Friday, 23 August 2024

പുഷ്പ സംഗീതം ഓണം

പുഷ്പസംഗീതം ഓണം
- കെ എ സോളമൻ

മലയാള ഹൃദയത്തിൽ, 
ഒരു വർണാഭമായ നിറം,
ഓണം വിരിയുന്നു, ഒരു പുതിയ ഉത്സവം.
പൂക്കളത്തിന്റെ കലയോടെ, നിലാവു പോലെ, പൂക്കളുടെ വെൽവെറ്റ് കാർപെറ്റ്,

ഇതാണ് അത്ഭുതകരമായ കാഴ്ച
കാറ്റിൽ ഉത്സവസൗന്ദര്യം നിറഞ്ഞിരിക്കുന്നു.
ജനഗീതങ്ങൾ  വഴികൾ നീളെ പ്രതിധ്വനിക്കുന്നു.
ആലപ്പുഴയുടെ വള്ളംകളി, ആവേശകരമായ കാഴ്ച,
ജലം വർണശോഭയാൽ നൃത്തം ചെയ്യുന്നു.


ഓണം സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും കാലം
ആലിംഗനത്തിന്റെ  ആഘോഷം, പുഷ്പസംഗീതം
കേരളത്തിന്റെ ഹൃദയത്തിൽ, തിളക്കമാർന്ന നിറം,
സങ്കീർണമായ രൂപകൽപ്പനകളോടെ

മരിഗോൾഡുകൾ, ക്രിസാന്തമംസ്, മുല്ലപ്പൂവുകൾ റോസാദളങ്ങൾ,
ഓരോ പൂവിനും ഒരു കഥ പറയാനുണ്ട്.
പുരാണങ്ങളുടെ ഐതിഹ്യങ്ങളുടെ ധീരതയുടെ,
വിളവെടുപ്പിന്റെ കഥ.
പ്രകൃതിയുടെ ആലിംഗനത്തിന്റെ ആഘോഷം, ഓണം
                    * * * * 

Monday, 29 July 2024

കെ കള്ളുഷാപ്പ്

#കെകള്ളുഷാപ്പ്
പോഷകാഹാര കടയായ
ഒരു നൊസ്റ്റാൾജിക്ക് കള്ള് ഷാപ്പിന് (ഇപ്പോൾ ഫാമിലി റസ്റ്റോറൻറ് ) അത്യാവശ്യം വേണ്ട സാമഗ്രികൾ

ഷാപ്പിന്റെ അടുക്കള ഭാഗത്തിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, അവയിൽ നക്കുന്ന രണ്ട്  പട്ടികൾ, ഒന്ന് ചെറുതും മറ്റൊന്ന് വലുതും. ദൂരെ മാറി ഈ രംഗം വാച്ച് ചെയ്യുന്ന മറ്റു രണ്ടു പട്ടികൾ . കൈ കഴുകുന്ന സ്ഥലത്ത്  മരക്കുറ്റിയിൽ ഉയർത്തിവച്ചിരിക്കുന്ന ടാപ്പ് പിടിപ്പിച്ച കാൻ, ടാപ്പിനു താഴെ തറയിൽ എല്ലിൻ കഷ്ണങ്ങളും മീൻ മുള്ളുകളും  ആഹാരവശിഷ്ടങ്ങളും നിർബ്ബന്ധം.  ടാപ്പിനു താഴെയുള്ള അഴുക്കു വെള്ളം കൈകഴുകുന്ന ആളിന്റെ കാൽ ചുവട്ടിൽ ഒഴുകിയെത്തിയിരിക്കണം. കുറച്ച് അകലെ മാറി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ വിറകു കീറുന്ന എല്ലുംതോലുമവശേഷിപ്പിക്കുന്ന ഒരു അന്ത്യോഖ്യക്കാരൻ .

അകലെ മാറി കുന്തക്കാലിൽ ഇരുന്ന് കാരിമീൻ വൃത്തിയാക്കുന്ന ഗോമതിചേച്ചി . വൃത്തിയുള്ള ഒരു സാഹചര്യവും കള്ളുഷാപ്പിന് , ഹൈടെക് ആയാലും ലോ ടെക് ആയാലും, ഉണ്ടാകാൻ പാടില്ല

 ആട്ടമുള്ള പഴയബെഞ്ചുകളും ഡസ്കുകളും  ചുവപ്പ് നിറമുള്ള ഏതാനുംപ്ലാസ്റ്റിക് സ്റ്റൂളുകളും നിർബന്ധം . ഛർദിലിന്റെയും പുളിച്ച കള്ളിന്റെയും ദുർഗന്ധം, ചെറിയതോതിൽ ഏത് സമയത്തും ഉണ്ടായിരിക്കണം. ഡസ്കിൽ മീൻ ചാറ് ഒഴുകി ഉണങ്ങിയ പാട് അത്യാവശ്യം. ഉപഭോക്താവിന്റെ കാൽക്കീഴിൽ വാൽ ഉരുമി കറങ്ങുന്ന പൂച്ച, അത് വെളുത്തതോ കറുത്തതോ എന്നത് പ്രശ്നമല്ല, വാല് ഉരസിയിരിക്കണം. ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ പൂച്ച അതിൻറെ നഖം ഉപഭോക്താവിന്റെ പാദത്തിൽ അമർത്തിശ്രദ്ധ ആകർഷിക്കണം

മുറികളിൽ നിന്ന് ഉയരുന്ന അസഭ്യം പറച്ചിൽ, പാരഡി ഗാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. കൂടുതലുംകലാഭവൻ മണിയുടെ നാടൻ പാട്ടുകൾ . കുട്ടനാടൻ കൊയ്ത്തുപാട്ടുകളും കൈതോല പാട്ടുകളും ആവശ്യത്തിന് വേണം.
 കൂട്ടത്തിൽ ഈ ചങ്ങമ്പുഴ കവിതയും ആകാം
വെള്ളംചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, 
ചില്ലിന്‍വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തില്ലുപരിയൊരു സുഖം – പോക വേദാന്തമേ നീ

 . പാനം നടന്നുകൊണ്ടിരിക്കെ തറയിലൂടെ എലികൾക്ക് ഓടിപ്പോകാനുള്ള വഴികൾ തീർച്ചയായും സജ്ജമാക്കിയിരിക്കണം.

