Wednesday, 3 June 2015

ബ്ലൈണ്ട് സീസ് ബെറ്റര്‍!

നേരത്തെ വീട്ടിലെത്തുംപോള് ഗേറ്റ് ലോക്കിന്റെ ഹോള്‍ നന്നായി കാണാവുന്നതുകൊണ്ടു താക്കോല്‍ കടത്തി തുറക്കുന്നതു എളുപ്പമാണ്. ഇരുട്ടിയെത്തുംപോള് കണ്ണുകാണാന്‍വയ്യാത്തതിനാല്‍ താക്കോല്‍ ഹോള്‍ കണ്ടുപിടിക്കുന്നതുറക്കുന്നതും ടച്ച് സ്ക്രീന്‍ മോഡലില്‍. എന്നാല്‍ ഇത് മുന്‍പത്തെക്കാള്‍ എളുപ്പം. ഒരു ബ്ലൈണ്ട് കൂടുതല്‍ നന്നായികാണുന്നുവെന്നതിന് ഇതില്‍പ്പരം തെളിവെന്തിന്.?
-കെ എ സോളമന്‍ 

Tuesday, 2 June 2015

പ്രവേശനോത്സവം




വാര്‍ഡ് മെംബര്‍ തൊട്ടു മേല്‍പോട്ട് സംസ്ഥാനമന്ത്രിവരെ, എല്ലാവരും തിരക്കിലായിരുന്നു ജൂണ്‍ 1-നു. അന്നായിരുന്നു നാടിന് ഉത്സവമായിസ്കൂള്‍ പ്രവേശനം. കുഞ്ഞുങ്ങള്‍ക്കു കുട, വടി , ബാഗ്, പുസ്തകം, ബലൂണ്‍, പായസം, പരിപ്പുവട. കൂട്ടത്തില്‍ രാഷ്ടീയക്കാരന്റെ ഉപദേശപ്രസം ഗവും...എങ്ങനെ നന്നാവാം എന്നതാണു വിഷയം.
ഭാഗ്യത്തിന് ഈ കോലാഹലം ഗവ-എയിഡെഡ് പള്ളിക്കൂടങ്ങളില്‍ മാത്രമേയുള്ളൂ. അണ്‍എയിഡെഡില്‍ ഇല്ല, അവിടെ എല്‍ കെ ജി അഡ്മിഷനു തന്നെ 5000 തൊട്ടു മേല്‍പോട്ടു ലക്ഷങ്ങള്‍ആണ്.. പായസവും പരിപ്പുവടയുമില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരന് ഗേറ്റ് .ഒട്ടു തുറന്നു കൊടുക്കുകയുമില്ല.
അതിരിക്കട്ടെ ഈ രാഷ്ട്രീയക്കാരന്റെയും ഗവ-എയിഡെഡ് സാറന്‍മാരുടെയും കുട്ടികള്‍ ഗവ-എയിഡെഡ് സ്കൂളികളില്‍ തന്നെയല്ലേ പഠിക്കുന്നത് ?

കെ എ സോളമന്‍ 

Thursday, 14 May 2015

ലൈഫ് സ്റ്റൈല്‍


ലൈഫ് സ്റ്റൈല്‍ കരീനാകപൂറിന്റെതാന്, ദിവസം 8 നേരം ഭക്ഷണം.അപ്പോഴാണ് വൈദ്യരുടെ നിര്‍ദ്ദേശം, 15 എം എല്‍ കഷായം ആഹാരത്തിന് മുന്പും 30 എം എല്‍ അരിഷ്ടം ആഹാരത്തിന് ശേഷവും . എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. എനി സജഷന്‍ പ്ലീസ് ?

