Saturday, 19 August 2017

ജനസേവനത്തിന്റെ പുതുമുറകൾ !

ജനസേവനത്തിന്റെ പുതുമുറകൾ !

ഭരണം ഏതായാലും മന്ത്രിസഭയിൽ ഒരു ചാണ്ടി വേണമെന്നത് മസ്റ്റാ. യുഡിഎഫ് ഭരിക്കുമ്പോൾ ഉമ്മൻ ചാണ്ടി, എൽഡിഎഫ് എങ്കിൽ തോമസ് ചാണ്ടി.

കേരളത്തിൽ എൻ സി പി എന്നൊരു പാർട്ടി നിലനിൽക്കുന്നതുതന്നെ തോമസ് ചാണ്ടി മുതലാളി ഉള്ളത് കൊണ്ടാണ്.ഗൾഫിൽ പോയി പണംവാരിയെടുത്തതും മെഡിക്കൽ റി ഇംപേഴ്സ് ഇനത്തിൽ കോടികൾ കിട്ടിയതുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം . ഇത് പലകോടികൾ കവിയും.  ഇതിൽ നിന്ന് അൽപമെടുത്ത് ലോക്കൽ നേതാക്കൾക്ക് കൊടുക്കും. അവരാകട്ടെ "പവാർ സിന്ദാബാദ്, ചാണ്ടി സിന്ദാബാദ്, എൻസിപി ജയിക്കട്ടെ " എന്നൊക്കെ പാടിനടക്കും. എൻ സി പി പാർട്ടി നിലവിലുള്ള കാര്യം അങ്ങനെ  ജനം മനസ്സിലാക്കും. അതിന്റെ കൂടെ, തോമസ് ചാണ്ടി സ്വന്തം നിലയിൽ തന്റെ റിസോർട്ടിൽസമീപം താമസിക്കുന്ന  ഗർഭിണികകളെ സ്പീഡ് ബോട്ടിൽ കയറ്റി സുഖപ്രസവം നടത്തിക്കൊടുക്കുകയെന്ന സാമൂഹ്യ പ്രവർത്തനവും നടത്തും

കുട്ടനാട്ടിലെ ഭൂരിപക്ഷ ജനത്തിന്റെ മുഖ്യ വരുമാന മാർഗ്ഗം നെൽകൃഷിയാണ്. താറാവ് കൃഷി, മത്സ്യം വളർത്തൽ, കക്കാ സംഭരണം എന്നിവ ഉപതൊഴിൽമേഖലയിൽ ഉണ്ടെങ്കിലും ആ വകയിൽ  വരുമാനം തൂലോം തുച്ഛം. തന്മൂലം പുരക്കരം പോലും കൃത്യസമയത്ത്  കുട്ടനാട്ടുകാർക്ക് അടക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റം സംഭവിച്ചത് കുട്ടനാട് നിയോജക മണ്ഡലത്തിൽ തോമസ് ചാണ്ടി നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ തുടങ്ങിയതോടെയാണ്.

നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ട് കുട്ടനാട്ടുകാർ ആദ്യമായി കാണുന്നത് 2006ലാണ്. അന്നാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. "ഒരു നെല്ലും ഒരു മീനും" പദ്ധതിക്ക് മുമ്പേ കുട്ടനാട്ടിൽ നിലവിലുണ്ടായിരുന്ന പദ്ധതിയാണ് "ഒരു നോട്ടും ഒരു വോട്ടും". അഞ്ഞൂറിന്റെ നോട്ടൊന്നു തന്നാൽ വോട്ടൊന്നു പകരം, ഇതായിരുന്നു വ്യവസ്ഥ.
കുട്ടനാട്ടുകാർ സത്യസന്ധരായിരുന്നതു കൊണ്ട് തോമസ് ചാണ്ടി ജയിച്ചു  തിരഞ്ഞെടുപ്പ് ദിവസം ചാണ്ടി  ബൂത്തിൽ നിന്ന് ബൂത്തിലേക്ക് സഞ്ചരിച്ചപ്പോൾ   ചാക്ക് കെട്ടഴിഞ്ഞ് അഞ്ഞൂറിന്റെ നോട്ടുകൾ വഴിയിൽ തൂവി. അവ സ്വന്തമാക്കാതെ പെറുക്കിയെടുത്ത് ചാണ്ടിയെ ഏല്പിച്ച വോട്ടർമാരും കുട്ട നാട്ടിലുണ്ട്

ചാണ്ടി ഒരു നല്ല വ്യവസായിആണെന്നതും ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹത്തിന് അതിയായ താല്പര്യം ഉണ്ടെന്നതും ഏവർക്കും അറിവുള്ളതാണ്. ഏതോ കൊതി കെറുവിന്റെ പേരിൽ ഏഷ്യാനെറ്റ് ചാനൽകാരൻ  ചാണ്ടിക്കെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നു. നടി പീഡനവും നടന്റെ ജയിൽവാസവും പല ആഴ്ചകൾ ധാരകോരിയതിനുശേഷം ചാണ്ടിയെ പിടിക്രടിയിരിക്കുകയാണ് ചാനൽ പരിഷകൾ. ചിത്രം വിചിത്രം എന്ന ഭൂലോക തരികിടയിലൂടെ  ആരെയും  അപഹസിക്കാമെന്ന അഹങ്കാരത്തിലാണ് വിചിത്രചിത്രത്തിലെ പുളിന്താനും കൂട്ടുകക്ഷിയും. ഏതാനും ലക്ഷങ്ങളിൽ ഒതുക്കാവുന്നതാണ് ആലോചനയില്ലാതെ തോമസ് ചാണ്ടി നീട്ടിക്കൊണ്ടുപോകുന്നത്

പാവങ്ങൾ തിരഞ്ഞെടുത്ത്, പാവങ്ങൾക്ക് വേണ്ടി,പാവങ്ങൾ ഭരിക്കുന്ന  സർക്കാരാണ് നിലവിലെ കേരള സർക്കാർ. അങ്ങനെയുള്ള സർക്കാരിൽ ഒന്നുരണ്ടു കോടീശ്വരൻമാർ മന്ത്രിമാരായി വന്നതിൽ എന്താണ് കുഴപ്പം?  ഇപ്പോൾ നടക്കുന്ന  ബഹളം മന്ത്രിയും ചാനൽ മുതലാളിയും കൂടി തയ്യാറാക്കിയ ഒത്തു കളിയാണോ യെന്ന സംശയിക്കണം. ജനശ്രദ്ധ തിരിച്ചുവിടാൻ ഇതൊക്കെയല്ലേ നല്ല  മാർഗ്ഗങ്ങൾ?

