Thursday, 30 July 2026

നിങ്ങൾ തെറ്റുകൾ ചെയ്തോ ?

#ആയകാലത്ത്_നിങ്ങൾ_തെറ്റുകൾ_ചെയ്തോ?
ആയകാലത്ത് നിങ്ങൾ ചെയ്തത് അപരാധമല്ല, ആ കാലഘട്ടത്തിൽ നിങ്ങളുടെ  അറിവുവെച്ച് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നു ചിന്തിക്കുക . 

ഇന്നത്തെ നിങ്ങളുടെ 'ശരികൾ' അന്നത്തെ നിങ്ങളുടെ 'തെറ്റുകളിൽ' നിന്ന് ഉണ്ടായതാണ്. അതിനാൽ, പഴയ കാര്യങ്ങളെ വെറുക്കുന്നതിന് പകരം, പുതിയവ രൂപപ്പെടുത്താൻ പറ്റുമെങ്കിൽ അത് ചെയ്യുക. അനുഭവങ്ങൾക്ക്, അവ എന്തുതന്നെയായാലും,  നന്ദി പറയുക.

​അന്നത്തെ ആ തീരുമാനങ്ങളാണ് നിങ്ങളെ ഇന്നത്തെ ഈ നിലയിൽ എത്തിച്ചത്. അത് അന്നത്തെ അതിജീവനത്തിന്  അത്യാവശ്യമായിരുന്നിരിക്കാം. കാലത്തിനനുസരിച്ച് ചിന്താഗതികൾ മാറുന്നു, അത്രേയുള്ളു. 

അന്ന് ചെയ്തത് തെറ്റായിപ്പോയി" എന്ന് ഇന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ ഒരുപാട് മെച്ചപ്പെട്ടു എന്നാണ്.
​കുറ്റബോധം വേണ്ട: കഴിഞ്ഞുപോയ കാലത്തെ ഇന്നത്തെ നിലവെച്ച് വിലയിരുത്തുന്നത് നീതിയല്ല. 

​അന്നത്തെ ആ അപരാധങ്ങൾ അല്ലെങ്കിൽ ആവശ്യങ്ങൾ ആണ് ഇന്നത്തെ നിങ്ങളുടെ വിവേകത്തിന്റെ വിത്തുകൾ. അതുകൊണ്ടു സ്വയം ആശ്വാസം കൊള്ളുക .💜💚💙
💕 കെ എ സോളമൻ

ഒരു തുള്ളി വീശിയാൽ- കവിത

#ഒരുതുള്ളി #വീശിയാൽ
​പറ്റിയ തെറ്റൊന്നുമാലോചിച്ചിപ്പോൾ
പറ്റുന്നില്ലെനിക്കൊന്നു നിൽക്കുവാൻ പോലുമേ!
കിഴവന്മാരെല്ലാം കൂടിടും സംഘത്തിൽ
കുഴയാതെ വന്നാൽ രസമില്ലെനിക്കൊട്ടും.

​കാലിത്തിരി ഇടറുന്നുണ്ടെ ങ്കിലുമെൻ്റെ
കരളിൻ്റെയുള്ളിൽ കുളിരാണ് പൊന്നെ.
"ഇവനെന്തീ പ്രായത്തിൽ 
കാട്ടുന്നതെന്നോർത്തു"
ചിരിയടക്കീക്കെണ്ടു, നോക്കുന്നോ മാന്യന്മാർ?

​പഞ്ചാരയും പിന്നെ ബി.പിയു മെന്നോർത്ത് 
ദുഖിപ്പോർക്കറിയില്ല കള്ളിന്റെ പോഷകം
ആടിയാടി പിന്നെ ചാടിയും പോകുമ്പോൾ
ആകാശവുമെന്നെ പുണരുന്നതു പോലെ!