പാതി ലക്കുകേടിൽ നില്ക്കുന്ന ഷാപ്പ് ജീവനക്കാരൻ പറയുന്ന കണക്ക് കൊട്ടത്താപ്പിലുള്ളതാണെങ്കിലും ചോദ്യം ചെയ്യാതെ പണം കൊടുത്തിട്ടു പോരാൻ ഉപഭോക്താവിന് മനസ്സ് ഉണ്ടാകണം. സ്ഥിരം ഉപഭോക്താക്കൾ സ്ഥിര വരുമാനക്കാരാണ് എങ്കിൽ അവർക്ക് പറ്റുപടി സമ്പ്രദായം പഴയപടി തുടരുകയും വേണം  .ഉപഭോക്താവ് പറയുന്ന ഏത് തെറിയും ക്ഷമയോടെ കേൾക്കാൻ ജീവനക്കാരന് മനസ്സുണ്ടാകുകയും വേണം.

ഷാപ്പിലേക്ക് കയറുമ്പോൾ ഗൗരവത്തിലും ഷാപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ടും ലോട്ടറി കച്ചവടം നടത്തുന്ന ഒന്ന് രണ്ട് പേർ ഷാപ്പിന്റെ പടിവാതിലിൽ നിലയുറപ്പിച്ചിരിക്കണം. ലോട്ടറിയും കള്ളുമാണ് നാടിൻറെ നിലനിൽപ്പിന് അത്യാവശ്യം എന്നുള്ളത് ഉപഭോക്താക്കൾ മാത്രമല്ല ഷാപ്പ് ജീവനക്കാരും ഓർക്കണം

ഷാപ്പിൽ വിന്നാഗരി മോഡൽ മയക്കുകള്ളും കപ്പയും കാരിക്കറിയും മാത്രമേ ഉള്ളൂ എങ്കിലും ആട്, കോഴി താറാവ്, കാട, ആമ (നിയമ വിരുദ്ധം), പോത്ത്, പന്നി, ഞണ്ട്, കൊഞ്ച്, വരാൽ, കരിമീൻ , നെമ്മീൻ, ചൂര, കൊക്ക് (നിയമ വിരുദ്ധം) എന്നിങ്ങനെ സകലമാന പക്ഷി മൃഗാദികളുടെയും പേര് എഴുതി പ്രദർശിപ്പിക്കാനും മറന്നു പോകരുത്.

ഇതൊക്കെ ഒരുക്കിയാൽ ഷാപ്പ് നൊസ്റ്റാൾജിക് ആകും. നൊസ്റ്റാൾജിയക്ക് കൂടുതൽ ആവശ്യക്കാരുള്ള ഇക്കാലത്ത് ആളുകൾ ഫാമിലി റസ്റ്റോറൻറ് എന്ന് കരുതി ഇടിച്ചു കയറും കെ-കള്ള് ഷാപ്പിലേക്ക്. .ഷാപ്പ് എയർകണ്ടീഷൻ ചെയ്യാനെ പാടില്ല.

കെ എ സോളമൻ

Friday, 26 July 2024

വീണ്ടുമൊരു സൂര്യോദയം

വീണ്ടുമൊരു സൂര്യാദയം
കവിത - കെ എ സോളമൻ

സന്ധ്യാ നേരങ്ങളിൽ, ഒരു ആത്മാവ് ഒറ്റയ്ക്ക് അലയുന്നു,
കാണാൻ കണ്ണില്ല, കേൾക്കാൻ കാതില്ല
ചിരിക്കാൻ പല്ലുകളും.

നിശബ്ദതയിൽ പൊതിഞ്ഞ്,
സൗമ്യമായ സ്വരത്തിനായി കൊതിച്ചു,
വാർദ്ധക്യത്തിൻ്റെ ഭാരം പേറി
മുകളിലെ വിദൂര നക്ഷത്രങ്ങൾ പോലെ ഓർമ്മകൾ മിന്നിമറയുന്നു,

ഓരോ ചുവടും ഒരു നല്ല ജീവിതത്തിൻ്റെ സാക്ഷ്യമാണ്,
ബലഹീനത അതിൻ്റെ  കയ്യുറയിൽ മുറകെ പിടിക്കുന്നു.
ഉള്ളിൽ പ്രതീക്ഷയുടെ തീക്കനൽ .

കാലത്തിൻ്റെ മൂടൽമഞ്ഞിലൂടെ, ഒരു ആത്മാവ്,
പറയാത്ത കഥകൾ,
കടൽ പോലെ ആഴത്തിലുള്ള ജ്ഞാനം,
ഏകാന്തത ഒരു കൂട്ടാളി,
എന്നിട്ടും നിസ്സംഗനല്ല, ഏകാന്തതയിൽ, ഹൃദയം യഥാർത്ഥത്തിൽ സ്വതന്ത്രമാകാം.
ഋതുക്കൾ കടന്നുപോകുന്നു,
നിഴലുകൾ അവയുടെ തളിരുകൾ നീട്ടുന്നു,
ആലിംഗത്തിനായി കൊതിക്കുന്നു.