അമേരിക്കയിൽ പോയി ഏഴ് കോടി ചെലവാക്കി ചികിത്സിച്ചു തിരികെ കിട്ടിയ ശരീരമാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രകടനം കണ്ടാൽ മറ്റൊരു ഏഴു കോടി കൂടി ഉടൻ മുടക്കേണ്ടിവരുമോ എന്നു സംശയം തോന്നിപ്പോകും. അതെന്തായാലും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് ലേക്കു റിസർട്ടിൽ നിന്നും കരിമീൻ പൊള്ളിച്ചതിന്റെയും കള്ളിന്റെയും ടേസ്റ്റ് അറിഞ്ഞ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു നേതാവും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടില്ല. ഏഷ്യാനെറ്റുകാരന് ചാനലിൽ കിടന്നു തുള്ളാമെന്നു മാത്രം, വാർത്തയാക്കാൻഅടുത്ത ഇക്കിളിക്കേസ് തടയുന്നതു വരെ.

കെ എ സോളമൻ

Friday, 11 August 2017

നന്മമരം - കവിത



പിന്നോട്ടു നടക്കാനാണെനിക്കിഷ്ടം
പിന്നിൽ കൃത്യമാം ലക്ഷ്യമുണ്ട്
ആറു വയസ് അല്ലെങ്കിൽ ഏഴ്
അടുപ്പിലെ തീ പുകയാനൊട്ടുവൈകും

അടുത്ത പറമ്പിലെ വലിയ മാവ്
മനസ്സു വായിക്കും പൊന്നു തേന്മാവ്
മാമ്പഴം പൊഴിക്കാൻ കാറ്റു വേണ്ട
കരിയുന്ന വയറിന്റെ നീറ്റൽ കണ്ടാൽ

തീതുപ്പി കലുഷമായ് കരയുന്ന വയറിന്റെ 
ശൂന്യമാം ദൈന്യത കണ്ടറിഞ്ഞ് 
അമ്മിഞ്ഞപ്പാല്‍മണം മറാത്ത ചുണ്ടി-
ലങ്ങമൃതമായ്തീരാൻ ഒരു മാമ്പഴം

പുഞ്ചിരി തൂകില്ല, കിന്നാരം പറയില്ല 
കുഞ്ഞിളം പാദങ്ങള്‍  നീട്ടി മെല്ലേ
കൂട്ടിരിക്കും, തലചേർത്തുവെക്കും
താരാട്ട് പാട്ടുകൾ കേൾക്കുമെന്നും
മാവിൻ -
താരാട്ടുപാട്ടുകൾ കേൾക്കുമെന്നും

തൂവെള്ള പല്ലുകൾ കാട്ടിച്ചിരിക്കാതെ
ആമോദത്തോടെ ഞാൻചേർന്നിരിക്കേ
പിന്നെയും മാമ്പഴം വീഴ്ത്തിയെന്റെ
ഉള്ളം തണുപ്പിച്ച നന്മമരം
കാഴ്ച മറയ്ക്കാത്ത നല്ലമരം

പിന്നോട്ടു നടക്കാനാണെനിക്കിഷ്ടം
പിന്നിൽ കൃത്യമാം ലക്ഷ്യമുണ്ട്
-കെ എ സോളമൻ

Monday, 26 June 2017

സെൽഫി-കഥ

സെൽഫി-കഥ - കെ. എ സോളമൻ

കോയാ കുഞ്ഞ് സാഹിബ് ചാരുകസേരയിൽ ഉച്ചമയക്കത്തിലാണ്. സാധാരണ ഇത്തരമൊരു മയക്കമുള്ള തല്ല. എപ്പോഴും സാംസ്കാരരി കപരിപാടിയാണ്. സ്വന്തം ട്രൂപ്പിന് മാസം തോറും മുടങ്ങാതെ രണ്ടു പരിപാടിയുണ്ട്. അതോടൊപ്പം മറ്റു ട്രൂപ്പുകളിലും പങ്കെടുക്കേണം. എല്ലാ ട്രൂപ്പുകളിലും താൻ അത്യാവശ്യ ഘടകമാണ്. ചെന്നില്ലെങ്കിൽ ഉടൻ വിളിക്കും ട്രൂപ്പു മുതലാളിമാർ. താൻ ട്രൂപ്പു നടത്തുന്നതും അവരുടെയൊക്കെ സഹായം കൊണ്ടാണല്ലോ?

കെ എസ് ആർ ടി സി യിൽ നിന്നു പിരിഞ്ഞതിൽ പിന്നെ പെൻഷൻ ഒന്നും കിട്ടുന്നില്ല. ഇപ്പോൾ തന്നെ മൂന്നു മാസം കൂടിശ്ശിക. പുതിയ മന്ത്രി വന്നിട്ടും കിടപ്പു പഴയപടി.. തനിക്കു കാശുള്ളതുകൊണ്ട് മറ്റെല്ലാവർക്കും കാശുണ്ടെന്നാണ് മന്ത്രിയുടെ വിചാരം. ഒരു സാംസ്കാരിക ട്രൂപ്പു നടത്തിക്കൊണ്ടു പോകുന്നതു കൊണ്ടു അത്യാവശ്യം ചെലവിനുള്ള തുക കിട്ടുന്നു.