​കുറ്റങ്ങൾ ചൊല്ലുവാൻ നിൽക്കേണ്ട കൂട്ടരേ
ഊർദ്ധ്വൻ  വലിക്കുമ്പോൾ ആമോദം വേണ്ടയോ?!
ഒരു തുള്ളി വീശിയാൽ പോയിടും വാർദ്ധക്യം,
പ്രായത്തെ  വീണ്ടും പതിനെട്ടിൽ കെട്ടീടാം
-കെ എ സോളമൻ

NB
നാടൻപാട്ടുകളിൽ കാണുന്ന 'താളം തുള്ളി' പാടുന്ന രീതിയിൽ ഇത് അവതരിപ്പിക്കുക. കാലിടറി ആടിയാടി നടക്കുന്നതുപോലെയുള്ള ഒരു വരിവെയ്പ്പ് ഈ താളത്തിന് ഇണങ്ങും.

Wednesday, 8 July 2026

മറന്നുവോ നിങ്ങൾ ? കവിത

#മറന്നുവോ #നിങ്ങൾ?
​നിങ്ങൾ മറന്നതായിരിക്കാം
ആ ഹൃദയമിങ്ങനെ നിങ്ങൾക്കായ്‌
കാത്തു കാത്തിരിക്കയാണെന്ന്.

​അല്ല നിങ്ങൾ എന്നേ മറന്നു
ആ ഒരാളുടെ സ്വപ്നങ്ങളിൽ
നിങ്ങളെന്ന പ്രകാശത്തെ
നിറച്ചു വച്ച രാവുകൾ പലതും.

​നിങ്ങൾക്കായ്‌ മിടിച്ചതോ..
നിങ്ങളുടെ മൗനത്തിൽ നീറിയതോ..
നിങ്ങളെന്ന ഒരേയൊരു തീരത്ത്
മാത്രം അണയുന്നതോ..
നിങ്ങളാൽ മാത്രം നോവുന്നതോ..
നിങ്ങളെ മാത്രം ജീവന്റെ
വഴിയായി അടയാളപ്പെടുത്തുന്നതോ..
അങ്ങനെ ഒന്നും തന്നെ
നിങ്ങളറിയണമെന്നില്ല.

​ഒരിക്കൽപോലും
ആ സ്നേഹമറിയാൻ
നിങ്ങൾക്കാവില്ലെങ്കിൽകൂടിയും
കൂടെ നിങ്ങളില്ലാതെ
ആ ഹൃദയമേയില്ലെന്ന്
എങ്ങനെ ബോധ്യപ്പെടുത്താനാണ്..!

​എത്ര നീലാകാശം മാഞ്ഞുപോയാലും
എത്ര ശിശിരങ്ങൾ വന്നു മറഞ്ഞാലും
എത്രയെത്ര കാലങ്ങൾ
കടന്നു പോയാലും
നിങ്ങളെന്ന ഓർമയിൽ മാത്രമല്ലേ
ആ ഒരാളിപ്പൊഴും
ശ്വാസം തൊട്ടറിഞ്ഞു ജീവിക്കുന്നത്.
ശ്വാസം തൊട്ടറിഞ്ഞു ജീവിക്കുന്നത്

