആനുവൽ ഡേ സമ്മാനദാന ചടങ്ങിൽ ട്രോഫ്രി ഹെഡ്മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ സോനു സിസ്റെ നോക്കി  അവരുടെ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങുന്നതായി അവനു തോന്നി

​അന്ന് സോനു ഒരു കാര്യം മനസ്സിലാക്കി ജീവിതത്തിൽ വലിയ വിജയങ്ങൾ നേടണമെങ്കിൽ ആദ്യം വേണ്ടത് നമ്മളിലുള്ള വിശ്വാസമാണ്.  തോൽവികളെ ഭയക്കാതെ മുന്നോട്ട് പോകാനുള്ള മനസ്സുണ്ടാകണം. അതിനുവേണ്ട സഹായം തരാൻ ആരെയെങ്കിലും ദൈവം നമ്മുടെ കൂടെ അയയ്ക്കും. അപ്പോൾ ഏതൊരു ലക്ഷ്യവും അസാധ്യമാകില്ല.

​നമ്മൾ മറ്റുള്ളവരേക്കാൾ മികച്ചവരാകാൻ ശ്രമിക്കുന്നതിനേക്കാൾ പ്രധാനം, ഇന്നലത്തെ നമ്മളേക്കാൾ മികച്ചവരാകാൻ ശ്രമിക്കുന്നതാണ്. തോൽക്കുമെന്ന ഭയത്താൽ പിന്തിരിഞ്ഞോടാതെ, ലക്ഷ്യം വരെ പൊരുതുന്നവനാണ് യഥാർത്ഥ വിജയി.

നേരിട്ടു പറയാനുള്ള പ്രയാസം കാരണം സോനു ഒരു കുറിപ്പെഴുതി സിസ്റ്ററെ ഏല്പിച്ചു അതിങ്ങനെയായിരുന്നു
ബഹുമാനപ്പെട്ട സിസ്റ്ററിന്

അക്ഷരങ്ങളുടെ ലോകത്ത് വഴിയറിയാതെ നിന്നപ്പോൾ, എനിക്ക് വെളിച്ചമായി വന്നത് സിസ്റ്ററുടെ സ്നേഹമാണ്. പഠനത്തിൽ പിന്നിലായിരുന്ന എന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തിയപ്പോൾ, നീ പരാജയപ്പെടാനുള്ളവനല്ല എന്ന് വിശ്വസിപ്പിക്കാൻ സിസ്റ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാക്കുകളും, തോറ്റുകൊടുക്കരുത് എന്ന ഉറ

ച്ച ഉപദേശങ്ങളും, സ്നേഹത്തോടെയുള്ള സംസാരവുമാണ് എന്നിലെ ആത്മവിശ്വാസത്തെ തൊട്ടുണർത്തിയത്. ഇന്ന് ഞാൻ ക്ലാസ്സിൽ ഒന്നാമനായി നിൽക്കുമ്പോൾ, ഈ വിജയത്തിന് എന്റെ അധ്വാനത്തേക്കാൾ സിസ്റ്റംറുടെ വലിയൊരു മനസ്സുണ്ട്. ഇരുളടഞ്ഞ പാതയിൽ എനിക്ക് വഴികാട്ടിയായ പ്രിയപ്പെട്ട സിസ്റ്റർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കടപ്പാട്"

Monday, 20 April 2026

സ്ത്രീ എഴുത്തുകാർ

#സ്ത്രീ #എഴുത്തുകാർ
സ്ത്രീകളുടെ എഴുത്തുകൾക്ക് ഇക്കാലത്ത് കൂടുതൽ വായനക്കാരെ ലഭിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. 
​സ്ത്രീപക്ഷ രചനകൾ പലപ്പോഴും മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മമായ വികാരങ്ങളെയും ആന്തരിക സംഘർഷങ്ങളെയും വളരെ ആഴത്തിൽ സ്പർശിക്കുന്നു

 വായനക്കാർക്ക് തങ്ങളുടെ വ്യക്തിജീവിതവുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന  ഘടകങ്ങൾ സ്ത്രീകളുടെ എഴുത്തുകളിൽ കൂടുതലായി കാണപ്പെടുന്നതും കാരണമാണ്. തങ്ങളുടെ സ്വകാര്യമായ അനുഭവങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് സ്ത്രീകൾ കൂടുതൽ സത്യസന്ധമായി എഴുതാൻ തുടങ്ങിയത് വായനക്കാരിൽ വലിയ താൽപ്പര്യം ജനിപ്പിച്ചു