ആദരിയ്ക്കൽ ചടങ്ങാണ് മുഖ്യ വരുമാന  മാർഗ്ഗം. ആളൊന്നുക്കു ആയിരം വെച്ചു വാങ്ങുമ്പോൾ  100 രൂപാ മതി ഷാൾ ഒരെണ്ണത്തിന് . ചായയ്ക്കും പപ്പടവടയ്ക്കും ചെലവാകുന്ന തുകയും ഹാൾ വാടകയും മറ്റി വെച്ചാൽ പോലും ആഴ്ചയിൽ 2500 രൂപാ ഒക്കും. കുറഞ്ഞതു നാലു പേരെയെങ്കിലും ഒരു ചടങ്ങിൽ ആദരിക്കും
ആഭരവിനുള്ള ആളെ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. വല്ല പൊട്ടക്കവിതയോ കഥയോ ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നാൽ മതി. അതിന് അവസരം ലഭിക്കാത്തവരെയും ആദരിക്കാറുണ്ട്.

ആദരിക്കപ്പെട്ട ഒരുത്തന്റെ യോഗ്യതഅദ്ദേഹം കടും നിറമുള്ള തിളങ്ങുന്ന വസ്ത്രം ധരിക്കുമെന്നതാണ് . ഒരു ദിവസം ചുമപ്പുഷർട്ടെങ്കിൽ പിറ്റെദിവസം മഞ്ഞ, പിന്നെ പച്ച, നീല എന്നിങ്ങനെ. പച്ച നിറത്തോടാണ് കോയക്കുഞ്ഞിനു ഇഷ്ടം.. സ്വന്തം വീടിന്റെ അകവും പുറവും പച്ച പെയിന്റടിച്ചു മനോഹരമാക്കിയിട്ടുണ്ടു. പ്രകൃതി യോടു ഇണങ്ങുന്ന നിറമാണ് പച്ച . അപ്പോൾ ആകാശത്തിന്റെ നീലിമ യെക്കുറിച്ചു പറഞ്ഞാൽ കോയക്കുഞ്ഞു എതിർ വാദമുന്നയിക്കും മഴക്കാറുമൂടിയാൽ എവിടെയാണ് ആകാശത്തിന്റെ നീല നിറം?  സസ്യലാതാദികൾ നിറം മാറാറെയില്ല.

പച്ച സാറ്റിൻ ഷർട്ടുകാരനിൽ നിന്ന് ഇതിനകം വായ്പയായും അല്ലാതെയും ലക്ഷം രൂപ കോയാക്കുഞ്ഞു വണ്ടിയിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഒറ്റ അക്ഷരം സ്വന്തമായി എഴുതില്ലെങ്കിലും സാറ്റിൻ ഷർട്ടു കാരന്  വേദിയിൽ ഇരിയ്ക്കണം, ആദ്യം പ്രസംഗിക്കണം. വരുമാന മോർത്താണ് മറ്റുള്ളവരുടെ എതിർപ്പു അവഗണിച്ച് സാറ്റിനെ കോയക്കുഞ്ഞ് കൂടെ കൊണ്ടു നടക്കുന്നത്,

ആദരിക്കാൻ വേണ്ടി വേറൊരുത്തനെ കണ്ടു പിടിച്ചത് വളരെ രസകരമായിട്ടാണ്‌ . ആരും പാടാത്ത കുറെ  ഗാനങ്ങളെഴുതിയ കവി. എഴുപതു വയസ്സുവരെ ആരും അദ്ദേഹത്തെ അറിഞ്ഞിരുന്നില്ല.  നാട്ടുകാരെ വിളിച്ചു സപ്തതി ആഘോഷമെന്നും പറഞ്ഞു സദ്യകൊടുത്തപ്പോഴാണ് കോയക്കുഞ്ഞു പോലും അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. അപ്പോൾ തോന്നിയതാണ് കോയക്കുഞ്ഞിനു അദ്ദേഹത്തെ ആദരിക്കണമെന്ന് . പക്ഷെ ഒരു കാരണം വേണ്ടേ. ഷഷ്ഠിപൂർത്തി, സപ്തതി ഇതൊക്കെ ആദരവിന്റെ മാനദണ്o മാക്കാത്ത സ്ഥിതിക്ക് എന്താണൊരു മർഗ്ഗം? കുറച്ചു കാശുകിട്ടുന്ന ഏർപ്പാടാണ്, അതു കൊണ്ടു ഉപേക്ഷിക്കാനും വയ്യ.

അപ്പോഴാണ് തപാലാഫീസ് കാരുടെ മൈ സ്റ്റാമ്പ് പദ്ധതിയെക്കുറിച്ച് കേട്ടത്. കത്തെഴുത്തും വിതരണവും ഒരു ദശസന്ധിയിൽ എത്തി നില്ക്കുന്ന കാലത്ത് പിടിച്ചു നില്ക്കാൻ കുറെ പദ്ധതികൾ ആവിഷ്കരിക്കേണ്ടി വന്നു തപാൽ വകുപ്പിന്. ശബരിമല പ്രസാദം, ഗുരുവായൂർ പതക്കം, ഗംഗാജലം ഇവയുടെയൊക്കെ വിതരണം തുടങ്ങിയതു ഇതിന്റെ ഭാഗമായിട്ടാണ്. മൈ സ്റ്റാമ്പും അങ്ങനെ തന്നെ. 300 രുപായും  ചെറിയ ഒരു ഫോട്ടോയും കൊടുത്താൽ ഫോട്ടോ പതിച്ച60 രൂപയുടെ മൈസ്റ്റാമ്പു തിരികെ ത്തരും. 240 രൂപാ വകപ്പങ്ങു സ്വന്തമാക്കും. ആർക്കും ചേരാവുന്ന ഒരു തപാൽ തട്ടിപ്പു പദ്ധതി.

സപ്തതി കവിയും 300 രുപാ മുടക്കി. അതിന്റെ പേരിലാണ് കോയാക്കുഞ്ഞ് സ്വീകരണമൊരുക്കിയത്. 
സ്വീകരണ യോഗത്തിൽ കോയക്കുഞ്ഞു പറഞ്ഞു
" മഹാനായ കവി , 1000 ഗാനങ്ങൾ, അമേരിക്കയിൽ ജനിക്കേണ്ടതായിരുന്നു. എങ്കിൽ ഏതെല്ലാം പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. എന്നാലും സാരമില്ല, നമ്മുടെ ദേശിയ തപാൽ വകുപ്പ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ആദരിച്ചിരിക്കുന്നു. അദ്ദേഹത്തിനു മൈ സ്റ്റാമ്പ് നൾകിയാണ് തപാൽ വകുപ്പ് ആദരിച്ചത് ".