കെ എ സോളമൻ

Tuesday, 7 July 2026

ഏറ്റവും ചെറിയ കഥ

For sale: baby shoes, never worn." (വിൽപ്പനയ്ക്ക്, ഒരിക്കലും ധരിക്കാത്ത കുഞ്ഞുഷൂസുകൾ) എന്ന ലോകപ്രശസ്തമായ ഈ ആറു വാക്കുകൾ മാത്രമുള്ള കഥ ഏണസ്റ്റ് ഹെമിങ്വേ (Ernest Hemingway) എഴുതിയതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
​തൻ്റെ സുഹൃത്തുക്കളുമായി വെച്ച ഒരു ബെറ്റിൻ്റെ (പന്തയം) ഭാഗമായാണ് അദ്ദേഹം ഇത്രയും ചെറിയൊരു കഥ എഴുതിയതെന്നാണ് കഥ. വെറും ആറ് വാക്കുകൾ കൊണ്ട് വായനക്കാരെ കരയിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു ആ വെല്ലുവിളി. ഹെമിങ്വേ ഒരു ടിഷ്യൂ പേപ്പറിൽ ഈ വരികൾ എഴുതി അവരെ കാണിച്ചുവെന്നും പന്തയം ജയിച്ചുവെന്നുമാണ് പറയപ്പെടുന്നത്. (എന്നാൽ പിൽക്കാല ചരിത്രകാരന്മാർ ഇതിൻ്റെ യഥാർത്ഥ സ്രഷ്ടാവ് ഹെമിങ്വേ തന്നെയാണോ എന്നതിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്).
​ഈ കഥയുടെ ഹൃദയസ്പർശിയായ വ്യാഖ്യാനം
​ഈ കഥയിൽ ഒളിച്ചിരിക്കുന്നത് വാക്കുകളേക്കാൾ വലിയൊരു നിശ്ശബ്ദതയാണ്. ആറ് വാക്കുകൾ കൊണ്ട് ഒരു വലിയ മനുഷ്യജീവിതത്തിൻ്റെ ദുരന്തമാണ് എഴുത്തുകാരൻ വരച്ചിടുന്നത്.
​പ്രതീക്ഷകളുടെ തകർച്ച: ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ അച്ഛനും അമ്മയും എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും! അവർ ജനിക്കാനിരിക്കുന്ന തങ്ങളുടെ ജീവൻ്റെ കഷ്ണത്തിനായി സ്നേഹത്തോടെ വാങ്ങിക്കൂട്ടിയതാണ് ആ കുഞ്ഞുഷൂസുകൾ. കുഞ്ഞിൻ്റെ ആദ്യ ചുവടുകൾ അവർ സ്വപ്നം കണ്ടിട്ടുണ്ടാകാം.
​പറയാത്ത ആ വലിയ നഷ്ടം: "ഒരിക്കലും ഉപയോഗിച്ചിട്ടില്ല" (Never worn) എന്ന രണ്ട് വാക്കുകളിലാണ് ഈ കഥയുടെ ആത്മാവ് കിടക്കുന്നത്. ആ ഷൂസുകൾ ധരിക്കാൻ ആ കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നില്ല. ഒന്നുകിൽ പ്രസവത്തിൽ അല്ലെങ്കിൽ അതിന് മുൻപ് തന്നെ ആ കുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞു.
​ദാരിദ്ര്യവും നിസ്സഹായാവസ്ഥയും: കുഞ്ഞ് നഷ്ടപ്പെട്ടതിൻ്റെ ആഴത്തിലുള്ള വേദനയിൽ കഴിയുമ്പോഴും, അവർക്ക് ആ ഷൂസുകൾ വിൽക്കേണ്ടി വരുന്നു. ഒരുപക്ഷേ ഹോസ്പിറ്റൽ ബില്ലുകൾ അടയ്ക്കാനോ, അല്ലെങ്കിൽ തങ്ങളുടെ കുഞ്ഞിൻ്റെ ഓർമ്മകൾ കൺമുന്നിൽ കാണുമ്പോഴുണ്ടാകുന്ന നെഞ്ചുപൊട്ടുന്ന വേദന സഹിക്കാൻ കഴിയാത്തതുകൊണ്ടോ ആകാം അവരത് വിൽക്കാൻ പരസ്യം നൽകിയത്.
​ആരും കടന്നുചെല്ലാൻ ഭയക്കുന്ന ഒരു ശ്മശാനത്തിൻ്റെ മൂകതയുണ്ട് ഈ പരസ്യത്തിന്. വരികൾക്കിടയിലൂടെ വായനക്കാരൻ്റെ മനസ്സിലേക്ക് പെയ്തിറങ്ങുന്നത് ഒരു അമ്മയുടെയും അച്ഛൻ്റെയും കണ്ണീരാണ്.