എങ്കിലും?
എങ്കിലും പ്രതീക്ഷയുടെ ഒരു മിന്നൽ ഇരുട്ടിനെ തുളച്ചുകയറുന്നു,
ഒരു സൂര്യോദയം കാത്തിരിക്കുന്നു,
അതിൻ്റെ  കൃപാകടാക്ഷത്തോടെ, നിശബ്ദമായ മുറിക്കപ്പുറം
ആശ്വാസം വാഗ്ദാനം ചെയ്തുകൊണ്ട്

അതിനാൽ, പ്രായമേറിയ മനുഷ്യാ,
ധൈര്യത്തോടെ നടക്കൂ,
നിങ്ങളുടെ യാത്രയുടെ അവസാനം വർഷങ്ങളാൽ മാത്രം കണക്കാക്കനുള്ള തല്ല,

നിങ്ങളുടെ ചിന്തയിൽ, കാലാതീതമായ ഒരു ഗാനം, വർഷങ്ങളായി,
ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ട്
അതെ, നിൻ്റെ ഹൃദയത്തിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്.

ധൈര്യമായി മുന്നോട്ടു പോകു
തിരിഞ്ഞു നോക്കാതെ..
                  *  *  *


Friday, 5 July 2024

അധ്യാപകന്റെ ഉദ്ദേശം - കഥ

#അദ്ധ്യാപകൻ്റെ ഉപദേശം - കഥ
ഇക്കാലയളവിൽ ഒത്തിരി മുഖങ്ങൾ കണ്മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്, കൂടുതലും വിദ്യാർത്ഥികളായി. ഇവരെയൊക്കെ ഉപദേശിക്കുക എന്നത് പണ്ടത്തെ ഒരു രീതിയായിരുന്നു. ഉപദേശം മൂലംഎത്ര വിദ്യാർത്ഥികൾ നേരെയായി എന്നതിൽ ആരുമായും തർക്കത്തിനില്ല

പക്ഷേ നിലവിൽ ആരെയും അങ്ങനെ ഉപദേശിക്കാറില്ല.  ഫിസിക്സ്  മാത്രം പഠിപ്പിക്കും. പഠിക്കേണ്ടവർ പഠിക്കുമെന്നു വിശ്വാസം. 

എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ, ഉപദേശം കൊണ്ട് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല എന്നതു തന്നെ കാരണം. മാത്രമല്ല, ദൈവഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി ഇവയൊക്കെ വേണമെന്ന് വിചാരിച്ചാൽ അതു കാലഘട്ടത്തിന് യോജിച്ചതല്ലെങ്കിലോ യെന്ന തോന്നലും

 വിശക്കുന്നവന്റെ മുമ്പിൽ വിളമ്പിക്കിട്ടിയ ആഹാരം കാണുമ്പോൾ "ദൈവമേ നന്ദി" യെന്നു മനസ്സിൽ ധ്യാനിച്ചാൽ അതാണ് ഏറ്റവും വലിയ പ്രാർത്ഥന. 

പക്ഷേ പ്രാർത്ഥനയെ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ?

പഠിപ്പിച്ചു വിട്ടവർ സർക്കാർ ഉദ്യോഗവും മറ്റു ഉദ്യോഗവും കഴിഞ്ഞ്  റിട്ടയർ ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഇക്കാര്യം പരിഗണിക്കാതെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ ചില കുട്ടികൾ അവരുടെ വിവാഹത്തിനു ക്ഷണിക്കും, ജോലി കിട്ടുമ്പോൾ അറിയിക്കും. 

വിവാഹത്തിന് ക്ഷണിക്കുമ്പോൾ പങ്കെടുക്കാൻ പറ്റുകയാണെങ്കിൽ പങ്കെടുക്കും. അധ്യാപകൻ ആയതുകൊണ്ട് പ്രത്യേക ഗിഫ്റ്റ് ഒന്നും കരുതേണ്ടതില്ല, ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുഖം കാണിച്ചതിനു ശേഷം സദ്യയും കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാം. ദൂരെയുള്ള വിവാഹങ്ങൾ ആണെങ്കിൽ ആശംസകൾ മതിയാകും
ഇമെയിൽ, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഒക്കെ ഉള്ളതിനാൽ ആശംസകൾ അയക്കുന്നത ഇന്ന് വളരെ എളുപ്പമാണ്.

കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിഎന്നെ വിളിച്ചത്. ആ കുട്ടിക്ക് ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി സാറിൻറെ അനുഗ്രഹം വേണം. അനുഗ്രഹം വാട്സാപ്പിലൂടെ നൽകിയെങ്കിലും  പ്രത്യേകിച്ച് ഉപദേശം ഒന്നും കൊടുത്തില്ല.

പക്ഷെ ജോലി കിട്ടിയ വിവരം അറിയിക്കാൻ  ശിവപ്രസാദ്  എന്നെ വിളിച്ചപ്പോൾ എനിക്ക് ഉപദേശം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, കേരള സർക്കാരിൻറെ അറിയപ്പെടുന്ന ഒരു കമ്പനിയിലാണ് ജോലി കിട്ടിയത്. പ്രസ്തുത കമ്പനിയിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് എന്ന് പേരുകാരായ മറ്റുള്ളവർക്ക് ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ കമ്പനിയുടെ പേര് ഞാൻ റിസർവ് ചെയ്യുകയാണ്.