ഇത്രയും പറഞ്ഞു സപ്തതി കവിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് കോയക്കുഞ്ഞ് പൊക്കിക്കാണിച്ചു.

മറുപടി പ്രസംഗത്തിൽ കവി കോയക്കുഞ്ഞിന് നന്ദി പറഞ്ഞു..

" ഒടുക്കം നിങ്ങളെങ്കിലും എന്നെ മനസ്സിലാക്കിയതിൽ എനിക്കു അതിയായ സന്തോഷമുണ്ട്. താപാൽ വകുപ്പിനോടുള്ള എന്റെ നന്ദിയും സ്നേഹവും ഞാൻ ഇവിടെ അറിയിച്ചു കൊള്ളുന്നു. മഹാത്മഗാന്ധി, മദർ തെരേസാ, മറ്റു ഗാന്ധിമാർ എന്നിവരുടെ കൂട്ടത്തിൽ തപാൽ സ്റ്റാമ്പിൽ കയറിപ്പറ്റുക വലിയ ബഹുമതിയായി ഞാൻ കാണുന്നു. ഇവിടെ നമ്മോളോടൊപ്പം ഇരിക്കുന്ന ഈ മഹതിയോടുള്ള നന്ദി ഞാൻ പ്രത്യേകം അറിയിക്കുന്നു. അവരാണ് ഈ ആദരവിന് പിന്നിൽ പ്രവർത്തിച്ചത്. അവർ ഇവിടെ ഹെഡ് പോസ്റ്റാഫീസ് പോസ്റ്റുമാസ്റ്ററാണ് ഉടൻ റിട്ടയർ ചെയ്യും."

നമ്രശിരസ്കയായി, സുസ്മേരവദനയായി  കേട്ടതെല്ലാം വാസ്തവം എന്ന മട്ടിൽ ഇരിക്കുകയായിരുന്നു 60 കാരി തപാൽ മിസ്ട്രസ്‌. പള്ളിക്കൂടം കണ്ടവരും പത്രം പതിവായി വായിക്കുന്നവരും സദസ്സിൽ ന്യൂനപക്ഷമായിരുന്നതിനാൽ പരിപാടി യാതൊരു വിധ തലങ്കോലവുമില്ലാതെ അവസാനിച്ചു .

പരിപാടിയിൽ പങ്കെടുത്ത പ്രമുഖരുമൊത്ത് സെൽഫി എടുക്കുകയും അവ ഫേസ്ബുക്കിലിടുകയും ചെയ്യുന്നശീലവും കോയാക്കുഞ്ഞിനുണ്ട്.

പാതിമയക്കത്തിൽ കിടന്ന കോയാക്കുഞ്ഞിനെ ആരോ തട്ടി വിളിച്ചു.
ഒരു പോലിസുകാരൻ.

" ഉം , എന്താ കാര്യം? പ്രശ്നം വല്ലതും?"

" സാരമാക്കാനില്ല സാർ, സാറിനോടു  എസ് ഐ ക്ക് എന്തോ ചോദിച്ചറിയാനുണ്ട് , ഫേസ് ബുക്കിൽ നിന്നാണ് വിവരം കിട്ടിയത്. സാറിനൊപ്പം സെൽഫിയിൽ കണ്ട ഒരാളിന്ഏതോ പെൺവാണിഭ സംഘവുമായി കണക്ഷൻ . അയാളെ ഒരു
കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോ അതിന്റെ യൊക്കെ സീസണാണല്ലോ? കൂടുതൽ ചോദിച്ചറിയാൻ വേണ്ടിയാണെന്നു തോന്നുന്നു. വേണ്ട, ചായവേണ്ട.
നാളെ 10 മണിക്ക്, സ്റ്റേഷനിൽ. പോട്ടെ സാർ" "
- കെ. എ സോളമൻ


Sunday, 28 May 2017

സെൽഫി-കഥ - കെ എ സോളമൻ

കോയാ കുഞ്ഞ് സാഹിബ് ചാരുകസേരയിൽ ഉച്ചമയക്കത്തിലാണ്. സാധാരണ ഇത്തരമൊരു മയക്കമുള്ള തല്ല. എപ്പോഴും സാംസ്കാരരി കപരിപാടിയാണ്. സ്വന്തം ട്രൂപ്പിന് മാസം തോറും മുടങ്ങാതെ രണ്ടു പരിപാടിയുണ്ട്. അതോടൊപ്പം മറ്റു ട്രൂപ്പുകളിലും പങ്കെടുക്കേണം. എല്ലാ ട്രൂപ്പുകളിലും താൻ അത്യാവശ്യ ഘടകമാണ്. ചെന്നില്ലെങ്കിൽ ഉടൻ വിളിക്കും ട്രൂപ്പു മുതലാളിമാർ. താൻ ട്രൂപ്പു നടത്തുന്നതും അവരുടെയൊക്കെ സഹായം കൊണ്ടാണല്ലോ?

കെ എസ് ആർ ടി സി യിൽ നിന്നു പിരിഞ്ഞതിൽ പിന്നെ പെൻഷൻ ഒന്നും കിട്ടുന്നില്ല. ഇപ്പോൾ തന്നെ മൂന്നു മാസം കൂടിശ്ശിക. പുതിയ മന്ത്രി വന്നിട്ടും കിടപ്പു പഴയപടി.. തനിക്കു കാശുള്ളതുകൊണ്ട് മറ്റെല്ലാവർക്കും കാശുണ്ടെന്നാണ് മന്ത്രിയുടെ വിചാരം. ഒരു സാംസ്കാരിക ട്രൂപ്പു നടത്തിക്കൊണ്ടു പോകുന്നതു കൊണ്ടു അത്യാവശ്യം ചെലവിനുള്ള തുക കിട്ടുന്നു.