ഏറ്റവും ചെറിയ കഥ

For sale: baby shoes, never worn." (വിൽപ്പനയ്ക്ക്, ഒരിക്കലും ധരിക്കാത്ത കുഞ്ഞുഷൂസുകൾ) എന്ന ലോകപ്രശസ്തമായ ഈ ആറു വാക്കുകൾ മാത്രമുള്ള കഥ ഏണസ്റ്റ് ഹെമിങ്വേ (Ernest Hemingway) എഴുതിയതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
​തൻ്റെ സുഹൃത്തുക്കളുമായി വെച്ച ഒരു ബെറ്റിൻ്റെ (പന്തയം) ഭാഗമായാണ് അദ്ദേഹം ഇത്രയും ചെറിയൊരു കഥ എഴുതിയതെന്നാണ് കഥ. വെറും ആറ് വാക്കുകൾ കൊണ്ട് വായനക്കാരെ കരയിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു ആ വെല്ലുവിളി. ഹെമിങ്വേ ഒരു ടിഷ്യൂ പേപ്പറിൽ ഈ വരികൾ എഴുതി അവരെ കാണിച്ചുവെന്നും പന്തയം ജയിച്ചുവെന്നുമാണ് പറയപ്പെടുന്നത്. (എന്നാൽ പിൽക്കാല ചരിത്രകാരന്മാർ ഇതിൻ്റെ യഥാർത്ഥ സ്രഷ്ടാവ് ഹെമിങ്വേ തന്നെയാണോ എന്നതിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്).
​ഈ കഥയുടെ ഹൃദയസ്പർശിയായ വ്യാഖ്യാനം
​ഈ കഥയിൽ ഒളിച്ചിരിക്കുന്നത് വാക്കുകളേക്കാൾ വലിയൊരു നിശ്ശബ്ദതയാണ്. ആറ് വാക്കുകൾ കൊണ്ട് ഒരു വലിയ മനുഷ്യജീവിതത്തിൻ്റെ ദുരന്തമാണ് എഴുത്തുകാരൻ വരച്ചിടുന്നത്.
​പ്രതീക്ഷകളുടെ തകർച്ച: ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ അച്ഛനും അമ്മയും എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും! അവർ ജനിക്കാനിരിക്കുന്ന തങ്ങളുടെ ജീവൻ്റെ കഷ്ണത്തിനായി സ്നേഹത്തോടെ വാങ്ങിക്കൂട്ടിയതാണ് ആ കുഞ്ഞുഷൂസുകൾ. കുഞ്ഞിൻ്റെ ആദ്യ ചുവടുകൾ അവർ സ്വപ്നം കണ്ടിട്ടുണ്ടാകാം.
​പറയാത്ത ആ വലിയ നഷ്ടം: "ഒരിക്കലും ഉപയോഗിച്ചിട്ടില്ല" (Never worn) എന്ന രണ്ട് വാക്കുകളിലാണ് ഈ കഥയുടെ ആത്മാവ് കിടക്കുന്നത്. ആ ഷൂസുകൾ ധരിക്കാൻ ആ കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നില്ല. ഒന്നുകിൽ പ്രസവത്തിൽ അല്ലെങ്കിൽ അതിന് മുൻപ് തന്നെ ആ കുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞു.
​ദാരിദ്ര്യവും നിസ്സഹായാവസ്ഥയും: കുഞ്ഞ് നഷ്ടപ്പെട്ടതിൻ്റെ ആഴത്തിലുള്ള വേദനയിൽ കഴിയുമ്പോഴും, അവർക്ക് ആ ഷൂസുകൾ വിൽക്കേണ്ടി വരുന്നു. ഒരുപക്ഷേ ഹോസ്പിറ്റൽ ബില്ലുകൾ അടയ്ക്കാനോ, അല്ലെങ്കിൽ തങ്ങളുടെ കുഞ്ഞിൻ്റെ ഓർമ്മകൾ കൺമുന്നിൽ കാണുമ്പോഴുണ്ടാകുന്ന നെഞ്ചുപൊട്ടുന്ന വേദന സഹിക്കാൻ കഴിയാത്തതുകൊണ്ടോ ആകാം അവരത് വിൽക്കാൻ പരസ്യം നൽകിയത്.
​ആരും കടന്നുചെല്ലാൻ ഭയക്കുന്ന ഒരു ശ്മശാനത്തിൻ്റെ മൂകതയുണ്ട് ഈ പരസ്യത്തിന്. വരികൾക്കിടയിലൂടെ വായനക്കാരൻ്റെ മനസ്സിലേക്ക് പെയ്തിറങ്ങുന്നത് ഒരു അമ്മയുടെയും അച്ഛൻ്റെയും കണ്ണീരാണ്.