​സ്ത്രീകൾ നിത്യജീവിതത്തിലെ ലളിതമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളിലെ അസാധാരണത്വത്തെക്കുറിച്ച് എഴുതുന്നു. അവർ വികാരങ്ങൾക്കും  അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്നു എന്നതുതും  വായനക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

അതുകൊണ്ട് പുസ്തകം വിറ്റു പോകാൻ ആഗ്രഹിക്കുന്ന പുരുഷഎഴുത്തുകാർ  സ്ത്രീ നാമത്തിൽ എഴുതുന്നത് വളരെ നന്നായിരിക്കും. പണ്ടും ഇത് പരീക്ഷിക്കപ്പെട്ടിരുന്നു. 
- കെ എ സോളമൻ

മുഖം മൂടിയിട്ട വിശകലനം

#മുഖംമൂടിയിട്ട #വിശകലനം
പല വാർത്താ ചാനലുകളും പുറത്തുവിടുന്ന പോസ്റ്റ്- പോൾസീറ്റ് പ്രൊജക്ഷനുകൾ വിശകലനമല്ല മറിച്ച് കൃത്രിമ ആഖ്യാനങ്ങളാണ്. കേരള നിയമസഭയിൽ ആകെ 140 സീറ്റുകളാണുള്ളത്. ചാനലുകൾ സർവ്വയിലൂടെ സൃഷ്ടിച്ചെടുത്ത  എണ്ണംകണക്കാക്കിയാൽ സീറ്റുകൾ 300 കടക്കും.  ഇത് തികഞ്ഞ അസംബന്ധമാണ്.

ഈ കണക്കുകൾ ഡാറ്റാ സമഗ്രതയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുജന ധാരണയെ സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്ത അതിശയോക്തികളാണ്. 
.
വോട്ടർ വികാരത്തെ ഉത്തരവാദിത്തത്തോടെ വ്യാഖ്യാനിക്കുന്നതിനുപകരം, പല ചാനലുകളും സെൻസേഷണലിസത്തിൽ മത്സരിക്കുന്നതായി കാണുന്നു. അവർ സംഖ്യകൾ വലിച്ചുനീട്ടുകയും, സെലക്ടീവ് ട്രെൻഡുകൾ വർദ്ധിപ്പിക്കുകയും, ഊഹക്കച്ചവടത്തെ ഏതാണ്ട് ഉറപ്പായി അവതരിപ്പിക്കുകയും ചെയ്യുന്നു. അത്തരം രീതികൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നു, വോട്ടർമാരുടെ ബുദ്ധിയെ താഴ്ത്തിക്കെട്ടുന്നു.

ഇത്തരം ചാനൽ പ്രൊജക്ഷനുകൾ പൂർണമായും നിഷ്പക്ഷമല്ല . ചില മുന്നണികൾക്ക് തുടർച്ചയായി അനുപാതമില്ലാതെ ഉയർന്ന സീറ്റ് ഷെയറുകൾ നൽകുമ്പോൾ, അത് പക്ഷപാതത്തെയും സാധ്യമായ ബാഹ്യ സ്വാധീനത്തെയും കുറിച്ചുള്ള സാധുവായ ചോദ്യങ്ങൾ ഉയർത്തുന്നു. ഔദ്യോഗിക ഫലങ്ങൾക്ക് മുമ്പ് പൊതുജനാഭിപ്രായം എന്ന പേരിൽ  ചാനൽ മുറികളിലിരുന്ന് തെറ്റായ സീറ്റ് ഷെയർ അവതരിപ്പിക്കേണ്ട   ബാധ്യത മാധ്യമ സ്ഥാപനങ്ങൾക്കില്ല  

 ഈ പ്രവണത നിയന്ത്രിക്കുന്നതിന് ശക്തമായ മാനദണ്ഡങ്ങൾ, സുതാര്യമായ സർവേ രീതികൾ, ഉത്തരവാദിത്ത സംവിധാനങ്ങൾ എന്നിവ അടിയന്തിരമായി ആവശ്യമാണ്. അതുവരെ, ചാനൽ പ്രേക്ഷകർ അത്തരം പോസ്റ്റ്-പോൾ സർവേകളെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. അവയെ വസ്തുതകളായിട്ടല്ല, മറിച്ച് വിശകലനത്തിന്റെ വേഷം കെട്ടിയ പ്രചോദിത വിവരണങ്ങളായി കാണണം. അതോടൊപ്പം ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പണസ്രോതസ്സുകളെ  തിരിച്ചറിയാൻ ജാഗ്രത പുലർത്തുകയും വേണം.. 
-കെ എ സോളമൻ