ആദരിയ്ക്കൽ ചടങ്ങാണ് മുഖ്യ വരുമാന  മാർഗ്ഗം. ആളൊന്നുക്കു ആയിരം വെച്ചു വാങ്ങുമ്പോൾ  100 രൂപാ മതി ഷാൾ ഒരെണ്ണത്തിന് . ചായയ്ക്കും പപ്പടവടയ്ക്കും ചെലവാകുന്ന തുകയും ഹാൾ വാടകയും മറ്റി വെച്ചാൽ പോലും ആഴ്ചയിൽ 2500 രൂപാ ഒക്കും. കുറഞ്ഞതു നാലു പേരെയെങ്കിലും ഒരു ചടങ്ങിൽ ആദരിക്കും
ആഭരവിനുള്ള ആളെ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. വല്ല പൊട്ടക്കവിതയോ കഥയോ ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നാൽ മതി. അതിന് അവസരം ലഭിക്കാത്തവരെയും ആദരിക്കാറുണ്ട്.

ആദരിക്കപ്പെട്ട ഒരുത്തന്റെ യോഗ്യതഅദ്ദേഹം കടും നിറമുള്ള തിളങ്ങുന്ന വസ്ത്രം ധരിക്കുമെന്നതാണ് . ഒരു ദിവസം ചുമപ്പുഷർട്ടെങ്കിൽ പിറ്റെദിവസം മഞ്ഞ, പിന്നെ പച്ച, നീല എന്നിങ്ങനെ. പച്ച നിറത്തോടാണ് കോയക്കുഞ്ഞിനു ഇഷ്ടം.. സ്വന്തം വീടിന്റെ അകവും പുറവും പച്ച പെയിന്റടിച്ചു മനോഹരമാക്കിയിട്ടുണ്ടു. പ്രകൃതി യോടു ഇണങ്ങുന്ന നിറമാണ് പച്ച . അപ്പോൾ ആകാശത്തിന്റെ നീലിമ യെക്കുറിച്ചു പറഞ്ഞാൽ കോയക്കുഞ്ഞു എതിർ വാദമുന്നയിക്കും മഴക്കാറുമൂടിയാൽ എവിടെയാണ് ആകാശത്തിന്റെ നീല നിറം?  സസ്യലാതാദികൾ നിറം മാറാറെയില്ല.

പച്ച സാറ്റിൻ ഷർട്ടുകാരനിൽ നിന്ന് ഇതിനകം വായ്പയായും അല്ലാതെയും ലക്ഷം രൂപ കോയാക്കുഞ്ഞു വണ്ടിയിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഒറ്റ അക്ഷരം സ്വന്തമായി എഴുതില്ലെങ്കിലും സാറ്റിൻ ഷർട്ടു കാരന്  വേദിയിൽ ഇരിയ്ക്കണം, ആദ്യം പ്രസംഗിക്കണം. വരുമാന മോർത്താണ് മറ്റുള്ളവരുടെ എതിർപ്പു അവഗണിച്ച് സാറ്റിനെ കോയക്കുഞ്ഞ് കൂടെ കൊണ്ടു നടക്കുന്നത്,

ആദരിക്കാൻ വേണ്ടി വേറൊരുത്തനെ കണ്ടു പിടിച്ചത് വളരെ രസകരമായിട്ടാണ്‌ . ആരും പാടാത്ത കുറെ  ഗാനങ്ങളെഴുതിയ കവി. എഴുപതു വയസ്സുവരെ ആരും അദ്ദേഹത്തെ അറിഞ്ഞിരുന്നില്ല.  നാട്ടുകാരെ വിളിച്ചു സപ്തതി ആഘോഷമെന്നും പറഞ്ഞു സദ്യകൊടുത്തപ്പോഴാണ് കോയക്കുഞ്ഞു പോലും അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. അപ്പോൾ തോന്നിയതാണ് കോയക്കുഞ്ഞിനു അദ്ദേഹത്തെ ആദരിക്കണമെന്ന് . പക്ഷെ ഒരു കാരണം വേണ്ടേ. ഷഷ്ഠിപൂർത്തി, സപ്തതി ഇതൊക്കെ ആദരവിന്റെ മാനദണ്o മാക്കാത്ത സ്ഥിതിക്ക് എന്താണൊരു മർഗ്ഗം? കുറച്ചു കാശുകിട്ടുന്ന ഏർപ്പാടാണ്, അതു കൊണ്ടു ഉപേക്ഷിക്കാനും വയ്യ.

അപ്പോഴാണ് തപാലാഫീസ് കാരുടെ മൈ സ്റ്റാമ്പ് പദ്ധതിയെക്കുറിച്ച് കേട്ടത്. കത്തെഴുത്തും വിതരണവും ഒരു ദശസന്ധിയിൽ എത്തി നില്ക്കുന്ന കാലത്ത് പിടിച്ചു നില്ക്കാൻ കുറെ പദ്ധതികൾ ആവിഷ്കരിക്കേണ്ടി വന്നു തപാൽ വകുപ്പിന്. ശബരിമല പ്രസാദം, ഗുരുവായൂർ പതക്കം, ഗംഗാജലം ഇവയുടെയൊക്കെ വിതരണം തുടങ്ങിയവ ഇതിന്റെ ഭാഗമായിട്ടാണ്. മൈ സ്റ്റാമ്പും അങ്ങനെ തന്നെ. 300 രുപായും  ചെറിയ ഒരു ഫോട്ടോയും കൊടുത്താൽ ഫോട്ടോ പതിച്ച60 രൂപയുടെ മൈസ്റ്റാമ്പു തിരികെ ത്തരും. 240 രൂപാ വകപ്പങ്ങു സ്വന്തമാക്കും. ആർക്കും ചേരാവുന്ന ഒരു തപാൽ തട്ടിപ്പു പദ്ധതി.