Sunday, 5 July 2026

അധ്യാപകന്റെ ഉപദേശം -കഥ (റിപോസ്റ്റ്)

#അദ്ധ്യാപകൻ്റെ ഉപദേശം - കഥ
ഇക്കാലയളവിൽ ഒത്തിരി മുഖങ്ങൾ കണ്മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്, കൂടുതലും വിദ്യാർത്ഥികളായി. ഇവരെയൊക്കെ ഉപദേശിക്കുക എന്നത് പണ്ടത്തെ ഒരു രീതിയായിരുന്നു. ഉപദേശം മൂലംഎത്ര വിദ്യാർത്ഥികൾ നേരെയായി എന്നതിൽ ആരുമായും തർക്കത്തിനില്ല

പക്ഷേ നിലവിൽ ആരെയും അങ്ങനെ ഉപദേശിക്കാറില്ല.  ഫിസിക്സ്  മാത്രം പഠിപ്പിക്കും. പഠിക്കേണ്ടവർ പഠിക്കുമെന്നു വിശ്വാസം. 

എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ, ഉപദേശം കൊണ്ട് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല എന്നതു തന്നെ കാരണം. മാത്രമല്ല, ദൈവഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി ഇവയൊക്കെ വേണമെന്ന് വിചാരിച്ചാൽ അതു കാലഘട്ടത്തിന് യോജിച്ചതല്ലെങ്കിലോ യെന്ന തോന്നലും

 വിശക്കുന്നവന്റെ മുമ്പിൽ വിളമ്പിക്കിട്ടിയ ആഹാരം കാണുമ്പോൾ "ദൈവമേ നന്ദി" യെന്നു മനസ്സിൽ ധ്യാനിച്ചാൽ അതാണ് ഏറ്റവും വലിയ പ്രാർത്ഥന. 

പക്ഷേ പ്രാർത്ഥനയെ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ?

പഠിപ്പിച്ചു വിട്ടവർ സർക്കാർ ഉദ്യോഗവും മറ്റു ഉദ്യോഗവും കഴിഞ്ഞ്  റിട്ടയർ ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഇക്കാര്യം പരിഗണിക്കാതെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ ചില കുട്ടികൾ അവരുടെ വിവാഹത്തിനു ക്ഷണിക്കും, ജോലി കിട്ടുമ്പോൾ അറിയിക്കും. 

വിവാഹത്തിന് ക്ഷണിക്കുമ്പോൾ പങ്കെടുക്കാൻ പറ്റുകയാണെങ്കിൽ പങ്കെടുക്കും. അധ്യാപകൻ ആയതുകൊണ്ട് പ്രത്യേക ഗിഫ്റ്റ് ഒന്നും കരുതേണ്ടതില്ല, ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുഖം കാണിച്ചതിനു ശേഷം സദ്യയും കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാം. ദൂരെയുള്ള വിവാഹങ്ങൾ ആണെങ്കിൽ ആശംസകൾ മതിയാകും
ഇമെയിൽ, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഒക്കെ ഉള്ളതിനാൽ ആശംസകൾ അയക്കുന്നത ഇന്ന് വളരെ എളുപ്പമാണ്.

കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിഎന്നെ വിളിച്ചത്. ആ കുട്ടിക്ക് ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി സാറിൻറെ അനുഗ്രഹം വേണം. അനുഗ്രഹം വാട്സാപ്പിലൂടെ നൽകിയെങ്കിലും  പ്രത്യേകിച്ച് ഉപദേശം ഒന്നും കൊടുത്തില്ല.

പക്ഷെ ജോലി കിട്ടിയ വിവരം അറിയിക്കാൻ  ശിവപ്രസാദ്  എന്നെ വിളിച്ചപ്പോൾ എനിക്ക് ഉപദേശം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, കേരള സർക്കാരിൻറെ അറിയപ്പെടുന്ന ഒരു കമ്പനിയിലാണ് ജോലി കിട്ടിയത്. പ്രസ്തുത കമ്പനിയിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് എന്ന് പേരുകാരായ മറ്റുള്ളവർക്ക് ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ കമ്പനിയുടെ പേര് ഞാൻ റിസർവ് ചെയ്യുകയാണ്.