ഞാൻ ശിവപ്രസാദിനെ ഉപദേശിച്ചു. ഒത്തിരി നാളുകൾക്ക് ശേഷം  കൊടുക്കുന്ന ഒരു ഉപദേശം

" ശിവപ്രസാദിൻ്റെ ഓഫീസ് ജനസമ്പർക്കം കൂടുതലുള്ള ഒരു ഓഫീസ് ആണെന്ന് അറിയാമല്ലോ? യുവാക്കളും യുവതികളും പ്രായമുള്ളവരും ഒക്കെ ഓരോരോ ആവശ്യത്തിനായി വരും. അവരോടെല്ലാം സ്നേഹത്തോടെ, സൗമ്യമായി പെരുമാറണം. ആദ്യമൊക്കെ നമ്മൾ സ്നേഹത്തോടെ പെരുമാറിയാലും ജോലിയിലെ ക്ലേശം മൂലം മുരടിപ്പു ബാധിക്കാം ചിലപ്പോൾ സ്നേഹത്തോടെ പെരുമാറാൻ  മറന്നുപോയേക്കാം. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ല  വരുന്ന ആളുകളുടെ മുഖത്ത് നോക്കി സ്നേഹത്തോടെ സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ ഉടനെ തന്നെ ചെയ്തു കൊടുക്കണം  മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കരുത്. കൂടുതൽ സമയം ആളുകളെ നിർത്തി വിഷമിപ്പിക്കുകയും ചെയ്യരുത്, പ്രത്യേകിച്ച് യുവതികളെയും പെൺകുട്ടികളെയും "

"അതെ സർ അങ്ങനെ തന്നെയായിരിക്കും" ശിവപ്രസാദ്

ശിവപ്രസാദ് കറ തീർന്ന ഒരു ഫുട്ബോൾ പ്രേമിയാണ്. അദ്ദേഹത്തിൻറെ ആൽബത്തിൽ എല്ലാം ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോയാണ്. പക്ഷേ വനിത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോ ഒരെണ്ണം പോലും ഇല്ല

 ശിവപ്രസാദ് അല്ലാതെ മറ്റൊരാളാണ് വിളിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു ഉപദേശം ഞാൻ  നൽകില്ലായിരുന്നു. അതിനു കാരണമുണ്ട്, പുരാണങ്ങളിലെ ശ്രീഹനുമാനുമായി ബന്ധപ്പെട്ടതാണത്

രാമായണത്തിൽ  ദൃഢഭക്തിയുടെ ഉത്തമോദാഹരണമായാണല്ലോ ശ്രീഹനുമാൻ അറിയപ്പെടുന്നത്.  ആഞ്ജനേയ സ്വാമി എന്നും വിളിക്കും. കോടിക്കണക്കിന് ഭക്തരാൽ ആരാധിക്കപ്പെടുന്ന ആഞ്ജനേയ സ്വാമി തന്റെ ബുദ്ധിശക്തികൊണ്ടും, ശ്രീരാമഭക്തി കൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനാണ് . രാമനാമം ജപിക്കുന്നിടത്തു ഹനുമൽ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമൽ ഭക്തരെ ബാധിക്കില്ലെന്നുമാണ് വിശ്വാസം.

ഒരാൾ ആഞ്ജനേയ സ്വാമിയെ സാധന ചെയ്യുകയാണെങ്കിൽ ബ്രഹ്മചര്യം പിന്തുടരുന്നത് പ്രധാനമാണ്. സ്ത്രീകളോടു അധികം ഇടപെടാതെ  പൊതുവെ അകറ്റി നിർത്തുകയും വേണം. കൂടാതെ മദ്യം, മത്സ്യ - മാംസാദി, പുകയില എന്നിവ ഉപയോഗിക്കാനും പാടില്ല . ആഞ്ജനേയ സ്വാമിക്ക്  ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ല എന്നതാണ് വിശ്വാസം.

അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ഉപദേശിച്ചത്?

ശിവപ്രസാദ് കറതീർന്ന ആഞ്ജനേയ  ഭക്തനാണ്.
-കെ എ സോള്ളൻ
                      *  *  *

Thursday, 4 July 2024

വട അഡിക്ഷൻ - കഥ

കഥ
വട അഡിക്ഷൻ - കെ എ സോളമൻ
പതിവായി  ഒരു വെജ് കട്ട്ലെറ്റും കോഫിയും ആയിരുന്നു സായാഹ്നത്തിൽ അയാളുടെ ചിട്ട.

അപ്പോഴാണ് സുഹൃത്ത് ഉപദേശിച്ചത്,  ഒരേ കാര്യത്തിൽ നമ്മൾ പതിവായി ഇടപെട്ടുകൊണ്ടിരുന്നാൽ അത് അഡിക്ഷനായി മാറും.  മാറ്റിയെടുക്കാൻ പ്രയാസം.
ഉദാഹരണത്തിന്. ......

തുടർന്നാണ് അയാൾ കട്ട്ലറ്റും കോഫിയും ഉപേക്ഷിച്ച് ചായ -വട കോമ്പിനേഷൻ സ്വീകരിച്ചത് . ഇപ്പോൾ അഡിക്ഷൻ വടയിലാണ്!
                                 * * *

Monday, 17 June 2024

വേലിയകം വീട് - കഥ - കെ എ സോളമൻ

വേലിയകംവീട് -കഥ 
വേലിയകംവീട് -കഥ 
(മറക്കാതെ ബാല്യം -എഴാം ഭാഗം)

വേലിയകൻ്റെ വീടാണ് വേലിയകം. വേലിക്കകം എന്ന് തെറ്റിദ്ധരിക്കരുത്. രണ്ടേക്കർ വരുന്ന ഒരു പുരയിടം. ഒത്തിരി വൃക്ഷങ്ങൾ, ചെടികൾ, മൂന്നു കുളങ്ങളും.