സപ്തതി കവിയും 300 രുപാ മുടക്കി. അതിന്റെ പേരിലാണ് കോയാക്കുഞ്ഞ് സ്വീകരണമൊരുക്കിയത്. 
സ്വീകരണ യോഗത്തിൽ കോയക്കുഞ്ഞു പറഞ്ഞു
" മഹാനായ കവി , 1000 ഗാനങ്ങൾ, അമേരിക്കയിൽ ജനിക്കേണ്ടതായിരുന്നു. എങ്കിൽ ഏതെല്ലാം പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. എന്നാലും സാരമില്ല, നമ്മുടെ ദേശിയ തപാൽ വകുപ്പ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ആദരിച്ചിരിക്കുന്നു. അദ്ദേഹത്തിനു മൈ സ്റ്റാമ്പ് നൾകിയാണ് തപാൽ വകുപ്പ് ആദരിച്ചത് ".

ഇത്രയും പറഞ്ഞു സപ്തതി കവിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് കോയക്കുഞ്ഞ് പൊക്കിക്കാണിച്ചു.

മറുപടി പ്രസംഗത്തിൽ കവി കോയക്കുഞ്ഞിന് നന്ദി പറഞ്ഞു..

" ഒടുക്കം നിങ്ങളെങ്കിലും എന്നെ മനസ്സിലാക്കിയതിൽ എനിക്കു അതിയ സന്തോഷമുണ്ട്. താപാൽ വകുപ്പിനോടുള്ള എന്റെ നന്ദിയും സ്നേഹവും ഞാൻ ഇവിടെ അറിയിച്ചു കൊള്ളുന്നു. മഹാത്മഗാന്ധി, മദർ തെരേസാ, മറ്റു ഗാന്ധിമാർ എന്നിവരുടെ കൂട്ടത്തിൽ തപാൽ സ്റ്റാമ്പിൽ കയറിപ്പറ്റുക വലിയ ബഹുമതിയായി ഞാൻ കാണുന്നു. ഇവിടെ നമ്മോളോടൊപ്പം ഇരിക്കുന്ന ഈ മഹതിയോടുള്ള നന്ദി ഞാൻ പ്രത്യേകം അറിയിക്കുന്നു. അവരാണ് ഈ ആദരവിന് പിന്നിൽ പ്രവർത്തിച്ചത്. അവർ ഇവിടെ ഹെഡ് പോസ്റ്റാഫീസ് പോസ്റ്റുമാസ്റ്ററാണ് ഉടൻ റിട്ടയർ ചെയ്യും."

നമ്രശിരസ്കയായി, സുസ്മേരവദനയായി  കേട്ടതെല്ലാം വാസ്തവം എന്ന മട്ടിൽ ഇരിക്കുകയായിരുന്നു 60 കാരി തപാൽ മിസ്ട്രസ്‌. പള്ളിക്കൂടം കണ്ടവരും പത്രം പതിവായി വായിക്കുന്നവരും സദസ്സിൽ ന്യൂനപക്ഷമായിരുന്നതിനാൽ പരിപാടി യാതൊരു വിധ തലങ്കോലവുമില്ലാതെ അവസാനിച്ചു .

പരിപാടിയിൽ പങ്കെടുത്ത പ്രമുഖരുമൊത്ത് സെൽഫി എടുക്കുകയും അവ ഫേസ്ബുക്കിലിടുകയും ചെയ്യുന്നശീലവും കോയാക്കുഞ്ഞിനുണ്ട്.

പാതിമയക്കത്തിൽ കിടന്ന കോയാക്കുഞ്ഞിനെ ആരോ തട്ടി വിളിച്ചു.
ഒരു പോലിസുകാരൻ.

" ഉം , എന്താ കാര്യം? പ്രശ്നം വല്ലതും?"

" സാരമാക്കാനില്ല സാർ, സാറിനോടു  എസ് ഐ ക്ക് എന്തോ ചോദിച്ചറിയാനുണ്ട് , ഫേസ് ബുക്കിൽ നിന്നാണ് വിവരം കിട്ടിയത്. സാറിനൊപ്പം സെൽഫിയിൽ കണ്ട ഒരാളിന്ഏതോ പെൺവാണിഭ സംഘവുമായി കണക്ഷൻ . അയാളെ ഒരു
കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോ അതിന്റെ യൊക്കെ സീസണാണല്ലോ? കൂടുതൽ ചോദിച്ചറിയാൻ വേണ്ടിയാണെന്നു തോന്നുന്നു. വേണ്ട, ചായവേണ്ട.
നാളെ 10 മണിക്ക്, സ്റ്റേഷനിൽ. പോട്ടെ സാർ" "
- കെ. എ സോളമൻ

Sunday, 14 May 2017

വിവേകശൂന്യമായ പ്രസ്താവന

കേരളത്തിൽ എന്തു കൊണ്ടു ബി ജെ പി ഗതി പിടിക്കുന്നില്ലായെന്നറിയണമെങ്കിൽ ആ പാർട്ടിയുടെ ഫയർബ്രാന്റ് പെമ്പിളൈ നേതാവ് ശോഭാ സുരേന്ദ്രനെപ്പോലുള്ളവരുടെ പ്രസ്താവന വായിക്കണം. ഗവര്‍ണര്‍ പി. സദാശിവത്തിന് മുഖ്യമന്തി പിണറായി വിജയനെ പേടിയാണെങ്കില്‍ സ്ഥാനം ഒഴിയുകയാണ് നല്ലതെന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം. ഗവർണർക്കു നിയമമറിയാമെന്നതും ശോഭാ സുരേന്ദനും എം.ടി. രമേശിനുമൊക്കെ നിയമം അറിയാൻ പാടില്ലാത്തതും ഒരു പ്രശ്നമാണ്. ഗവർണർ രാജി വെച്ചൊഴിയാൻ പറയുന്നതിനു പകരം ബി ജെ.പി കേന്ദ്ര നേതാക്കളോടു ആവശ്യ പ്പെട്ടാൽ പോരെ ഗവർണരെ പിരിച്ചു വിടാൻ? അവരാണല്ലോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സദാശിവത്തെ കേരളത്തിൽ ഗവർണരാക്കിയത് .