ഞാൻ ശിവപ്രസാദിനെ ഉപദേശിച്ചു. ഒത്തിരി നാളുകൾക്ക് ശേഷം  കൊടുക്കുന്ന ഒരു ഉപദേശം

" ശിവപ്രസാദിൻ്റെ ഓഫീസ് ജനസമ്പർക്കം കൂടുതലുള്ള ഒരു ഓഫീസ് ആണെന്ന് അറിയാമല്ലോ? യുവാക്കളും യുവതികളും പ്രായമുള്ളവരും ഒക്കെ ഓരോരോ ആവശ്യത്തിനായി വരും. അവരോടെല്ലാം സ്നേഹത്തോടെ, സൗമ്യമായി പെരുമാറണം. ആദ്യമൊക്കെ നമ്മൾ സ്നേഹത്തോടെ പെരുമാറിയാലും ജോലിയിലെ ക്ലേശം മൂലം മുരടിപ്പു ബാധിക്കാം ചിലപ്പോൾ സ്നേഹത്തോടെ പെരുമാറാൻ  മറന്നുപോയേക്കാം. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ല  വരുന്ന ആളുകളുടെ മുഖത്ത് നോക്കി സ്നേഹത്തോടെ സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ ഉടനെ തന്നെ ചെയ്തു കൊടുക്കണം  മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കരുത്. കൂടുതൽ സമയം ആളുകളെ നിർത്തി വിഷമിപ്പിക്കുകയും ചെയ്യരുത്, പ്രത്യേകിച്ച് യുവതികളെയും പെൺകുട്ടികളെയും "

"അതെ സർ അങ്ങനെ തന്നെയായിരിക്കും" ശിവപ്രസാദ്

ശിവപ്രസാദ് കറ തീർന്ന ഒരു ഫുട്ബോൾ പ്രേമിയാണ്. അദ്ദേഹത്തിൻറെ ആൽബത്തിൽ എല്ലാം ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോയാണ്. പക്ഷേ വനിത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോ ഒരെണ്ണം പോലും ഇല്ല

 ശിവപ്രസാദ് അല്ലാതെ മറ്റൊരാളാണ് വിളിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു ഉപദേശം ഞാൻ  നൽകില്ലായിരുന്നു. അതിനു കാരണമുണ്ട്, പുരാണങ്ങളിലെ ശ്രീഹനുമാനുമായി ബന്ധപ്പെട്ടതാണത്

രാമായണത്തിൽ  ദൃഢഭക്തിയുടെ ഉത്തമോദാഹരണമായാണല്ലോ ശ്രീഹനുമാൻ അറിയപ്പെടുന്നത്.  ആഞ്ജനേയ സ്വാമി എന്നും വിളിക്കും. കോടിക്കണക്കിന് ഭക്തരാൽ ആരാധിക്കപ്പെടുന്ന ആഞ്ജനേയ സ്വാമി തന്റെ ബുദ്ധിശക്തികൊണ്ടും, ശ്രീരാമഭക്തി കൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനാണ് . രാമനാമം ജപിക്കുന്നിടത്തു ഹനുമൽ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമൽ ഭക്തരെ ബാധിക്കില്ലെന്നുമാണ് വിശ്വാസം.

ഒരാൾ ആഞ്ജനേയ സ്വാമിയെ സാധന ചെയ്യുകയാണെങ്കിൽ ബ്രഹ്മചര്യം പിന്തുടരുന്നത് പ്രധാനമാണ്. സ്ത്രീകളോടു അധികം ഇടപെടാതെ  പൊതുവെ അകറ്റി നിർത്തുകയും വേണം. കൂടാതെ മദ്യം, മത്സ്യ - മാംസാദി, പുകയില എന്നിവ ഉപയോഗിക്കാനും പാടില്ല . ആഞ്ജനേയ സ്വാമിക്ക്  ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ല എന്നതാണ് വിശ്വാസം.

അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ഉപദേശിച്ചത്?

ശിവപ്രസാദ് കറതീർന്ന ആഞ്ജനേയ  ഭക്തനാണ്.
-കെ എ സോളമൻ
                      *  *  *