ഒന്നാമത്തെ കുളം കുടിവെള്ള സംഭരണിയാണ്, ആ കുളത്തിൽ നിന്നാണ് ശുദ്ധജലം ശേഖരിച്ച് നാട്ടുകാർ മുഴുവൻ ഉപയോഗിക്കുന്നത്. മറ്റേ കുളം പുരയിട ത്തിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അനാഥമായി കിടക്കുന്നു. അങ്ങോട്ട് ചെല്ലാൻ പലർക്കും പേടിയാണ്, അവിടെയാണ് ഭൂതപ്രേത പിശാചുക്കൾ കുളിക്കുന്നത്. മൂന്നാമത്തെ കുളം പടിഞ്ഞാറ് ഭാഗത്താണ്,  അതാണ് മുങ്ങി കുളിക്കാൻ വേണ്ടി വേലിയ കത്തെ കാരണവർ ഉപയോഗിച്ചിരുന്നത്

വേലിയകം പുരയിടം വേലി കെട്ടി നന്നായി സൂക്ഷിച്ചിരുന്നു. കിഴക്ക് ഭാഗത്ത് പുരയിടത്തിലേക്കുള്ള പ്രധാന കവാടം, പടിപ്പുരവും ഗോപുരവുമൊക്കെയുണ്ട്. ആ ഭാഗത്തുള്ള വേലി തെങ്ങോലയുടെ തുഞ്ചാണികൊണ്ട് മനോഹരമായി പിന്നി തയ്യാറാക്കി അടക്കാമര വാരി വരിഞ്ഞതാണ്, കാണാൻ മനോഹരം. മറ്റു ഭാഗങ്ങളിൽ മെടഞ്ഞ ഓല കൊണ്ടാണ് വേലിതയ്യാറാക്കുന്നത്. വേലികെട്ട് രണ്ടു മൂന്നാഴ്ച  നീണ്ടു നിൽക്കുന്ന ഉൽസവമാണ്. വേലി കെട്ടുകാരുടെ കൂടെ കൂടിയാൽ ഈ ദിവസങ്ങളിൽ സുഭിക്ഷമായി കഞ്ഞി കുടിച്ചു നടക്കാം.

വേലിയകം വീട് അക്കാലത്തെ നാട്ടിലെ ഓടിട്ട വലിയ കെട്ടിടമായിരുന്നു. രണ്ടു - മൂന്നു നില പണിയാൻ സൗകര്യം ഇല്ലാതിരുന്നത് കൊണ്ടാവണം ഏറെ നീളത്തിൽ ആയിരുന്നു കെട്ടിടം. വടക്കേയറ്റം അരപ്രേസ് രണ്ടു ഭാഗാത്തായുള്ള വർക്ക് ഏരിയ. വർക്ക് ഏരിയയുടെ മൂലക്ക് കൊതുമ്പും ചിരട്ടയും കൂട്ടിയിട്ടിരിക്കും. അതിൻറെ പുറത്ത്  കയറി ഇരിക്കാൻ പാടില്ല ഇരിക്കണമെങ്കിൽ അരപ്രേസിൽ ഇരുന്നു കൊള്ളണം.

തൊട്ടു തെക്കേമുറി വിശാലമായ അടുക്കള.ജോലി ചെയ്യുന്നവർക്ക് ഓടി നടക്കാൻ മാത്രം വിശാലമായിരുന്നു അത്. അടുക്കളയുടെ തൊട്ടു പടിഞ്ഞാറ് സ്റ്റോർ മുറി. അവിടെയാണ് ചാക്ക് കണക്കിന് അരിയും പല വ്യഞ്ജനങ്ങളും വാങ്ങി സൂക്ഷിക്കുന്നത്. വലിയ പാത്രങ്ങൾ സൂക്ഷിച്ചിരുന്നത് അതിനകത്തു തന്നെ. അതിൻറെ പടിഞ്ഞാറുവശം ഒരു ചെറിയ ബെഡ് റൂം. ആ വീട്ടിലെ മൂത്തമ്മമാരെന്നു  ഞങ്ങൾ വിളിക്കുന്ന രണ്ടുപേരിൽ പ്രായം കൂടിയ ആൾ ആ മുറിയിലാണ് ഉറങ്ങിയിരുന്നത്. അവർക്ക് ആ വീട്ടിൽ വലിയ സ്വാധീനം ഇല്ലായിരുന്നു എന്നാണ് എൻറെ ഓർമ്മ

ഇളയ മൂത്തമ്മയാണ് കല്യാണി മൂത്തമ്മ .അവരും അവരുടെ മകൾ ലക്ഷ്മിക്കുട്ടിയും കൂടിയാണ് വീട് ഭരിച്ചിരുന്നത്.

അടുക്കളയിൽ നിന്ന് തെക്കോട്ടിറങ്ങിയാൽ വിശാലമായ  ഹാൾ, മൂന്ന് മുറികളുടെ നീളമുണ്ട് അതിന്. സിമിൻ്റ് തറയിട്ട ഹാളിൽ അധികം ഫർണിച്ചർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിൻറെ ചാണക തറയുമായി നോക്കുമ്പോൾ ഈ സിമൻറ് തിണ്ണയിൽ ഇരിക്കാൻ നല്ല സുഖം തോന്നിയിരുന്നു.
ഹാളിന്റെ തെക്ക് ഭാഗത്ത് മറ്റ് രണ്ടു ബഡ് റൂമുകൾ. അവിടെ കിഴക്ക് ഭാഗത്ത് രണ്ടു മുറി നീളത്തിൽ മറ്റൊരു മുറി. അവിടെ ഭിത്തിയിലാണ് ദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സന്ധ്യസമയത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്നതും ആ മുറിയിലായിരുന്നു

അവിടം വിട്ടു തെക്കോട്ട് ചെന്നാൽ വിശാലമായ മറ്റൊരു ഹാൾ . അവിടെ നീളത്തിൽ നിരത്തിയിരിക്കുന്ന പത്തിരുപതും കുഷനിട്ട കസേരകൾ കാണാം. കസേരകൾക്ക് എല്ലാറ്റിനും ഒരേ ഷേപ്പ് ആയിരുന്നില്ല, വ്യത്യസ്ത കാലങ്ങളിൽ പണിതത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. ഗസ്റ്റുകൾ വന്നാൽ അവിടെയാണ് പതിവായി ഇരിക്കുക. ആ മുറിയിൽ ഗസ്റ്റുകൾ ഇരിക്കുന്നതായി ഞാൻ ഒരിക്കലുംകണ്ടിട്ടില്ല. ഒരുപക്ഷേ ഗസ്റ്റുകൾ വരുന്ന സമയത്ത് എന്നെ അങ്ങോട്ട് പ്രവേശിക്കാൻ അനുവദിക്കാത്തതായിരിക്കും കാരണം '