കേരളത്തിലെ സിപിഎം അക്രമങ്ങൾ നടക്കുന്നുവെന്നതു വാസ്തവം. പക്ഷെ അതിനെതിരെയുള്ള ബിജെപി- ആർ എസ് എസ് അക്രമങ്ങൾക്കം കുറവില്ല. പകരത്തിനു പകരം എന്ന ക്രമമനുസരിച്ചു മുന്നേറുന്ന കൊലപാതകങ്ങൾക്കു ഒടുക്കമുണ്ടാകണമെങ്കിൽ നേതാക്കന്മാർ ടാർഗറ്റ് ചെയ്യപ്പെടണം. അതു സംഭവിക്കാത്തിടത്തോളം കാലം അണികളെന്ന പാവങ്ങൾ വഴിയരുകിൽ ചത്തു വീഴുകയും നേതാക്കൾ വിവേകശൂന്യമായ പ്രസ്താവനകൾ ഇറക്കി പ്രകോപനമുണ്ടാക്കുകയും ചെയ്യും.
നിഷ്പക്ഷ ന്യായാധിപൻ എന്ന പേരെടുത്തിട്ടുള്ള ഗവർണർ സദാശിവം ശരിയായ വിധം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങളാണ് ഗവർണർ പദവി തന്നതു, അതു കൊണ്ടു ഞങ്ങൾ പറയുന്നതു കേൾക്കണം  എന്നതു വിവേകരഹിതമായ സമീപനമാണ്.

എല്ലാ പൗരന്മാരുടേയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്, ഗവര്‍ണർ അതു മനസ്സിലാക്കണം എന്നൊക്കെ പാടുന്നതു കേൾക്കുമ്പോൾ തോന്നുക " പ്രിൻസിപ്പാളിനു കാര്യങ്ങൾ മനസ്സിലാകുന്നുണ്ടോ?"യെന്നു മഹാരാജാസിലെ വാർക്കപ്പണിക്കാർ ചോദിച്ചതു പോലെയാണ്.

ഇനി ശോഭാ സുരേന്ദ്രന്റെ ഭീഷണി കേട്ടു ഭയന്ന് പിണറായി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടാൽ തന്നെ ബി.ജെ പി യുടെ ഏക എം എൽ എ യെ വെച്ചു് എങ്ങനെ കേരളം ഭരിക്കും ?

കെ എ സോളമൻ

Sunday, 2 April 2017

യാത്രയയപ്പ് - കഥ

കണ്ണുനീർ ധാരയായി ഒഴുകന്നു. മുഖത്തേ പേശികൾ വലിഞ്ഞു മുറകിയിരിക്കുകയാണ് വിറക്കുന്ന കൈകാലുകൾ. ഇപ്പോൾ താഴെ വീഴുമെന്ന രീതിയിൽ നില്പ്.
അതീവ ദു:ഖിത്തോടെ, ഗദ്ഗദ കണ്ഠനായി  പ്രഫസർ മാത്യു സംസാരിച്ചു തുടങ്ങി.
" നിങ്ങളെ വിട്ടുപിരിയാൻ എനിക്കു അതിയായ വിഷമമുണ്ട്. പക്ഷെ എന്തു ചെയ്യാൻ കഴിയും? വിട്ടു പോകയല്ലാതെ നിർവാഹമല്ല. നിങ്ങളെ ഞാൻ എന്നു മോർക്കും. എന്റെ പ്രാർത്ഥനയിൽ നിങ്ങൾ എന്നുമുണ്ടാകും. നിങ്ങളോടു അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്, നിങ്ങൾ എന്നോടു ക്ഷമിക്കണം, പൊറുക്കണം"

മാത്യു സാർ കരയുക തന്നെയായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അതീവ ദു:ഖം തോന്നി. കൂടെ ജോലി ചെയ്യുന്ന ആൾ മരണപ്പെട്ട ദുഃഖമായിരുന്നു ചിലരുടെ മുഖത്ത്. എനിക്കും വല്ലാതെ ദു:ഖം തോന്നി. പൊതുവേ ഗൗരവം നടിച്ചു നടക്കുന്ന ഞാൻ ഒരു ഘട്ടത്തിൽ കരച്ചിൽ അടക്കാൻ പ്രയാസപ്പെട്ടു. അത്രയ്ക്കു തീ വ്രമായിരുന്നു മാത്യുസാറിന്റെ വാക്കുകൾ.

റിട്ടയർമെന്റ് യാത്രയയപ്പ് ഇത്രയ്ക്കു ദു;ഖകരമോ യെന്നു  സംശയിച്ചേക്കാം.. ദുഃഖകരമെന്നു തന്നെയാണ് അതിനു മറുപടി. സാധാരണ ഗതിയിൽ അമ്പത്തിയാറാം വയസ്സിൽ സംഭവിക്കുന്ന റിട്ടയർമെന്റിന് ഇത്ര സങ്കടപ്പെടാൻ എന്തിരിക്കുന്നു ? മുമ്പായിരുന്നെങ്കിൽ 55-ൽ റിട്ടയർമെന്റ് ചെയ്യണമായിരുന്നു. ഭരണ ക്കാരുടെ സൗകര്യാർത്ഥം 56- ആക്കി .തുടർന്ന് 60 - ഓ 65 - ഓ ഒക്കെ ആക്കുമായിരിക്കും.

പക്ഷെ അത്തരമൊരു റുട്ടീൻ യാത്രയയപ്പല്ല ഇത്. കാരണം മാത്യു സാറിന് 55-ഉം 56- ളം ഒന്നും ആയിട്ടില്ല 48 വയസ്സേ ആയിട്ടുള്ളൂ.

നാൽ പത്തി എട്ടാമത്തെ വയസ്സിൽ യാത്രയയപ്പോ? അതേ, നാൽപ്പത്തി എട്ടാമത്തെ വയസ്സിൽ യാത്രയയപ്പ് . അദ്ദേഹം തന്നെ ഞങ്ങളോടു ചോദിച്ചു വാങ്ങിയതാണ്.
അദ്ദേഹം പറഞ്ഞു
" രാജേഷ് നീ തന്നെ എല്ലാവരോടും പറയണം എനിക്കു യാത്രയയപ്പു തരാൻ. നീ എന്റെ വിദ്യാർത്ഥിയാണെന്ന കാര്യം മറക്കരുത്"

ശരിയാണ് ഞാൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയാണ്. അദ്ദേഹത്തിന്റെ മലയാളം ക്ളാസ് കേട്ടതുകൊണ്ടാണ് എനിക്കു പ്രീഡിഗ്രിക്കു സെക്കന്റ് ക്ലാസ് കിട്ടി പാസാകാനും തുടർന്നു പഠിക്കാനും അദ്ദേഹത്തിന് റ കോളജിൽ തന്നെ അധ്യാപകനാകാനും കഴിഞ്ഞത്. പഠിപ്പിച്ച അധ്യാപകരുടെ കൂടെ പഠിപ്പിക്കാൻ കഴിയുന്നതു് വലിയ ഭാഗ്യമാണല്ലോ ?