കെ എ സോളമന്‍ 

Wednesday, 13 May 2015

തൊലിപ്പുറത്തു ചികില്‍സ



തലവേദന വന്നാല്‍ തലവെട്ടിക്കളയുമോ? കളയുമെന്നാണ് ആലപ്പുഴ സായി കേന്ദ്രവവുമായി ബന്ധപ്പെട്ടു കേള്ക്കുന്നവാര്ത്ത്.. കേന്ദ്രത്തിന് ചുറ്റുപാടുമുള്ള സകലമാന ഒതളമരങ്ങളും വെട്ടിനശിപ്പിക്കുന്നു. സായി കേന്ദ്രത്തിലെ നാലു കുട്ടികള്‍ ഒതളങ്ങ കഴിച്ചു ആശുപത്രിയില്‍ അഡ്മിറ്റാവുകയും ഒരാള്‍ മരിക്കുയും ചെയ്തത് പോലുള്ള സംഭവം ആവര്ത്തി ക്കാതിരിക്കാനാണ് ഈ വങ്കത്തരം.!
ഒതളത്തിന്റെ പച്ചപ്പ് അനാകര്ഷ മെന്ന് ആരും പറയില്ല. ഒതളമരത്തിന്റെ ഇല ആടുകള്‍ക്കു ഇഷ്ടപ്പെട്ട ഭക്ഷണമാണ്. ഒതളങ്ങ പെറുക്കിയെടുത്തു വിറ്റു ചെറിയവരുമാനമുണ്ടാക്കുന്ന കുറച്ചുപേര്‍ വേമ്പനാടു കായല്‍ തീരത്തുണ്ട് സായി കേന്ദ്രത്തിലെ ദുരന്തത്തിന്റെ പേരില്‍ ഒതള മരങ്ങള്‍ വെട്ടിമാറ്റുനന്നത് തെറ്റാണ്
ഇവിടെ ഒതളവുംകാഞ്ഞിരവും മുള്ളു മുരിക്കുമൊന്നും വേണ്ട. എല്ലാമനുഷ്യരും തങ്കപ്പെട്ട ആളുകളായത് കൊണ്ട് തേന്‍മാവും ചന്ദനമരവും മതി. സായി കേന്ദ്രത്തില്‍ ദുരന്തം ഒഴിവാക്കാന്‍ ഇത്തരം തൊലിപ്പുറത്ത് ചികില്സയല്ല വേണ്ടത്
കേ എ സോളമന്‍

Saturday, 9 May 2015

എന്റെ നിഴല്‍- കവിത –കെ എ സോളമന്‍


എന്റെ ഹൃദയമാം നിഴല്‍
തെളിയും, ചിലപ്പോള്‍ മങ്ങും
കാണാതെപോകും 
പിന്നെ കൂടെവരും ചിരിക്കും 
കഥ പറയും പാടും 
ഒടുവില്‍ താനേ കരയും

നേരും പൊരുളുമറിയാതെ ,
സുഖദുഖ സമ്മിശ്രമായ് 
ഉപമയെന്തെന്നറിയാതെ
ഉല്പ്രേക്ഷയില്ലാതെ 
കവിത ചൊല്ലും നിഴല്‍ 
...
എന്റെ നിഴല്‍ വീഥികളില്‍
പതിഞ്ഞ നഖക്ഷതങ്ങള്‍ 
കാണാം കണ്ണുനീര്‍ 
കൊടിയവിശപ്പിന്ചൂട്
വേദനയില്‍ തീര്ത്തി മുഖങ്ങള്‍ 
മുറിവേറ്റ ഹൃദയം 
വകൃതമാം മനസ്സ് 
പാവമെന്‍ നിഴല്‍

നിഴല്‍ നീട്ടിയകയ്യില്‍ വീണ 
ചെറുനാണയത്തുട്ടുകള്‍ 
ഹൃദയത്തിന്‍ വേദന,
മൌനത്തിന്റെ പതിവ് മാന്ദ്യം 
ശൂന്യതയുടെ ചാരനിറം
കാര്മേിഘക്കറുപ്പില്‍
ആഴുന്നുപോയ 
നിസ്സഹായ രൂപം ,
പാവം എന്റെ നിഴല്‍ 
.
ജീവിത വഴിത്താരയില്‍ 
വ്യമോഹ നിമിഷങ്ങള്‍ ,
പാതി മയങ്ങിയ കണ്ണുമായ്
വേദനയുടെപത്താം വാര്ഡില്‍ 
ഇന്നലകളുടെ നഷ്ടവുമായി 
പിടയുന്ന എന്റെ നിഴല്‍
പാവം എന്റെ നിഴല്‍