വേലിയകനാണ് ആ വിടിൻ്റെ ഉടമ . കാല്യണി മൂത്തമ്മ അദ്ദേഹത്തിൻ്റെ പെങ്ങൾ. പെങ്ങളുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ പെങ്ങളെയും മകളെയും അവരുടെ ഭർത്താവിനെയും മക്കളെയും കൊണ്ടുവന്ന് അവിടെ താമസിപ്പിക്കുകയായിരുന്നു വേലിയകൻ.

വേലിയകം വീട് എൻറെ ബാല്യകാല അത്ഭുതങ്ങളുടെയും ജിജ്ഞാസയുടെയും പേടിയുടെയും ഒക്കെ കേന്ദ്രമായിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു പുസ്തകം വായിച്ചാൽ, കഥവായിച്ചാൽ കഥയുടെ പശ്ചാത്തലം എൻറെ ഭാവനയിൽ ഈ വീട് ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. സ്വപ്നങ്ങളിൽ ഞാൻ ഇപ്പോഴും ആ വീട്ടിൽ കറങ്ങാറുണ്ട്

ഞാൻ വായിച്ച കഥയിലെ കഥാപാത്രങ്ങളെല്ലാം താമസിക്കുന്നത് ഈ വീട്ടിലുള്ളവർ എന്ന് എനിക്ക് തോന്നുമായിരുന്നു. എൻറെ ചിന്തകളിലെ ഒരു വരിക്കാശ്ശേരി മന ' കഥകളിലെ എല്ലാ സംഭവവികാസങ്ങളും നടക്കുന്നത് ആ വീട് കേന്ദ്രീകരിച്ചാണ്.
ഒരു കഥയിലും എന്റെ സ്വന്തം വീട് പശ്ചാത്തലമായി വന്നിട്ടില്ല. അതിനുള്ള സൗകര്യം എൻറെ സ്വന്തം വീട്ടിൽ ഇല്ലാതിരുന്നതായിരിക്കാം കാരണം.

എനിക്ക് വേലിയകം വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നു.  വടക്കേ അറ്റത്തുള്ള വർക്ക് ഏരിയയിൽ നിന്ന് തെക്കേ അറ്റത്തുള്ള ഗസ്റ്റ് റൂം വരെ എനിക്ക് യഥേഷ്ടം നടക്കാം, ഒറ്റ വ്യവസ്ഥ മാത്രമേയുള്ളൂ, കാല് കഴുകിത്തുടച്ചിട്ടേ വീട്ടിൽ കയറാവു, ഗസ്റ്റ് റൂമിൽ പ്രവേശിക്കാനും പാടില്ല.

വർക്ക് ഏരിയയിലെ അര പ്രേസിൽ കേറി ചുമ്മാ തൂണിൽ ചാരിയിരിക്കും. കൂട്ടത്തിൽ അല്പം കഞ്ഞിയോ ചക്ക പുഴുക്കോ കിട്ടുമെന്ന പ്രതീക്ഷയും.  അത് ഒരിക്കലും തെറ്റാറില്ല. പക്ഷേ എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചിട്ടേ കല്യാണി മൂത്തമ്മ കഞ്ഞി തരാറുള്ളു. കഞ്ഞി എന്ന് പറയാനില്ല. ആദ്യം കഞ്ഞിവെള്ളം ആയിരിക്കും തരുക അതിലേക്ക് ഒരു ചെറിയ തവി ചോറ് ഇട്ടുതരും. കൂട്ടത്തിൽ അല്പം ചക്കപ്പുഴുക്കോ, മോരുകറിയോ ചമ്മന്തിയോ ഇട്ടു തരും.  'അതെന്തായാലും വലിയ ടേസ്റ്റ് ആയിരുന്നു ഈ കഞ്ഞിക്ക്. റേഷനരി കഞ്ഞി പച്ചമുളക് കടിച്ചു കൂട്ടി കഴിക്കുന്നവർക്ക് കുത്തരി കഞ്ഞിക്ക് ടേസ്റ്റ് കൂടുതൽ തോന്നുക സ്വാഭാവികം.

പക്ഷെ ഈ കഞ്ഞി കിട്ടുന്നതിനു മുമ്പ് ചില അഭ്യാസങ്ങളുണ്ട്. കുളത്തിൽ നിന്ന് വെള്ളം കോരി ചെമ്പ് കലത്തിൽ നിറയ്ക്കണം, കാരണവർക്കു മുങ്ങിക്കുളി ഇല്ലാത്തപ്പോൾ കുളിക്കാൻ ചൂടുവെള്ളം വേണം. ചെടികൾ വെള്ളം കോരി നനയ്ക്കണം, തേങ്ങ പൊതിച്ചു കൊടുക്കണം എന്നിങ്ങനെ. അതൊക്കെ ചെയ്യാൻ വേറെ ആളുകൾ ഉണ്ടെങ്കിലും കഞ്ഞിക്ക് മുമ്പ് പിള്ളേർ ഇതൊക്കെ ചെയ്തിരിക്കണം എന്ന് കല്യാണി മൂത്തമ്മയ്ക്ക് നിർബന്ധമുണ്ട്.