മാത്യു സാറിന് കുവൈറ്റിൽ നിന്ന് ഒരു ഓഫർ കിട്ടി . ഇവിടുത്തെ പോലെ പഠിപ്പിക്കുകയൊന്നും വേണ്ട. എണ്ണക്കമ്പനിയിലാണ് ജോലി. പോസ്റ്റിന്റെ പേരു ക്വാളിറ്റി കൺട്രോളർ. ഇവിടെ ഇപ്പോൾ വാങ്ങുന്ന ശമ്പളത്തിന്റെ ഇരുപതിരട്ടി കിട്ടും

" മലയാളം മാത്രമറിയുന്ന സാറെങ്ങനെ അവിടെ പെട്രോളിയം കമ്പനിയിൽ ഗുണ പരിശോധന നടത്തും ? കെമിസ്ട്രി പഠിച്ചിട്ടുണ്ടോ?" ഞാൻ സംശയം പങ്കുവെച്ചു.
" പ്രീ യൂണിവേഴ്സിറ്റിക്കു ഞാൻ കെമിസ്ട്രി പഠിച്ചിട്ടുണ്ട്. പക്ഷെ ആ കെമിസ്ട്രിയൊന്നും അവിടെ വേണ്ട. ക്വാളിറ്റി കൺട്രോളറുടെ മേശപ്പുറത്തു വരും ബീക്കറിൽ പെട്രോളും ഇതര സാധനങ്ങളും . കൺട്രോളർക്കു ഒറ്റ ജോലിയേയുള്ളു. തീപ്പെട്ടിക്കൊള്ളിയുരച്ച് ഒരോന്നിലും ഇട്ടു നോക്കുക, കത്തുന്നതു പെട്രോൾ, അല്ലാത്തവ പെട്രോളല്ല. പെട്രോൾ പെട്ടെന്നു തീ പിടിക്കുന്നതായതുകൊണ്ടു് അല്പം അകന്നു നിന്നേ തീപ്പെട്ടിക്കൊള്ളി ഉരക്കാവു. അപ്പോൾ, ഏറ്റല്ലോ യാത്രയയപ്പിന്റെ കാര്യം ?"

" അതു സാറു തന്നെ സ്റ്റാഫ് സെക്രട്ടറിയോടു ആവശ്യപ്പെട്ടാൽ പോരേ? ഞാൻ പറയുന്നതിനേക്കാൾ കുറെക്കൂടി എഫക്ട് അതിനല്ലേ ?"

" അതു വേണ്ട.  മുമ്പൊരു കാര്യം ഞാൻ ഏല്പിച്ചിട്ടു അയാൾ ചെയ്തില്ല. പോരാത്തിന് ഞാൻ നിങ്ങളുടെ സംഘടനയിലുമല്ലല്ലോ ?"

"ഞാൻ പറഞ്ഞു നോക്കാം സാർ "

അങ്ങനെയാണ് മാത്യു സാറിന് ഞങ്ങൾ എല്ലാ വരും ചേർന്ന് യാത്രയയപ്പ് നൾകുകയും അദ്ദേഹം യോഗത്തിൽ കരയുയും ചെയ്തത് . യാത്രയയപ്പിനു ശേഷം പ്രത്യേകം കാറു വാടകക്കെടുത്തു വീട്ടിൽ കൊണ്ടു പോയി ആക്കുകയും ചെയ്തു. അന്നു ഞങ്ങൾക്കാർക്കും തന്നെ സ്വന്തമായി കാറില്ലായിരുന്നു. കാറുണ്ടായിരുന്നവരാകട്ടെ യാത്രയയപ്പിനു നിൽക്കാതെ സ്ഥലം വിടുകയും ചെയ്തു..

അഞ്ചു വർഷത്തേക്കുലീവെടുത്താണ് അദ്ദേഹം കൂ വൈറ്റിലേക്കു ക്വാളിറ്റി കൺട്രോളറായി പോയത്. അദ്ദേഹത്തിന്റെ ലീവ് വേക്കൻസിയിൽ ഒരാളെ മാനേജുമെന്റ് പോസ്റ്റുചെയ്യുകയും ചെയ്തു

പക്ഷെ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചു കൊണ്ടു മാത്യു സാർ ലീവ് ക്യാൻസൽ ചെയ്തു അടുത്ത കൊല്ലം തന്നെ ജോലിയിൽ തിരികെ പ്രവേശിച്ചു. ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന ആളെ മാനേജുമെന്റ് പിരിച്ചുവിട്ടു.

രണ്ടു ദിവസത്തെ സാവകാശം കഴിഞ്ഞപ്പോൾ മാത്യു സാറിനോടു ഞാൻ ചോദിച്ചു
" സാറെന്താ തിരികെ പെട്ടെന്ന്? ഇനിയും നാലു വർഷം ഉണ്ടല്ലോ?"
" അതു രാജേഷ് , ആരോടും പറയേണ്ടാ. ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ 100 കിലോമീറ്റർ മാറിയുള്ള എണ്ണക്കിണറിലാണ്  ഇറാക്ക് ബോംബിട്ടത്.
അടുത്ത ബോംബ് ? എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അതാ "

പിന്നീട് ഒത്തിരി യാത്രയയപ്പുകൾ കോളജിൽ നടന്നു . പക്ഷെ ഒന്നിൽപോലും എനിക്കു കരയാൻ തോന്നിയിട്ടില്ല.

- കെ എ സോളമൻ