കല്യാണി മുത്തമ്മയും കൂട്ടരും ഈഴവജാതിക്കാരായിരുന്നുവെങ്കിലും എനിക്കുന്നു തോന്നിയസംശയം ഇവര് നമ്പൂതിരിമാർ ആണോ എന്നാണ് . കുടിക്കാൻ തന്ന കഞ്ഞിക്കിണ്ണത്തിലോട്ടു   ചമ്മന്തി ഇട്ടു തന്നിന്നത് അല്പം ദൂരെ മാറി നിന്നായിരുന്നു, എവിടെയോ കേട്ടിട്ടുള്ള തീണ്ടലിൻ്റെ ഓർമ്മ

വ്യത്യസ്ത വികാരങ്ങളാണ് ഈ വീട് എനിക്ക് സമ്മാനിച്ചിരുന്നത് എന്ന് ഞാൻ മുമ്പ് പറഞ്ഞല്ലോ ? വടക്കേ അറ്റത്ത് സിറ്റൗട്ടിൽ ഇരുന്നാൽ സന്തോഷം, നടുക്ക് വീടിൻ്റെ പ്രധാന ഹാളിൽ ഇരുന്നാൽ അത്ഭുതം, പുറത്തു തെക്കുഭാഗത്ത് വരാന്തയിൽ ഇരുന്നാൽ ഭയം

ഭയത്തിൻ്റെ കാരണം ഇതാണ് ' വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയിൽ മുറ്റത്തിനോട് ചേർന്ന് മൂന്നാല് ചെമ്മീപ്പുളി  മരങ്ങൾ ഉണ്ട്. ചെമ്മിപ്പുള്ളി മിക്കപ്പോഴും ഉണ്ടായിരിക്കും. കുട്ടികൾ പുളി  പറിച്ച് തിന്നുന്നത് കണ്ടാലും ആരും വഴക്ക് പറയില്ല. പക്ഷേ ചെമ്മിപുളി മരങ്ങളോടു ചേർന്ന്   തിരി കൊളുത്തി വെക്കാനുള്ള തകിട് ഒരു കുറ്റിയിൽ നാട്ടിയിരുന്നു. അവിടെ ദിവസവും വൈകിട്ട് നിലമടിച്ച് വൃത്തിയാക്കുകയും വിളക്ക് തെളിക്കുകയും ചെയ്തിരുന്നു.

ചെമ്മിപ്പുളി മരത്തിൽ  കുടിയിരിക്കുന്ന അറുകൊലയെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്. അറുകൊല ഉള്ളതു കാരണം കുട്ടികൾ ഒറ്റയ്ക്കു അങ്ങോട്ട് പോകാറില്ല, ചെമ്മിപ്പുളി പറിക്കാറുമില്ല'

അറുകൊലമാത്രമല്ല യക്ഷിയും വേലിയകത്തുണ്ട് എന്നാണ് കൂട്ടുകാർ  പറഞ്ഞുതന്നിട്ടുള്ളത്. അറുകൊലയുമായി സ്നേഹത്തിൽ ആണെങ്കിലും ചെമ്മിപ്പുളി മരത്തിലേക്ക് യക്ഷി വരില്ല. യക്ഷി താമസിക്കുന്നത് തെക്കേ കുളത്തിന് അരികിലുള്ള പന മരത്തിലാണ്, അതുകൊണ്ടാണ് തെക്കേ കുളത്തിന് അടുത്തേക്ക് ഞങ്ങളാരും അന്ന് പോകാതിരുന്നത്.

വീടിൻറെ മുഖ്യകാരണവർ വേലിയകനെ കുറിച്ച് ഞാൻ കൂടുതലായി ഒന്നും ഇതുവരെ പറഞ്ഞില്ല, അതിന് കാരണവുമുണ്ട്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് കൂടുതലായി ഒന്നുമറിയുകയുമില്ല. ഞാൻ വേലിയകത്ത് വീട്ടിലെത്തി വർക്ക് ഏരിയയിൽ ഇരുന്ന നാളുകളിൽ ഒരിക്കൽ പോലും അദ്ദേഹം ആ ഭാഗത്തേക്ക് വരികയോ അടുക്കളയിലേക്ക് നോക്കുകയോ ചെയ്തിട്ടില്ല. വീടിനോട് ചേർന്നുള്ള തെക്കനിയിലാണ് അദ്ദേഹത്തിൻ്റെ താമസം.

സാമ്പത്തികമുള്ളവർക്ക് പണ്ടുകാലത്തുള്ള ഒരു സൗകര്യമാണ് വലിയ വീടിൻ്റെ തെക്കേയറ്റത്ത് മറ്റൊരു കെട്ടിടം, തെക്കിനി എന്ന് പറയും. ഭക്ഷണം ഉൾപ്പെടെ എല്ലാ വസ്തുവകകളും തെക്കിനിയിൽ എത്തും. ഒരുതരത്തിൽ പറഞ്ഞാൽ ഏതാണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ രീതിയിലുള്ള ജീവിതം, എല്ലാ സൗകര്യങ്ങളും പ്രസിഡന്റിന്റെ അടുത്തേക്ക് വരും , പ്രസിഡൻറ് എങ്ങോട്ടും പോകണ്ട. അതുപോലെ കാരണവർ തെക്കിനിയിൽഇരിക്കും. ഏത് കാര്യത്തിനും ആൾക്കാർ അങ്ങോട്ടാണ് ചെല്ലുക. പെങ്ങളായ കല്യാണി മൂത്തമ്മ പോലും വളരെ ഓച്ഛാനിച്ച് നിന്നാണ് ചേട്ടനായ വേലിയകനോട് സംസാരിരുന്നത്. ഞങ്ങൾ കുട്ടികളെ അദ്ദേഹം മൈൻഡ് ചെയ്യാറെ ഇല്ലായിരുന്നു

വേലിയകം പുരയിടത്തോടു ചേർന്നാണ് ഞങ്ങളുടെ വീട്.  കുടിൽ എന്നു കരുതിയാൽ മതി. ചെറിയ കുടിലുകൾ വേറെ ഉണ്ടായിരുന്നതുകൊണ്ട് എൻറെ അമ്മ പറഞ്ഞിരുന്നത്  അറുകാൽപ്പുര എന്നാണ്, പുരയ്ക്ക് ആറു തൂണ് ഉള്ളത് കൊണ്ട് ഉണ്ടായ പേരാണ്

ഞങ്ങളുടെ വീടിൻറെ പടിഞ്ഞാറ് ഭാഗത്തുകൂടി അദ്ദേഹം മുതുകുന്നം പുരയിടത്തേക്ക് പോകുന്നത് കുഞ്ഞു നാളിൽ കണ്ടിരുന്നു. മുതകുന്നം ഒന്നര ഏക്കർ വരുന്ന വേലിയകൻ്റെ മറ്റൊരു പുരയിടമാണ് .

വെള്ളത്തോർത്തു മുണ്ടും അതിലൂടെ തെളിഞ്ഞു കാണുന്ന കോണകവാലും ആണ് അദ്ദേഹത്തിൻറെ വേഷം. കൈയ്യിൽ വില്ലു പോലുള്ള ഒരു ഉപകരണവും കുറേ കൂർപ്പിച്ച പച്ച ഈർക്കിലിയും കാണാം. കാക്കകളെ പിടിക്കുക എന്നതാണ് ലക്ഷ്യം. അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഞങ്ങളെ അദ്ദേഹം കാണാറില്ല.

കാക്കകളെ പിടിക്കാൻ പോകുന്ന ദിവസം അദ്ദേഹം രണ്ട് കാക്കകളേ എങ്കിലും പിടിക്കും.  മുതുകുന്നംപുരയിടത്തിൽ ചെന്നാണ് അദ്ദേഹം കാക്കകളെ പിടിക്കുന്നത്. പിടിച്ച കാക്കകളെ മരക്കമ്പിൽ കെട്ടി തൂക്കിയിടും, മറ്റു കാക്കകൾ വന്ന് അവിടെ ഉണങ്ങാൻ നിരത്തിയിരിക്കുന്ന കൊപ്ര കൊത്തിക്കൊണ്ട് പോകാതിരിക്കാൻ വേണ്ടിയാണ്  ഇങ്ങനെ പ്രദർശിപ്പിക്കുന്നത്.

ഈർക്കിലി കൊണ്ട്  കാക്കകളെ പിടിക്കുന്ന വിദ്യ മറ്റാർക്കും അദ്ദേഹം പറഞ്ഞു കൊടുക്കാത്തത് കൊണ്ടാണോ എന്നറിയില്ല മറ്റാരും അവിടെ കാക്കകളെ ഈ രീതിയിൽപിടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഒരു ദിവസം ഞാൻ കേൾക്കുന്നത് കാരണവർ പടിഞ്ഞാറെക്കുളത്തിൽ മുങ്ങി മരണപ്പെട്ടതായാണ്. കുളത്തിൽ നിന്ന് കയറ്റി ഒരു വാഴയിലയിൽ കിടത്തിയിരിക്കുന്ന രൂപമാണ് ഞാൻ അവസാനമായി കണ്ടത്. ചെമ്മിപ്പുളിയിൽ  വസിച്ചിരുന്ന അറു കൊല കുളത്തിൽ തല്ലിയിട്ടു കൊന്നു എന്ന് ആരോ പറയുന്നത് കേട്ടു. അത് ഞാൻ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം കൊന്നൊടുക്കിയ കാക്കകളുടെ ആത്മാക്കൾക്കു് അറുകൊലയുമായി ചങ്ങാത്തം ഉണ്ടായിരുന്നത്രേ

പിന്നീട് ആരോ പറയുന്നത് കേട്ടു അദ്ദേഹത്തിന് രാത്രിയിൽ കൂട്ട് കിടന്നിരുന്ന ഒരു ബന്ധു പണാപഹരണം  നടത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കുളത്തിൽ തള്ളിയിട്ട് കൊന്നതാണെന്ന്.  പണം എത്ര ഉണ്ടായിരുന്നു എന്ന് പെങ്ങൾ കല്യാണി മൂത്തമ്മയ്ക്കു പോലും അറിയില്ലായിരുന്നു

അതെന്തായാലും പിന്നീട് അങ്ങോട്ടുള്ള ജീവിതയാത്രയിൽ വേലിയകത്തെ രണ്ടു കുളങ്ങളുടെ സമീപത്തേക്കു ഞാൻ പോകാതായി. ചെമ്മിപ്പുള്ളി മരങ്ങളുടെ സന്തതി പരമ്പരക്കൊപ്പം അറുകൊല അവിടെ താമസം ഉണ്ടോ എന്ന് ഞാൻ ഇപ്പോൾ തിരക്കാറുമില്ല.
(തുടരും....)
- കെ എ സോളമൻ

Monday, 13 May 2024

Deeper issue

#Deeper issue 
The dwindling interest in degree courses among admission seekers in Kerala colleges has become a cause for concern, not just for educators and management but for the future of higher education in the state. The loss of allure in pursuing degree programs reflects a deeper issue within the education system, where traditional pathways are no longer seen as lucrative or relevant in today's rapidly evolving job market. This trend signals a potential crisis for colleges, as they struggle to attract students and maintain their academic standards.

Furthermore, the desperation of teachers and management is palpable as they grapple with the repercussions of low admission rates. In a bid to salvage enrollment numbers, many colleges have resorted to unsightly and substandard advertisements, further tarnishing their reputation and credibility. If this trend persists, colleges in Kerala face a grim fate, where they may struggle to sustain themselves financially and academically This would  ultimately jeopardize the future of higher education in the state. Urgent intervention and innovative strategies are imperative to reverse this downward spiral and reignite interest in pursuing degree courses in Kerala colleges.
-K A Solaman